മിനിസോട്ട: മാനാണെന്നു തെറ്റിദ്ധരിച്ച് വേട്ടക്കാരൻ വെടിയുതിർത്തത് മറ്റൊരു വേട്ടക്കാരന്റെ മാറിലേക്ക്. നോർത്തേണ് മിനിസോട്ടയിൽ വേട്ടയ്ക്കിറങ്ങിയ റെഡ്ബി (33) ആണു മാനെന്നു തെറ്റിദ്ധരിച്ചു മറ്റൊരു വേട്ടക്കാരനായ ലുക്കാസ് ഡ്യുഡ്ലി (28) യുടെ മാറിലേക്ക് വെടിയുതിർത്തത്. വെടിയേറ്റ് വീണ ലൂക്കാസ് സംഭവ സ്ഥലത്തു തന്നെ മരിച്ചതായി അധികൃതർ നവംബർ 30 തിങ്കളാഴ്ച വെളിപ്പെടുത്തി. ബെൽട്രാമി കൗണ്ടിയിലുള്ള പപോസ്ക്കിയിലാണ് സംഭവം.
വെടിയേറ്റ ലൂക്കാസ് ഇരുളിൽ പോലും ആളുകളെ തിരിച്ചറിയുന്നതിനുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നില്ലെന്നും നവംബർ 5ന് ലൂക്കാസിനെ ജയിലിൽ നിന്നും വിട്ടയച്ചതെന്നും അധികൃതർ പറഞ്ഞു. യാതൊരു ഫയർ ആമും ഉപയോഗിക്കരുതെന്നു കോർട്ട് ഉത്തരവും ലൂക്കാസിനു നൽകിയിരുന്നു.
വൃക്ഷങ്ങളുടെ ഇടയിൽ ഇളക്കം കണ്ടതിനെ തുടർന്ന് റെഡ്ബി റൈഫിളിൽ നിന്നും ഒരു റൗണ്ട് വെടിയുതിർത്തു. വെടിയുടെ ശബ്ദം നിലച്ചതോടെ ഉയർന്ന നിലവിളി കേട്ട് ഓടിയെത്തിയപ്പോൾ വെടിയേറ്റു വീണത് ലൂക്കാസാണെന്നു മനസിലായതോടെ പോലീസിനെ വിളിച്ചു വിവരം അറിയിച്ചു.
പൊലീസ് സംഭവ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റെഡ്ബി പോലീസുമായി സഹകരിക്കുകയും വിശദീകരണം നൽകുകയും ചെയ്തു. റെഡ്ബിയുടെ പേരിൽ കേസ്സെടുക്കണമോ എന്നു തീരുമാനമായിട്ടില്ലെന്നു ബെൽട്രാമി കൗണ്ടി ഷെറിഫ് ഓഫിസ് പറഞ്ഞു. മാനുകളെ വേട്ടയാടുന്ന സീസണ് ഈയിടെയാണ് അവസാനിച്ചതെന്നും ഓഫിസ് അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
വെടിയേറ്റ ലൂക്കാസ് ഇരുളിൽ പോലും ആളുകളെ തിരിച്ചറിയുന്നതിനുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നില്ലെന്നും നവംബർ 5ന് ലൂക്കാസിനെ ജയിലിൽ നിന്നും വിട്ടയച്ചതെന്നും അധികൃതർ പറഞ്ഞു. യാതൊരു ഫയർ ആമും ഉപയോഗിക്കരുതെന്നു കോർട്ട് ഉത്തരവും ലൂക്കാസിനു നൽകിയിരുന്നു.
വൃക്ഷങ്ങളുടെ ഇടയിൽ ഇളക്കം കണ്ടതിനെ തുടർന്ന് റെഡ്ബി റൈഫിളിൽ നിന്നും ഒരു റൗണ്ട് വെടിയുതിർത്തു. വെടിയുടെ ശബ്ദം നിലച്ചതോടെ ഉയർന്ന നിലവിളി കേട്ട് ഓടിയെത്തിയപ്പോൾ വെടിയേറ്റു വീണത് ലൂക്കാസാണെന്നു മനസിലായതോടെ പോലീസിനെ വിളിച്ചു വിവരം അറിയിച്ചു.
പൊലീസ് സംഭവ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റെഡ്ബി പോലീസുമായി സഹകരിക്കുകയും വിശദീകരണം നൽകുകയും ചെയ്തു. റെഡ്ബിയുടെ പേരിൽ കേസ്സെടുക്കണമോ എന്നു തീരുമാനമായിട്ടില്ലെന്നു ബെൽട്രാമി കൗണ്ടി ഷെറിഫ് ഓഫിസ് പറഞ്ഞു. മാനുകളെ വേട്ടയാടുന്ന സീസണ് ഈയിടെയാണ് അവസാനിച്ചതെന്നും ഓഫിസ് അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ