നെവാഡ: കൊറോണ വൈറസ് പൂർണമായും ഭേദമായ ഒരാളിൽ വീണ്ടും വൈറസ് ബാധ കണ്ടെത്തിയ സംഭവം ആദ്യമായി അമേരിക്കയിലെ നെവാഡ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.
ആരോഗ്യമുള്ള 25 വയസുകാരനിൽ മാർച്ചിലാണ് കോവിഡ് 19 ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ചുമയും തൊണ്ടവേദനയും തലവേദനയും തലചുറ്റലും വയറിളക്കവുമായി ഏപ്രിൽ 18 ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം മാറിയതിനെ തുടർന്ന് ഏപ്രിൽ 27ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. മേയ് 31 ന് വീണ്ടും അസ്വസ്ഥത പ്രകടമായതിനെ തുടർന്ന് ജൂണ്‍ 5ന് വീണ്ടും ഡോക്ടറുടെ വിദഗ്ദാഭിപ്രായപ്രായം തേടി. രക്തത്തിലെ ഓക്സിജന്റെ അളവിൽ കുറവ് അനുഭവപ്പെട്ടു. തുടർന്ന് നടന്ന പരിശോധനയിൽ വൈറസ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. ജൂണ്‍ 5ന് തന്നെ ഇയാൾക്കൊപ്പം താമസിച്ചിരുന്ന മാതാപിതാക്കളിൽ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
താരതമേന്യെ ശക്തിയുള്ള വൈറസായിരിക്കാം രണ്ടാമതും ഇയാളിൽ പ്രവേശിച്ചതെന്ന് ഡോക്ടർമാർ പറയുന്നു. ഇപ്പോൾ രോഗത്തിൽ നിന്നും മോചനം ലഭിച്ചുവെങ്കിലും ഒരു വലിയ ചോദ്യമാണ് ഇത് ഉയർത്തിരിക്കുന്നത്. ഒരിക്കൽ വൈറസ് ശരീരത്തിൽ പ്രത്യക്ഷപ്പെട്ട് സുഖമായതിനുശേഷം വീണ്ടും എത്രകാലം സുരക്ഷിതമായിരിക്കാം. ഇതിനു ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ആരോഗ്യമുള്ള 25 വയസുകാരനിൽ മാർച്ചിലാണ് കോവിഡ് 19 ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ചുമയും തൊണ്ടവേദനയും തലവേദനയും തലചുറ്റലും വയറിളക്കവുമായി ഏപ്രിൽ 18 ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം മാറിയതിനെ തുടർന്ന് ഏപ്രിൽ 27ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. മേയ് 31 ന് വീണ്ടും അസ്വസ്ഥത പ്രകടമായതിനെ തുടർന്ന് ജൂണ്‍ 5ന് വീണ്ടും ഡോക്ടറുടെ വിദഗ്ദാഭിപ്രായപ്രായം തേടി. രക്തത്തിലെ ഓക്സിജന്റെ അളവിൽ കുറവ് അനുഭവപ്പെട്ടു. തുടർന്ന് നടന്ന പരിശോധനയിൽ വൈറസ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. ജൂണ്‍ 5ന് തന്നെ ഇയാൾക്കൊപ്പം താമസിച്ചിരുന്ന മാതാപിതാക്കളിൽ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
താരതമേന്യെ ശക്തിയുള്ള വൈറസായിരിക്കാം രണ്ടാമതും ഇയാളിൽ പ്രവേശിച്ചതെന്ന് ഡോക്ടർമാർ പറയുന്നു. ഇപ്പോൾ രോഗത്തിൽ നിന്നും മോചനം ലഭിച്ചുവെങ്കിലും ഒരു വലിയ ചോദ്യമാണ് ഇത് ഉയർത്തിരിക്കുന്നത്. ഒരിക്കൽ വൈറസ് ശരീരത്തിൽ പ്രത്യക്ഷപ്പെട്ട് സുഖമായതിനുശേഷം വീണ്ടും എത്രകാലം സുരക്ഷിതമായിരിക്കാം. ഇതിനു ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം.
റിപ്പോർട്ട്: പി.പി. ചെറിയാൻ