ന്യൂയോർക്ക്: അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ മുൻ പ്രസിഡന്റ് ഡോ. അജയ ലോധ (58) കോവിഡിനെ തുടർന്നുണ്ടായ അസുഖം മൂലം നവംബർ 21ന് അന്തരിച്ചു.
ക്ലീവ്ലാന്റ് ക്ലിനിക്കിൽ കഴിഞ്ഞ എട്ടു മാസമായി കോവിഡിനെതിരെ പടപൊരുതിയ ഡോ. അജയ് ഭാര്യ സ്മിത, മകൻ അമിത്, മകൾ ഷീറ്റ്വ എന്നിവരുടെ സാന്നിധ്യത്തിൽ ശാന്തനായാണ് മരണത്തിന് കീഴടങ്ങിയത്.
ഡോ. അജയ ലോധയുടെ ആകസ്മിക വിയോഗം ഞെട്ടിച്ചതായി എഎപിഐ പ്രസിഡന്റ് ഡോ. സുധാകർ പറഞ്ഞു. എന്റെ ഏറ്റവും അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന ഡോ. അജയ് എന്ന സുധാകർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
രാജസ്ഥാനിൽ ജനിച്ച ലോധ ഉദയപൂർ ആർഎൻറ്റി മെഡിക്കൽ കോളജിൽ നിന്നാണ് ബിരുദമെടുത്തത്. 1995 മുതൽ ക്യൂൻസിലും, ന്യൂയോർക്കിലും പ്രവർത്തിക്കുന്ന പ്രൈമറി കെയർ (ക്യൂൻസ് മെഡിക്കൽ സർവീസസ്) സ്ഥാപകൻ കൂടിയാണ് അന്തരിച്ച ലോധ.
സമൂഹത്തിന് നൽകിയ അത്യുജ്വല നേതൃത്വത്തിന് അംഗീകാരമായി 2016 ൽ നടന്ന എഎപിഐ കണ്‍വൻഷനിൽ ലോധയെ പ്രത്യേകം അവാർഡ് നൽകി ആദരിച്ചിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ക്ലീവ്ലാന്റ് ക്ലിനിക്കിൽ കഴിഞ്ഞ എട്ടു മാസമായി കോവിഡിനെതിരെ പടപൊരുതിയ ഡോ. അജയ് ഭാര്യ സ്മിത, മകൻ അമിത്, മകൾ ഷീറ്റ്വ എന്നിവരുടെ സാന്നിധ്യത്തിൽ ശാന്തനായാണ് മരണത്തിന് കീഴടങ്ങിയത്.
ഡോ. അജയ ലോധയുടെ ആകസ്മിക വിയോഗം ഞെട്ടിച്ചതായി എഎപിഐ പ്രസിഡന്റ് ഡോ. സുധാകർ പറഞ്ഞു. എന്റെ ഏറ്റവും അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന ഡോ. അജയ് എന്ന സുധാകർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
രാജസ്ഥാനിൽ ജനിച്ച ലോധ ഉദയപൂർ ആർഎൻറ്റി മെഡിക്കൽ കോളജിൽ നിന്നാണ് ബിരുദമെടുത്തത്. 1995 മുതൽ ക്യൂൻസിലും, ന്യൂയോർക്കിലും പ്രവർത്തിക്കുന്ന പ്രൈമറി കെയർ (ക്യൂൻസ് മെഡിക്കൽ സർവീസസ്) സ്ഥാപകൻ കൂടിയാണ് അന്തരിച്ച ലോധ.
സമൂഹത്തിന് നൽകിയ അത്യുജ്വല നേതൃത്വത്തിന് അംഗീകാരമായി 2016 ൽ നടന്ന എഎപിഐ കണ്‍വൻഷനിൽ ലോധയെ പ്രത്യേകം അവാർഡ് നൽകി ആദരിച്ചിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ