അനന്തപുരി /ദ്വിജൻ
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മണി മുഴങ്ങി. ഭാരതത്തെ സംബന്ധിച്ചിടത്തോളം അതിനിർണായകമായ തെരഞ്ഞെടുപ്പ് എന്നു സർക്കാർ തന്നെ പരസ്യം കൊടുത്തു ജനങ്ങളെ ഇളക്കുന്നുണ്ട്. തെരഞ്ഞെടുപ്പു സംബന്ധിച്ച പല വാർത്തകളും വരുന്പോൾ ടി.എൻ ശേഷൻ അമരത്ത് ഉണ്ടായിരുന്നെങ്കിൽ എന്നു മോഹിച്ചു പോവുകയാണ്.
1990 മുതൽ 1996 വരെ ഭാരതത്തിലെ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറായിരുന്നു പാലക്കാടുകാരൻ ശേഷൻ. കോണ്ഗ്രസ് ഭരണകാലത്ത് കാബിനറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹത്തെ ചന്ദ്രശേഖർ സർക്കാരാണു മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറാക്കിയത്. നിയമസഭയിലും ലോക്സഭയിലുമെത്താൻ ആരെയും ചട്ടവിരുദ്ധമായ ഒരു പ്രവൃത്തിക്കും അനുവദിക്കില്ലെന്ന് ശാഠ്യം പിടിക്കുകയും അതു നടപ്പാക്കുകയും ചെയ്ത ഉരുക്കുമനുഷ്യനായിരുന്നു ശേഷൻ. സർക്കാരുമായി ഏറ്റുമുട്ടിയാണ് അദ്ദേഹം തെരഞ്ഞെടുപ്പു ചട്ടങ്ങൾ പാലിച്ചത്.
കീഴടക്കാനാവാത്ത ശക്തി അനക്കാനാവാത്ത ഒന്നിനെ നേരിടുന്പോൾ രണ്ടിൽ ഒന്നിനു കീഴടങ്ങേണ്ടിവരും എന്നതായിരുന്നു ശേഷന്റെ പ്രമാണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വിനിയോഗിക്കാനാവുന്ന തുകയുടെ പരിധി അദ്ദേഹം കർക്കശമായി നടപ്പാക്കി. ഒൗദ്യോഗിക സംവിധാനങ്ങൾ പ്രചാരണത്തിനായി ഉപയോഗിക്കുന്നതിലും ധീരമായി പിടി വീഴ്ത്തി. വർഗീയചിന്ത ഉയർത്തുന്ന പ്രചാരണങ്ങളെയും കർക്കശമായി നേരിട്ടു. ആരാധനാലയങ്ങളിൽ പ്രചാരണം പാടില്ല, വലിയ ഉച്ചഭാഷിണികളും കോളാന്പികളും പാടില്ല, ഭിത്തികളിൽ ഉടമയുടെ അനുമതി കൂടാതെ എഴുതാൻ പാടില്ല തുടങ്ങി അദ്ദേഹം കർക്കശമാക്കിയ വ്യവസ്ഥകൾ ഭാരതം അക്ഷരശ്ശ പാലിച്ചു തുടങ്ങി.
അക്കാലത്തു തെരഞ്ഞെടുപ്പു ചട്ടം ലംഘിക്കാൻ ശേഷൻ ആരെയും അനുവദിച്ചില്ല എന്നല്ല ആരും അതിന് ധൈര്യപ്പെട്ടില്ല എന്നതാണു വിഷയം. തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടു മുഖ്യമന്ത്രിമാർ നടത്തിയ കൂട്ട സ്ഥലമാറ്റങ്ങളും നടത്തിയ ജനപ്രിയ പ്രഖ്യാപനങ്ങളും എല്ലാം അദ്ദേഹം പിൻവലിപ്പിച്ചു.
ഇപ്പോഴത്തെ അവസ്ഥയോ?. പ്രധാനമന്ത്രിയും ഗവർണർമാരും പല മുഖ്യമന്ത്രിമാരും തെരഞ്ഞെടുപ്പു ചട്ടങ്ങൾ മനഃപൂർവം ലംഘിക്കുകയാണ്. ഇസ്രോയുടെ ശക്തി മിഷൻ പോലുള്ള ശാസ്ത്രീയ നേട്ടങ്ങളെ ആഘോഷമായി അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി അത് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്കുള്ള വോട്ടാക്കി മാറ്റാൻ നടത്തിയ രാഷ്ട്രത്തോടുള്ള പ്രസംഗം തെരഞ്ഞെടുപ്പു ചട്ടലംഘനമാണെന്ന പരാതി അന്വേഷിച്ചു തള്ളിയ കമ്മീഷന്റെ നടപടി കണ്ടപ്പോൾ മോദിയെ സ്നേഹിക്കുന്നവർ പോലും മൂക്കത്തു വിരൽവച്ചുകാണും. ഇന്ത്യൻ സൈന്യത്തെ മോദിയുടെ സൈന്യം എന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി ചിത്രീകരിച്ചതും ബാലാക്കോട്ടിലെ രക്തസാക്ഷികൾക്കായി ആദ്യത്തെ വോട്ടവകാശം വിനിയോഗിക്കുക എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും എല്ലാം കമ്മീഷൻ കേട്ടിരുന്നു.
സഹികെട്ട ഭാരതത്തിലെ 66 റിട്ടയേഡ് ഉദ്യോഗസ്ഥർ ചേർന്ന് തെരഞ്ഞെടുപ്പു ചട്ടങ്ങൾ ലംഘിക്കപ്പെടുന്നതിൽ ഇടപെടണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടു. അവസാനം ഇടപെട്ട കമ്മീഷനു തങ്ങളുടെ അറിവുകൂടാതെ ഇനി റെയ്ഡ് പാടില്ല എന്നു പറയാനേ കഴിഞ്ഞിട്ടുള്ളു. മോദി നടത്തുന്ന പല പ്രസംഗങ്ങളും തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാണെന്ന് കമ്മീഷനു പരസ്യമായി പറയേണ്ടിവന്നിട്ടുണ്ട്. എന്തു നടപടികളാവും എടുക്കുക എന്നാണ് ജനം കാത്തിരിക്കുന്നത്.
പ്രതിപക്ഷ റെയ്ഡ്
തെരഞ്ഞെടുപ്പു ചട്ടങ്ങൾ നിലവിൽ വന്ന മാർച്ച് 10 നുശേഷം ആദായനികുതി വകുപ്പിന്റെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡുകൾ രാഷ്ട്രീയ പകപോക്കലാണെന്ന് ആർക്കാണ് സംശയം. കോണ്ഗ്രസിന്റെയും ഡിഎംകെയുടെയും തെലുങ്കു ദേശത്തിന്റെയും ജനതാദൾ എസിന്റെയും ഓഫീസുകളോ ബന്ധപ്പെട്ടവരുടെ ഓഫീസുകളോ മാത്രമാണു റെയ്ഡ് ചെയ്യപ്പെട്ടത്. കോണ്ഗ്രസ് നേതാവും പ്രഗത്ഭ നിയമജ്ഞനുമായ കപിൽ സിബൽ ഉന്നയിച്ച നാടിനെ നടുക്കുന്ന പരാതി ആരും കേട്ട ഭാവം പോലും ഇല്ല. വിദേശത്ത് അച്ചടിച്ച മൂന്നു ലക്ഷം കോടി രൂപയുടെ കള്ളപ്പണം ബിജെപി അധ്യക്ഷൻ അമിത് ഷാ വ്യോമസേനയുടെ ചരക്കു വിമാനങ്ങൾ വഴി ഇന്ത്യയിൽ എത്തിച്ച് ഉപയോഗിച്ചു എന്നായിരുന്നു സിബലിന്റെ ആരോപണം. വീഡിയോ ക്ലിപ്പിംഗ് സഹിതം കപിൽ സിബൽ പുറത്തു കൊണ്ടുവന്ന തട്ടിപ്പ് ആരും അന്വേഷിക്കുന്നില്ല.
നോട്ടുറദ്ദാക്കലിന്റെ പിന്നിൽ നടന്ന അന്തർധാരയെക്കുറിച്ചും സിബൽ കൃത്യമായി പറഞ്ഞു. കോണ്ഗ്രസ് അധികാരത്തിൽ വന്നാൽ ഈ സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തും എന്ന് അദ്ദേഹം തീർത്തുപറഞ്ഞിട്ടുണ്ട്. ആദായനികുതിവകുപ്പിന്റെ റെയ്ഡുകളെ പ്രാധാനമന്ത്രി ശ്ലാഘിച്ചതും കൂട്ടി വായിക്കണം.
ജാഗ്രത
ബാബറി മസ്ജിദ് തകർക്കലിനു നേതൃത്വം കൊടുത്ത അക്കാലത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ഇപ്പോൾ രാജസ്ഥാൻ ഗവർണറുമായ കല്യാണ് സിംഗ് മോദിയെ വീണ്ടും ജയിപ്പിക്കണമെന്നു പരസ്യപ്രസ്താവന ഇറക്കിയതും തെരഞ്ഞെടുപ്പു ചട്ടത്തിന്റെ ലംഘനമാണെന്നും നടപടി എടുക്കണമെന്നും കാണിച്ച് കമ്മീഷൻ രാഷ്ട്രപതിക്കു കത്തയച്ചതായാണ് വാർത്ത. അവിടെ നിന്നു തീരുമാനം ഒന്നും വന്നതായി കാണുന്നില്ല.
തെരഞ്ഞെടുപ്പുചട്ടം മനഃപൂർവം ലംഘിക്കുന്ന പ്രധാനമന്ത്രിയും തെരഞ്ഞെടുപ്പു നാളുകളിൽ വല്ലാത്ത പ്രവൃത്തികൾ ചെയ്യുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും എല്ലാം വല്ലാതെ ഭീതിപ്പെടുത്തുന്ന സന്ദേശമാണ് ജനങ്ങൾക്കു നല്കുന്നത്. വോട്ടവകാശം വിനിയോഗിക്കുവാൻ അതീവ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകത എല്ലാക്കാലത്തെക്കാൾ ശക്തമാവുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മണി മുഴങ്ങി. ഭാരതത്തെ സംബന്ധിച്ചിടത്തോളം അതിനിർണായകമായ തെരഞ്ഞെടുപ്പ് എന്നു സർക്കാർ തന്നെ പരസ്യം കൊടുത്തു ജനങ്ങളെ ഇളക്കുന്നുണ്ട്. തെരഞ്ഞെടുപ്പു സംബന്ധിച്ച പല വാർത്തകളും വരുന്പോൾ ടി.എൻ ശേഷൻ അമരത്ത് ഉണ്ടായിരുന്നെങ്കിൽ എന്നു മോഹിച്ചു പോവുകയാണ്.
1990 മുതൽ 1996 വരെ ഭാരതത്തിലെ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറായിരുന്നു പാലക്കാടുകാരൻ ശേഷൻ. കോണ്ഗ്രസ് ഭരണകാലത്ത് കാബിനറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹത്തെ ചന്ദ്രശേഖർ സർക്കാരാണു മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറാക്കിയത്. നിയമസഭയിലും ലോക്സഭയിലുമെത്താൻ ആരെയും ചട്ടവിരുദ്ധമായ ഒരു പ്രവൃത്തിക്കും അനുവദിക്കില്ലെന്ന് ശാഠ്യം പിടിക്കുകയും അതു നടപ്പാക്കുകയും ചെയ്ത ഉരുക്കുമനുഷ്യനായിരുന്നു ശേഷൻ. സർക്കാരുമായി ഏറ്റുമുട്ടിയാണ് അദ്ദേഹം തെരഞ്ഞെടുപ്പു ചട്ടങ്ങൾ പാലിച്ചത്.
കീഴടക്കാനാവാത്ത ശക്തി അനക്കാനാവാത്ത ഒന്നിനെ നേരിടുന്പോൾ രണ്ടിൽ ഒന്നിനു കീഴടങ്ങേണ്ടിവരും എന്നതായിരുന്നു ശേഷന്റെ പ്രമാണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വിനിയോഗിക്കാനാവുന്ന തുകയുടെ പരിധി അദ്ദേഹം കർക്കശമായി നടപ്പാക്കി. ഒൗദ്യോഗിക സംവിധാനങ്ങൾ പ്രചാരണത്തിനായി ഉപയോഗിക്കുന്നതിലും ധീരമായി പിടി വീഴ്ത്തി. വർഗീയചിന്ത ഉയർത്തുന്ന പ്രചാരണങ്ങളെയും കർക്കശമായി നേരിട്ടു. ആരാധനാലയങ്ങളിൽ പ്രചാരണം പാടില്ല, വലിയ ഉച്ചഭാഷിണികളും കോളാന്പികളും പാടില്ല, ഭിത്തികളിൽ ഉടമയുടെ അനുമതി കൂടാതെ എഴുതാൻ പാടില്ല തുടങ്ങി അദ്ദേഹം കർക്കശമാക്കിയ വ്യവസ്ഥകൾ ഭാരതം അക്ഷരശ്ശ പാലിച്ചു തുടങ്ങി.
അക്കാലത്തു തെരഞ്ഞെടുപ്പു ചട്ടം ലംഘിക്കാൻ ശേഷൻ ആരെയും അനുവദിച്ചില്ല എന്നല്ല ആരും അതിന് ധൈര്യപ്പെട്ടില്ല എന്നതാണു വിഷയം. തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടു മുഖ്യമന്ത്രിമാർ നടത്തിയ കൂട്ട സ്ഥലമാറ്റങ്ങളും നടത്തിയ ജനപ്രിയ പ്രഖ്യാപനങ്ങളും എല്ലാം അദ്ദേഹം പിൻവലിപ്പിച്ചു.
ഇപ്പോഴത്തെ അവസ്ഥയോ?. പ്രധാനമന്ത്രിയും ഗവർണർമാരും പല മുഖ്യമന്ത്രിമാരും തെരഞ്ഞെടുപ്പു ചട്ടങ്ങൾ മനഃപൂർവം ലംഘിക്കുകയാണ്. ഇസ്രോയുടെ ശക്തി മിഷൻ പോലുള്ള ശാസ്ത്രീയ നേട്ടങ്ങളെ ആഘോഷമായി അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി അത് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്കുള്ള വോട്ടാക്കി മാറ്റാൻ നടത്തിയ രാഷ്ട്രത്തോടുള്ള പ്രസംഗം തെരഞ്ഞെടുപ്പു ചട്ടലംഘനമാണെന്ന പരാതി അന്വേഷിച്ചു തള്ളിയ കമ്മീഷന്റെ നടപടി കണ്ടപ്പോൾ മോദിയെ സ്നേഹിക്കുന്നവർ പോലും മൂക്കത്തു വിരൽവച്ചുകാണും. ഇന്ത്യൻ സൈന്യത്തെ മോദിയുടെ സൈന്യം എന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി ചിത്രീകരിച്ചതും ബാലാക്കോട്ടിലെ രക്തസാക്ഷികൾക്കായി ആദ്യത്തെ വോട്ടവകാശം വിനിയോഗിക്കുക എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും എല്ലാം കമ്മീഷൻ കേട്ടിരുന്നു.
സഹികെട്ട ഭാരതത്തിലെ 66 റിട്ടയേഡ് ഉദ്യോഗസ്ഥർ ചേർന്ന് തെരഞ്ഞെടുപ്പു ചട്ടങ്ങൾ ലംഘിക്കപ്പെടുന്നതിൽ ഇടപെടണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടു. അവസാനം ഇടപെട്ട കമ്മീഷനു തങ്ങളുടെ അറിവുകൂടാതെ ഇനി റെയ്ഡ് പാടില്ല എന്നു പറയാനേ കഴിഞ്ഞിട്ടുള്ളു. മോദി നടത്തുന്ന പല പ്രസംഗങ്ങളും തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാണെന്ന് കമ്മീഷനു പരസ്യമായി പറയേണ്ടിവന്നിട്ടുണ്ട്. എന്തു നടപടികളാവും എടുക്കുക എന്നാണ് ജനം കാത്തിരിക്കുന്നത്.
പ്രതിപക്ഷ റെയ്ഡ്
തെരഞ്ഞെടുപ്പു ചട്ടങ്ങൾ നിലവിൽ വന്ന മാർച്ച് 10 നുശേഷം ആദായനികുതി വകുപ്പിന്റെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡുകൾ രാഷ്ട്രീയ പകപോക്കലാണെന്ന് ആർക്കാണ് സംശയം. കോണ്ഗ്രസിന്റെയും ഡിഎംകെയുടെയും തെലുങ്കു ദേശത്തിന്റെയും ജനതാദൾ എസിന്റെയും ഓഫീസുകളോ ബന്ധപ്പെട്ടവരുടെ ഓഫീസുകളോ മാത്രമാണു റെയ്ഡ് ചെയ്യപ്പെട്ടത്. കോണ്ഗ്രസ് നേതാവും പ്രഗത്ഭ നിയമജ്ഞനുമായ കപിൽ സിബൽ ഉന്നയിച്ച നാടിനെ നടുക്കുന്ന പരാതി ആരും കേട്ട ഭാവം പോലും ഇല്ല. വിദേശത്ത് അച്ചടിച്ച മൂന്നു ലക്ഷം കോടി രൂപയുടെ കള്ളപ്പണം ബിജെപി അധ്യക്ഷൻ അമിത് ഷാ വ്യോമസേനയുടെ ചരക്കു വിമാനങ്ങൾ വഴി ഇന്ത്യയിൽ എത്തിച്ച് ഉപയോഗിച്ചു എന്നായിരുന്നു സിബലിന്റെ ആരോപണം. വീഡിയോ ക്ലിപ്പിംഗ് സഹിതം കപിൽ സിബൽ പുറത്തു കൊണ്ടുവന്ന തട്ടിപ്പ് ആരും അന്വേഷിക്കുന്നില്ല.
നോട്ടുറദ്ദാക്കലിന്റെ പിന്നിൽ നടന്ന അന്തർധാരയെക്കുറിച്ചും സിബൽ കൃത്യമായി പറഞ്ഞു. കോണ്ഗ്രസ് അധികാരത്തിൽ വന്നാൽ ഈ സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തും എന്ന് അദ്ദേഹം തീർത്തുപറഞ്ഞിട്ടുണ്ട്. ആദായനികുതിവകുപ്പിന്റെ റെയ്ഡുകളെ പ്രാധാനമന്ത്രി ശ്ലാഘിച്ചതും കൂട്ടി വായിക്കണം.
ജാഗ്രത
ബാബറി മസ്ജിദ് തകർക്കലിനു നേതൃത്വം കൊടുത്ത അക്കാലത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ഇപ്പോൾ രാജസ്ഥാൻ ഗവർണറുമായ കല്യാണ് സിംഗ് മോദിയെ വീണ്ടും ജയിപ്പിക്കണമെന്നു പരസ്യപ്രസ്താവന ഇറക്കിയതും തെരഞ്ഞെടുപ്പു ചട്ടത്തിന്റെ ലംഘനമാണെന്നും നടപടി എടുക്കണമെന്നും കാണിച്ച് കമ്മീഷൻ രാഷ്ട്രപതിക്കു കത്തയച്ചതായാണ് വാർത്ത. അവിടെ നിന്നു തീരുമാനം ഒന്നും വന്നതായി കാണുന്നില്ല.
തെരഞ്ഞെടുപ്പുചട്ടം മനഃപൂർവം ലംഘിക്കുന്ന പ്രധാനമന്ത്രിയും തെരഞ്ഞെടുപ്പു നാളുകളിൽ വല്ലാത്ത പ്രവൃത്തികൾ ചെയ്യുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും എല്ലാം വല്ലാതെ ഭീതിപ്പെടുത്തുന്ന സന്ദേശമാണ് ജനങ്ങൾക്കു നല്കുന്നത്. വോട്ടവകാശം വിനിയോഗിക്കുവാൻ അതീവ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകത എല്ലാക്കാലത്തെക്കാൾ ശക്തമാവുന്നു.