കുവൈറ്റ് : അറബ് മേഖലയിലും ഗൾഫ് മേഖലയിലും സംഘർഷത്തിന്റെ അന്തരീക്ഷം ഉണ്ടാകുന്പോൾ എന്നും സമാധാനത്തിന്റെ ദൂതുമായി വന്ന മഹാനായ ഭരണാധികാരിയായിരുന്നു അമീർ ശൈഖ് സബാഹ് അഹ്മദ് അൽസബാഹെന്ന് നിലാവ് കുവൈത്ത് അനുസ്മരിച്ചു.
പക്ഷം ചേരാതെ സ്വതന്ത്രമായും സമാധാന തൽപരനായും നില കൊണ്ടിരുന്ന ശൈഖ് സബാഹ് എല്ലാവർക്കും സ്വീകാര്യനായിരുന്നു. രാജ്യ ജനതയുടെ ക്ഷേമത്തിനും പുരോഗതിക്കും പ്രാധാന്യം നൽകിക്കൊണ്ട് ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ച ഉന്നത ഭരണാധികാരിയെയാണ് അദ്ദേഹത്തിന്റെ വേർപാടിലൂടെ നഷ്ടപ്പെട്ടത്.
രാജ്യത്തും പുറത്തും കുവൈറ്റ് അമീറിന്റെ നേതൃത്വത്തിൽ നടത്തിയ ഒട്ടേറെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ ലക്ഷക്കണക്കിന് പാവപ്പെട്ടവർക്കാണ് ആശ്വാസമായി തീർന്നിട്ടുള്ളതെന്നും ഇന്ത്യക്കാർ അടക്കമുള്ള വിദേശി സമൂഹത്തോട് എന്നും അനുഭാവപൂർവ്വമായ നയനിലപാടുകൾ സ്വീകരിച്ച ശൈഖ് സബാഹിന്റെ ഭരണനയങ്ങൾ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം രാജ്യത്തിന്റെയും ജനതയുടെയും ദുഖത്തിൽ പ്രാർഥനാപൂർവം പങ്കു ചേരുന്നയും നിലാവ് കുവൈത്ത് അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
പക്ഷം ചേരാതെ സ്വതന്ത്രമായും സമാധാന തൽപരനായും നില കൊണ്ടിരുന്ന ശൈഖ് സബാഹ് എല്ലാവർക്കും സ്വീകാര്യനായിരുന്നു. രാജ്യ ജനതയുടെ ക്ഷേമത്തിനും പുരോഗതിക്കും പ്രാധാന്യം നൽകിക്കൊണ്ട് ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ച ഉന്നത ഭരണാധികാരിയെയാണ് അദ്ദേഹത്തിന്റെ വേർപാടിലൂടെ നഷ്ടപ്പെട്ടത്.
രാജ്യത്തും പുറത്തും കുവൈറ്റ് അമീറിന്റെ നേതൃത്വത്തിൽ നടത്തിയ ഒട്ടേറെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ ലക്ഷക്കണക്കിന് പാവപ്പെട്ടവർക്കാണ് ആശ്വാസമായി തീർന്നിട്ടുള്ളതെന്നും ഇന്ത്യക്കാർ അടക്കമുള്ള വിദേശി സമൂഹത്തോട് എന്നും അനുഭാവപൂർവ്വമായ നയനിലപാടുകൾ സ്വീകരിച്ച ശൈഖ് സബാഹിന്റെ ഭരണനയങ്ങൾ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം രാജ്യത്തിന്റെയും ജനതയുടെയും ദുഖത്തിൽ പ്രാർഥനാപൂർവം പങ്കു ചേരുന്നയും നിലാവ് കുവൈത്ത് അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ