ദോഹ: ഖത്തർ ബിർല സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥി പത്മനാഭൻ നായർ ആറാംവയസിൽ സ്വന്തമാക്കിയത് ലോകറിക്കോർഡ്. . വേൾഡ് റിക്കോർഡ്സ് ഓഫ് യുകെ, ലിംക ബുക് ഓഫ് റിക്കാർഡ്സ്്, ഏഷ്യ ബുക്ക് ഓഫ് റിക്കാർഡ്സ്, ഇന്ത്യ ബുക്ക്സ് ഓഫ് റിക്കാർഡ്സ് എന്നിവയിലുമാണ് ഈ കുരുന്നു പ്രതിഭ ഇടംനേടിയത്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്സ് കൈവരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചു കാത്തിരിക്കുകയാണ്.
സഹസ്രാബ്ദങ്ങൾക്കു മുന്പേ വംശനാശം സംഭവിച്ച വ്യത്യസ്ത ഇനം ദിനോസോറുകളെ ഏറ്റവും ചുരുങ്ങിയ സമയത്തിൽ തിരിച്ചറിഞ്ഞാണ് പത്മനാഭൻ ലോകറിക്കാർഡ്് സ്വന്തംപേരിലാക്കിയത്.
ഒരു മിനിറ്റിൽ 41 വ്യത്യസ്ത ഇനം ദിനോസോറുകളുടെയും അഞ്ചു മിനിറ്റിൽ 97 ഇനങ്ങളുടേയും ചിത്രങ്ങളാണ് പത്മനാഭൻ തിരിച്ചറിഞ്ഞത്. 130 വ്യത്യസ്ത ഇനം ദിനോസോറുകളെ തിരിച്ചറിഞ്ഞ് ഇടതടവില്ലാതെ അവയുടെ പേരു പറയാൻ ഈ കൊച്ചുമിടുക്കാനാവും. പിറന്നാൾ സമ്മാനമായി കിട്ടിയ ഒരു പുസ്തകത്തിൽ നിന്നാണ് വ്യത്യസ്തയിനം ദിനോസോറുകളെ തിരിച്ചറിഞ്ഞ് പത്മനാഭൻ അവയുടെ പേരുകൾ ഹൃദിസ്ഥമാക്കിത്തുടങ്ങിയത്.
മകന്റെ താൽപര്യം തിരിച്ചറിഞ്ഞ് ദിനോസോറുകളെക്കുറിച്ച് കൂടുതൽ അറിവു പകരുന്ന പുസ്തകങ്ങളും യുട്യൂബ് വീഡിയോകളും മാതാപിതാക്കൾ ലഭ്യമാക്കി. ഒപ്പം അധ്യാപകരും കുടുംബസുഹൃത്തുക്കളും പരമാവധി പ്രോത്സാഹനമേകി. ഇപ്പോൾ ഒരു ദിനോസറിന്റെ ചിത്രം കാട്ടിയാൽ അത് ഉരഗവർഗമോ പക്ഷിവർഗമോ എന്നതുൾപ്പെടെ ഏറെ വിശദാംശങ്ങൾ നിഷ്പ്രയാസം പറയാൻ പത്മനാഭനാവും.
ആലപ്പുഴ ജില്ലയിൽ മാന്നാർ പള്ളിയന്പിൽ വീട്ടിൽ ജയപ്രകാശിന്റെയും ചെട്ടികുളങ്ങര നെടുവേലിൽ വീട്ടിൽ ജ്യോതിലക്ഷ്മിയുടെയും മകനാണ് പത്മനാഭൻ.
പഠനത്തോടൊപ്പം കൂടുതൽ നേട്ടങ്ങൾ പഠ്യേതര വിഷയങ്ങളിലും സ്വന്തമാക്കുക എന്നതോടൊപ്പം ഭാവിയിൽ ഫോസിലുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞനാകുക എന്നതാണ് ഈ കുരുന്നിന്റെ മോഹം.
സഹസ്രാബ്ദങ്ങൾക്കു മുന്പേ വംശനാശം സംഭവിച്ച വ്യത്യസ്ത ഇനം ദിനോസോറുകളെ ഏറ്റവും ചുരുങ്ങിയ സമയത്തിൽ തിരിച്ചറിഞ്ഞാണ് പത്മനാഭൻ ലോകറിക്കാർഡ്് സ്വന്തംപേരിലാക്കിയത്.
ഒരു മിനിറ്റിൽ 41 വ്യത്യസ്ത ഇനം ദിനോസോറുകളുടെയും അഞ്ചു മിനിറ്റിൽ 97 ഇനങ്ങളുടേയും ചിത്രങ്ങളാണ് പത്മനാഭൻ തിരിച്ചറിഞ്ഞത്. 130 വ്യത്യസ്ത ഇനം ദിനോസോറുകളെ തിരിച്ചറിഞ്ഞ് ഇടതടവില്ലാതെ അവയുടെ പേരു പറയാൻ ഈ കൊച്ചുമിടുക്കാനാവും. പിറന്നാൾ സമ്മാനമായി കിട്ടിയ ഒരു പുസ്തകത്തിൽ നിന്നാണ് വ്യത്യസ്തയിനം ദിനോസോറുകളെ തിരിച്ചറിഞ്ഞ് പത്മനാഭൻ അവയുടെ പേരുകൾ ഹൃദിസ്ഥമാക്കിത്തുടങ്ങിയത്.
മകന്റെ താൽപര്യം തിരിച്ചറിഞ്ഞ് ദിനോസോറുകളെക്കുറിച്ച് കൂടുതൽ അറിവു പകരുന്ന പുസ്തകങ്ങളും യുട്യൂബ് വീഡിയോകളും മാതാപിതാക്കൾ ലഭ്യമാക്കി. ഒപ്പം അധ്യാപകരും കുടുംബസുഹൃത്തുക്കളും പരമാവധി പ്രോത്സാഹനമേകി. ഇപ്പോൾ ഒരു ദിനോസറിന്റെ ചിത്രം കാട്ടിയാൽ അത് ഉരഗവർഗമോ പക്ഷിവർഗമോ എന്നതുൾപ്പെടെ ഏറെ വിശദാംശങ്ങൾ നിഷ്പ്രയാസം പറയാൻ പത്മനാഭനാവും.
ആലപ്പുഴ ജില്ലയിൽ മാന്നാർ പള്ളിയന്പിൽ വീട്ടിൽ ജയപ്രകാശിന്റെയും ചെട്ടികുളങ്ങര നെടുവേലിൽ വീട്ടിൽ ജ്യോതിലക്ഷ്മിയുടെയും മകനാണ് പത്മനാഭൻ.
പഠനത്തോടൊപ്പം കൂടുതൽ നേട്ടങ്ങൾ പഠ്യേതര വിഷയങ്ങളിലും സ്വന്തമാക്കുക എന്നതോടൊപ്പം ഭാവിയിൽ ഫോസിലുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞനാകുക എന്നതാണ് ഈ കുരുന്നിന്റെ മോഹം.