ദോഹ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതസന്ദേശവും അധ്യാപനങ്ങളും പ്രമേയമാക്കി ഖത്തർ മലയാളിയായ യൂസുഫ് പുലാപ്പറ്റ രചിച്ച് നരേൻ പുലാപറ്റ ആലപിച്ച പ്രിയ ഹബീബേ , സലാം എന്ന ആൽബം ശ്രദ്ധേയമാകുന്നു. ഇന്നലെ യു ട്യൂബിൽ റിലീസ് ചെയ്ത ആൽബം മണിക്കൂറുകൾക്കകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു. മീലാദുന്നബിയുടെ പശ്ചാത്തലത്തിൽ ആൽബത്തിന്റെ പ്രസക്തിയും പ്രാധാന്യവുമേറുകയാണ്. മികച്ച വരികൾ, അനുയോജ്യമായ ആലാപനം എന്നാണ് ആൽബത്തെക്കുറിച്ച് സഹൃദയ ലോകം വിലയിരുത്തുന്നത്.
പ്രവാചകൻ സാധിച്ചെടുത്ത സാംസ്കാരിക വിപ്ളവവും ഉദ്ഘോഷിച്ച മഹത്തായ ജീവിത പാഠങ്ങളും ലളിതമായി വരച്ചുവെക്കുന്ന കവിത വശ്യമനോഹരമായ ആലാപനത്തിലൂടെ യൂസുഫിന്റെ നാട്ടുകാരനായ നരേൻ പപലാപ്പറ്റ അത്യാകർഷകമാക്കിയിരുന്നു. പ്രവാചക ജീവിതത്തെ അടുത്തറിയുവാനും മഹത്തായ സന്ദേശങ്ങൾ പെറുക്കിയെടുക്കുവാനും സഹായകമായ കവിത എന്നതാണ് യൂസുഫിന്റെ രചനയെ ഏറെ ശ്രദ്ധേയമാക്കുന്നത്.
യൂസുഫിന്റെ സഹധർമിണി ഫസ്ന യുസൂഫാണ് ആൽബത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.ഖത്തർ മ്യൂസിയം അതോരിറ്റിയിലെ പ്രൊക്യുർമെന്റ് ഓഫീസറായ യൂസുഫ് കഴിഞ്ഞ 25 വർഷമായി ഖത്തറിലാണ് . ഖത്തറിലെ മഅ്ഹദുദ്ദീനിയിൽ നിന്നും റാങ്കോടെ പഠനം പൂർത്തിയാക്കിയ യൂസുഫ് ഖത്തർ യൂണിവേർസിറ്റിയിൽ നിന്നും 2004 ൽ ഉയർന്ന മാർക്കോടെയാണ് ബിരുദം നേടിയത്. മജ്ലിസ് തഅ്ലീമിൽ ഇസ് ലാമി കേരളള യുടെ പരീക്ഷയിൽ റാങ്ക് നേടിയാണ് ഖത്തറിൽ ഉപരിപഠനത്തിനെത്തിയത്.
റിപ്പോർട്ട്: ഡോ. അമാനുല്ല വടക്കാങ്ങര
പ്രവാചകൻ സാധിച്ചെടുത്ത സാംസ്കാരിക വിപ്ളവവും ഉദ്ഘോഷിച്ച മഹത്തായ ജീവിത പാഠങ്ങളും ലളിതമായി വരച്ചുവെക്കുന്ന കവിത വശ്യമനോഹരമായ ആലാപനത്തിലൂടെ യൂസുഫിന്റെ നാട്ടുകാരനായ നരേൻ പപലാപ്പറ്റ അത്യാകർഷകമാക്കിയിരുന്നു. പ്രവാചക ജീവിതത്തെ അടുത്തറിയുവാനും മഹത്തായ സന്ദേശങ്ങൾ പെറുക്കിയെടുക്കുവാനും സഹായകമായ കവിത എന്നതാണ് യൂസുഫിന്റെ രചനയെ ഏറെ ശ്രദ്ധേയമാക്കുന്നത്.
യൂസുഫിന്റെ സഹധർമിണി ഫസ്ന യുസൂഫാണ് ആൽബത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.ഖത്തർ മ്യൂസിയം അതോരിറ്റിയിലെ പ്രൊക്യുർമെന്റ് ഓഫീസറായ യൂസുഫ് കഴിഞ്ഞ 25 വർഷമായി ഖത്തറിലാണ് . ഖത്തറിലെ മഅ്ഹദുദ്ദീനിയിൽ നിന്നും റാങ്കോടെ പഠനം പൂർത്തിയാക്കിയ യൂസുഫ് ഖത്തർ യൂണിവേർസിറ്റിയിൽ നിന്നും 2004 ൽ ഉയർന്ന മാർക്കോടെയാണ് ബിരുദം നേടിയത്. മജ്ലിസ് തഅ്ലീമിൽ ഇസ് ലാമി കേരളള യുടെ പരീക്ഷയിൽ റാങ്ക് നേടിയാണ് ഖത്തറിൽ ഉപരിപഠനത്തിനെത്തിയത്.
റിപ്പോർട്ട്: ഡോ. അമാനുല്ല വടക്കാങ്ങര