നെബ്രസ്ക്ക: പിതാവിനൊപ്പം വേട്ടയ്ക്കുപോയ ഒൻപതു വയസുള്ള മകൻ അബദ്ധത്തിൽ തോക്കിൽ നിന്ന് വെടിയേറ്റു മരിച്ചു. ഒക്ടോബർ 25 ഞായറാഴ്ചയായിരുന്നു സംഭവം.
പിതാവിന്റെ കൂടെ ഒൻപതുവയസുകാരനായ ഗണ്ണർ ഹോൾട്ട് സാധാരണ വേട്ടയ്ക്ക് പോകുക പതിവാണ്. വേട്ടയാടുന്നതിൽ അതിസമർഥനായിരുന്നു കുട്ടി.
പിതാവിനോടൊപ്പം ഞായറാഴ്ച വേട്ടയ്ക്കിടെ സ്ഥലത്ത് കുട്ടി തോക്കിൽ തിരനിറയ്ക്കുന്ന ജോലി ഏറ്റെടുത്തു. ഷോട്ട് ഗണ്ണിൽ തിരനിറയ്ക്കുന്പോൾ അബദ്ധത്തിൽ തോക്കിൽ നിന്ന് തിര പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ മാറിൽ വെടിയേറ്റ രക്തത്തിൽ കുളിച്ചു കിടന്നിരുന്ന മകനെയാണ് പിതാവ് കണ്ടത്. കുട്ടിക്ക് ഓഫ് ഡ്യുട്ടി പോലീസുകാരന്റെ സഹായത്താൽ സിപിആർ നൽകി രക്ഷപ്പെടുത്തുവാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വേദനാജനകമായ ഒരു സംഭവമാണ് നടന്നതെന്ന്് ലൻകാസ്റ്റർ കൗണ്ടി ഷെറിഫ് ഓഫിസ് പറഞ്ഞു. ഇതൊരു അപകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വേട്ടയാടുന്ന പ്രത്യേക പ്രദേശത്ത് 15 വയസിനു താഴെയുള്ളവർക്കും തോക്കുമായി വേട്ടയാടുന്നതിനുള്ള അനുമതി നൽകിയിട്ടുണ്ട്.
സെന്റ് ജോണ് ലൂതറൻ സ്കൂൾ (സ്വേഡ്) വിദ്യാർഥിയാണ് ഗണ്ണർ. കുട്ടിയുടെ സംസ്കാര ചെലവുകൾക്കായി ഗൊ ഫണ്ട്. കോം വെബ്സൈറ്റ് തുടങ്ങിയിട്ടുണ്ട്. ഇവരുടെ ഫോട്ടോയും പരസ്യപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ചു കൂടുതൽ അന്വേഷണം ആരംഭിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
പിതാവിന്റെ കൂടെ ഒൻപതുവയസുകാരനായ ഗണ്ണർ ഹോൾട്ട് സാധാരണ വേട്ടയ്ക്ക് പോകുക പതിവാണ്. വേട്ടയാടുന്നതിൽ അതിസമർഥനായിരുന്നു കുട്ടി.
പിതാവിനോടൊപ്പം ഞായറാഴ്ച വേട്ടയ്ക്കിടെ സ്ഥലത്ത് കുട്ടി തോക്കിൽ തിരനിറയ്ക്കുന്ന ജോലി ഏറ്റെടുത്തു. ഷോട്ട് ഗണ്ണിൽ തിരനിറയ്ക്കുന്പോൾ അബദ്ധത്തിൽ തോക്കിൽ നിന്ന് തിര പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ മാറിൽ വെടിയേറ്റ രക്തത്തിൽ കുളിച്ചു കിടന്നിരുന്ന മകനെയാണ് പിതാവ് കണ്ടത്. കുട്ടിക്ക് ഓഫ് ഡ്യുട്ടി പോലീസുകാരന്റെ സഹായത്താൽ സിപിആർ നൽകി രക്ഷപ്പെടുത്തുവാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വേദനാജനകമായ ഒരു സംഭവമാണ് നടന്നതെന്ന്് ലൻകാസ്റ്റർ കൗണ്ടി ഷെറിഫ് ഓഫിസ് പറഞ്ഞു. ഇതൊരു അപകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വേട്ടയാടുന്ന പ്രത്യേക പ്രദേശത്ത് 15 വയസിനു താഴെയുള്ളവർക്കും തോക്കുമായി വേട്ടയാടുന്നതിനുള്ള അനുമതി നൽകിയിട്ടുണ്ട്.
സെന്റ് ജോണ് ലൂതറൻ സ്കൂൾ (സ്വേഡ്) വിദ്യാർഥിയാണ് ഗണ്ണർ. കുട്ടിയുടെ സംസ്കാര ചെലവുകൾക്കായി ഗൊ ഫണ്ട്. കോം വെബ്സൈറ്റ് തുടങ്ങിയിട്ടുണ്ട്. ഇവരുടെ ഫോട്ടോയും പരസ്യപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ചു കൂടുതൽ അന്വേഷണം ആരംഭിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ