വാഷിംഗ്ടണ്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്യാപകമായ വോട്ടർ തട്ടിപ്പ് നടന്നതിന് തെളിവുകൾ നീതിന്യായ വകുപ്പ് കണ്ടെത്തിയിട്ടില്ലെന്ന് അറ്റോർണി ജനറൽ വില്യം ബാർ പറഞ്ഞു.
ബാലറ്റുകൾ മോഷ്ടിക്കപ്പെട്ടുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദവും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനോട് തോറ്റത് സമ്മതിക്കാൻ വിസമ്മതിച്ചുകൊണ്ടിരിക്കുന്പോഴാണ്, ട്രംപിന്റെ വിശ്വസ്തനും വലംകൈയുമാണെന്ന് വിശേഷിപ്പിക്കപ്പെടുന്ന വില്യം ബാറിന്റെ പ്രസ്താവന പുറത്തുവന്നതെന്ന് ശ്രദ്ധേയമാണ്.
അറ്റോർണി ജനറൽ വില്യം ബാറിന്റെ നിർദ്ദേശ പ്രകാരമാണ് യുഎസ് അഭിഭാഷകരും എഫ്ബിഐ ഏജന്റുമാരും അവർക്ക് ലഭിച്ച നിർദ്ദിഷ്ട പരാതികളും വിവരങ്ങളുമനുസരിച്ച് അന്വേഷണം ആരംഭിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പ് ഫലത്തെ മാറ്റിമറിക്കുന്ന തെളിവുകളൊന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബാർ പറഞ്ഞു.
തെളിവുകളില്ലാതെ, ദശലക്ഷക്കണക്കിന് അനധികൃത വോട്ടുകൾ ഡമോക്രാറ്റുകൾ ബാലറ്റു വഴി സിസ്റ്റത്തിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് ട്രംപിന്റെ അഭിഭാഷകൻ റൂഡി ജിയൂലിയാനിയുടെ നേതൃത്വത്തിലുള്ള ട്രംപ് പ്രചാരണ സംഘം ആരോപിക്കുന്നത്. പക്ഷപാതപരമായ വോട്ടെടുപ്പ് നിരീക്ഷകർക്ക് ചില സ്ഥലങ്ങളിലെ പോളിംഗ് സൈറ്റുകളിൽ വ്യക്തമായ കാഴ്ചപ്പാട് ഇല്ലെന്നും അതിനാൽ നിയമവിരുദ്ധമായ എന്തെങ്കിലും സംഭവിച്ചിരിക്കണമെന്നും ആരോപിച്ച് അവർ വിവിധ കോടതികളിൽ കേസുകൾ ഫയൽ ചെയ്തിരുന്നു. തെളിവുകൾ ഇല്ലെന്ന് വിധിച്ച റിപ്പബ്ലിക്കൻ ജഡ്ജിമാർ ഉൾപ്പെടെ ട്രംപിന്റെ അവകാശവാദങ്ങൾ ആവർത്തിച്ച് നിരസിച്ചു. സമാനമായ പിന്തുണയില്ലാത്ത അവകാശവാദങ്ങൾ ഉന്നയിക്കുന്നതിൽ ചില പ്രാദേശിക റിപ്പബ്ലിക്കൻമാർ ട്രംപിനെ ഇപ്പോഴും പിന്തുടരുന്നുണ്ട്.
2020 ലെ തെരഞ്ഞെടുപ്പ് എക്കാലത്തെയും സുരക്ഷിതമാണെന്ന് സ്വന്തം ഭരണകൂടം പറഞ്ഞെങ്കിലും ട്രംപ് ട്വീറ്റുകളിലും അഭിമുഖങ്ങളിലും തെരഞ്ഞെടുപ്പിനെതിരെ ആഞ്ഞടിച്ചു. ബൈഡന് അധികാരം കൈമാറാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് പച്ചക്കൊടി കാണിച്ചെങ്കിലും തെരഞ്ഞെടുപ്പിൽ താൻ തോറ്റു എന്ന് സമ്മതിക്കാൻ അദ്ദേഹം ഇപ്പോഴും തയ്യാറായിട്ടില്ല.
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ
ബാലറ്റുകൾ മോഷ്ടിക്കപ്പെട്ടുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദവും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനോട് തോറ്റത് സമ്മതിക്കാൻ വിസമ്മതിച്ചുകൊണ്ടിരിക്കുന്പോഴാണ്, ട്രംപിന്റെ വിശ്വസ്തനും വലംകൈയുമാണെന്ന് വിശേഷിപ്പിക്കപ്പെടുന്ന വില്യം ബാറിന്റെ പ്രസ്താവന പുറത്തുവന്നതെന്ന് ശ്രദ്ധേയമാണ്.
അറ്റോർണി ജനറൽ വില്യം ബാറിന്റെ നിർദ്ദേശ പ്രകാരമാണ് യുഎസ് അഭിഭാഷകരും എഫ്ബിഐ ഏജന്റുമാരും അവർക്ക് ലഭിച്ച നിർദ്ദിഷ്ട പരാതികളും വിവരങ്ങളുമനുസരിച്ച് അന്വേഷണം ആരംഭിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പ് ഫലത്തെ മാറ്റിമറിക്കുന്ന തെളിവുകളൊന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബാർ പറഞ്ഞു.
തെളിവുകളില്ലാതെ, ദശലക്ഷക്കണക്കിന് അനധികൃത വോട്ടുകൾ ഡമോക്രാറ്റുകൾ ബാലറ്റു വഴി സിസ്റ്റത്തിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് ട്രംപിന്റെ അഭിഭാഷകൻ റൂഡി ജിയൂലിയാനിയുടെ നേതൃത്വത്തിലുള്ള ട്രംപ് പ്രചാരണ സംഘം ആരോപിക്കുന്നത്. പക്ഷപാതപരമായ വോട്ടെടുപ്പ് നിരീക്ഷകർക്ക് ചില സ്ഥലങ്ങളിലെ പോളിംഗ് സൈറ്റുകളിൽ വ്യക്തമായ കാഴ്ചപ്പാട് ഇല്ലെന്നും അതിനാൽ നിയമവിരുദ്ധമായ എന്തെങ്കിലും സംഭവിച്ചിരിക്കണമെന്നും ആരോപിച്ച് അവർ വിവിധ കോടതികളിൽ കേസുകൾ ഫയൽ ചെയ്തിരുന്നു. തെളിവുകൾ ഇല്ലെന്ന് വിധിച്ച റിപ്പബ്ലിക്കൻ ജഡ്ജിമാർ ഉൾപ്പെടെ ട്രംപിന്റെ അവകാശവാദങ്ങൾ ആവർത്തിച്ച് നിരസിച്ചു. സമാനമായ പിന്തുണയില്ലാത്ത അവകാശവാദങ്ങൾ ഉന്നയിക്കുന്നതിൽ ചില പ്രാദേശിക റിപ്പബ്ലിക്കൻമാർ ട്രംപിനെ ഇപ്പോഴും പിന്തുടരുന്നുണ്ട്.
2020 ലെ തെരഞ്ഞെടുപ്പ് എക്കാലത്തെയും സുരക്ഷിതമാണെന്ന് സ്വന്തം ഭരണകൂടം പറഞ്ഞെങ്കിലും ട്രംപ് ട്വീറ്റുകളിലും അഭിമുഖങ്ങളിലും തെരഞ്ഞെടുപ്പിനെതിരെ ആഞ്ഞടിച്ചു. ബൈഡന് അധികാരം കൈമാറാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് പച്ചക്കൊടി കാണിച്ചെങ്കിലും തെരഞ്ഞെടുപ്പിൽ താൻ തോറ്റു എന്ന് സമ്മതിക്കാൻ അദ്ദേഹം ഇപ്പോഴും തയ്യാറായിട്ടില്ല.
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ