ബർലിൻ: അടുത്ത പത്തു വർഷത്തേയ്ക്കുള്ള കേരളത്തിന്റെ വികസന രൂപരേഖ തയാറാക്കാൻ ലക്ഷ്യമിട്ട് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസ് പ്രതീക്ഷ 2030ന്ധ എന്ന പേരിൽ വികസന സമ്മിറ്റ് സംഘടിപ്പിയ്ക്കുന്നു. അഞ്ചു ഘട്ടങ്ങളിലായി സംഘടിപ്പിയ്ക്കുന്ന സമ്മിറ്റിന്റെ ആദ്യഘട്ടം വിവിധ രാജ്യങ്ങളിലെ പ്രവാസി മലയാളികളുമായി നടത്തുന്ന ആശയവിനിമയമാണ്.
യുഎഇ മലയാളികളുമായിട്ടുള്ള ആദ്യഘട്ട കണ്സൽട്ടേഷനിൽ മുൻകേന്ദ്ര ധനമന്ത്രി പി.ചിദംബരമാണ് സമ്മിറ്റ് ഉദ്ഘാടനം ചെയ്തത്. രണ്ടാംഘട്ടം സൗദി മലയാളികളുമായി പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി ഉദ്ഘാടനം ചെയ്തു. മൂന്നാം കണ്സൾട്ടേഷൻ കുവൈറ്റ്, ഒമാൻ, ബഹറൈൻ എന്നീ രാജ്യങ്ങളിലെ മലയാളികളുമായി മുൻ കേന്ദ്രമന്ത്രി മനീഷ് തീവാരി ഉദ്ഘാടനം ചെയ്തു.
യൂറോപ്യൻ രാജ്യങ്ങളിലെ മലയാളി പ്രതിനിധികളുമായി നടത്തുന്ന നാലാമത്തെ കണ്സൽട്ടേഷൻ നവംബർ 14 ശനിയാഴ്ച ഇൻഡ്യൻ സമയം നാലിന് മുൻകേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശർമ്മ എംപി ഉദ്ഘാടനം നിർവഹിയ്ക്കും. ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ രമേശ് ചെന്നിത്തല എംഎൽഎ, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കെ.പി.സിസി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർക്കു പുറമെ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരും പങ്കെടുക്കും. മുൻ ചീഫ് സെക്രട്ടറി ജിജി തോംസണ് പരിപാടിയുടെ മോഡറേറ്ററായിരിയ്ക്കും.
കേരളവികസനത്തിനു വേണ്ടി യൂറോപ്യൻ മലയാളികളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും കൂടി സ്വരൂപിക്കാൻ ഉദ്ദേശിയ്ക്കുന്ന ഈ സമ്മിറ്റിൽ പങ്കെടുത്ത് ആശയവിനിമയം നടത്താൻ താൽപര്യമുള്ളവർ ബന്ധപ്പെടുക.
വിവരങ്ങൾക്ക്: ജിൻസണ് ഫ്രാൻസ് കല്ലുമാടിക്കൽ (മുൻലോക കേരള സഭാംഗം) 004917610336098.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കേരള വികസന രൂപരേഖ പ്രതീക്ഷ 2030 യൂറോപ്പ് സമ്മിറ്റ് നവംബർ 14 ന്
11:45 PM Nov 11, 2020 | Deepika.com