ക്രിസ്മസ് സംരക്ഷിക്കാൻ’ സർക്കാർ ലക്ഷ്യമിടുന്ന ലോക്ഡൗണ്‍ നവംബർ 2 തിങ്കളാഴ്ച മുതൽ നാലാഴ്ചത്തേയ്ക്ക് അതായത് നവംബർ 30 വരെയാണ് പ്രാബല്യം. ഇതനുസരിച്ച് കഫേകൾ, റസ്റ്ററന്റുകൾ, ബാറുകൾ, തിയേറ്ററുകൾ, കച്ചേരി ഹാളുകൾ എന്നിവ അടയ്ക്കുന്നതിനും സാംസ്കാരിക ഒഴിവുസമയ സൗകര്യങ്ങളും അടഞ്ഞുകടക്കും. എന്നാൽ സ്കൂളുകളും കിൻഡർ ഗാർഡനുകളും കടകളും തുറന്നിരിക്കും. രണ്ട് വീടുകളിൽ നിന്ന് ഒത്തുചേരുന്നവരുടെ പരമാവധി എണ്ണമെന്ന നിലയിൽ പത്തായി പരിമിതപ്പെടുത്തി.
ജനസംഖ്യ അനുസരിച്ച് സാമൂഹിക സന്പർക്കങ്ങളിൽ കുറവുണ്ടായില്ലെങ്കിൽ, ഒരാഴ്ചയ്ക്കുള്ളിൽ പ്രതിദിനം 28,000 അണുബാധകൾ എത്തുമെന്ന് സർക്കാർ കണക്കാക്കി. ഇതാവട്ടെ നിലവിലെ കണക്കുകളുടെ ഇരട്ടിയുമാണ്. ശക്തമായ നടപടികൾക്കായി വൈറോളജിസ്റ്റ് ക്രിസ്റ്റ്യൻ ഡ്രോസ്റ്റണും ബയേണ്‍ മുഖ്യമ്യമന്ത്രി മാർക്കൂസ് സോഡറും ആവശ്യപ്പെട്ടുവെങ്കിലും 16 മുഖ്യമന്ത്രിമാരുടെ ഭൂരിപക്ഷ അഭിപ്രായത്തിന് മെർക്കൽ യോജിയ്ക്കുകയായിരുന്നു.
പുതിയ നിയന്ത്രണങ്ങളിൽ ലോക്ക്ഡൗണ്‍ ബാധിത മേഖലകൾക്ക് ജർമ്മനി 10 ബില്യണ്‍ യൂറോ സഹായം നൽകുമെന്നും മെർക്കൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ബെർലിൻ മേയർ മൈക്കൽ മുള്ളറും മാർക്കൂസ് സോഡറും പങ്കെടുത്തു. രാജ്യത്തെ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് പൊതു സ്ഥലങ്ങളിലും അപ്പാർട്ടുമെന്റുകളിലും സ്വകാര്യ പ്രദേശങ്ങളിലും ആഘോഷിക്കുന്ന ആളുകളുടെ ഗ്രൂപ്പുകൾക്കും നിരോധനമുണ്ട്.
വ്യക്തിഗത പരിചരണ മേഖലയിലെ സേവനമായ കോസ്മെറ്റിക് സ്റ്റുഡിയോകൾ, മസാജ് പരിശീലനങ്ങൾ, ടാറ്റൂ സ്റ്റുഡിയോകൾ, സമാന ബിസിനസുകൾ എന്നിവ അടക്കും. എന്നാൽ വൈദ്യശാസ്ത്രപരമായി ആവശ്യമായ ചികിത്സകൾക്കുള്ള ഫിസിയോതെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, ലോഗോതെറാപ്പി, പോഡിയാട്രി / ഫുട്ട് കെയർ എന്നിവ അനുവദിയ്ക്കും.നിലവിലുള്ള ശുചിത്വ നയമനടപടികളിൽ ഹെയർഡ്രെസിംഗ് സലൂണുകൾ തുറന്നിരിക്കും.
വീട്ടിൽ ഉപഭോഗത്തിനായി ഭക്ഷണം എത്തിക്കുന്നതിനും ശേഖരിക്കുന്നതിനും അനുമതിയുണ്ട്. കാന്റീനുകളും തുറക്കാൻ അനുവാദമുണ്ട്.
എന്നാൽ പള്ളി സേവനങ്ങൾ അനുവദിക്കുന്നത് തുടരുമെന്ന് ചാൻസലർ മെർക്കൽ (സിഡിയു) പറഞ്ഞു. കൊറോണ നിയന്ത്രണ നടപടികൾക്കും ശുചിത്വ നിയമങ്ങളും കർശനമായി പാലിക്കേണ്ടതുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ