ദുബായ് : ലോകത്തിലെ ഏറ്റവും വലിയ ഉദ്യാനമായ ദുബായ് മിറക്കിൾ ഗാർഡൻ ഞായറാഴ്ച തുറക്കും. കർശന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് പ്രവേശനം. 120 യിൽഅധികം ഇനങ്ങളിലുള്ള 15 കോടിയിലേറെ പൂക്കളാണ് ഗാർഡന്റെ ആകർഷണം.
സന്ദർശകർക്ക് പാർക്ക് നടന്നാസ്വദിക്കാനായി 400 മീറ്റർ ട്രക്കാണ് ഒരുക്കിയിരിക്കുന്നത്. റെക്കോഡ് ഭേദിച്ച എമിറേറ്റ്സ് എ 380, 18 മീറ്ററിൽ തീർത്ത മിക്കി മൗസ് പുഷ്പഘടന എന്നിവയാണ് പാർക്കിലെ പ്രധാന ആകർഷണങ്ങൾ.
ദുബായ് ലാൻഡിന്റെ ഹൃദയഭാഗത്ത് 72,000 ചതുരശ്ര മീറ്ററിലാണ് മിറക്കിൾ ഗാർഡൻ. ഉല്ലാസ മേഖലകൾ, ദീപാലങ്കാരങ്ങൾ, ആംഫി തിയറ്റർ തുടങ്ങിയവയാണ് മറ്റു പ്രത്യേകതകൾ. ആംഫി തിയറ്ററിൽ ലൈവ് പരിപാടികളും പുഷ്പ മേളകളും ഒരുക്കും. വെള്ളിയാഴ്ച രാവിലെ ഒന്പത് മുതൽ രാത്രി 11 വരെയും മറ്റുദിവസങ്ങളിൽ രാവിലെ ഒന്പതു മുതൽ രാത്രി ഒന്പതുവരെയാണ് പ്രവർത്തനം. മുതിർന്നവർക്ക് 55 ദിർഹവും 12 വയസു മുതൽ താഴെയുള്ള കുട്ടികൾക്ക് 40 ദിർഹവുമാണ് പ്രവേശനഫീസ്. മൂന്ന് വയസിന് താഴെയുള്ള കുട്ടികൾക്കും നിശ്ചയദാർഢ്യമുള്ളവർക്കും പ്രവേശനം സൗജന്യമാണ്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
സന്ദർശകർക്ക് പാർക്ക് നടന്നാസ്വദിക്കാനായി 400 മീറ്റർ ട്രക്കാണ് ഒരുക്കിയിരിക്കുന്നത്. റെക്കോഡ് ഭേദിച്ച എമിറേറ്റ്സ് എ 380, 18 മീറ്ററിൽ തീർത്ത മിക്കി മൗസ് പുഷ്പഘടന എന്നിവയാണ് പാർക്കിലെ പ്രധാന ആകർഷണങ്ങൾ.
ദുബായ് ലാൻഡിന്റെ ഹൃദയഭാഗത്ത് 72,000 ചതുരശ്ര മീറ്ററിലാണ് മിറക്കിൾ ഗാർഡൻ. ഉല്ലാസ മേഖലകൾ, ദീപാലങ്കാരങ്ങൾ, ആംഫി തിയറ്റർ തുടങ്ങിയവയാണ് മറ്റു പ്രത്യേകതകൾ. ആംഫി തിയറ്ററിൽ ലൈവ് പരിപാടികളും പുഷ്പ മേളകളും ഒരുക്കും. വെള്ളിയാഴ്ച രാവിലെ ഒന്പത് മുതൽ രാത്രി 11 വരെയും മറ്റുദിവസങ്ങളിൽ രാവിലെ ഒന്പതു മുതൽ രാത്രി ഒന്പതുവരെയാണ് പ്രവർത്തനം. മുതിർന്നവർക്ക് 55 ദിർഹവും 12 വയസു മുതൽ താഴെയുള്ള കുട്ടികൾക്ക് 40 ദിർഹവുമാണ് പ്രവേശനഫീസ്. മൂന്ന് വയസിന് താഴെയുള്ള കുട്ടികൾക്കും നിശ്ചയദാർഢ്യമുള്ളവർക്കും പ്രവേശനം സൗജന്യമാണ്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള