മധ്യഇറ്റാലിയൻ നഗരമായ അങ്കോണയിലെ സലേസി ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയാണ് ലോകത്തെ ആകർഷിച്ച വലിയ സംഭവമുണ്ടായത്. അനസ്തസിയ ലഭിച്ചിട്ടും കഠിനമായ വേദന ഒഴിവാക്കാൻ ശാസ്ത്രീയ സംഗീതം സഹായിച്ചുവെന്നാണ് അബോധാവസ്ഥയിലായിരുന്ന കുട്ടി പോലും സാക്ഷ്യപ്പെടുത്തുന്നത്. ശസ്ത്രക്രിയ വേളയിൽ ചില സമയങ്ങളിൽ കുട്ടിയുടെ മുഖത്തു വിരിഞ്ഞ പുഞ്ചിരി ഇതിനുദാഹരണമായി ഡോക്ടർമാർ പറഞ്ഞു.
കുട്ടിയുടെ ട്യൂമർ വിജയകരമായി നീക്കം ചെയ്തതിന്റെ സന്തോഷത്തിലാണ് 15 അംഗ ഡോക്ടർ സംഘം. അതേസമയം കഠിനമായ വേദന ഒഴിവാക്കാൻ ശാസ്ത്രീയ സംഗീതം സഹായിച്ചതിന്റെയും വേദനയെപ്പോലും വേദാന്തമാക്കി സംഗീത പരീക്ഷണം നടത്തി വിജയിച്ചതിന്റെയും ആഹ്ളാദത്തിലാണ് മ്യൂസിക് സർജൻ.
ക്ളാസിക്കൽ മ്യൂസിക് സർജന്മാരിൽ ഒരാളായ എമിലിയാനോ ടോസോയുടെ വിരൽതുന്പിലൊഴുകിയ സംഗീതത്തിലൂടെ ഓപ്പറേഷൻ നടത്തിയ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ മോണിറ്ററുകളിലൂടെ കുട്ടിയുടെ തലച്ചോറിന്റെ പ്രവർത്തനം നിരീക്ഷിക്കുകയും സംഗീതം നിർത്തുന്പോൾ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാവുകയും ചെയ്തു എന്നും പറഞ്ഞു. പിയാനോയുടെ ശബ്ദം പുനരാരംഭിച്ചതോടെ തലച്ചോർ വീണ്ടും പതിവുപോലെ പ്രവർത്തിച്ചു എന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ന്യൂറോസർജറി വകുപ്പ് തലവൻ റോബെർട്ടോ ത്രിഗ്നാനി പറഞ്ഞു.
ട്യൂമർ പൂർണമായി നീക്കം ചെയ്തശേഷം കുട്ടി ഇപ്പോൾ നീരീക്ഷണത്തിലും വിശ്രമത്തിലുമാണ്. കുട്ടിക്ക് ഇപ്പോൾ സുഖം തോന്നുന്നുവെന്നും കൂടുതൽ പരിശോധനകൾക്ക് വിധേയനാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം ഓപ്പറേഷൻ തീയേറ്ററിൽ സംഗീതം മുഴങ്ങിയത്, സംഘർഷമില്ലാതെ ജോലി ചെയ്യാൻ സാധിച്ചുവെന്നും ഡോക്ടർമാർ പറഞ്ഞു.
വോയ്സ് ഓഫ് അമേരിക്കയെ പരാമർശിച്ച് സംഗീത സാന്ദ്രമായ ഈ ബെലാറുസ് യാൻഡെക്സിനെക്കുറിച്ച് സർജൻ എഴുതുകയും ചെയ്തു. സംഗീതം പലപ്പോഴും സിദ്ധൗഷധം എന്ന രീതിയിൽ പല രോഗങ്ങൾക്കും ഒരു വേദനസംഹാരിയായി പണ്ടുമുതലേ നടത്തിപ്പോരുന്ന ഒരു കാര്യമാണെങ്കിലും ഓപ്പറേഷൻ തീയേറ്ററിൽ പിയാനോ വായിച്ചത് ലോകത്തിൽ ആദ്യത്തെ സംഭവമാണ് .
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ