കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ)നിലവിൽ വന്നിട്ട് കാൽനൂറ്റാണ്ട്. 1994 മാർച്ച് 30ന് രജിസ്റ്റർ ചെയ്യപ്പെട്ട കമ്പനി വെറും നാലുവർഷം കൊണ്ട് വിമാനത്താവളം പണികഴിപ്പിച്ചു. അതേ വർഷം ഓഗസ്റ്റ് 21 ന് കല്ലിട്ടു. 1999 മേയ് 25 ന് വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെട്ടു. വിമാനത്താവളത്തിന് ഇരുപതാണ്ട് തികയുകയാണ്. രജതജൂബിലിവേളയിൽ കൂടുതൽ വിശാലമായ ആകാശത്തേക്ക് പറക്കാൻ ഒരുങ്ങുകയാണ് സിയാൽ.
പ്രതിസന്ധികളുടെ ഇന്നലെകൾ
ആയിരത്തി മുന്നൂറ് ഏക്കറോളം സ്ഥലം, മൂന്ന് ടെർമിനലുകൾ, പ്രതിവർഷം ഒരുകോടിയിലധികം യാത്രക്കാർ, 18000 നിക്ഷേപകർ, 160 കോടിയിലധികം രൂപ പ്രതിവർഷ ലാഭം, രാജ്യത്തെ ആദ്യത്തെ പൊതുജന പങ്കാളിത്ത വിമാനത്താവളം, ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളം.....ഇന്നത്തെ സിയാലിനെ അടയാളപ്പെടുത്താൻ ഇത്തരം ഒരുപാട് വിശേഷണങ്ങളുണ്ട്. പക്ഷേ ഇന്നലെകൾ പ്രതിസന്ധികളുടേത് മാത്രമായിരുന്നു.
ഒരിക്കലും നടക്കുമെന്ന് ആരും കരുതാത്ത ഒരു ആശയം...അതിനു പിന്നാലെ രണ്ടും കൽപ്പിച്ച് ഇറങ്ങിയ ഒരുസംഘം, ശിലാസ്ഥാപനം മുതൽ ആദ്യവിമാനം ഇറങ്ങുന്നതുവരെ അവസാന മണിക്കൂറുകൾ പോലും നിറഞ്ഞുനിന്ന ആശങ്ക. സർവത്ര എതിർപ്പുകൾ....അസാധാരണമായ വിജയതൃഷ്ണയും സ്ഥിരോത്സാഹവും കൊണ്ടുമാത്രമേ ഇത്തരമൊരു പ്രോജക്ട് നടത്തിയെടുക്കാൻ കഴിയൂ.
സാഹസിക തീരുമാനം
പൊതുമേഖലയിൽ കാര്യക്ഷമമായി ഒന്നും നടക്കില്ലെന്ന ശൈലിയുടെ തിരുത്തലാണ് സിയാൽ. അതേക്കുറിച്ച് സ്ഥാപക മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യന്റെ വാക്കുകൾ :
എന്തിനാണ് അന്ന് ഇത്രയും സാഹസിക പ്രവൃത്തി ഏറ്റെടുത്തതെന്ന് ഇപ്പോൾ എനിക്കുപോലും നിശ്ചയമില്ല. പിന്നെ ഓരോരുത്തരേയും ഈ ഭൂമിയിൽ സൃഷ്ടിച്ചതിന് പിന്നിൽ ദൈവം ഓരോ നിയോഗം കണ്ടുവച്ചിരിക്കും. എന്റെ നിയോഗം ഈ വിമാനത്താവളമാണ്. എന്റെ വാക്കും പ്രവൃത്തിയും ജീവിതവും തന്നെ കുറേക്കാലം ഇതിനുവേണ്ടി മാത്രമായിരുന്നു. ഒരു വ്യോമയാന മേഖലയെക്കുറിച്ചോ വിമാനത്താവള പ്രവർത്തനത്തിന്റെ സങ്കീർണതകളെക്കുറിച്ചോ ഒന്നും അറിയാതെയാണ് കൊച്ചിയിൽ പുതിയ വിമാനത്താവളം പണികഴിപ്പിക്കാൻ ഇറങ്ങിത്തിരിച്ചത്.
പിന്നെ, ഒരാൾ രണ്ടും കൽപ്പിച്ച് ഒരു കാര്യം ചെയ്യാൻ സന്നദ്ധനായാൽ എതിർപ്പുകൾ കാലാന്തരത്തിൽ മാറും. ആത്മാർഥതയും സത്യസന്ധതയും അൽപ്പം സാഹസികതയും ജോലിചെയ്യാനുള്ള മനസുമുണ്ടെങ്കിൽ ഏത് പ്രതിസന്ധികൾക്കിടയിലും എന്തും സാധ്യമാണ്. ഒരു സർക്കാർ ഉദ്യോഗസ്ഥനെ സംബന്ധിച്ച് ഇതൊക്കെ ഉണ്ടാകുകയാണ് പ്രധാനം
വിമാനത്താവളത്തിന്റെ തുടക്കം
എൺപതുകളുടെ അവസാനത്തോടെ തന്നെ കൊച്ചി വ്യോമയാന മേഖലയിൽനിന്ന് പുറത്താകുന്ന ലക്ഷണമായിരുന്നു. രാത്രി ലാൻഡിംഗ് അസാധ്യം. വലിയ വിമാനങ്ങൾ ഇറങ്ങാൻ കഴിയില്ല. വെല്ലിംഗ്ടൺ ഐലൻഡിലെ നേവി വിമാനത്താവളം നവീകരിക്കാനായിരുന്നു ആദ്യപദ്ധതി. 1991-ൽ ഇതിനായി കേന്ദ്ര സർക്കാർ യോഗം വിളിച്ചു. ഞാനന്ന് എറണാകുളം ജില്ലാ കളക്ടർ ആയിരുന്നു. സംസ്ഥാന സർക്കാരിനെ പ്രതിനിധാനം ചെയ്ത് ആ യോഗത്തിൽ പങ്കെടുത്തു.
വിമാനത്താവള നവീകരണ പദ്ധതിയിൽ നേവി താത്്പര്യം കാണിച്ചില്ല. ഇതോടെ പുതിയ വിമാനത്താവളം പണികഴിപ്പിക്കണമെന്ന ആലോചന വന്നു. പക്ഷേ കാശു മുടക്കാൻ കേന്ദ്രം തയാറല്ല. അതൊരു പ്രതിസന്ധിയായി. പുതിയ വിമാനത്താവളത്തിന് 200 കോടി രൂപയിലധികം വേണം. അങ്ങനെയാണ് പൊതുജന പങ്കാളിത്തത്തോടെ വിമാനത്താവളം പണികഴിപ്പിക്കാമെന്ന പദ്ധതി സർക്കാരിന് മുന്നിൽ സമർപ്പിച്ചത്.
ഒരു ചെറുപ്പക്കാരൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ ആവേശത്തിനപ്പുറം ആശയത്തിന് ആദ്യം ആരും വിലകൊടുത്തില്ല. മണ്ടൻ കുര്യന്റെ മണ്ടൻ പദ്ധതി എന്ന നിലയ്ക്കായിരുന്നു പരിഹാസങ്ങളുടെ പോക്ക്. മാസങ്ങളുടെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ ഒരു യെസ് പറഞ്ഞു. അതൊരു വലിയ യെസ് തന്നെയായിരുന്നു. സകലരും എതിർത്തെങ്കിലും അദ്ദേഹം എനിക്കൊപ്പം നിന്നു.
ഒരു സൊസൈറ്റി രജിസ്റ്റർ ചെയ്ത് ഞങ്ങൾ പണസമാഹരണം നടത്തി. വിദേശമലയാളികൾ സഹായിക്കും എന്നായിരുന്നു എന്റെ ധാരണ. ഒടുവിൽ 200 കോടി വേണ്ടിടത്ത് പിരിഞ്ഞു കിട്ടിയത് വെറും 4.47 കോടി ! സകലരും പദ്ധതിയെ തള്ളിപ്പറഞ്ഞു. എനിക്ക് മുന്നിൽ ഒരേയൊരു വഴിയേയുള്ളൂ. എങ്ങനെയും വിമാനത്താവളമുണ്ടാക്കുക. അതിൽ പരാജയപ്പെട്ടാൽ പിന്നെയും രണ്ടു പതിറ്റാണ്ടിലധികം നീളുന്ന എന്റെ സർവീസ് ജീവിതം തന്നെ നശിക്കും. ദൈവത്തിലാശ്രയിച്ച് ഞാൻ ഇറങ്ങിത്തിരിച്ചു.
ഇരുപതിനായിരം രൂപയിൽ തുടക്കം
സൊസൈറ്റി ഉണ്ടാക്കിയെങ്കിലും വിചാരിച്ചപോലെ ഫണ്ട് വന്നില്ല. ജോസ് മാളിയേക്കൽ എന്ന ജർമൻ മലയാളി 20,000 രൂപ സംഭാവന ചെയ്തു. അതുവച്ചാണ് വിമാനത്താവള നിർമാണം തുടങ്ങിയത്. പിന്നെ പലയിടങ്ങളിൽ നിന്ന് സ്വരൂപിച്ച ഓഫീസ് ഉപകരണങ്ങൾ. നെടുമ്പാശേരി എന്ന അവികസിത പ്രദേശത്ത് ഇഷ്ടികക്കളങ്ങളും വെള്ളക്കെട്ടും നിറഞ്ഞ 1300 ഏക്കർ ഏറ്റെടുക്കുക ദുഷ്കരമായിരുന്നു. കൈയിൽ പൈസയില്ല. ഈ നിലയ്ക്ക് പോയാൽ എല്ലാം അവതാളത്തിലാകും.
അങ്ങനെയാണ് 1994 മാർച്ച് 30 ന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റർ ചെയ്തത്. ഭാവിയിൽ ഉണ്ടായേക്കാവുന്ന സാമ്പത്തിക അവസരങ്ങളെ മുൻനിർത്തി ഭാവി ഉപയോക്താക്കളിൽനിന്ന് മുൻകൂർ പണം വാങ്ങുക എന്ന പുതിയ ഫണ്ടിംഗ് രീതി സർക്കാരിന് മുന്നിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രി ഒരുവട്ടം കൂടി എനിക്ക് അവസരം തന്നു. അവസാന അവസരം!
ആധുനിക ഫണ്ടിംഗ് രീതികളിൽ ‘സെക്യൂരിറ്റൈസേഷൻ ഓഫ് ഫ്യൂച്ചർ റിസീവബിൾസ് ‘’ എന്നു വിളിക്കുന്ന പരിപാടിയാണിത്. സിയാൽ അത് അന്നേ അവതരിപ്പിച്ചു. അങ്ങനെ പെട്രോളിയം കമ്പനി, ബാങ്കുകൾ എന്നിവയിൽ നിന്നെല്ലാം മുൻകൂർ പണം വാങ്ങി. സംസ്ഥാന സർക്കാർ, നാട്ടുകാർ എന്നിവരിൽ നിന്നും പണം കടം വാങ്ങി. ബാങ്കുകളുടെ പുറകെ നടന്ന് വായ്പ സംഘടിപ്പിച്ചു. ഹഡ്കോ പോലുള്ള സ്ഥാപന മേധാവികളെ പറഞ്ഞു മനസിലാക്കി കുറെ കാശ് അവിടെ നിന്നു സംഘടിപ്പിച്ചു.
സ്ഥലം ഏറ്റെടുക്കുന്നത് വലിയ പ്രതിഷേധമുണ്ടാക്കി. 1003 കേസുകൾ സിയാലിനെതിരേ ഫയൽ ചെയ്യപ്പെട്ടു. ഇതിൽ പലതും സുപ്രീംകോടതിവരെയെത്തി. ഈ പ്രതിസന്ധികൾക്കിടയിൽ തന്നെ സിയാൽ സ്വപ്ന പദ്ധതിയുമായി മുന്നോട്ടുപോയി. റൺവേയ്ക്ക് പോലും സ്ഥലം ഏറ്റെടുക്കുന്നതിന് മുമ്പേ 1994 ഓഗസ്റ്റ് എട്ടിനു ശിലാസ്ഥാപനകർമം നടത്തി. അതോടെ ഈ പദ്ധതി നടക്കും എന്ന് ജനത്തിന് തോന്നലുണ്ടായി.
ഇതിനിടെ മുഖ്യമന്ത്രി മാറി. പിന്നീട് സർക്കാരും മാറി. തുടർന്നുവന്ന എ.കെ. ആന്റണിയും ഇ.കെ. നായനാരുമൊക്കെ സിയാലിന്റെ ആവേശത്തിന് പിന്തുണ നൽകി. ഒരു പാലം പണിയാൻ പത്തു വർഷമെടുക്കുന്ന നാട്ടിൽ വെറും അഞ്ചുവർഷം കൊണ്ട് ഒരു വിമാനത്താവളം പണികഴിപ്പിക്കാൻ സിയാലിന് കഴിഞ്ഞു. 1999 മേയ് 25 ന് രാഷ്ട്രപതി കെ.ആർ. നാരായണൻ വിമാനത്താവളം ഉദ്ഘാടനം ചെയ്തു.
പുനരധിവാസത്തിൽ മികവ്
തുടക്കത്തിൽ എതിർപ്പുണ്ടായെങ്കിലും വിമാനത്താവളം വരുന്നതിന്റെ ഗുണഫലങ്ങൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ സിയാലിന് കഴിഞ്ഞു. വീട് നഷ്ടപ്പെട്ട 822 പേരെയും പുനരധിവസിപ്പിച്ചു. ആവശ്യക്കാർക്ക് ആറു സെന്റ് ഭൂമി വീടുവയ്ക്കാൻ സൗജന്യമായി നൽകി. വിമാനത്താവളത്തിൽ ജോലി, ടാക്സി പെർമിറ്റ് എന്നിവ കൂടി നൽകിയതോടെ ജനപിന്തുണ ലഭിച്ചുതുടങ്ങി.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നത് ഇത്രയധികം പേരുടെ ജീവിത നിലവാരം കൂട്ടാൻ സിയാലിന് കഴിഞ്ഞു എന്നതാണ്. ഇന്ന് ഏതാണ്ട് 12,000 പേർ വിമാനത്താവളത്തിനുള്ളിൽ തന്നെ ജോലി ചെയ്യുന്നു. ഈ നാടിന്റെ മുഖച്ഛായ തന്നെ മാറി. കൊച്ചി നഗരം വടക്കു ഭാഗത്തേക്കു വളർന്നു.
ഹരിത ചിന്തകൾ
ഇന്ത്യയിൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനവും മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഏഴാം സ്ഥാനവും സിയാലിനുണ്ട്. മികച്ച വരുമാനവും അടിസ്ഥാന സൗകര്യവുമുണ്ട്. പക്ഷേ ഇതെല്ലാമായിട്ടും പുതിയ ആശയങ്ങൾ സിയാലിൽ പിറന്നുകൊണ്ടിരുന്നു. 2011 മുതൽ നാളിതുവരെയുള്ള കാലഘട്ടം സിയാലിന്റെ ചരിത്രത്തിലെ തന്നെ തിളക്കമുള്ള അധ്യായമാണ്. വിമാനത്താവളത്തിന്റെ മൂന്നാംഘട്ട നവീകരണ പ്രവർത്തനങ്ങൾ ഈ കാലയളവിൽ തുടങ്ങി. പുതിയ ബ്രാൻഡ് പ്രതിച്ഛായ സൃഷ്ടിക്കപ്പെട്ടു. 2015 ഓഗസ്റ്റ് 18 ന് സമ്പൂർണമായി സൗരോർജം കൊണ്ട് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമായി. സോളാർ വിവാദങ്ങൾ കത്തിപ്പടർന്ന വേളയിലും സിയാലിന്റെ സൗരോർജ പദ്ധതിക്ക് പച്ചക്കൊടി കാണിക്കാൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ധൈര്യം കാണിച്ചു.
തൊട്ടടുത്ത വർഷം പുതിയ അന്താരാഷ്ട്ര ടെർമിനൽ പണി പൂർത്തിയാക്കി. ഇപ്പോഴത്തെ പിണറായി വിജയനും ഈ സ്ഥാപനത്തെ ആവോളം പിന്തുണച്ചു. പഴയ രാജ്യാന്തര ടെർമിനൽ നവീകരിച്ചതും സൗരോർജ സ്ഥാപിതശേഷി മൊത്തം 40 മെഗാവാട്ടായി ഉയർത്തിയതിനു പിന്നിലും ഈ സർക്കാരിന്റെ നേതൃത്വമുണ്ട്. പിണറായി വിജയന്റെ സ്വപ്ന പദ്ധതിയായ കേരള ഉൾനാടൻ ജലപാത വികസനം സിയാലിനെയാണ് ഏൽപ്പിച്ചത്.
വിമാനത്താവളംപോലെ വൻകിട ഊർജ ഉപഭോഗം വേണ്ടിവരുന്ന സ്ഥാപനങ്ങളിലും പാരമ്പര്യേതര ഊർജം ഉപയോഗിക്കാമെന്ന ആശയം വിജയകരമായി നടപ്പിലാക്കിയതിന് സിയാലിന് ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി ബഹുമതിയായ ‘ചാമ്പ്യൻസ് ഓഫ് ദ എർത്ത് ’ ലഭിച്ചതും ഈ കാലയളവിലാണ്.
പ്രതിവർഷം ഒരുകോടി യാത്രക്കാർ
സിയാൽ പ്രതിവർഷം ഒരുകോടി യാത്രക്കാർക്ക് സേവനം ഒരുക്കുന്നു. സംസ്ഥാനത്തെ വ്യോമയാന ട്രാഫിക്കിന്റെ 62 ശതമാനം. 23 ഇന്ത്യൻ നഗരങ്ങളിലേക്കും 16 വിദേശനഗരങ്ങളിലേക്കും നേരിട്ടുള്ള സർവീസുകൾ ഇവിടെനിന്നുണ്ട്. 2003-04 മുതൽ കമ്പനി മുടങ്ങാതെ ലാഭവിഹിതം നൽകിവരുന്നു. 2017-18 സാമ്പത്തിക വർഷത്തോടെ നിക്ഷേപത്തുകയുടെ 228 ശതമാനം മടക്കിനൽകിക്കഴിഞ്ഞു.
ഭാവിയുടെ ആകാശങ്ങൾ
വ്യോമയാന, പരിസ്ഥിതി പ്രവർത്തനങ്ങളിൽ ആഗോള ശ്രദ്ധ നേടിയെങ്കിലും വിജയപ്പെരുമയിൽ വെറുതെയിരിക്കാൻ സിയാൽ ഒരുക്കമല്ല. നിരവധി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ജലപാതയുടെ നവീകരണം മുഖ്യമന്ത്രി വിഭാവനം ചെയ്യുന്നതുപോലെ നടപ്പിലാക്കണം. അതിനാണ് പ്രാമുഖ്യം. 2020 ൽ തിരുവനന്തപുരം മുതൽ ബേക്കൽ വരെ 11 ജില്ലകളെ കോർത്തിണക്കി ജലപാതയുടെ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നുതന്നെയാണ് പ്രതീക്ഷ. അതിനായി അക്ഷീണമായി ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
സൗരോർജ പദ്ധതിക്കൊപ്പം ജലവൈദ്യുത പദ്ധതികളും സിയാൽ ഏറ്റെടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ അരിപ്പാറയിൽ നാല് മെഗാവാട്ട് ജലവൈദ്യുത പദ്ധതി 2019 സെപ്റ്റംബറിൽ കമ്മീഷൻ ചെയ്യാൻ കഴിയും. വിമാനത്താവളത്തിനരികെ വൻകിട ഹോട്ടലിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. അടുത്തവർഷം ആദ്യം ഹോട്ടൽ ഉദ്ഘാടനം ചെയ്യാൻ കഴിയും.
കാൽ നൂറ്റാണ്ട് മുമ്പാണ് കുര്യൻ സിയാലിന്റെ ചുമതല ഏറ്റെടുത്തത്. നാളിതുവരെ എട്ട് വർഷം മാത്രമാണ് സിയാലിന്റെ അമരത്ത് അദ്ദേഹം ഇല്ലാതിരുന്നിട്ടുള്ളത്.
പ്രതിസന്ധികളുടെ ഇന്നലെകൾ
ആയിരത്തി മുന്നൂറ് ഏക്കറോളം സ്ഥലം, മൂന്ന് ടെർമിനലുകൾ, പ്രതിവർഷം ഒരുകോടിയിലധികം യാത്രക്കാർ, 18000 നിക്ഷേപകർ, 160 കോടിയിലധികം രൂപ പ്രതിവർഷ ലാഭം, രാജ്യത്തെ ആദ്യത്തെ പൊതുജന പങ്കാളിത്ത വിമാനത്താവളം, ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളം.....ഇന്നത്തെ സിയാലിനെ അടയാളപ്പെടുത്താൻ ഇത്തരം ഒരുപാട് വിശേഷണങ്ങളുണ്ട്. പക്ഷേ ഇന്നലെകൾ പ്രതിസന്ധികളുടേത് മാത്രമായിരുന്നു.
ഒരിക്കലും നടക്കുമെന്ന് ആരും കരുതാത്ത ഒരു ആശയം...അതിനു പിന്നാലെ രണ്ടും കൽപ്പിച്ച് ഇറങ്ങിയ ഒരുസംഘം, ശിലാസ്ഥാപനം മുതൽ ആദ്യവിമാനം ഇറങ്ങുന്നതുവരെ അവസാന മണിക്കൂറുകൾ പോലും നിറഞ്ഞുനിന്ന ആശങ്ക. സർവത്ര എതിർപ്പുകൾ....അസാധാരണമായ വിജയതൃഷ്ണയും സ്ഥിരോത്സാഹവും കൊണ്ടുമാത്രമേ ഇത്തരമൊരു പ്രോജക്ട് നടത്തിയെടുക്കാൻ കഴിയൂ.
സാഹസിക തീരുമാനം
പൊതുമേഖലയിൽ കാര്യക്ഷമമായി ഒന്നും നടക്കില്ലെന്ന ശൈലിയുടെ തിരുത്തലാണ് സിയാൽ. അതേക്കുറിച്ച് സ്ഥാപക മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യന്റെ വാക്കുകൾ :
എന്തിനാണ് അന്ന് ഇത്രയും സാഹസിക പ്രവൃത്തി ഏറ്റെടുത്തതെന്ന് ഇപ്പോൾ എനിക്കുപോലും നിശ്ചയമില്ല. പിന്നെ ഓരോരുത്തരേയും ഈ ഭൂമിയിൽ സൃഷ്ടിച്ചതിന് പിന്നിൽ ദൈവം ഓരോ നിയോഗം കണ്ടുവച്ചിരിക്കും. എന്റെ നിയോഗം ഈ വിമാനത്താവളമാണ്. എന്റെ വാക്കും പ്രവൃത്തിയും ജീവിതവും തന്നെ കുറേക്കാലം ഇതിനുവേണ്ടി മാത്രമായിരുന്നു. ഒരു വ്യോമയാന മേഖലയെക്കുറിച്ചോ വിമാനത്താവള പ്രവർത്തനത്തിന്റെ സങ്കീർണതകളെക്കുറിച്ചോ ഒന്നും അറിയാതെയാണ് കൊച്ചിയിൽ പുതിയ വിമാനത്താവളം പണികഴിപ്പിക്കാൻ ഇറങ്ങിത്തിരിച്ചത്.
പിന്നെ, ഒരാൾ രണ്ടും കൽപ്പിച്ച് ഒരു കാര്യം ചെയ്യാൻ സന്നദ്ധനായാൽ എതിർപ്പുകൾ കാലാന്തരത്തിൽ മാറും. ആത്മാർഥതയും സത്യസന്ധതയും അൽപ്പം സാഹസികതയും ജോലിചെയ്യാനുള്ള മനസുമുണ്ടെങ്കിൽ ഏത് പ്രതിസന്ധികൾക്കിടയിലും എന്തും സാധ്യമാണ്. ഒരു സർക്കാർ ഉദ്യോഗസ്ഥനെ സംബന്ധിച്ച് ഇതൊക്കെ ഉണ്ടാകുകയാണ് പ്രധാനം
വിമാനത്താവളത്തിന്റെ തുടക്കം
എൺപതുകളുടെ അവസാനത്തോടെ തന്നെ കൊച്ചി വ്യോമയാന മേഖലയിൽനിന്ന് പുറത്താകുന്ന ലക്ഷണമായിരുന്നു. രാത്രി ലാൻഡിംഗ് അസാധ്യം. വലിയ വിമാനങ്ങൾ ഇറങ്ങാൻ കഴിയില്ല. വെല്ലിംഗ്ടൺ ഐലൻഡിലെ നേവി വിമാനത്താവളം നവീകരിക്കാനായിരുന്നു ആദ്യപദ്ധതി. 1991-ൽ ഇതിനായി കേന്ദ്ര സർക്കാർ യോഗം വിളിച്ചു. ഞാനന്ന് എറണാകുളം ജില്ലാ കളക്ടർ ആയിരുന്നു. സംസ്ഥാന സർക്കാരിനെ പ്രതിനിധാനം ചെയ്ത് ആ യോഗത്തിൽ പങ്കെടുത്തു.
വിമാനത്താവള നവീകരണ പദ്ധതിയിൽ നേവി താത്്പര്യം കാണിച്ചില്ല. ഇതോടെ പുതിയ വിമാനത്താവളം പണികഴിപ്പിക്കണമെന്ന ആലോചന വന്നു. പക്ഷേ കാശു മുടക്കാൻ കേന്ദ്രം തയാറല്ല. അതൊരു പ്രതിസന്ധിയായി. പുതിയ വിമാനത്താവളത്തിന് 200 കോടി രൂപയിലധികം വേണം. അങ്ങനെയാണ് പൊതുജന പങ്കാളിത്തത്തോടെ വിമാനത്താവളം പണികഴിപ്പിക്കാമെന്ന പദ്ധതി സർക്കാരിന് മുന്നിൽ സമർപ്പിച്ചത്.
ഒരു ചെറുപ്പക്കാരൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ ആവേശത്തിനപ്പുറം ആശയത്തിന് ആദ്യം ആരും വിലകൊടുത്തില്ല. മണ്ടൻ കുര്യന്റെ മണ്ടൻ പദ്ധതി എന്ന നിലയ്ക്കായിരുന്നു പരിഹാസങ്ങളുടെ പോക്ക്. മാസങ്ങളുടെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ ഒരു യെസ് പറഞ്ഞു. അതൊരു വലിയ യെസ് തന്നെയായിരുന്നു. സകലരും എതിർത്തെങ്കിലും അദ്ദേഹം എനിക്കൊപ്പം നിന്നു.
ഒരു സൊസൈറ്റി രജിസ്റ്റർ ചെയ്ത് ഞങ്ങൾ പണസമാഹരണം നടത്തി. വിദേശമലയാളികൾ സഹായിക്കും എന്നായിരുന്നു എന്റെ ധാരണ. ഒടുവിൽ 200 കോടി വേണ്ടിടത്ത് പിരിഞ്ഞു കിട്ടിയത് വെറും 4.47 കോടി ! സകലരും പദ്ധതിയെ തള്ളിപ്പറഞ്ഞു. എനിക്ക് മുന്നിൽ ഒരേയൊരു വഴിയേയുള്ളൂ. എങ്ങനെയും വിമാനത്താവളമുണ്ടാക്കുക. അതിൽ പരാജയപ്പെട്ടാൽ പിന്നെയും രണ്ടു പതിറ്റാണ്ടിലധികം നീളുന്ന എന്റെ സർവീസ് ജീവിതം തന്നെ നശിക്കും. ദൈവത്തിലാശ്രയിച്ച് ഞാൻ ഇറങ്ങിത്തിരിച്ചു.
ഇരുപതിനായിരം രൂപയിൽ തുടക്കം
സൊസൈറ്റി ഉണ്ടാക്കിയെങ്കിലും വിചാരിച്ചപോലെ ഫണ്ട് വന്നില്ല. ജോസ് മാളിയേക്കൽ എന്ന ജർമൻ മലയാളി 20,000 രൂപ സംഭാവന ചെയ്തു. അതുവച്ചാണ് വിമാനത്താവള നിർമാണം തുടങ്ങിയത്. പിന്നെ പലയിടങ്ങളിൽ നിന്ന് സ്വരൂപിച്ച ഓഫീസ് ഉപകരണങ്ങൾ. നെടുമ്പാശേരി എന്ന അവികസിത പ്രദേശത്ത് ഇഷ്ടികക്കളങ്ങളും വെള്ളക്കെട്ടും നിറഞ്ഞ 1300 ഏക്കർ ഏറ്റെടുക്കുക ദുഷ്കരമായിരുന്നു. കൈയിൽ പൈസയില്ല. ഈ നിലയ്ക്ക് പോയാൽ എല്ലാം അവതാളത്തിലാകും.
അങ്ങനെയാണ് 1994 മാർച്ച് 30 ന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റർ ചെയ്തത്. ഭാവിയിൽ ഉണ്ടായേക്കാവുന്ന സാമ്പത്തിക അവസരങ്ങളെ മുൻനിർത്തി ഭാവി ഉപയോക്താക്കളിൽനിന്ന് മുൻകൂർ പണം വാങ്ങുക എന്ന പുതിയ ഫണ്ടിംഗ് രീതി സർക്കാരിന് മുന്നിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രി ഒരുവട്ടം കൂടി എനിക്ക് അവസരം തന്നു. അവസാന അവസരം!
ആധുനിക ഫണ്ടിംഗ് രീതികളിൽ ‘സെക്യൂരിറ്റൈസേഷൻ ഓഫ് ഫ്യൂച്ചർ റിസീവബിൾസ് ‘’ എന്നു വിളിക്കുന്ന പരിപാടിയാണിത്. സിയാൽ അത് അന്നേ അവതരിപ്പിച്ചു. അങ്ങനെ പെട്രോളിയം കമ്പനി, ബാങ്കുകൾ എന്നിവയിൽ നിന്നെല്ലാം മുൻകൂർ പണം വാങ്ങി. സംസ്ഥാന സർക്കാർ, നാട്ടുകാർ എന്നിവരിൽ നിന്നും പണം കടം വാങ്ങി. ബാങ്കുകളുടെ പുറകെ നടന്ന് വായ്പ സംഘടിപ്പിച്ചു. ഹഡ്കോ പോലുള്ള സ്ഥാപന മേധാവികളെ പറഞ്ഞു മനസിലാക്കി കുറെ കാശ് അവിടെ നിന്നു സംഘടിപ്പിച്ചു.
സ്ഥലം ഏറ്റെടുക്കുന്നത് വലിയ പ്രതിഷേധമുണ്ടാക്കി. 1003 കേസുകൾ സിയാലിനെതിരേ ഫയൽ ചെയ്യപ്പെട്ടു. ഇതിൽ പലതും സുപ്രീംകോടതിവരെയെത്തി. ഈ പ്രതിസന്ധികൾക്കിടയിൽ തന്നെ സിയാൽ സ്വപ്ന പദ്ധതിയുമായി മുന്നോട്ടുപോയി. റൺവേയ്ക്ക് പോലും സ്ഥലം ഏറ്റെടുക്കുന്നതിന് മുമ്പേ 1994 ഓഗസ്റ്റ് എട്ടിനു ശിലാസ്ഥാപനകർമം നടത്തി. അതോടെ ഈ പദ്ധതി നടക്കും എന്ന് ജനത്തിന് തോന്നലുണ്ടായി.
ഇതിനിടെ മുഖ്യമന്ത്രി മാറി. പിന്നീട് സർക്കാരും മാറി. തുടർന്നുവന്ന എ.കെ. ആന്റണിയും ഇ.കെ. നായനാരുമൊക്കെ സിയാലിന്റെ ആവേശത്തിന് പിന്തുണ നൽകി. ഒരു പാലം പണിയാൻ പത്തു വർഷമെടുക്കുന്ന നാട്ടിൽ വെറും അഞ്ചുവർഷം കൊണ്ട് ഒരു വിമാനത്താവളം പണികഴിപ്പിക്കാൻ സിയാലിന് കഴിഞ്ഞു. 1999 മേയ് 25 ന് രാഷ്ട്രപതി കെ.ആർ. നാരായണൻ വിമാനത്താവളം ഉദ്ഘാടനം ചെയ്തു.
പുനരധിവാസത്തിൽ മികവ്
തുടക്കത്തിൽ എതിർപ്പുണ്ടായെങ്കിലും വിമാനത്താവളം വരുന്നതിന്റെ ഗുണഫലങ്ങൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ സിയാലിന് കഴിഞ്ഞു. വീട് നഷ്ടപ്പെട്ട 822 പേരെയും പുനരധിവസിപ്പിച്ചു. ആവശ്യക്കാർക്ക് ആറു സെന്റ് ഭൂമി വീടുവയ്ക്കാൻ സൗജന്യമായി നൽകി. വിമാനത്താവളത്തിൽ ജോലി, ടാക്സി പെർമിറ്റ് എന്നിവ കൂടി നൽകിയതോടെ ജനപിന്തുണ ലഭിച്ചുതുടങ്ങി.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നത് ഇത്രയധികം പേരുടെ ജീവിത നിലവാരം കൂട്ടാൻ സിയാലിന് കഴിഞ്ഞു എന്നതാണ്. ഇന്ന് ഏതാണ്ട് 12,000 പേർ വിമാനത്താവളത്തിനുള്ളിൽ തന്നെ ജോലി ചെയ്യുന്നു. ഈ നാടിന്റെ മുഖച്ഛായ തന്നെ മാറി. കൊച്ചി നഗരം വടക്കു ഭാഗത്തേക്കു വളർന്നു.
ഹരിത ചിന്തകൾ
ഇന്ത്യയിൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനവും മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഏഴാം സ്ഥാനവും സിയാലിനുണ്ട്. മികച്ച വരുമാനവും അടിസ്ഥാന സൗകര്യവുമുണ്ട്. പക്ഷേ ഇതെല്ലാമായിട്ടും പുതിയ ആശയങ്ങൾ സിയാലിൽ പിറന്നുകൊണ്ടിരുന്നു. 2011 മുതൽ നാളിതുവരെയുള്ള കാലഘട്ടം സിയാലിന്റെ ചരിത്രത്തിലെ തന്നെ തിളക്കമുള്ള അധ്യായമാണ്. വിമാനത്താവളത്തിന്റെ മൂന്നാംഘട്ട നവീകരണ പ്രവർത്തനങ്ങൾ ഈ കാലയളവിൽ തുടങ്ങി. പുതിയ ബ്രാൻഡ് പ്രതിച്ഛായ സൃഷ്ടിക്കപ്പെട്ടു. 2015 ഓഗസ്റ്റ് 18 ന് സമ്പൂർണമായി സൗരോർജം കൊണ്ട് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമായി. സോളാർ വിവാദങ്ങൾ കത്തിപ്പടർന്ന വേളയിലും സിയാലിന്റെ സൗരോർജ പദ്ധതിക്ക് പച്ചക്കൊടി കാണിക്കാൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ധൈര്യം കാണിച്ചു.
തൊട്ടടുത്ത വർഷം പുതിയ അന്താരാഷ്ട്ര ടെർമിനൽ പണി പൂർത്തിയാക്കി. ഇപ്പോഴത്തെ പിണറായി വിജയനും ഈ സ്ഥാപനത്തെ ആവോളം പിന്തുണച്ചു. പഴയ രാജ്യാന്തര ടെർമിനൽ നവീകരിച്ചതും സൗരോർജ സ്ഥാപിതശേഷി മൊത്തം 40 മെഗാവാട്ടായി ഉയർത്തിയതിനു പിന്നിലും ഈ സർക്കാരിന്റെ നേതൃത്വമുണ്ട്. പിണറായി വിജയന്റെ സ്വപ്ന പദ്ധതിയായ കേരള ഉൾനാടൻ ജലപാത വികസനം സിയാലിനെയാണ് ഏൽപ്പിച്ചത്.
വിമാനത്താവളംപോലെ വൻകിട ഊർജ ഉപഭോഗം വേണ്ടിവരുന്ന സ്ഥാപനങ്ങളിലും പാരമ്പര്യേതര ഊർജം ഉപയോഗിക്കാമെന്ന ആശയം വിജയകരമായി നടപ്പിലാക്കിയതിന് സിയാലിന് ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി ബഹുമതിയായ ‘ചാമ്പ്യൻസ് ഓഫ് ദ എർത്ത് ’ ലഭിച്ചതും ഈ കാലയളവിലാണ്.
പ്രതിവർഷം ഒരുകോടി യാത്രക്കാർ
സിയാൽ പ്രതിവർഷം ഒരുകോടി യാത്രക്കാർക്ക് സേവനം ഒരുക്കുന്നു. സംസ്ഥാനത്തെ വ്യോമയാന ട്രാഫിക്കിന്റെ 62 ശതമാനം. 23 ഇന്ത്യൻ നഗരങ്ങളിലേക്കും 16 വിദേശനഗരങ്ങളിലേക്കും നേരിട്ടുള്ള സർവീസുകൾ ഇവിടെനിന്നുണ്ട്. 2003-04 മുതൽ കമ്പനി മുടങ്ങാതെ ലാഭവിഹിതം നൽകിവരുന്നു. 2017-18 സാമ്പത്തിക വർഷത്തോടെ നിക്ഷേപത്തുകയുടെ 228 ശതമാനം മടക്കിനൽകിക്കഴിഞ്ഞു.
ഭാവിയുടെ ആകാശങ്ങൾ
വ്യോമയാന, പരിസ്ഥിതി പ്രവർത്തനങ്ങളിൽ ആഗോള ശ്രദ്ധ നേടിയെങ്കിലും വിജയപ്പെരുമയിൽ വെറുതെയിരിക്കാൻ സിയാൽ ഒരുക്കമല്ല. നിരവധി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ജലപാതയുടെ നവീകരണം മുഖ്യമന്ത്രി വിഭാവനം ചെയ്യുന്നതുപോലെ നടപ്പിലാക്കണം. അതിനാണ് പ്രാമുഖ്യം. 2020 ൽ തിരുവനന്തപുരം മുതൽ ബേക്കൽ വരെ 11 ജില്ലകളെ കോർത്തിണക്കി ജലപാതയുടെ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നുതന്നെയാണ് പ്രതീക്ഷ. അതിനായി അക്ഷീണമായി ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
സൗരോർജ പദ്ധതിക്കൊപ്പം ജലവൈദ്യുത പദ്ധതികളും സിയാൽ ഏറ്റെടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ അരിപ്പാറയിൽ നാല് മെഗാവാട്ട് ജലവൈദ്യുത പദ്ധതി 2019 സെപ്റ്റംബറിൽ കമ്മീഷൻ ചെയ്യാൻ കഴിയും. വിമാനത്താവളത്തിനരികെ വൻകിട ഹോട്ടലിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. അടുത്തവർഷം ആദ്യം ഹോട്ടൽ ഉദ്ഘാടനം ചെയ്യാൻ കഴിയും.
കാൽ നൂറ്റാണ്ട് മുമ്പാണ് കുര്യൻ സിയാലിന്റെ ചുമതല ഏറ്റെടുത്തത്. നാളിതുവരെ എട്ട് വർഷം മാത്രമാണ് സിയാലിന്റെ അമരത്ത് അദ്ദേഹം ഇല്ലാതിരുന്നിട്ടുള്ളത്.