ന്യൂയോർക്ക്: വിദഗ്ദ്ധരായ തൊഴിലാളികൾക്ക് അനുവദിക്കുന്ന വിസകൾ പരിമിതപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ള ട്രംപ് അഡ്മിനിസ്ട്രേഷൻ കൊണ്ടുവന്ന രണ്ട് നിയമങ്ങൾ യുഎസ് ഫെഡറൽ ജഡ്ജി തള്ളി.
എച്ച് -1 ബി വിസയുള്ള തൊഴിലാളികൾക്ക് ഉയർന്ന ശന്പളം നൽകാൻ കന്പനികളെ നിർബന്ധിതരാക്കുകയും, അതേസമയം തന്നെ അത്തരം വിസകൾക്ക് അർഹതയുള്ള പ്രത്യേക തൊഴിൽ മേഖലകളെ നിയന്ത്രിക്കുകയും ചെയ്യുന്ന നിയമങ്ങൾക്കാണ് ജഡ്ജി തടയിട്ടത്.
ഉയർന്ന ശന്പളം നൽകാൻ കന്പനികളെ നിർബന്ധിതരാക്കുന്ന നിയമം ഒക്ടോബറിൽ പ്രാബല്യത്തിലായെങ്കിൽ, തൊഴിൽ മേഖലകളെ നിയന്ത്രിക്കുന്ന നിയമം അടുത്ത ആഴ്ച നിലവിൽ വരും.
ന്ധനിയമം നടപ്പാക്കുന്നതിന് 30 ദിവസത്തെ കാത്തിരിപ്പ് ആവശ്യമാണെന്ന നിബന്ധന തൊഴിൽ വകുപ്പ് മറച്ചു വച്ചു. ഏത് നിയമവും പ്രാബല്യത്തിൽ വരുന്നതിനുമുന്പ് നിർദ്ദിഷ്ട നിയമങ്ങളെക്കുറിച്ചും അഭിപ്രായത്തെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കേണ്ടതായിരുന്നു. അതിനാണ് 30 ദിവസത്തെ സാവകാശം അനുവദിക്കുന്നത്,ന്ധ യുഎസ് ജില്ലാ കോടതി ജഡ്ജി ജെഫ്രി വൈറ്റ് പറഞ്ഞു.
കോവിഡ്-19 കാരണം എച്ച് -1 ബി പ്രോഗ്രാമിന് യോഗ്യത നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്ന ഗവണ്മെന്റിന്റെ വാദങ്ങളും കോടതി തള്ളി.
പൊതുജനാരോഗ്യ അടിയന്തരാവസ്ഥ മൂലമുണ്ടായ സാന്പത്തിക പ്രതിസന്ധി ഘട്ടത്തിൽ എച്ച് -1 ബി പ്രോഗ്രാമിന്റെ സമഗ്രത ശക്തിപ്പെടുത്തേണ്ടത് അടിയന്തിരമായി ആവശ്യമാണെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് വാദിച്ചു. സമാനമായി ജോലി ചെയ്യുന്ന അമേരിക്കൻ തൊഴിലാളികളുടെ വേതനത്തേയും തൊഴിൽ സാഹചര്യങ്ങളേയും കോവിഡ്-19 പ്രതികൂലമായി ബാധിച്ചു എന്ന വാദവും കോടതി അംഗീകരിച്ചില്ല.
എന്നാൽ, ഒക്ടോബർ വരെ ഭരണകൂടം ഈ നിയമങ്ങൾ പ്രസിദ്ധീകരിക്കാത്തതിനാൽ, ജോലി സംരക്ഷിക്കേണ്ട അടിയന്തിര ആവശ്യത്തിന് അനുസൃതമായി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടാൻ കഴിയില്ലെന്ന് ജഡ്ജി ജെഫ്രി വൈറ്റ് വിധിച്ചു.
ന്ധന്ധഅടിയന്തിര’’ നടപടി ആവശ്യമാണെന്ന് കണ്ടെത്തുന്നതിനുള്ള അടിസ്ഥാനമായി രണ്ട് ഏജൻസികളും ന്ധഉയർച്ച’, ന്ധവ്യാപകമായ’ തൊഴിലില്ലായ്മാ നിരക്ക് എന്നിവ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ആറു മാസത്തിലേറെയായി അതേക്കുറിച്ച് ഒന്നുംതന്നെ ചെയ്തിട്ടുമില്ല പറഞ്ഞിട്ടുമില്ല,ന്ധ ജഡ്ജി തന്റെ വിധിന്യായത്തിൽ എഴുതി.
എച്ച് -1 ബി വിസ ലഭിക്കണമെങ്കിൽ കുറഞ്ഞത് ഒരു ബാച്ചിലേഴ്സ് ഡിഗ്രിയോ തത്തുല്യ യോഗ്യതയോ ആവശ്യമാണ്. ടെക്നോളജി, എഞ്ചിനീയറിംഗ്, മെഡിസിൻ തുടങ്ങിയ പ്രത്യേക വിഭാഗങ്ങളിൽ വിദേശ തൊഴിലാളികൾക്ക് താൽക്കാലിക തൊഴിൽ അനുവദിക്കുന്നതിനായി അമേരിക്ക നിലവിൽ ഓരോ വർഷവും പരമാവധി 85,000 എച്ച് -1 ബി വിസ നൽകുന്നു.
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ
എച്ച് -1 ബി വിസയുള്ള തൊഴിലാളികൾക്ക് ഉയർന്ന ശന്പളം നൽകാൻ കന്പനികളെ നിർബന്ധിതരാക്കുകയും, അതേസമയം തന്നെ അത്തരം വിസകൾക്ക് അർഹതയുള്ള പ്രത്യേക തൊഴിൽ മേഖലകളെ നിയന്ത്രിക്കുകയും ചെയ്യുന്ന നിയമങ്ങൾക്കാണ് ജഡ്ജി തടയിട്ടത്.
ഉയർന്ന ശന്പളം നൽകാൻ കന്പനികളെ നിർബന്ധിതരാക്കുന്ന നിയമം ഒക്ടോബറിൽ പ്രാബല്യത്തിലായെങ്കിൽ, തൊഴിൽ മേഖലകളെ നിയന്ത്രിക്കുന്ന നിയമം അടുത്ത ആഴ്ച നിലവിൽ വരും.
ന്ധനിയമം നടപ്പാക്കുന്നതിന് 30 ദിവസത്തെ കാത്തിരിപ്പ് ആവശ്യമാണെന്ന നിബന്ധന തൊഴിൽ വകുപ്പ് മറച്ചു വച്ചു. ഏത് നിയമവും പ്രാബല്യത്തിൽ വരുന്നതിനുമുന്പ് നിർദ്ദിഷ്ട നിയമങ്ങളെക്കുറിച്ചും അഭിപ്രായത്തെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കേണ്ടതായിരുന്നു. അതിനാണ് 30 ദിവസത്തെ സാവകാശം അനുവദിക്കുന്നത്,ന്ധ യുഎസ് ജില്ലാ കോടതി ജഡ്ജി ജെഫ്രി വൈറ്റ് പറഞ്ഞു.
കോവിഡ്-19 കാരണം എച്ച് -1 ബി പ്രോഗ്രാമിന് യോഗ്യത നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്ന ഗവണ്മെന്റിന്റെ വാദങ്ങളും കോടതി തള്ളി.
പൊതുജനാരോഗ്യ അടിയന്തരാവസ്ഥ മൂലമുണ്ടായ സാന്പത്തിക പ്രതിസന്ധി ഘട്ടത്തിൽ എച്ച് -1 ബി പ്രോഗ്രാമിന്റെ സമഗ്രത ശക്തിപ്പെടുത്തേണ്ടത് അടിയന്തിരമായി ആവശ്യമാണെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് വാദിച്ചു. സമാനമായി ജോലി ചെയ്യുന്ന അമേരിക്കൻ തൊഴിലാളികളുടെ വേതനത്തേയും തൊഴിൽ സാഹചര്യങ്ങളേയും കോവിഡ്-19 പ്രതികൂലമായി ബാധിച്ചു എന്ന വാദവും കോടതി അംഗീകരിച്ചില്ല.
എന്നാൽ, ഒക്ടോബർ വരെ ഭരണകൂടം ഈ നിയമങ്ങൾ പ്രസിദ്ധീകരിക്കാത്തതിനാൽ, ജോലി സംരക്ഷിക്കേണ്ട അടിയന്തിര ആവശ്യത്തിന് അനുസൃതമായി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടാൻ കഴിയില്ലെന്ന് ജഡ്ജി ജെഫ്രി വൈറ്റ് വിധിച്ചു.
ന്ധന്ധഅടിയന്തിര’’ നടപടി ആവശ്യമാണെന്ന് കണ്ടെത്തുന്നതിനുള്ള അടിസ്ഥാനമായി രണ്ട് ഏജൻസികളും ന്ധഉയർച്ച’, ന്ധവ്യാപകമായ’ തൊഴിലില്ലായ്മാ നിരക്ക് എന്നിവ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ആറു മാസത്തിലേറെയായി അതേക്കുറിച്ച് ഒന്നുംതന്നെ ചെയ്തിട്ടുമില്ല പറഞ്ഞിട്ടുമില്ല,ന്ധ ജഡ്ജി തന്റെ വിധിന്യായത്തിൽ എഴുതി.
എച്ച് -1 ബി വിസ ലഭിക്കണമെങ്കിൽ കുറഞ്ഞത് ഒരു ബാച്ചിലേഴ്സ് ഡിഗ്രിയോ തത്തുല്യ യോഗ്യതയോ ആവശ്യമാണ്. ടെക്നോളജി, എഞ്ചിനീയറിംഗ്, മെഡിസിൻ തുടങ്ങിയ പ്രത്യേക വിഭാഗങ്ങളിൽ വിദേശ തൊഴിലാളികൾക്ക് താൽക്കാലിക തൊഴിൽ അനുവദിക്കുന്നതിനായി അമേരിക്ക നിലവിൽ ഓരോ വർഷവും പരമാവധി 85,000 എച്ച് -1 ബി വിസ നൽകുന്നു.
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ