അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തവർഷം നടക്കാനിരിക്കേ സ്ഥാനാർഥികളാകാൻ ആഗ്രഹിക്കുന്നവർ ഓരോരുത്തരായി രംഗത്തെത്തിത്തുടങ്ങി. ഇന്ത്യൻ വംശജയായ കമല ഹാരിസു ൾപ്പെടെ നിരവധി പേർ ഇതിനോടകം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചുകഴിഞ്ഞു. ഡെമോക്രാറ്റിക് കക്ഷിയിൽനിന്നുതന്നെ ഇരുപതോളം പേരുണ്ട്. ഏറ്റവുമൊടുവിൽ രംഗത്തെത്തിയ മുൻ വൈസ് പ്രസിഡന്റുകൂടിയായ ജോ ബൈഡൻ എന്ന വിളിപ്പേരുള്ള ജോസഫ് ബൈഡൻ ഏറെ ശ്രദ്ധിക്കപ്പെടുന്ന സ്ഥാനാർഥിയായി.
പിന്തുണ സംബന്ധിച്ച പ്രാഥമിക കണക്കെടുപ്പിൽ ജോ ബൈഡൻ ഒന്നാം സ്ഥാനത്താണ്. സ്വതന്ത്ര സെനറ്ററായ ബെർണി സാൻഡേഴ്സാണു രണ്ടാമത്. ഈ നില മാറിമറിയാം. എഴുപത്താറുകാരനായ ബൈഡൻ ഡെമോക്രാറ്റിക് കക്ഷിയിലെ വളരെ സീനിയറായ നേതാവാണ്. അര നൂറ്റാണ്ടിന്റെ രാഷ്ട്രീയ അനുഭവസന്പത്തിനുടമ. ഭരണരംഗത്തും പാർലമെന്ററി രംഗത്തും മികവു തെളിയിച്ചയാൾ. ഇപ്പോൾ മത്സരരംഗത്തുള്ളവരിൽ ഏറ്റവും പ്രായംകൂടിയയാളും ബൈഡനാണ്. തന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച ട്വീറ്റിനോടൊപ്പം മൂന്നര മിനിറ്റ് ദൈർഘ്യമുള്ളൊരു വീഡിയോയും ബൈഡൻ പോസ്റ്റ് ചെയ്തിരുന്നു.
ബറാക് ഒബാമ പ്രസിഡന്റായിരുന്ന എട്ടു വർഷക്കാലവും വൈസ് പ്രസിഡന്റ് പദവി വഹിച്ച ജോ ബൈഡൻ ഒബാമ കെയർ പദ്ധതിയെ ശക്തമായി പിന്തുണച്ചിരുന്നു. പക്ഷേ അമേരിക്കയുടെ മുന്നേറ്റത്തിനായി വ്യക്തമായൊരു സാന്പത്തിക പദ്ധതിയൊന്നും ബൈഡൻ മുന്നോട്ടുവച്ചിട്ടില്ല. അതെന്തായാലും സ്ഥാനാർഥിത്വ പ്രഖ്യാപനത്തിനുശേഷം ഒരു ദിവസത്തിനുള്ളിൽത്തന്നെ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് 63 ലക്ഷം ഡോളറാണു വീണത്.
അട്ടിമറികളൊന്നും ഉണ്ടായില്ലെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥി നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആയിരിക്കും എന്നാണു കരുതപ്പെടുന്നത്. ട്രംപിനു നാലുവർഷംകൂടി തുടർഭരണം നൽകുന്നത് വളരെ അപകടമാണെന്നും അത് അമേരിക്കയുടെ സ്വത്വം തന്നെ ഇല്ലാതാക്കുമെന്നും ബൈഡൻ തന്റെ വീഡിയോയിൽ പറയുന്നു.
പതിവുപോലെ ട്രംപ് ബൈഡന്റെ സ്ഥാനാർഥിത്വത്തെയും പുച്ഛിച്ചു തള്ളി. അദ്ദേഹത്തി ന്റെ മാനസികാരാഗ്യത്തിൽ സംശയം പ്രകടിപ്പിച്ചുകൊണ്ടുള്ള ചില പരാമർശങ്ങളാണു ട്രംപ് ട്വിറ്ററിൽ കുറിച്ചത്.
ഞെട്ടൽ വിട്ടുമാറാതെ
ശ്രീലങ്കയിലെ ക്രൈസ്തവ കൂട്ടക്കുരുതിയുടെ ഞെട്ടൽ വിട്ടുമാറുംമുന്പേ മറ്റു ചില സ്ഥലങ്ങളിൽനിന്നും സമാനമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലെ ഒരു ക്രൈസ്തവ ആരാധനാലയത്തിൽ കഴിഞ്ഞയാഴ്ചയുണ്ടായ ആക്രമണത്തിൽ, പ്രാർഥനയിൽ പങ്കെടുക്കുകയായിരുന്ന നാലു പേരും ഒരു പാസ്റ്ററും കൊല്ലപ്പെട്ടു. സൗവും പ്രവിശ്യയിലെ സിൽഗാഡ്ജി മേഖലയിലായുന്നു സംഭവം. അവിടെയുള്ള പ്രൊട്ടസ്റ്റന്റ് ദേവാലയത്തിലാണ് ആക്രമണം നടന്നത്.
കഴിഞ്ഞ നാലു വർഷമായി ബുർക്കിന ഫാസോയിലെ വിവിധ സ്ഥലങ്ങളിൽ ജിഹാദി ആക്രമണം നട ക്കുന്നു. വിവിധ ജിഹാദി ഗ്രൂപ്പുകൾ ആ രാജ്യത്തു പ്രവർത്തിക്കുന്നുണ്ട്. തീവ്ര ആശയങ്ങളാണ് ഇവർ പ്രചരിപ്പിക്കുന്നത്. അമേരിക്കയിലെ കലിഫോർണിയയിലുള്ള സിനഗോഗിൽ പത്തൊന്പതുകാരൻ നടത്തിയ വെടിവയ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ആറു മാസം മുന്പാണ് പിറ്റ്സ്ബർഗിലുള്ള മറ്റൊരു യഹൂദ സിനഗോഗിൽ ആക്രമണമുണ്ടായത്. അന്ന് 11 പേർ കൊല്ലപ്പെട്ടു. അമേരിക്കയിൽ യഹൂദ സമൂഹത്തിനുനേരേ നടന്ന ഏറ്റവും രൂക്ഷമായ ആക്രമണമായിരുന്നു അത്.
ഓഫർ ഒരുമിച്ച്
വിദേശ സർവകലാശാലകളിൽ പഠിക്കാൻ വിദ്യാർഥികളുടെ തിരക്കാണെപ്പോഴും. ചില വിദേശ സർവകലാശാലകൾ സ്കോളർഷിപ്പുകളും നൽകന്നു. എന്നാൽ അവിടെയൊക്കെ അഡ്മിഷൻ കിട്ടുകയെന്നാൽ കഠിനവഴികൾ താണ്ടേണ്ടിവരും. പക്ഷേ ഇതാ ഒരു ഇന്ത്യൻ പെൺകുട്ടിക്ക് ഒന്നല്ല, ഏഴ് പ്രശസ്ത അമേരിക്കൻ സർവകലാശാലകളിൽനിന്ന് ഒരേസമയം അഡ്മിഷൻ കോൾ ലെറ്റർ.
പതിനേഴു വയസുള്ള സിമോണെ നൂറാലി എന്ന ഇന്ത്യൻ വിദ്യാർഥിനിയാണീ മിടുക്കി. ഇപ്പോൾ ദുബായിലാണു താമസം. പ്രശസ്തമായ ഐവി ലീഗ് സ്കൂളുകളും ജോൺസ് ഹോപ്കിൻസ് സർവകലാശാല, ജോർജ് വാഷിംഗ്ടൺ സർവകലാശാല തുടങ്ങിയ പ്രശസ്തമായ പല സർവകലാശാലകളും ഈ പട്ടികയിലുണ്ട്. അഡ്മിഷനുള്ള അപേക്ഷയോടൊപ്പം ചില ഉപന്യാസങ്ങളും തയാറാക്കി നല്കേണ്ടതുണ്ടായിരുന്നു. സിമോണെ തന്റെ ജീവിതാനുഭവങ്ങളും ആശയഗതികളും മനോഹരമായ ഭാഷയിൽ തയാറാക്കി അയച്ചു. ഈ തുറന്ന സമീപനവും ആഴത്തിലുള്ള ആശയപ്രകാശനവും സർവകലാശാലാ അധികൃതർക്ക് ഏറെ ഇഷ്ടപ്പെട്ടു.
സൂപ്പർ സ്റ്റാർ വീണ്ടും വേദിയിൽ
നികുതി വെട്ടിപ്പിന്റെ പേരിൽ ചൈനീസ് അധികൃതരുടെ നടപടിയെത്തുടർന്ന് പൊതുവേദികളിൽനിന്നു വിട്ടുനിന്ന ചൈനീസ് സൂപ്പർ സ്റ്റാർ ഫാൻ ബിംഗ്ബിംഗ് വീണ്ടും രംഗത്തെത്തി.
ഒരു വർഷത്തോളമായി അജ്ഞാതവാസത്തിലായിരുന്ന ഫാൻ മോഡലിംഗിലും സജീവമായിരുന്നു. മികച്ച ഗായികയുമാണ്. ഒരു ഹോളിവുഡ് ചിത്രത്തിലും അവർ അഭിനയിച്ചു. ചൈനീസ് സിനിമയിൽ ലേഡി സൂപ്പർസ്റ്റാറായിരുന്ന ഫാൻ സമൂഹമാധ്യമങ്ങളിലും സജീവമായിരുന്നു. പൊതുവേദികളിൽനിന്നു മാത്രമല്ല, സമൂഹമാധ്യമങ്ങളിൽനിന്നും അവർ അകന്നുനിന്നു. കഴിഞ്ഞ മേയ് മാസത്തിനുശേഷം അവർ എവിടെയെന്നതിനെക്കുറിച്ചു യാതൊരു വിവരവും പുറംലോകത്തിനില്ലായിരുന്നു. പല കിംവദന്തികളും പ്രചരിച്ചു. അവസാനം ഫാൻ നേരിട്ടു രംഗത്തെത്തി. തന്റെ അഭാവത്തെത്തുടർന്നുള്ള തെറ്റിദ്ധാരണകൾക്ക് വിരാമമിട്ടു. കഴിഞ്ഞയാഴ്ച ഒരു പൊതുപരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് അവർ രഹസ്യവാസം അവസാനിപ്പിച്ചത്.
കഠിനമീ വോട്ടെടുപ്പ്
കേരളത്തിൽ പൊതുതെരഞ്ഞെടുപ്പു ദിവസം വോട്ടു ചെയ്യാൻ വന്നവരിൽ ഒന്പതുപേരാണു കുഴഞ്ഞുവീണു മരിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ആർക്കും അത്രവലിയ പ്രശ്നമുണ്ടായില്ല. അതേസമയം, ഈയിടെ പൊതുതെരഞ്ഞെടുപ്പു നടന്ന ഇന്തോനേഷ്യയിൽ തെരഞ്ഞെടുപ്പു ജോലികളിൽ ഏർപ്പെട്ട 270 ജീവനക്കാരാണത്രേ മരിച്ചത്.
ഈ മരണമെല്ലാം തെരഞ്ഞെടുപ്പു ദിനത്തിലായിരുന്നില്ല. പക്ഷേ, തെരഞ്ഞെടുപ്പു ദിനത്തിലെ ഉറക്കമിളപ്പും കഠിനാധ്വാനവുമാണ് അവരുടെ ജീവനെടുത്തത്. കഴിഞ്ഞ ഏപ്രിൽ 17നായിരുന്നു വോട്ടെടുപ്പ്. ഒറ്റ ദിവസം കൊണ്ടു വോട്ടെടുപ്പ് പൂർത്തിയായി. ഇന്ത്യയിലെപ്പോലെ വോട്ടിംഗ് യന്ത്രമൊന്നുമല്ല അവർ ഉപയോഗിക്കുന്നത്. ബാലറ്റ് പേപ്പറിലാണ് വോട്ടു ചെയ്യുന്നത്. ഇത് തരംതിരിക്കാനും എണ്ണാനും ഏറെ സമയം വേണ്ടിവരും. ലക്ഷക്കണക്കിനു ബാലറ്റു പേപ്പറുകൾ എണ്ണി ജീവനക്കാർ വശംകെട്ടു.
രാജ്യത്തെ പ്രസിഡന്റ് സ്ഥാനത്തേക്കും ദേശീയ, പ്രവിശ്യാ നിയമനിർമാണസഭകളിലേക്കും ഒരുമിച്ചായിരുന്നു വോട്ടെടുപ്പ്. ചെലവു കുറയ്ക്കാനാണ് എല്ലാ വോട്ടെടുപ്പും ഒരു ദിവസമാക്കിയത്. തെരഞ്ഞെടുപ്പു ജോലികളുടെ സമ്മർദം 272 പേരുടെ മരണത്തിനടയാക്കിയെന്നും 1878 പേർ അസുഖബാധിതരായെന്നും തെരഞ്ഞെടുപ്പു കമ്മീഷന്റെ വക്താവു തന്നെയാണു കണക്കുനിരത്തിയത്. രോഗം ബാധിച്ചവർക്ക് അടിയന്തര ശുശ്രൂഷ ഉറപ്പുവരുത്താനും മരിച്ചവരുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരം നൽകാനും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്.
ചൈന വിട്ട് ഇന്ത്യയിലേക്ക്
അമേരിക്കൻ കന്പനികൾ ചൈനയിൽനിന്ന് ഇന്ത്യയിലേക്കു ചുവടുമാറുന്നു. ഒന്നും രണ്ടുമല്ല, ഇരുനൂറോളം കന്പനികളണത്രേ ഇന്ത്യയിൽ ഇടംതേടാൻ കാത്തിരിക്കുന്നത്. പൊതുതെരഞ്ഞടുപ്പു ഫലം വന്നശേഷം രൂപവത്കരിക്കുന്ന സർക്കാർ ഏതെന്നതും അവരുടെ നയമെന്തെന്നതും ഈ ചുവടുമാറ്റത്തെ സ്വാധീനിക്കാം.
ചൈനയിൽ നിർമാണയൂണിറ്റുകൾ തുടങ്ങിയ പല അമേരിക്കൻ കന്പനികളും അവിടംവിട്ടു കൂടുതൽ വ്യവസായ സൗഹൃദാന്തരീക്ഷമുള്ള രാജ്യങ്ങൾ തേടുകയാണ്. ഈ സാധ്യത നന്നായി ഉപയോഗിച്ചാൽ ഇന്ത്യയിലെ നിരവധി യുവാക്കൾക്കു തൊഴിൽ ലഭിക്കും. രാജ്യത്തിന്റെ സാന്പത്തിക സുസ്ഥിതിക്കും അതു പ്രയോജനകരമാകും.
ഇന്ത്യയിൽ മുതൽമുടക്കാൻ അമേരിക്കൻ കന്പനികൾ തയാറാണെന്ന വിവരം യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് ആൻഡ് പാർട്ണർഷിപ് ഫോറത്തിന്റെ പ്രസിഡന്റായ മുകേഷ് ആഗിയാണു പുറത്തുവിട്ടത്. മൂലധനനിക്ഷേപത്തിനും ബിസിനസ് ചെയ്യാനുള്ള അന്തരീക്ഷത്തിനും അനുകൂലമായ സാഹചര്യം ഇന്ത്യ സൃഷ്ടിക്കേണ്ടതുണ്ട്. ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതും അനാവശ്യ നടപടിക്രമങ്ങൾ ഒഴിവാക്കുന്നതുമൊക്കെ ഈ സാധ്യത ഫലപ്രദമായി ഉപയോഗിക്കാൻ അനിവാര്യമാണെന്നു മുകേഷ് ആഗി പറയുന്നു.
ചാരപ്പേടി വീണ്ടും
കഴിഞ്ഞ തവണത്തെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യൻ ചാരസംഘടനയുടെ സ്വാധീനം വലിയ വിവാദമായിരുന്നു. ഇതേക്കുറിച്ചു നടന്ന അന്വേഷണങ്ങൾ ഏറക്കുറെ തേഞ്ഞുമാഞ്ഞുപോയി. ഈ വിഷയത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടുകൾ പല സംശയങ്ങൾക്കും ഇടയാക്കിയിരുന്നു. ഇപ്പോളിതാ അടുത്ത വർഷം നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും റഷ്യൻ ഇടപെടൽ ഉണ്ടാകുമെന്നു മുന്നറിയിപ്പ്.
അമേരിക്കയിലെ രഹസ്യാന്വേഷണ വിഭാഗമായ എഫ്ബിഐയുടെ ഡയറക്ടർ ക്രിസ്റ്റഫർ എ വ്രേ തന്നെയാണ് ഇത്തരമൊരു മുന്നറിയിപ്പു നൽകിയിരിക്കുന്നത്. അമേരിക്കയുടെ ഇന്റലിജൻസ് വിഭാഗത്തിന് വലിയൊരു വെല്ലുവിളിയായിരിക്കും റഷ്യൻ ഇടപെടൽ. റഷ്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം അമേരിക്കയിലുണ്ടെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യ നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട് റോബർട്ട് മുള്ളർ നൽകിയ റിപ്പോർട്ടിൽ ചില നിർണായകവിവരങ്ങൾ ഉണ്ടായിരുന്നു. അമേരിക്കൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമാണിതിനു പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു. സമൂഹമാധ്യമങ്ങളെ ഉപയോഗിച്ചും വ്യാജവാർത്ത ചമച്ചും വ്യാജപ്രചാരണം അഴിച്ചുവിട്ടുമാണ് ഇതു സാധ്യമാക്കുക. ഈ ആക്രമണം തെരഞ്ഞെടുപ്പു കാലത്തേക്കുമാത്രമായി ചുരുങ്ങുകയില്ലെന്നും എഫ്ബിഐ ഡയറക്ടർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ലോകവിചാരം/ സെർജി ആന്റണി
പിന്തുണ സംബന്ധിച്ച പ്രാഥമിക കണക്കെടുപ്പിൽ ജോ ബൈഡൻ ഒന്നാം സ്ഥാനത്താണ്. സ്വതന്ത്ര സെനറ്ററായ ബെർണി സാൻഡേഴ്സാണു രണ്ടാമത്. ഈ നില മാറിമറിയാം. എഴുപത്താറുകാരനായ ബൈഡൻ ഡെമോക്രാറ്റിക് കക്ഷിയിലെ വളരെ സീനിയറായ നേതാവാണ്. അര നൂറ്റാണ്ടിന്റെ രാഷ്ട്രീയ അനുഭവസന്പത്തിനുടമ. ഭരണരംഗത്തും പാർലമെന്ററി രംഗത്തും മികവു തെളിയിച്ചയാൾ. ഇപ്പോൾ മത്സരരംഗത്തുള്ളവരിൽ ഏറ്റവും പ്രായംകൂടിയയാളും ബൈഡനാണ്. തന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച ട്വീറ്റിനോടൊപ്പം മൂന്നര മിനിറ്റ് ദൈർഘ്യമുള്ളൊരു വീഡിയോയും ബൈഡൻ പോസ്റ്റ് ചെയ്തിരുന്നു.
ബറാക് ഒബാമ പ്രസിഡന്റായിരുന്ന എട്ടു വർഷക്കാലവും വൈസ് പ്രസിഡന്റ് പദവി വഹിച്ച ജോ ബൈഡൻ ഒബാമ കെയർ പദ്ധതിയെ ശക്തമായി പിന്തുണച്ചിരുന്നു. പക്ഷേ അമേരിക്കയുടെ മുന്നേറ്റത്തിനായി വ്യക്തമായൊരു സാന്പത്തിക പദ്ധതിയൊന്നും ബൈഡൻ മുന്നോട്ടുവച്ചിട്ടില്ല. അതെന്തായാലും സ്ഥാനാർഥിത്വ പ്രഖ്യാപനത്തിനുശേഷം ഒരു ദിവസത്തിനുള്ളിൽത്തന്നെ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് 63 ലക്ഷം ഡോളറാണു വീണത്.
അട്ടിമറികളൊന്നും ഉണ്ടായില്ലെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥി നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആയിരിക്കും എന്നാണു കരുതപ്പെടുന്നത്. ട്രംപിനു നാലുവർഷംകൂടി തുടർഭരണം നൽകുന്നത് വളരെ അപകടമാണെന്നും അത് അമേരിക്കയുടെ സ്വത്വം തന്നെ ഇല്ലാതാക്കുമെന്നും ബൈഡൻ തന്റെ വീഡിയോയിൽ പറയുന്നു.
പതിവുപോലെ ട്രംപ് ബൈഡന്റെ സ്ഥാനാർഥിത്വത്തെയും പുച്ഛിച്ചു തള്ളി. അദ്ദേഹത്തി ന്റെ മാനസികാരാഗ്യത്തിൽ സംശയം പ്രകടിപ്പിച്ചുകൊണ്ടുള്ള ചില പരാമർശങ്ങളാണു ട്രംപ് ട്വിറ്ററിൽ കുറിച്ചത്.
ഞെട്ടൽ വിട്ടുമാറാതെ
ശ്രീലങ്കയിലെ ക്രൈസ്തവ കൂട്ടക്കുരുതിയുടെ ഞെട്ടൽ വിട്ടുമാറുംമുന്പേ മറ്റു ചില സ്ഥലങ്ങളിൽനിന്നും സമാനമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലെ ഒരു ക്രൈസ്തവ ആരാധനാലയത്തിൽ കഴിഞ്ഞയാഴ്ചയുണ്ടായ ആക്രമണത്തിൽ, പ്രാർഥനയിൽ പങ്കെടുക്കുകയായിരുന്ന നാലു പേരും ഒരു പാസ്റ്ററും കൊല്ലപ്പെട്ടു. സൗവും പ്രവിശ്യയിലെ സിൽഗാഡ്ജി മേഖലയിലായുന്നു സംഭവം. അവിടെയുള്ള പ്രൊട്ടസ്റ്റന്റ് ദേവാലയത്തിലാണ് ആക്രമണം നടന്നത്.
കഴിഞ്ഞ നാലു വർഷമായി ബുർക്കിന ഫാസോയിലെ വിവിധ സ്ഥലങ്ങളിൽ ജിഹാദി ആക്രമണം നട ക്കുന്നു. വിവിധ ജിഹാദി ഗ്രൂപ്പുകൾ ആ രാജ്യത്തു പ്രവർത്തിക്കുന്നുണ്ട്. തീവ്ര ആശയങ്ങളാണ് ഇവർ പ്രചരിപ്പിക്കുന്നത്. അമേരിക്കയിലെ കലിഫോർണിയയിലുള്ള സിനഗോഗിൽ പത്തൊന്പതുകാരൻ നടത്തിയ വെടിവയ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ആറു മാസം മുന്പാണ് പിറ്റ്സ്ബർഗിലുള്ള മറ്റൊരു യഹൂദ സിനഗോഗിൽ ആക്രമണമുണ്ടായത്. അന്ന് 11 പേർ കൊല്ലപ്പെട്ടു. അമേരിക്കയിൽ യഹൂദ സമൂഹത്തിനുനേരേ നടന്ന ഏറ്റവും രൂക്ഷമായ ആക്രമണമായിരുന്നു അത്.
ഓഫർ ഒരുമിച്ച്
വിദേശ സർവകലാശാലകളിൽ പഠിക്കാൻ വിദ്യാർഥികളുടെ തിരക്കാണെപ്പോഴും. ചില വിദേശ സർവകലാശാലകൾ സ്കോളർഷിപ്പുകളും നൽകന്നു. എന്നാൽ അവിടെയൊക്കെ അഡ്മിഷൻ കിട്ടുകയെന്നാൽ കഠിനവഴികൾ താണ്ടേണ്ടിവരും. പക്ഷേ ഇതാ ഒരു ഇന്ത്യൻ പെൺകുട്ടിക്ക് ഒന്നല്ല, ഏഴ് പ്രശസ്ത അമേരിക്കൻ സർവകലാശാലകളിൽനിന്ന് ഒരേസമയം അഡ്മിഷൻ കോൾ ലെറ്റർ.
പതിനേഴു വയസുള്ള സിമോണെ നൂറാലി എന്ന ഇന്ത്യൻ വിദ്യാർഥിനിയാണീ മിടുക്കി. ഇപ്പോൾ ദുബായിലാണു താമസം. പ്രശസ്തമായ ഐവി ലീഗ് സ്കൂളുകളും ജോൺസ് ഹോപ്കിൻസ് സർവകലാശാല, ജോർജ് വാഷിംഗ്ടൺ സർവകലാശാല തുടങ്ങിയ പ്രശസ്തമായ പല സർവകലാശാലകളും ഈ പട്ടികയിലുണ്ട്. അഡ്മിഷനുള്ള അപേക്ഷയോടൊപ്പം ചില ഉപന്യാസങ്ങളും തയാറാക്കി നല്കേണ്ടതുണ്ടായിരുന്നു. സിമോണെ തന്റെ ജീവിതാനുഭവങ്ങളും ആശയഗതികളും മനോഹരമായ ഭാഷയിൽ തയാറാക്കി അയച്ചു. ഈ തുറന്ന സമീപനവും ആഴത്തിലുള്ള ആശയപ്രകാശനവും സർവകലാശാലാ അധികൃതർക്ക് ഏറെ ഇഷ്ടപ്പെട്ടു.
സൂപ്പർ സ്റ്റാർ വീണ്ടും വേദിയിൽ
നികുതി വെട്ടിപ്പിന്റെ പേരിൽ ചൈനീസ് അധികൃതരുടെ നടപടിയെത്തുടർന്ന് പൊതുവേദികളിൽനിന്നു വിട്ടുനിന്ന ചൈനീസ് സൂപ്പർ സ്റ്റാർ ഫാൻ ബിംഗ്ബിംഗ് വീണ്ടും രംഗത്തെത്തി.
ഒരു വർഷത്തോളമായി അജ്ഞാതവാസത്തിലായിരുന്ന ഫാൻ മോഡലിംഗിലും സജീവമായിരുന്നു. മികച്ച ഗായികയുമാണ്. ഒരു ഹോളിവുഡ് ചിത്രത്തിലും അവർ അഭിനയിച്ചു. ചൈനീസ് സിനിമയിൽ ലേഡി സൂപ്പർസ്റ്റാറായിരുന്ന ഫാൻ സമൂഹമാധ്യമങ്ങളിലും സജീവമായിരുന്നു. പൊതുവേദികളിൽനിന്നു മാത്രമല്ല, സമൂഹമാധ്യമങ്ങളിൽനിന്നും അവർ അകന്നുനിന്നു. കഴിഞ്ഞ മേയ് മാസത്തിനുശേഷം അവർ എവിടെയെന്നതിനെക്കുറിച്ചു യാതൊരു വിവരവും പുറംലോകത്തിനില്ലായിരുന്നു. പല കിംവദന്തികളും പ്രചരിച്ചു. അവസാനം ഫാൻ നേരിട്ടു രംഗത്തെത്തി. തന്റെ അഭാവത്തെത്തുടർന്നുള്ള തെറ്റിദ്ധാരണകൾക്ക് വിരാമമിട്ടു. കഴിഞ്ഞയാഴ്ച ഒരു പൊതുപരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് അവർ രഹസ്യവാസം അവസാനിപ്പിച്ചത്.
കഠിനമീ വോട്ടെടുപ്പ്
കേരളത്തിൽ പൊതുതെരഞ്ഞെടുപ്പു ദിവസം വോട്ടു ചെയ്യാൻ വന്നവരിൽ ഒന്പതുപേരാണു കുഴഞ്ഞുവീണു മരിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ആർക്കും അത്രവലിയ പ്രശ്നമുണ്ടായില്ല. അതേസമയം, ഈയിടെ പൊതുതെരഞ്ഞെടുപ്പു നടന്ന ഇന്തോനേഷ്യയിൽ തെരഞ്ഞെടുപ്പു ജോലികളിൽ ഏർപ്പെട്ട 270 ജീവനക്കാരാണത്രേ മരിച്ചത്.
ഈ മരണമെല്ലാം തെരഞ്ഞെടുപ്പു ദിനത്തിലായിരുന്നില്ല. പക്ഷേ, തെരഞ്ഞെടുപ്പു ദിനത്തിലെ ഉറക്കമിളപ്പും കഠിനാധ്വാനവുമാണ് അവരുടെ ജീവനെടുത്തത്. കഴിഞ്ഞ ഏപ്രിൽ 17നായിരുന്നു വോട്ടെടുപ്പ്. ഒറ്റ ദിവസം കൊണ്ടു വോട്ടെടുപ്പ് പൂർത്തിയായി. ഇന്ത്യയിലെപ്പോലെ വോട്ടിംഗ് യന്ത്രമൊന്നുമല്ല അവർ ഉപയോഗിക്കുന്നത്. ബാലറ്റ് പേപ്പറിലാണ് വോട്ടു ചെയ്യുന്നത്. ഇത് തരംതിരിക്കാനും എണ്ണാനും ഏറെ സമയം വേണ്ടിവരും. ലക്ഷക്കണക്കിനു ബാലറ്റു പേപ്പറുകൾ എണ്ണി ജീവനക്കാർ വശംകെട്ടു.
രാജ്യത്തെ പ്രസിഡന്റ് സ്ഥാനത്തേക്കും ദേശീയ, പ്രവിശ്യാ നിയമനിർമാണസഭകളിലേക്കും ഒരുമിച്ചായിരുന്നു വോട്ടെടുപ്പ്. ചെലവു കുറയ്ക്കാനാണ് എല്ലാ വോട്ടെടുപ്പും ഒരു ദിവസമാക്കിയത്. തെരഞ്ഞെടുപ്പു ജോലികളുടെ സമ്മർദം 272 പേരുടെ മരണത്തിനടയാക്കിയെന്നും 1878 പേർ അസുഖബാധിതരായെന്നും തെരഞ്ഞെടുപ്പു കമ്മീഷന്റെ വക്താവു തന്നെയാണു കണക്കുനിരത്തിയത്. രോഗം ബാധിച്ചവർക്ക് അടിയന്തര ശുശ്രൂഷ ഉറപ്പുവരുത്താനും മരിച്ചവരുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരം നൽകാനും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്.
ചൈന വിട്ട് ഇന്ത്യയിലേക്ക്
അമേരിക്കൻ കന്പനികൾ ചൈനയിൽനിന്ന് ഇന്ത്യയിലേക്കു ചുവടുമാറുന്നു. ഒന്നും രണ്ടുമല്ല, ഇരുനൂറോളം കന്പനികളണത്രേ ഇന്ത്യയിൽ ഇടംതേടാൻ കാത്തിരിക്കുന്നത്. പൊതുതെരഞ്ഞടുപ്പു ഫലം വന്നശേഷം രൂപവത്കരിക്കുന്ന സർക്കാർ ഏതെന്നതും അവരുടെ നയമെന്തെന്നതും ഈ ചുവടുമാറ്റത്തെ സ്വാധീനിക്കാം.
ചൈനയിൽ നിർമാണയൂണിറ്റുകൾ തുടങ്ങിയ പല അമേരിക്കൻ കന്പനികളും അവിടംവിട്ടു കൂടുതൽ വ്യവസായ സൗഹൃദാന്തരീക്ഷമുള്ള രാജ്യങ്ങൾ തേടുകയാണ്. ഈ സാധ്യത നന്നായി ഉപയോഗിച്ചാൽ ഇന്ത്യയിലെ നിരവധി യുവാക്കൾക്കു തൊഴിൽ ലഭിക്കും. രാജ്യത്തിന്റെ സാന്പത്തിക സുസ്ഥിതിക്കും അതു പ്രയോജനകരമാകും.
ഇന്ത്യയിൽ മുതൽമുടക്കാൻ അമേരിക്കൻ കന്പനികൾ തയാറാണെന്ന വിവരം യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് ആൻഡ് പാർട്ണർഷിപ് ഫോറത്തിന്റെ പ്രസിഡന്റായ മുകേഷ് ആഗിയാണു പുറത്തുവിട്ടത്. മൂലധനനിക്ഷേപത്തിനും ബിസിനസ് ചെയ്യാനുള്ള അന്തരീക്ഷത്തിനും അനുകൂലമായ സാഹചര്യം ഇന്ത്യ സൃഷ്ടിക്കേണ്ടതുണ്ട്. ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതും അനാവശ്യ നടപടിക്രമങ്ങൾ ഒഴിവാക്കുന്നതുമൊക്കെ ഈ സാധ്യത ഫലപ്രദമായി ഉപയോഗിക്കാൻ അനിവാര്യമാണെന്നു മുകേഷ് ആഗി പറയുന്നു.
ചാരപ്പേടി വീണ്ടും
കഴിഞ്ഞ തവണത്തെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യൻ ചാരസംഘടനയുടെ സ്വാധീനം വലിയ വിവാദമായിരുന്നു. ഇതേക്കുറിച്ചു നടന്ന അന്വേഷണങ്ങൾ ഏറക്കുറെ തേഞ്ഞുമാഞ്ഞുപോയി. ഈ വിഷയത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടുകൾ പല സംശയങ്ങൾക്കും ഇടയാക്കിയിരുന്നു. ഇപ്പോളിതാ അടുത്ത വർഷം നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും റഷ്യൻ ഇടപെടൽ ഉണ്ടാകുമെന്നു മുന്നറിയിപ്പ്.
അമേരിക്കയിലെ രഹസ്യാന്വേഷണ വിഭാഗമായ എഫ്ബിഐയുടെ ഡയറക്ടർ ക്രിസ്റ്റഫർ എ വ്രേ തന്നെയാണ് ഇത്തരമൊരു മുന്നറിയിപ്പു നൽകിയിരിക്കുന്നത്. അമേരിക്കയുടെ ഇന്റലിജൻസ് വിഭാഗത്തിന് വലിയൊരു വെല്ലുവിളിയായിരിക്കും റഷ്യൻ ഇടപെടൽ. റഷ്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം അമേരിക്കയിലുണ്ടെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യ നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട് റോബർട്ട് മുള്ളർ നൽകിയ റിപ്പോർട്ടിൽ ചില നിർണായകവിവരങ്ങൾ ഉണ്ടായിരുന്നു. അമേരിക്കൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമാണിതിനു പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു. സമൂഹമാധ്യമങ്ങളെ ഉപയോഗിച്ചും വ്യാജവാർത്ത ചമച്ചും വ്യാജപ്രചാരണം അഴിച്ചുവിട്ടുമാണ് ഇതു സാധ്യമാക്കുക. ഈ ആക്രമണം തെരഞ്ഞെടുപ്പു കാലത്തേക്കുമാത്രമായി ചുരുങ്ങുകയില്ലെന്നും എഫ്ബിഐ ഡയറക്ടർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ലോകവിചാരം/ സെർജി ആന്റണി