+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അടിതടകളുടെ ഡൽഹിയങ്കം

പ്രചാരണത്തിനിടെ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ മുഖത്ത് അടിയേറ്റതോടെയാണു തലസ്ഥാനത്ത് തെരഞ്ഞെടുപ്പിനു ചൂടുപിടിച്ചത്. അതുവരെ സഖ്യത്തിന് സന്നദ്ധരായി
അടിതടകളുടെ ഡൽഹിയങ്കം
പ്രചാരണത്തിനിടെ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ മുഖത്ത് അടിയേറ്റതോടെയാണു തലസ്ഥാനത്ത് തെരഞ്ഞെടുപ്പിനു ചൂടുപിടിച്ചത്. അതുവരെ സഖ്യത്തിന് സന്നദ്ധരായി ആം ആദ്മി പാർട്ടിയും കൈ കൊടുക്കാൻ തയാറാകാതെ കോണ്‍ഗ്രസും ഇരുവശം നിൽക്കുന്നതായിരുന്നു ചിത്രം. മുഖത്തൊരടി കിട്ടിയതോടെ കേജരിവാൾ പൂർവാധികം ശക്തിയിൽ ബിജെപിക്കും മോദിക്കുമെതിരേ ആഞ്ഞടിച്ചു തുടങ്ങി. പ്രതിപക്ഷത്തിന്‍റെ സംരക്ഷണയിൽ കഴിയേണ്ടിവരുന്ന ഇന്ത്യയിലെ ഏക മുഖ്യമന്ത്രി താനായിരിക്കും എന്ന കേജരിവാളിന്‍റെ പരാമർശത്തിലുണ്ടു പരിമിതികൾക്കുള്ളിൽ കഴിയുന്ന ഡൽഹി സംസ്ഥാനത്തെ ഭരണപക്ഷത്തിന്‍റെ വീർപ്പുമുട്ടലുകൾ.

മേയ് 12ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലെയുംപോലെ ലോക്സഭാ തെരഞ്ഞെടുപ്പിലും വിജയം തൂത്തുവാരി എടുക്കാം എന്ന പ്രതീക്ഷയാണ് ആം ആദ്മി പാർട്ടിക്കുള്ളത്. തുടർച്ചയായി മൂന്നു തവണ ഡൽഹി ഭരിച്ച മുഖ്യമന്ത്രി ഷീല ദീക്ഷിതിന്‍റെ നേതൃത്വത്തിൽ ഒരു മടങ്ങിവരവിനൊരുങ്ങിയാണു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു ഗോദയിൽ ഇറങ്ങിയിരിക്കുന്നത്. ബിജെപിയാകട്ടെ മോദി പ്രഭാവം, ദേശസ്നേഹം, സർജിക്കൽ സ്ട്രൈക്ക് എന്നിവയെല്ലാം ചൂണ്ടിക്കാട്ടി തലസ്ഥാനം കൂടി തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കാമെന്ന പ്രതീക്ഷയിലുമാണ്.

കേരളത്തിലെപ്പോലെ ഫ്ളെക്സുകളുടെ ബാഹുല്യമോ അണികളോടൊപ്പം വോട്ട് തേടി വീടു കയറുന്ന നേതാക്കളോ ശബ്ദമുഖരിതമായ പ്രചാരണ വാഹനങ്ങളോ ഡൽഹിയിൽ പതിവുകാഴ്ചയല്ല. റോഡ് ഷോകളിലും ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള സോഷ്യൽമീഡിയയിലുമാണ് പ്രചാരണ മത്സരം അരങ്ങുകൊഴുപ്പിക്കുന്നത്. ഡൽഹി കരോൾ ബാഗിനടുത്ത ഈദ് ഗാഹിൽ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ റോഡ് ഷോ കൂടിയായപ്പോൾ ഡൽഹി ഇളകി മറിഞ്ഞു.

കേജരിവാൾ തന്‍റെ റോഡ് ഷോ നേരത്തേ തുടങ്ങിവച്ചിരുന്നു. ഇനി മോദി കൂടി ഡൽഹിയുടെ നിരത്തിലേക്കിറങ്ങുന്നതോടെ പ്രചാരണം മറ്റൊരു ലെവലിലാകും. തെരഞ്ഞെടുപ്പു കമ്മീഷൻ പ്രദർശന അനുമതി നിഷേധിച്ച പിഎം മോദി എന്ന ചിത്രത്തിൽ മോദിയുടെ വേഷം അഭിനയിച്ച വിവേക് ഒബ്റോയി കഴിഞ്ഞ ദിവസങ്ങളിൽ ബിജെപിക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു. ശോഭ സുരേന്ദ്രൻ, വി. മുരളീധരൻ, കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള കേരളത്തിൽ നിന്നുള്ള പാർട്ടി നേതാക്കളും ബിജെപിക്കുവേണ്ടി പ്രചാരണ രംഗത്ത് ഇറങ്ങുന്നുണ്ട്. കോണ്‍ഗ്രസിനുവേണ്ടി എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി കഴിഞ്ഞ ദിവസം പ്രചാരണത്തിനെത്തിയിരുന്നു.

സാധ്യമാകാത്ത സഖ്യം

തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപനത്തിന് മുൻപ് തന്നെ ആം ആദ്മി പാർട്ടിയും കോണ്‍ഗ്രസും സഖ്യം സംബന്ധിച്ചു ചർച്ചകൾ തുടങ്ങിവച്ചിരുന്നതാണ്. സഖ്യം സംബന്ധിച്ച ചർച്ചകളിലും നീക്കങ്ങളിലും കേജരിവാൾ ഓവർസ്മാർട്ടായി എന്നാണ് മുതിർന്ന കോണ്‍ഗ്രസ് നേതാവ് കപിൽ സിബൽ ഇന്നലെ കുറ്റപ്പെടുത്തിയത്.

സ്ഥാനമൊഴിഞ്ഞ ഡൽഹി കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ അജയ് മാക്കനും ആം ആദ്മി പാർട്ടി കണ്‍വീനർ കേജരിവാളിനും പരസ്പര സഖ്യത്തിലെത്താൻ മനസുണ്ടായിരുന്നു. ബിജെപിയെ പരാജയപ്പെടുത്താൻ വേണമെങ്കിൽ സഖ്യമാകാം എന്നതായിരുന്നു ഡൽഹി കോണ്‍ഗ്രസിന്‍റെ ചുമതലയുള്ള പി.സി ചാക്കോയുടെയും നിലപാട്. എന്നാൽ, ഡൽഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തിയ മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന് കേജരിവാളുമായി കൂട്ട് ചേർന്ന് തലസ്ഥാനത്ത് ഒരു തെരഞ്ഞെടുപ്പിനെ നേരിടുക എന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു.

പലതവണ രാഹുൽ ഗാന്ധി ഇടപെടുകയും സഖ്യത്തിനുള്ള വാതിലുകൾ തുറന്നിട്ടിരിക്കുന്നു എന്നു തുറന്നുപറയുകയും ചെയ്തിട്ടും സഖ്യം യാഥാർഥ്യമാകാതെ പോയി. സീറ്റ് സംബന്ധിച്ച ധാരണ ചർച്ചകളിൽ ആം ആദ്മി പാർട്ടി പഞ്ചാബിലും ഹരിയാനയിലും ചില അവകാശവാദങ്ങൾകൂടി ഉന്നയിച്ചതോടെ ഡൽഹി സഖ്യം വേണ്ടെന്നുവയ്ക്കാൻ കോണ്‍ഗ്രസും നിർബന്ധിതരായി.

പൊരുതാനുറച്ച് ഷീല

ഡൽഹി ഏതു വിധേനയും തിരിച്ചുപിടിക്കണമെന്ന വാശിയിലാണു മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത് ഇത്തവണ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഒരിടവേളയ്ക്കുശേഷമാണു ഡൽഹി രാഷ്‌ട്രീയത്തിൽ സജീവമാകുന്നതെങ്കിലും പ്രവർത്തകരിലേക്ക് ആവേശമെത്തിക്കാൻ തന്നാൽ കഴിയുംവിധം അവർ പരിശ്രമിക്കുന്നുണ്ട്.

വാർധക്യസഹജമായ അവശതകളെ മറന്നാണ് ഷീല ദീക്ഷിത് പ്രചാരണം നടത്തുന്നത്. 86-ാം വയസിലും ഷീലാ ദീക്ഷിതിൽ കോണ്‍ഗ്രസും സാധാരണക്കാരും ഏറെ പ്രതീക്ഷയർപ്പിക്കുന്നതായി വടക്കു കിഴക്കൻ ഡൽഹി മണ്ഡലത്തിലെ അവരുടെ പ്രചാരണം കാണിക്കുന്നു. ഒരുകാലത്ത് രാജ്യതലസ്ഥാന നഗരിയെ വികസനത്തിലേക്ക് കുതിപ്പിച്ച പഴയ മുഖ്യമന്തിക്ക് ജനങ്ങളുടെ വികാരമറിയാം. അവരുടെ പ്രചാരണത്തിലെ മുഖ്യ വിഷയം വികസനം മാത്രമാണ്. ഡൽഹിയിൽ കോണ്‍ഗ്രസ് വിജയപ്രതിക്ഷയർപ്പിക്കുന്ന രണ്ടു മണ്ഡലങ്ങളിലൊന്നാണ് സംസ്ഥാന അധ്യക്ഷ മത്സരിക്കുന്ന വടക്കു കിഴക്കൻ ഡൽഹി. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനും ഭോജ്പുരി ഗായകനുമായ മനോജ് തിവാരിയാണ് എതിർസ്ഥാനാർഥി. ബദ്ധവൈരികളായ രണ്ടു പാർട്ടികളുടെ സംസ്ഥാന അധ്യക്ഷർ മത്സരിക്കുന്നതിനാൽ രാജ്യത്ത് ഏവരും ഉറ്റു നോക്കുന്ന മണ്ഡലം കൂടിയാണിത്. ഇവിടെ ദിലീപ് പാണ്ഡെയാണ് ആം ആദ്മി പാർട്ടിയുടെ സ്ഥാനാർഥി.

കുടിയേറ്റത്തിൽ കണ്ണുവച്ച്

ഡൽഹിയിൽ വൻ സാന്നിധ്യമുള്ള പൂർവാഞ്ചൽ സമൂഹത്തെ ലക്ഷ്യമിട്ടാണ് ബിജെപി ദേശീയ നേതൃത്വം ബിഹാർ സ്വദേശിയായ മനോജ് തിവാരിയെ തലസ്ഥാന നഗരിയിൽ എത്തിച്ചത്. ബിഹാർ, യുപി എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരായ പൂർവാഞ്ചൽ വിഭാഗക്കാർ നഗരത്തിൽ 40 ലക്ഷത്തിലധികമുണ്ടെന്നാണു കണക്ക്. വടക്കു കിഴക്കൻ ഡൽഹി മണ്ഡലത്തിലെ പ്രധാന വോട്ടുബാങ്കും പൂർവാഞ്ചൽ വിഭാഗത്തിനാണ്.

ഭോജ്പുരി സിനിമയുടെ ഗ്ലാമറിൽനിന്നു രാഷ്‌ട്രീയത്തിലേക്കിറങ്ങിയെങ്കിലും മനോജ് തിവാരിയുടെ വേഷത്തിനും പ്രചാരണത്തിനും മാറ്റമൊന്നുമില്ല. തന്‍റെ സിറ്റിംഗ് സീറ്റ് നിലനിർത്തുമെന്ന ആത്മവിശ്വാസമുണ്ട്. 2014ൽ 46.6 ശതമാനം വോട്ട് നേടിയാണ് തിവാരി കോണ്‍ഗ്രസിൽ നിന്നു മണ്ഡലം പിടിച്ചെടുത്തത്. എന്നാൽ, പുറത്തുനിന്ന് വന്നയാൾ എന്ന ആരോപണം എതിർപാർട്ടികൾ ഉയർത്തുന്നത് തിവാരിക്ക് വെല്ലുവിളിയാണ്.

ലോക്സഭയിൽ 35 ശതമാനവും പിന്നീട് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 55 ശതമാനവും വോട്ടുലഭിച്ച ആപ് ഈ തെരഞ്ഞെടുപ്പിലും എല്ലാ വിഭാഗത്തിലും പ്രതീക്ഷയർപ്പിക്കുന്നുണ്ട്. കേജരിവാൾ സർക്കാർ നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന വികസനം വോട്ടാകുമെന്ന വിശ്വാസത്തിലാണു ദിലീപ് പാണ്ഡെ. ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നേടിയെടുക്കണം എന്നതാണ് പ്രധാന പ്രചാരണ വിഷയം.

ഗൗതം ഗംഭീരമാകില്ല

ക്രിക്കറ്റ് ക്രീസിൽ നിന്ന് രാഷ്‌ട്രീയ മൈതാനത്തേക്കിറങ്ങിയ ഗൗതം ഗംഭീറാണ് ബിജെപിയുടെ സ്റ്റാർ സ്ഥാനാർഥികളിൽ ഒരാൾ. കിഴക്കൻ ഡൽഹിയിലാണ് ഗൗതം ഗംഭീർ പുതിയൊരു ഇന്നിംഗ്സിന് തുടക്കം കുറിക്കാൻ ഇറങ്ങിയിരിക്കുന്നത്. എന്നാൽ, ശക്തയായ ഒരെതിരാളിയെ ആം ആദ്മി പാർട്ടി ഇവിടെ ഇറക്കി. ഡൽഹിയിലെ പൊതുവിദ്യാഭ്യാസനിലവാരം ഉയർത്തിയ ഓക്സ്ഫഡ് ബിരുദധാരി ആതിഷി മർലേന. ഡൽഹി സർവകലാശാല പ്രഫസർമാരായിരുന്ന വിജയ് കുമാർ സിഗും ത്രിപ്ത വാഹിയും മകൾ ആതിഷിയുടെ പേരിനൊപ്പം മാർലേന ചേർത്തതു മാർക്സിനോടും ലെനിനോടുമുള്ള ആരാധനയിലാണ് .

ക്രിക്കറ്റ് കളിയിലൂടെ അറിഞ്ഞ ഗംഭീറിനേക്കാൾ മണ്ഡലത്തിലെ വോട്ടർമാർക്ക് ആതിഷിയെ അടുത്തറിയാം. കഴിഞ്ഞ നാല് വർഷമായി ഡൽഹിയിലെ എല്ലാ പൊതുസ്കൂളുകളും അവർ സന്ദർശിക്കുകയും രക്ഷിതാക്കളുടെ യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നു. സിറ്റിംഗ് എംപി മഹേഷ് ഗിരിയെ മാറ്റിയാണു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അടുപ്പക്കാരനായ ഗൗതം ഗംഭീറിന്‍റെ വരവ്. ഇക്കാര്യത്തിൽ ബിജെപിക്കുള്ളിൽ തന്നെ അതൃപ്തി പുകയുന്നുണ്ട്.

ഡൽഹി രാഷ്‌ട്രീയത്തിൽ വർഷങ്ങളുടെ അനുഭവ സന്പത്തുള്ള അർവീന്ദർ സിങ് ലൗവ്‌ലിയാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാർഥി. 2017 ഏപ്രിലിൽ കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ലവ്‌ലി ചെറിയ ഇടവേളയ്ക്കുശേഷം പാർട്ടിയിൽ തിരിച്ചെത്തുകയായിരുന്നു.

തലയെടുപ്പോടെ ന്യൂഡൽഹി

ന്യൂഡൽഹി മണ്ഡലമാണ് ഡൽഹിയിലെ സ്റ്റാർ തെരഞ്ഞെടുപ്പു ഗോദ. രാജ്യത്ത് ഏറ്റവും കൂടുതൽ വിവിഐപി വോട്ടർമാരുള്ള മണ്ഡലം കൂടിയാണ് ന്യൂഡൽഹി. സ്വതന്ത്ര്യസമര പേരാളിയും രാജ്യത്തെ ആദ്യ വനിതാ മുഖ്യമന്ത്രിയുമായ സുചേത കൃപലാനി, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി, എൽ.കെ അഡ്വാനി, ബോളിവുഡ് താരം രാജേഷ് ഖന്ന, കെ.സി. പന്ത് തുടങ്ങിയ നേതാക്കളെ വിജയിപ്പിച്ച ചരിത്രം ന്യുഡൽഹിക്കുണ്ട്.

ബിജെപി ഭരിക്കുന്ന മുനിസിപ്പൽ കോർപറേഷനുകളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന കടകൾ അടച്ചുപൂട്ടലാണ് മണ്ഡലത്തിലെ പ്രധാന വിഷയം. രാജ്യത്തെ പ്രധാന വാണിജ്യ കേന്ദ്രമായ കരോൾ ബാഗടക്കമുള്ള നിയമസഭാ മണ്ഡലങ്ങൾ ന്യൂഡൽഹി മണ്ഡലത്തിലായതിനാൽ ബിജെപിക്കെതിരേ കോണ്‍ഗ്രസും ആം ആദ്മി പാർട്ടിയും വിഷയം പരമാവധി കൊഴുപ്പിക്കുന്നുണ്ട്.
ന്യൂഡൽഹിയിലെ പ്രധാന വോട്ടുബാങ്കായ വ്യാപാരി സമൂഹത്തിന്‍റെ പിണക്കം ബിജെപിക്കു വെല്ലുവിളി ഉയർത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് രംഗത്തിറക്കി തൽക്കത്തോറ സ്റ്റേഡിയത്തിൽ വ്യാപാരികളുടെ യോഗം ബിജെപി സംഘടിപ്പിച്ചിരുന്നു. എന്നാൽ, ബിജെപി ഭരിക്കുന്ന മുനിസിപ്പൽ കോർപറേഷന്‍റെ കടകൾ അടച്ചുപൂട്ടൽ നടപടിയെക്കുറിച്ച് മോദി ഒന്നും പറയാത്തത് കോണ്‍ഗ്രസും ആം ആദ്മി പാർട്ടിയും പ്രചാരണായുധമാക്കുകയാണ്.

വ്യാപാരി വിഭാഗം നേതാവായ ബ്രിജേഷ് ഗോയലിനെ ആപ് ന്യൂഡൽഹി മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയത് ഇക്കാര്യങ്ങൾ കൂടി കണക്കിലെടുത്താണ്. ആപ് വിജയിച്ചാൽ ഡൽഹിക്ക് പൂർണസംസ്ഥാനപദവി യാഥാർഥ്യമാക്കുകയും കടകൾ അടച്ചുപൂട്ടൽ നടപടി പ്രശ്നം പരിഹരിക്കുകയും ചെയ്യുമെന്ന് കേജരിവാൾ പറയുന്നു. സിറ്റിംഗ് എംപി മീനാക്ഷി ലേഖിയാണു ബിജെപി സ്ഥാനാർഥി.

മുൻ കേന്ദ്രമന്ത്രിയും രണ്ടു തവണ എംപിയുമായ കോണ്‍ഗ്രസ് സ്ഥാനാർഥി അജയ് മാക്കൻ പ്രചാരണത്തിലുടനീളം ഉന്നയിക്കുന്നതും വ്യാപാരികളെ സംബന്ധിച്ച വിഷയമാണ്.

ഉദിത് രാജിന്‍റെ പുറപ്പെടൽ

ഡൽഹിയിൽ ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഇടഞ്ഞുനിന്നിരുന്ന ബിജെപി എംപി ഉദിത് രാജ് കോണ്‍ഗ്രസിൽ ചേർന്നതോടെ ദളിത് വോട്ടുകൾ ബിജെപി വിരുദ്ധമാകുമെന്നാണ് പൊതുവിലയിരുത്തൽ. ദളിതർക്കെതിരായ അക്രമണങ്ങളെക്കുറിച്ചു സംസാരിച്ചതുകൊണ്ടാണു തനിക്കു ബിജെപി സീറ്റ് നിഷേധിച്ചതെന്നാണ് ഉദിത് രാജ് കോണ്‍ഗ്രസിൽ ചേർന്നതിനുശേഷം പറഞ്ഞത്. ബിജെപി ദളിത് താത്പര്യങ്ങൾക്കു വിരുദ്ധമായാണ് നിൽക്കുന്നത്. ദളിതർ അടിച്ചമർത്തപ്പെടുന്പോൾ ആരും ശബ്ദം ഉയർത്തരുതെന്നതാണ് ബിജെപിയുടെ ആവശ്യമെന്നും ഉദിത് രാജ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസിലേക്കെത്തിയ ഉദിത് രാജിനെ ഡൽഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിതും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുർജേവാലയുമാണ് സ്വീകരിച്ചത്.

ബിജെപി അധ്യക്ഷൻ അമിത്ഷായുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സംസാരിക്കാൻ ശ്രമിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായില്ലെന്നും ഉദിത് രാജ് പറഞ്ഞു. ബിജെപി നടത്തിയ ആഭ്യന്തര സർവേ പോലും തനിക്ക് അനുകൂലമായിരുന്നു. എന്നാൽ, ദളിത് നേതാക്കളെ വേണ്ട എന്ന ബിജെപി നിലപാട് കൊണ്ടു മാത്രം തനിക്ക് സീറ്റു നിഷേധിക്കപ്പെടുകയായിരുന്നു എന്നാണ് ഉദിത് രാജ് പറഞ്ഞത്. ഉദിത് രാജിനെ മാറ്റിയ സീറ്റിൽ പഞ്ചാബിൽ നിന്നുള്ള ഗായകൻ ഹംസ് രാജ് ഹംസിനെയാണ് ബിജെപി നിർത്തിയിരിക്കുന്നത്.

ക്രിമിനൽ പശ്ചാത്തലം

ഡൽഹിയിൽ നിന്നു മത്സരിക്കുന്ന സ്ഥാനാർഥികളിൽ ക്രിമിനൽ പശ്ചാത്തലം ഉള്ളവർ കൂടുതലും ബിജെപിക്കൊപ്പമാണ്. അവരുടെ ഏഴു സ്ഥാനാർഥികളിൽ മൂന്നുപേരും ക്രിമിനൽ കേസ് ഉള്ളവരാണ്. ആം ആദ്മി പാർട്ടിയുടെ രണ്ടു സ്ഥാനാർഥികൾ ക്രമിനൽ കേസുകൾ ഉള്ളവരാണ്. കോണ്‍ഗ്രസാകട്ടെ ഒരു സ്ഥാനാർഥിയുടെ പേരിൽ മാത്രം പേരുദോഷം കേട്ടാൽ മതി.
ചാന്ദ്നി ചൗക്ക്, ന്യൂഡൽഹി, വടക്ക് പടിഞ്ഞാറൻ ഡൽഹി എന്നീ മണ്ഡലങ്ങളിലാണ് ക്രിമനൽ കേസുകളൊന്നുമില്ലാത്ത സ്ഥാനാർഥികൾ തമ്മിൽ മത്സരം നടക്കുന്നത്. വടക്ക് കിഴക്കൻ ഡൽഹിയിലെ സ്ഥാനാർഥികളായ ആപ്പിന്‍റെ ദിലീപ് പാണ്ഡേക്കും ബിജെപിയുടെ മനോജ് തിവാരിക്കുമെതിരേ മൂന്നിലേറെ ക്രിമിനൽ കേസുകളുണ്ട്.

തീപാറും പോരാട്ടം

നിയമസഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ സീറ്റുകൾ ഒട്ടുമുക്കാലും തൂത്തുവാരാൻ ആപ്പിനു കഴിഞ്ഞെങ്കിലും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഏഴു ലോക്സഭാ സീറ്റുകളും ബിജെപി വെട്ടിപ്പിടിച്ചെടുത്തത് ആപ്പിനെയും കോണ്‍ഗ്രസിനെയും ഒരുപോലെ ഞെട്ടിച്ചു. എന്നാൽ, ബിജെപി അവകാശപ്പെടുന്നതുപോലെ ഇത്തവണ മോദി മാജിക് ഡൽഹിയിൽ ചിലവാകില്ലെന്നാണ് കോണ്‍ഗ്രസും ആം ആദ്മി പാർട്ടിയും ഒരുപോലെ പറയുന്നത്. ഡൽഹിക്കു പൂർണ സംസ്ഥാന പദവി എന്ന ആവശ്യവുമായാണ് കേജരിവാളും ആപ്പും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോണ്‍ഗ്രസാകട്ടെ കേന്ദ്രത്തിലെന്ന പോലെ തന്നെ സംസ്ഥാനത്തു നിന്നും ബിജെപിയെ തുടച്ചുനീക്കണമെന്ന മുദ്രാവാക്യമാണ് ഉയർത്തിപ്പിടിച്ചിരിക്കുന്നത്.

സെബി മാത്യു