സണ്ണി കുറ്റിക്കാട്ട് സിഎംഐ
എണ്ണമല്ല പ്രധാനം ഗുണമേന്മയാണ് എന്ന് ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്. തങ്ങളുടെ കുട്ടികളുടെ കൂടെ മാതാപിതാക്കൾ ചെലവഴിക്കുന്ന സമയത്തെപ്പറ്റിയും ഇതുതന്നെ പറയാം. ജോലിക്കു പോകുന്ന അമ്മമാർ രാവിലെ ഒൻപതു മുതൽ വൈകുന്നേരം വരെ ജോലിസ്ഥലത്തായിരിക്കും. പക്ഷേ രാവിലെ ഒൻപതുവരെയും വൈകുന്നേരം ആറു കഴിഞ്ഞുമുള്ള സമയത്തും കുട്ടികളോടൊത്ത് അവർ എങ്ങനെ ചെലവഴിക്കുന്നു എന്നത് അവരും കുട്ടികളും തമ്മിലുള്ള ബന്ധം നിർണയിക്കും. ജോലിക്കു പോകാതെ മുഴുവൻ സമയവും വീട്ടിലിരിക്കുന്ന അമ്മമാർ തങ്ങളുടെ കുട്ടികളോടൊപ്പം ചെലവഴിക്കുന്ന സമയം എത്ര എന്നതും ശ്രദ്ധിക്കേണ്ടതാണ്.
ഒരു മണിക്കൂർ പഠിക്കുന്പോഴോ ആലോചിക്കുന്പോഴോ പ്രാർഥിക്കുന്പോഴോ മനസ് ഏകാഗ്രമായി വ്യാപരിക്കുന്ന സമയം അഞ്ചു മിനിട്ടുപോലും ചിലപ്പോൾ കണ്ടെന്നുവരില്ല. കുട്ടികളുമൊരുമിച്ചു കഴിയുന്പോഴും സ്ഥിതി ഇതുതന്നെ. ഇങ്ങനെ ശരിക്കും കുട്ടികളോടൊപ്പം ചെലവഴിക്കുന്ന സമയത്തിനു ക്വാളിറ്റി ടൈം (ഗുണനിലവാരം കൂടിയ സമയം) എന്നാണു പറയുക. ദൂരെ സ്ഥലത്തു ജോലിചെയ്യുന്ന അച്ഛൻ ശനിയാഴ്ച വൈകിട്ട് വീട്ടിൽ വരുന്നു. തിങ്കളാഴ്ച രാവിലെ മടങ്ങിപ്പോകണം. ഞായറാഴ്ച ഒരു ദിവസമേ വീട്ടിലിരിക്കുന്നുള്ളൂ. ആ സമയം കുട്ടികളുമായി കളിക്കാനും അവരുടെ പരാതികൾ കേൾക്കാനും അവരോടൊപ്പം നടക്കാൻ പോകാനും തയാറാകണം. യാത്രാക്ഷീണം തീരാൻ കിടന്നുറങ്ങുകയോ കൂട്ടുകാരോടൊത്തു ചീട്ടുകളിക്കാൻ നാലഞ്ചു മണിക്കൂർ ചെലവഴിക്കുകയോ അരുത്. ഉള്ള സമയം കുട്ടികൾക്കു പ്രാപ്യനായിരിക്കണം.
കുട്ടികളോടൊപ്പം എന്തെങ്കിലും ചെയ്തുകൊള്ളണമെന്നില്ല. ഒന്നിച്ച് ഓടിച്ചാടി കളിച്ചു നടക്കണമെന്നുമില്ല. സജീവമായ സാന്നിധ്യം ഉണ്ടായാലും മതി. അമ്മ ഉടുപ്പു തുന്നിക്കൊണ്ടിരിക്കുന്നു. മൂന്നു വയസുള്ള കുട്ടി കുറച്ചു മാറിയിരുന്ന് സമചതുരക്കട്ടകൾകൊണ്ട് വീടുവയ്ക്കുകയും പൊളിച്ചുപണിയുകയും ചെയ്യുന്നു. പത്തു വയസുകാരൻ കടലാസുകൊണ്ട് വിമാനം വെട്ടിയുണ്ടാക്കാനുള്ള ശ്രമത്തിലാണ്. മൂന്നുപേരും അവരവരുടെ ജോലികളിൽ മുഴുകിയിരിക്കുന്നു എങ്കിലും മൂവരും ഒരുമിച്ചാണ്. അമ്മയുടെ സാന്നിധ്യം രണ്ടു കുട്ടികൾക്കും അനുഭവപ്പെടുന്നു.
കുട്ടികൾ ടിവി കണ്ടുകൊണ്ടിരിക്കുന്നു. അച്ഛൻ ചാരുകസേരയിൽ കിടന്നു പത്രം വായിക്കുന്നു. ഇടയ്ക്ക് കുട്ടികൾ സംശയം ചോദിക്കുന്നു. അതിനു മറുപടി പറയാൻ അച്ഛൻ സദാസന്നദ്ധൻ.
ഇതെല്ലാം സജീവമായ സാന്നിധ്യവും ഗുണനിലവാരവുമുള്ള രീതിയിൽ കുട്ടികളോടൊത്ത് സമയം ചെലവഴിക്കുന്നതിന് ഉദാഹരണങ്ങളാണ്. കുട്ടികൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതു കേൾക്കാൻ തയാറായിരിക്കുക, ശ്രദ്ധിച്ചു കേൾക്കാൻ സമയവും സാവകാശവും ഉണ്ടായിരിക്കുക. കുട്ടികൾക്കു തങ്ങളെ എപ്പോഴും സമീപിക്കാം, എന്തും ചോദിക്കാം തുടങ്ങിയ കാര്യങ്ങൾക്കു തങ്ങൾക്കു മാതാപിതാക്കളുടെ അടുത്ത് സ്വാതന്ത്ര്യമുണ്ടെന്ന് അവർക്കു ബോധ്യമാക്കുക. കുട്ടികൾക്കുവേണ്ടി സ്വന്തം പരിപാടികളിൽ മാറ്റംവരുത്താൻ ആവശ്യഘട്ടങ്ങളിലെങ്കിലും മാതാപിതാക്കൾ തയാറാവുക. ഇതെല്ലാം സമയത്തിനു ഗുണം വർധിപ്പിക്കുന്ന സംഗതികളാണ്.
കുട്ടികളോടൊത്തു ദീർഘനേരം കഴിയുന്പോൾ മുഴുവൻ സമയവും റേഡിയോ ഓൺചെയ്തു പാട്ടുകേൾക്കാതെ കുട്ടികളുമായി സംസാരിക്കുകയും പാട്ടുപാടാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഒന്നിച്ച് യാത്ര ചെയ്യുന്നതും ഉല്ലാസയാത്രയ്ക്ക് പോകുന്നതും കുട്ടികൾ നമ്മോട് കൂടുതൽ അടുക്കാൻ ഇടയാക്കും.
കുട്ടികൾ തമ്മിൽ ചെറിയ കാര്യങ്ങൾക്കുപോലും വാശിപിടിക്കുകയും വഴക്കടിക്കുകയും ചെയ്യുക സാധാരണമാണ്. ഈ വാശിയും വഴക്കും മത്സരവുമൊക്കെ അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ് എന്ന യാഥാർഥ്യം മനസിലാക്കാൻ അവരുമായി ബന്ധപ്പെടുന്ന മുതിർന്നവർക്കാകണം. മാതാപിതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനും തങ്ങളുടെ ആത്മാഭിമാനം നിലനിർത്തുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് കുട്ടികളുടെ ഇടയിലെ കിടമത്സരങ്ങൾ. ഈ മത്സരങ്ങളിലൂടെ തങ്ങളുടെ വ്യക്തിത്വവും അനന്യതയും അവർ മനസിലാക്കുന്നു, കണ്ടെത്തുന്നു, വളർത്തിയെടുക്കുന്നു.
കുട്ടികൾ തമ്മിൽ സന്ധിസംഭാഷണം നടത്താനും ഒത്തുതീർപ്പിലെത്താനും അവരെ ശീലിപ്പിക്കണം. ഇതിനായി ചിലപ്പോൾ ഇരുകൂട്ടരുടെയും അഭിപ്രായവും പരാതിയും പരിഗണിക്കേണ്ടിവരും. ഈ അനുഭവം വളർന്നുകഴിഞ്ഞാലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മാതൃകയായിത്തീരും. അതുപോലെ, സഹോദരങ്ങൾ തമ്മിലുള്ള വഴക്കിൽ കഴിയുന്നത്ര നിഷ്പക്ഷമായ നിലപാടാണ് മാതാപിതാക്കൾ സ്വീകരിക്കേണ്ടത്. ന്യായാന്യായങ്ങൾ വളരെ വ്യക്തമായിരിക്കുന്നിടത്ത് നിഷ്പക്ഷത കാട്ടുക അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും ക്രമേണ മാതാപിതാക്കളുടെ നിഷ്പക്ഷതയും നീതിബോധവും കുട്ടികൾക്ക് ബോധ്യമാകും, അവരുടെ മത്സരം കുറയാൻ അതു കാരണമാകും.
കുട്ടികൾ പരസ്പരം സഹകരിച്ചു പ്രവർത്തിക്കേണ്ട പരിപാടികൾ ആവിഷ്കരിക്കുക. കുട്ടികൾക്കു ചെയ്യാൻ പറ്റുന്ന ജോലികൾ സഹകരിച്ച് ചെയ്തു പഠിക്കാൻ പ്രോത്സാഹിപ്പിക്കണം. എത്ര പ്രകോപനമുണ്ടായാലും കുട്ടികൾ പരസ്പരം ബലപ്രയോഗം നടത്താൻ ഇടവരാതെ നോക്കേണ്ടതുണ്ട്. വഴക്കിനിടയിൽ ഉപയോഗിക്കുന്ന ഭാഷ സഭ്യതയുടെ അതിരുകൾ ലംഘിക്കുന്നതാവരുത് എന്നിങ്ങനെ കോപപ്രകടനത്തിനു ചില അതിർത്തിവരന്പുകൾ നിശ്ചയിക്കണം. ആരും നിയമം കൈയിലെടുത്തുകൂടാ എന്നു മാതാപിതാക്കൾ കർശനമായൊരു നിലപാട് സ്വീകരിക്കണം.
മറ്റുള്ളവരുടെ അവകാശങ്ങളിൽ കൈകടത്താതെ അവയെ മാനിച്ചുകൊണ്ടുതന്നെ അവരുമായി ആരോഗ്യകരമായി മത്സരിക്കാൻ നമ്മുടെ കുട്ടികൾ പഠിക്കട്ടെ. പരസ്പരമുള്ള സംഭാഷണം വഴിയും കൊണ്ടും കൊടുത്തും തർക്കങ്ങൾക്കു പരിഹാരം കണ്ടെത്താൻ അവർ പ്രാപ്തരാകണം. ഇതിനെല്ലാമുള്ള പരിശീലനക്കളരിയാണു കുടുംബം. അതുപോലെ അവിടത്തെ പരിശീലകരാണ് മാതാപിതാക്കൾ.
കുട്ടിക്കാലത്ത് വഴക്കടിച്ചു കഴിഞ്ഞിരുന്ന പല സഹോദരന്മാരും പിൽക്കാലത്ത് വളരെ അടുപ്പവും സ്നേഹവുമുള്ളവരായി ജീവിക്കുന്നുണ്ട്. എന്നാൽ, വളരെ അപൂർവമായി ചിലർ ചൊട്ടയിലെ മത്സരം ചുടലവരെ തുടരുന്നതായി കാണുന്നുമുണ്ട്. ഇവിടെ മാതാപിതാക്കൾക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യമുണ്ട്. നിങ്ങൾ വഴക്കു പിടിച്ചാലും തമ്മിലടിച്ചാലും എന്തുതന്നെ സംഭവിച്ചാലും നിങ്ങൾ രണ്ടാളും ഞങ്ങളുടെ കുഞ്ഞുങ്ങളാണ്, ഞങ്ങൾ കലവറയില്ലാതെ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങൾക്ക് നല്ലതു വരണമെന്ന ഒരാഗ്രഹമേ ഞങ്ങൾക്കുള്ളൂ എന്ന് വാക്കിലും പ്രവൃത്തിയിലും കുട്ടികൾക്കു വ്യക്തമാക്കിക്കൊടുക്കുക.
നഴ്സറി സ്കൂളിൽനിന്ന് അച്ഛൻ വിളിച്ചുകൊണ്ടുവരുന്ന വഴി ഐസ്ക്രീം വാങ്ങിച്ചു കൊടുത്ത കാര്യം മുപ്പതു വർഷത്തിനപ്പുറവും ഓർമിക്കുന്നത് ആ ചുരുങ്ങിയ നിമിഷങ്ങളുടെ ഗുണനിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. ഇതുപോലെ ഗുണനിലവാരമുള്ള നിമിഷങ്ങളെ മക്കളുടെ ജീവിതത്തിൽ പകർന്നുനല്കാൻ മാതാപിതാക്കൾ എപ്പോഴും ശ്രദ്ധയുള്ളവരായിരിക്കണം.
എണ്ണമല്ല പ്രധാനം ഗുണമേന്മയാണ് എന്ന് ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്. തങ്ങളുടെ കുട്ടികളുടെ കൂടെ മാതാപിതാക്കൾ ചെലവഴിക്കുന്ന സമയത്തെപ്പറ്റിയും ഇതുതന്നെ പറയാം. ജോലിക്കു പോകുന്ന അമ്മമാർ രാവിലെ ഒൻപതു മുതൽ വൈകുന്നേരം വരെ ജോലിസ്ഥലത്തായിരിക്കും. പക്ഷേ രാവിലെ ഒൻപതുവരെയും വൈകുന്നേരം ആറു കഴിഞ്ഞുമുള്ള സമയത്തും കുട്ടികളോടൊത്ത് അവർ എങ്ങനെ ചെലവഴിക്കുന്നു എന്നത് അവരും കുട്ടികളും തമ്മിലുള്ള ബന്ധം നിർണയിക്കും. ജോലിക്കു പോകാതെ മുഴുവൻ സമയവും വീട്ടിലിരിക്കുന്ന അമ്മമാർ തങ്ങളുടെ കുട്ടികളോടൊപ്പം ചെലവഴിക്കുന്ന സമയം എത്ര എന്നതും ശ്രദ്ധിക്കേണ്ടതാണ്.
ഒരു മണിക്കൂർ പഠിക്കുന്പോഴോ ആലോചിക്കുന്പോഴോ പ്രാർഥിക്കുന്പോഴോ മനസ് ഏകാഗ്രമായി വ്യാപരിക്കുന്ന സമയം അഞ്ചു മിനിട്ടുപോലും ചിലപ്പോൾ കണ്ടെന്നുവരില്ല. കുട്ടികളുമൊരുമിച്ചു കഴിയുന്പോഴും സ്ഥിതി ഇതുതന്നെ. ഇങ്ങനെ ശരിക്കും കുട്ടികളോടൊപ്പം ചെലവഴിക്കുന്ന സമയത്തിനു ക്വാളിറ്റി ടൈം (ഗുണനിലവാരം കൂടിയ സമയം) എന്നാണു പറയുക. ദൂരെ സ്ഥലത്തു ജോലിചെയ്യുന്ന അച്ഛൻ ശനിയാഴ്ച വൈകിട്ട് വീട്ടിൽ വരുന്നു. തിങ്കളാഴ്ച രാവിലെ മടങ്ങിപ്പോകണം. ഞായറാഴ്ച ഒരു ദിവസമേ വീട്ടിലിരിക്കുന്നുള്ളൂ. ആ സമയം കുട്ടികളുമായി കളിക്കാനും അവരുടെ പരാതികൾ കേൾക്കാനും അവരോടൊപ്പം നടക്കാൻ പോകാനും തയാറാകണം. യാത്രാക്ഷീണം തീരാൻ കിടന്നുറങ്ങുകയോ കൂട്ടുകാരോടൊത്തു ചീട്ടുകളിക്കാൻ നാലഞ്ചു മണിക്കൂർ ചെലവഴിക്കുകയോ അരുത്. ഉള്ള സമയം കുട്ടികൾക്കു പ്രാപ്യനായിരിക്കണം.
കുട്ടികളോടൊപ്പം എന്തെങ്കിലും ചെയ്തുകൊള്ളണമെന്നില്ല. ഒന്നിച്ച് ഓടിച്ചാടി കളിച്ചു നടക്കണമെന്നുമില്ല. സജീവമായ സാന്നിധ്യം ഉണ്ടായാലും മതി. അമ്മ ഉടുപ്പു തുന്നിക്കൊണ്ടിരിക്കുന്നു. മൂന്നു വയസുള്ള കുട്ടി കുറച്ചു മാറിയിരുന്ന് സമചതുരക്കട്ടകൾകൊണ്ട് വീടുവയ്ക്കുകയും പൊളിച്ചുപണിയുകയും ചെയ്യുന്നു. പത്തു വയസുകാരൻ കടലാസുകൊണ്ട് വിമാനം വെട്ടിയുണ്ടാക്കാനുള്ള ശ്രമത്തിലാണ്. മൂന്നുപേരും അവരവരുടെ ജോലികളിൽ മുഴുകിയിരിക്കുന്നു എങ്കിലും മൂവരും ഒരുമിച്ചാണ്. അമ്മയുടെ സാന്നിധ്യം രണ്ടു കുട്ടികൾക്കും അനുഭവപ്പെടുന്നു.
കുട്ടികൾ ടിവി കണ്ടുകൊണ്ടിരിക്കുന്നു. അച്ഛൻ ചാരുകസേരയിൽ കിടന്നു പത്രം വായിക്കുന്നു. ഇടയ്ക്ക് കുട്ടികൾ സംശയം ചോദിക്കുന്നു. അതിനു മറുപടി പറയാൻ അച്ഛൻ സദാസന്നദ്ധൻ.
ഇതെല്ലാം സജീവമായ സാന്നിധ്യവും ഗുണനിലവാരവുമുള്ള രീതിയിൽ കുട്ടികളോടൊത്ത് സമയം ചെലവഴിക്കുന്നതിന് ഉദാഹരണങ്ങളാണ്. കുട്ടികൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതു കേൾക്കാൻ തയാറായിരിക്കുക, ശ്രദ്ധിച്ചു കേൾക്കാൻ സമയവും സാവകാശവും ഉണ്ടായിരിക്കുക. കുട്ടികൾക്കു തങ്ങളെ എപ്പോഴും സമീപിക്കാം, എന്തും ചോദിക്കാം തുടങ്ങിയ കാര്യങ്ങൾക്കു തങ്ങൾക്കു മാതാപിതാക്കളുടെ അടുത്ത് സ്വാതന്ത്ര്യമുണ്ടെന്ന് അവർക്കു ബോധ്യമാക്കുക. കുട്ടികൾക്കുവേണ്ടി സ്വന്തം പരിപാടികളിൽ മാറ്റംവരുത്താൻ ആവശ്യഘട്ടങ്ങളിലെങ്കിലും മാതാപിതാക്കൾ തയാറാവുക. ഇതെല്ലാം സമയത്തിനു ഗുണം വർധിപ്പിക്കുന്ന സംഗതികളാണ്.
കുട്ടികളോടൊത്തു ദീർഘനേരം കഴിയുന്പോൾ മുഴുവൻ സമയവും റേഡിയോ ഓൺചെയ്തു പാട്ടുകേൾക്കാതെ കുട്ടികളുമായി സംസാരിക്കുകയും പാട്ടുപാടാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഒന്നിച്ച് യാത്ര ചെയ്യുന്നതും ഉല്ലാസയാത്രയ്ക്ക് പോകുന്നതും കുട്ടികൾ നമ്മോട് കൂടുതൽ അടുക്കാൻ ഇടയാക്കും.
കുട്ടികൾ തമ്മിൽ ചെറിയ കാര്യങ്ങൾക്കുപോലും വാശിപിടിക്കുകയും വഴക്കടിക്കുകയും ചെയ്യുക സാധാരണമാണ്. ഈ വാശിയും വഴക്കും മത്സരവുമൊക്കെ അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ് എന്ന യാഥാർഥ്യം മനസിലാക്കാൻ അവരുമായി ബന്ധപ്പെടുന്ന മുതിർന്നവർക്കാകണം. മാതാപിതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനും തങ്ങളുടെ ആത്മാഭിമാനം നിലനിർത്തുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് കുട്ടികളുടെ ഇടയിലെ കിടമത്സരങ്ങൾ. ഈ മത്സരങ്ങളിലൂടെ തങ്ങളുടെ വ്യക്തിത്വവും അനന്യതയും അവർ മനസിലാക്കുന്നു, കണ്ടെത്തുന്നു, വളർത്തിയെടുക്കുന്നു.
കുട്ടികൾ തമ്മിൽ സന്ധിസംഭാഷണം നടത്താനും ഒത്തുതീർപ്പിലെത്താനും അവരെ ശീലിപ്പിക്കണം. ഇതിനായി ചിലപ്പോൾ ഇരുകൂട്ടരുടെയും അഭിപ്രായവും പരാതിയും പരിഗണിക്കേണ്ടിവരും. ഈ അനുഭവം വളർന്നുകഴിഞ്ഞാലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മാതൃകയായിത്തീരും. അതുപോലെ, സഹോദരങ്ങൾ തമ്മിലുള്ള വഴക്കിൽ കഴിയുന്നത്ര നിഷ്പക്ഷമായ നിലപാടാണ് മാതാപിതാക്കൾ സ്വീകരിക്കേണ്ടത്. ന്യായാന്യായങ്ങൾ വളരെ വ്യക്തമായിരിക്കുന്നിടത്ത് നിഷ്പക്ഷത കാട്ടുക അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും ക്രമേണ മാതാപിതാക്കളുടെ നിഷ്പക്ഷതയും നീതിബോധവും കുട്ടികൾക്ക് ബോധ്യമാകും, അവരുടെ മത്സരം കുറയാൻ അതു കാരണമാകും.
കുട്ടികൾ പരസ്പരം സഹകരിച്ചു പ്രവർത്തിക്കേണ്ട പരിപാടികൾ ആവിഷ്കരിക്കുക. കുട്ടികൾക്കു ചെയ്യാൻ പറ്റുന്ന ജോലികൾ സഹകരിച്ച് ചെയ്തു പഠിക്കാൻ പ്രോത്സാഹിപ്പിക്കണം. എത്ര പ്രകോപനമുണ്ടായാലും കുട്ടികൾ പരസ്പരം ബലപ്രയോഗം നടത്താൻ ഇടവരാതെ നോക്കേണ്ടതുണ്ട്. വഴക്കിനിടയിൽ ഉപയോഗിക്കുന്ന ഭാഷ സഭ്യതയുടെ അതിരുകൾ ലംഘിക്കുന്നതാവരുത് എന്നിങ്ങനെ കോപപ്രകടനത്തിനു ചില അതിർത്തിവരന്പുകൾ നിശ്ചയിക്കണം. ആരും നിയമം കൈയിലെടുത്തുകൂടാ എന്നു മാതാപിതാക്കൾ കർശനമായൊരു നിലപാട് സ്വീകരിക്കണം.
മറ്റുള്ളവരുടെ അവകാശങ്ങളിൽ കൈകടത്താതെ അവയെ മാനിച്ചുകൊണ്ടുതന്നെ അവരുമായി ആരോഗ്യകരമായി മത്സരിക്കാൻ നമ്മുടെ കുട്ടികൾ പഠിക്കട്ടെ. പരസ്പരമുള്ള സംഭാഷണം വഴിയും കൊണ്ടും കൊടുത്തും തർക്കങ്ങൾക്കു പരിഹാരം കണ്ടെത്താൻ അവർ പ്രാപ്തരാകണം. ഇതിനെല്ലാമുള്ള പരിശീലനക്കളരിയാണു കുടുംബം. അതുപോലെ അവിടത്തെ പരിശീലകരാണ് മാതാപിതാക്കൾ.
കുട്ടിക്കാലത്ത് വഴക്കടിച്ചു കഴിഞ്ഞിരുന്ന പല സഹോദരന്മാരും പിൽക്കാലത്ത് വളരെ അടുപ്പവും സ്നേഹവുമുള്ളവരായി ജീവിക്കുന്നുണ്ട്. എന്നാൽ, വളരെ അപൂർവമായി ചിലർ ചൊട്ടയിലെ മത്സരം ചുടലവരെ തുടരുന്നതായി കാണുന്നുമുണ്ട്. ഇവിടെ മാതാപിതാക്കൾക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യമുണ്ട്. നിങ്ങൾ വഴക്കു പിടിച്ചാലും തമ്മിലടിച്ചാലും എന്തുതന്നെ സംഭവിച്ചാലും നിങ്ങൾ രണ്ടാളും ഞങ്ങളുടെ കുഞ്ഞുങ്ങളാണ്, ഞങ്ങൾ കലവറയില്ലാതെ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങൾക്ക് നല്ലതു വരണമെന്ന ഒരാഗ്രഹമേ ഞങ്ങൾക്കുള്ളൂ എന്ന് വാക്കിലും പ്രവൃത്തിയിലും കുട്ടികൾക്കു വ്യക്തമാക്കിക്കൊടുക്കുക.
നഴ്സറി സ്കൂളിൽനിന്ന് അച്ഛൻ വിളിച്ചുകൊണ്ടുവരുന്ന വഴി ഐസ്ക്രീം വാങ്ങിച്ചു കൊടുത്ത കാര്യം മുപ്പതു വർഷത്തിനപ്പുറവും ഓർമിക്കുന്നത് ആ ചുരുങ്ങിയ നിമിഷങ്ങളുടെ ഗുണനിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. ഇതുപോലെ ഗുണനിലവാരമുള്ള നിമിഷങ്ങളെ മക്കളുടെ ജീവിതത്തിൽ പകർന്നുനല്കാൻ മാതാപിതാക്കൾ എപ്പോഴും ശ്രദ്ധയുള്ളവരായിരിക്കണം.