ന്യൂയോർക്ക്: അമേരിക്കയിലെ ടൈം മാഗസിന്റെ പ്രഥമ ‘കിഡ് ഓഫ് ദ ഇയർ (വർഷത്തിലെ ബാല വ്യക്തിത്വം)’ പുരസ്കാരം ഇന്ത്യൻ വംശജ ഗീതാഞ്ജലി റാവു(15)വിന്. കുടിവെള്ളത്തിലെ ഈയത്തിന്റെ സാന്നിധ്യം കണ്ടുപിടിക്കാനുള്ള ഉപകരണവും സൈബർ ആക്രമണം കണ്ടുപിടിക്കാനുള്ള ആപ്പുമെല്ലാം ഈ കുട്ടിശാസ്ത്രജ്ഞയുടെ സൃഷ്ടികളാണ്.
യുഎസിൽനിന്നു നാമനിർദേശം ചെയ്യപ്പെട്ട 5,000 കുട്ടികളിൽനിന്നാണു കൊളറാഡോ സ്വദേശിനിയായ ഗീതാഞ്ജലി തെരഞ്ഞെടുക്കപ്പെട്ടത്. ലോകത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഉപകരണങ്ങൾ കണ്ടുപിടിക്കാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കലാണ് തന്റെ ലക്ഷ്യമെന്ന് നടിയും ജീവകാരുണ്യ പ്രവർത്തകയുമായ ആഞ്ജലീന ജോളിയുമായുള്ള അഭിമുഖത്തിൽ ഗീതാഞ്ജലി പറഞ്ഞു. ടിവിയിലും മറ്റും നിരന്തരം കാണിക്കുന്ന വെളുത്തവംശജനായ ശാസ്ത്രജ്ഞനല്ല താനെന്നും അവൾ വ്യക്തമാക്കി.
അമേരിക്കയിലെ വളർന്നുവരുന്ന പ്രതിഭകളെ കണ്ടെത്താൻ വേണ്ടിയാണ് ‘കിഡ് ഓഫ് ദ ഇയർ’ പുരസ്കാരം ഈ വർഷം മുതൽ നല്കുന്നതെന്നു ടൈം മാഗസിൻ വ്യക്തമാക്കി. ടൈമിന്റെ പേഴ്സൺ ഓഫ് ദ ഇയർ പുരസ്കാരം അടുത്തയാഴ്ച പ്രഖ്യാപിക്കും. പരിസ്ഥിതി സംരക്ഷണത്തിനായി പോരാടുന്ന സ്വീഡിഷ് ബാലിക ഗ്രേറ്റ തുൻബെർഗ് ആയിരുന്നു കഴിഞ്ഞ വർഷത്തെ പേഴ്സൺ.
യുഎസിൽനിന്നു നാമനിർദേശം ചെയ്യപ്പെട്ട 5,000 കുട്ടികളിൽനിന്നാണു കൊളറാഡോ സ്വദേശിനിയായ ഗീതാഞ്ജലി തെരഞ്ഞെടുക്കപ്പെട്ടത്. ലോകത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഉപകരണങ്ങൾ കണ്ടുപിടിക്കാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കലാണ് തന്റെ ലക്ഷ്യമെന്ന് നടിയും ജീവകാരുണ്യ പ്രവർത്തകയുമായ ആഞ്ജലീന ജോളിയുമായുള്ള അഭിമുഖത്തിൽ ഗീതാഞ്ജലി പറഞ്ഞു. ടിവിയിലും മറ്റും നിരന്തരം കാണിക്കുന്ന വെളുത്തവംശജനായ ശാസ്ത്രജ്ഞനല്ല താനെന്നും അവൾ വ്യക്തമാക്കി.
അമേരിക്കയിലെ വളർന്നുവരുന്ന പ്രതിഭകളെ കണ്ടെത്താൻ വേണ്ടിയാണ് ‘കിഡ് ഓഫ് ദ ഇയർ’ പുരസ്കാരം ഈ വർഷം മുതൽ നല്കുന്നതെന്നു ടൈം മാഗസിൻ വ്യക്തമാക്കി. ടൈമിന്റെ പേഴ്സൺ ഓഫ് ദ ഇയർ പുരസ്കാരം അടുത്തയാഴ്ച പ്രഖ്യാപിക്കും. പരിസ്ഥിതി സംരക്ഷണത്തിനായി പോരാടുന്ന സ്വീഡിഷ് ബാലിക ഗ്രേറ്റ തുൻബെർഗ് ആയിരുന്നു കഴിഞ്ഞ വർഷത്തെ പേഴ്സൺ.