+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അരക്ഷിതാന്ധകാരത്തിലെ വിശുദ്ധ നക്ഷത്രം

ഇരുട്ടിനു കനം കൂടിയെന്നു തോന്നിപ്പിക്കുന്ന വർത്തമാനകാലപരിസരത്ത് അവതരിക്കുന്ന വിശുദ്ധ നക്ഷത്രങ്ങളുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുന്പോൾ ജീവിതം കുറേക്കൂടി
അരക്ഷിതാന്ധകാരത്തിലെ  വിശുദ്ധ നക്ഷത്രം
ഇരുട്ടിനു കനം കൂടിയെന്നു തോന്നിപ്പിക്കുന്ന വർത്തമാനകാലപരിസരത്ത് അവതരിക്കുന്ന വിശുദ്ധ നക്ഷത്രങ്ങളുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുന്പോൾ ജീവിതം കുറേക്കൂടി തെളിച്ചമുളളതാകും. അത്തരത്തിലൊരു വിശുദ്ധ വെളിച്ചത്തിന്‍റെ താരോദയമാണ് ദൈവദാസി മദർ മേരിസെലിന്‍റെ ജീവിതത്തിൽ നാം കണ്ടെത്തുന്നത്.

ധ്യാനവും നിശബ്ദതയും മറക്കപ്പെടുകയും ശബ്ദഘോഷങ്ങളിലേക്ക് ആളുകൾ ആകർഷിക്കപ്പെടുകയും ചെയ്യുന്ന ഈ അരക്ഷിതകാലത്ത്, ഉള്ളിലുളളവന്‍റെ ശക്തി സാന്നിദ്ധ്യത്തിൽ സ്വയം നിശബ്ദമാവുകയും നിശബ്ദതയുടെ സൗന്ദര്യം ലോകത്തിന് വെളിപ്പെടുത്തുകയും ചെയ്ത ദൈവദാസി മദർമേരിസെലിന്‍റെ ജീവിതം വളരെയേറെ പ്രസക്തമാകുന്നു.

1906 ഡിസംബർ 10-ന് നെടുന്പാശേരിക്കടുത്ത് മളളുശേരി പയ്യപ്പിളളി ഒൗസേപ്പ്, കൊച്ചുമറിയം ദന്പതികളുടെ മകളായിട്ടാണ് അന്നക്കുട്ടി (പൂർവാശ്രമത്തിലെ പേര്) ജനിച്ചത്. ഹൈ സ്കൂൾ വിദ്യാഭ്യാസത്തിനു വേണ്ടിയാണ് കർമ്മലീത്താ സന്യാസിനിമാർ നടത്തുന്ന കറുകുറ്റി സെന്‍റ്് ജോസഫ്സ് സ്കൂളിൽ ചേർന്നത്. തുടർന്നാണ് സിഎംസി സന്യാ സ സമൂഹത്തി ൽ ചേർ ന്നത്.

1928 മെയ് 29-ന് അന്നക്കുട്ടി സന്യാസപരിശീലനം പൂർത്തിയാക്കി ഈശോയുടെ സി.മേരിസെലിൻ എന്ന പുതിയ പേരിൽ സഭാവസ്ത്രം സ്വീകരിച്ചു. ഉന്നതമായ പദവികളോ ബഹുമാനമോ ഒരിക്കലും ആഗ്രഹിക്കാതെ ആത്മമണവാളനോടുളള ആത്മൈക്യത്തിലായിരിക്കാൻ ആഗ്രഹിച്ച സെലീനാമ്മ, തന്നെക്കുറിച്ചുളള ദൈവഹിതത്തിന് ആമ്മേൻ പറഞ്ഞുകൊണ്ട ് 1963 നവംബർ 16-ന് സി.എം.സി സഭയുടെ സാരഥ്യം ഏറ്റെടുത്തു.അത്യഗാധമായ പ്രാർത്ഥനാ ചൈതന്യം നിറഞ്ഞുനിന്നിരുന്ന മദർ മേരിസെലിൻ, കർമലീത്താ സന്യാസിനികളുടെയും ദൈവജനത്തിന്‍റെയും ആത്മീയ ഭൗതിക സമുദ്ധാരണത്തിന് സഹായിക്കുന്ന ഒട്ടേറെ കർമ്മപരിപാടികൾ ആവിഷ്ക്കരിക്കുകയുണ്ടായി. സി.എം.സി ജനറലേറ്റിൽ, ഇന്നും തുടർന്ന് പോരുന്ന ഒരു വർഷം നീണ്ട ു നിൽക്കുന്ന ദൈവശാസ്ത്ര പഠനപദ്ധതിയുടെ സമാരംഭക സി.മേരി സെലിനാണ്. ഇതര സന്യാസിനി സമൂഹാംഗങ്ങൾക്കു കൂടി ഈ ദൈവശാസ്ത്രപഠനത്തിൽ പങ്കുചേരാൻ കഴിയുന്നു.

മുപ്പത്തിയൊന്നു വർഷത്തെ വിദ്യാഭ്യാസപ്രവർത്തങ്ങൾക്കും പതിനൊന്നു വർഷത്തെ സഭാഭരണത്തിനും ശേഷം ലൗകികമായ എല്ലാ ബന്ധങ്ങളിൽനിന്നും മുക്തി നേടി ദിവ്യകാരുണ്യനാഥനോടൊപ്പം മാത്രമായിരിക്കുവാൻ അമ്മ ആഗ്രഹിച്ചു. കറുകുറ്റിയിലെ സാൻജോ ഭവൻ ഈ സ്വപ്നത്തിന്‍റെ സാക്ഷാത്കാരമാണ്. അമ്മയുടെ പ്രാർത്ഥനാസഹായത്തിനും ആത്മീയ നേതൃത്വത്തിനുമായി സാൻജോഭവനത്തിലെത്തിയ അനേകർ ശാന്തിയനുഭവിച്ചു.

വേദനിക്കുന്നവർക്കും പാവപ്പെട്ടവർക്കും സ്ത്രീകൾക്കും സാൻജോഭവനും സെലീനാമ്മയും അത്താണിയായി. മദ്യപാനികൾക്ക് മോചനം ലഭിക്കുവാനും കുടുംബവഴക്കുകൾ അവസാനിക്കുവാനും സെലീനാമ്മയുടെ പ്രാർത്ഥനയും ഉപദേശവും തേടി നിരവധി ആളുകൾ എത്തി. ചുറ്റുപാടുമുളള വീട്ടമ്മമാരെ ഒരുമിപ്പിച്ച് അവർക്ക് ബോധവത്കരണ ക്ലാസുകൾ നൽകി സമുദ്ധരിക്കുവാൻ സെലീനാമ്മ ബദ്ധശ്രദ്ധയായിരുന്നു.

വാർദ്ധക്യം അമ്മയെ കറുകുറ്റി മാതൃഭവനത്തിലേക്ക് തിരികെ എത്തിച്ചു.

1993 ഏപ്രിൽ 23 വെളളിയാഴ്ച, പ്രാണവല്ലഭനെ മാത്രം കാണാൻ ആശിച്ച കണ്ണുകൾ ഈ ലോകത്തിനു നേരെ എന്നേക്കുമായി അടഞ്ഞു. പരിശുദ്ധത്രിത്വമേ, എന്‍റെ ഭാഗ്യമേ എന്ന് ഇടമുറിയാതെ ഉരുവിട്ടുകൊണ്ട ിരുന്ന നാവ് നിശ്ചലമായി.

ദൈവദാസി മദർ മേരി സെലിന്‍റെ 26-ാം ശ്രാദ്ധദിനം ദൈവദാസിയുടെ കബറിടം സ്ഥിതി ചെയ്യുന്ന കറുകുറ്റി തിരുഹൃദയ മഠത്തിൽ ഏപ്രിൽ 25 നു രാവിലെ 10.30 ന് അനുസ്മരണബലിയോടുകൂടി ആചരിക്കുന്നു.

ഡോ. സിസ്റ്റർ നോയൽ റോസ് സിഎംസി