ദോഹ: കോവിഡിനെ തുടർന്ന് യാത്ര പ്രയാസമായതിനാൽ ജീവനക്കാരുടെ വിവാഹം ഓണ്‍ ലൈനിൽ ആഘോഷിച്ച് അൽ സുവൈദ് ഗ്രൂപ്പ്. ഗ്രൂപ്പിന്റെ കീഴിലുള്ള ഗ്ലോബൽ മാക്സിലെ രണ്ട് ജീവനക്കാരുടെ വിവാഹമാണ് കൊറോണ പശ്ചാത്തലത്തിൽ വേറിട്ട രീതിയിൽ നടന്നത് .
കോഴിക്കോട് ജില്ലയിൽ ബാലുശേരിക്കടുത്ത് കിനാലൂരിൽ താമസിക്കുന്ന അജ്മൽ ഗ്ലോബൽ മാക്സിലെ ഐടി. മാനേജറാണ്. നാട്ടിലും ഖത്തറിലുമൊക്കെ ക്വാറന്ൈറൻ ഫോർമാലിറ്റികളുള്ളതിനാൽ ദോഹയിൽ കന്പനി മാനേജ്മെന്റിനോടൊപ്പം ചേർന്നാണ് ബാലുശേരിയിലെ തന്നെ റഫീഖ് ചീക്കിലോഡിന്റെ മകൾ ഫഹ്മിദയെ അജ്മൽ സ്വന്തമാക്കിയത്.
ഗ്ലോബൽ മാക്സിലെ തന്നെ സെയിൽസ് മേനായ ആശിർ ഉള്ളിയേരിയിലെ ഫിദയെ ജീവിത സഖിയാക്കിയതും ദോഹയിലിരുന്ന് തന്നെ.
ഇരുവരും പിതാക്കാന്മാർക്ക് വക്കാലത്ത് നൽകി ഓണ്‍ ലൈനിൽ നിക്കാഹ് കർമങ്ങൾക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു.
വേറിട്ട ഈ നിക്കാഹ് ആഘോഷമാക്കിയാണ് അൽ സുവൈദ് ഗ്രൂപ്പ് മാനേജ്മെന്റ് തങ്ങളുടെ ജീവനക്കാരുടെ സന്തോഷത്തിൽ പങ്കുചേർന്നത്. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. വി.വി. ഹംസയുടെ കല്യാണപാട്ട് ആഘോഷത്തിന് മാറ്റുകൂട്ടി.
ഗ്രൂപ്പ് ജനറൽ മാനേജർ നിയാസ് അബ്ദുന്നാസിർ, ഗ്ലോബൽ മാക്സ് മാനേജർ അബ്ദുൽ റസാഖ്, ഡയറക്ടർ ഫൈസൽ റസാഖ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. വിവാഹാശംസകളും വിഭവസമൃദ്ധമായ സദ്യയുമൊരുക്കി കന്പനി മാനേജ്മെന്റ് ആഘോഷം സാർഥകമാക്കി.
റിപ്പോർട്ട്: അഫ്സൽ കിലയിൽ
കോഴിക്കോട് ജില്ലയിൽ ബാലുശേരിക്കടുത്ത് കിനാലൂരിൽ താമസിക്കുന്ന അജ്മൽ ഗ്ലോബൽ മാക്സിലെ ഐടി. മാനേജറാണ്. നാട്ടിലും ഖത്തറിലുമൊക്കെ ക്വാറന്ൈറൻ ഫോർമാലിറ്റികളുള്ളതിനാൽ ദോഹയിൽ കന്പനി മാനേജ്മെന്റിനോടൊപ്പം ചേർന്നാണ് ബാലുശേരിയിലെ തന്നെ റഫീഖ് ചീക്കിലോഡിന്റെ മകൾ ഫഹ്മിദയെ അജ്മൽ സ്വന്തമാക്കിയത്.
ഗ്ലോബൽ മാക്സിലെ തന്നെ സെയിൽസ് മേനായ ആശിർ ഉള്ളിയേരിയിലെ ഫിദയെ ജീവിത സഖിയാക്കിയതും ദോഹയിലിരുന്ന് തന്നെ.
ഇരുവരും പിതാക്കാന്മാർക്ക് വക്കാലത്ത് നൽകി ഓണ്‍ ലൈനിൽ നിക്കാഹ് കർമങ്ങൾക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു.
വേറിട്ട ഈ നിക്കാഹ് ആഘോഷമാക്കിയാണ് അൽ സുവൈദ് ഗ്രൂപ്പ് മാനേജ്മെന്റ് തങ്ങളുടെ ജീവനക്കാരുടെ സന്തോഷത്തിൽ പങ്കുചേർന്നത്. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. വി.വി. ഹംസയുടെ കല്യാണപാട്ട് ആഘോഷത്തിന് മാറ്റുകൂട്ടി.
ഗ്രൂപ്പ് ജനറൽ മാനേജർ നിയാസ് അബ്ദുന്നാസിർ, ഗ്ലോബൽ മാക്സ് മാനേജർ അബ്ദുൽ റസാഖ്, ഡയറക്ടർ ഫൈസൽ റസാഖ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. വിവാഹാശംസകളും വിഭവസമൃദ്ധമായ സദ്യയുമൊരുക്കി കന്പനി മാനേജ്മെന്റ് ആഘോഷം സാർഥകമാക്കി.
റിപ്പോർട്ട്: അഫ്സൽ കിലയിൽ