കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ആശ്വാസമായി സർക്കാർ. കോവിഡ് വ്യാപനത്തെ തുടർന്ന് യാത്ര വിലക്ക് ഏർപ്പെടുത്തിയ 34 വിദേശ രാജ്യങ്ങളിളെ വിദേശികൾക്ക് ചാർട്ടേർഡ് ഫ്ളൈറ്റിൽ കുവൈറ്റിലേക്ക് വരാമെന്ന് ആഭ്യന്തര മന്ത്രി അനസ് അൽ സലേ അറിയിച്ചു.
കഴിഞ്ഞ ദിവസം അനസ് അൽ സലേയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് എമർജൻസി കമ്മിറ്റിയാണ് തീരുമാനം കൈകൊണ്ടത്. പുതിയ തീരുമാനം പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾക്കും സർക്കാർ ഏജൻസികൾക്കും അവരുടെ ജീവനക്കാരെ വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നും ചാർട്ടേർഡ് ഫ്ളൈറ്റുകൾ വഴി കൊണ്ടുവരുവാൻ സാധിക്കും.
രാജ്യത്ത് പ്രവേശിക്കുന്ന യാത്രക്കാർ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മടങ്ങി വരുന്ന വിദേശികളുടെ പേരുകളും തൊഴിലുകളും പരിശോധിക്കുകയും മന്ത്രിസഭ യാത്ര ചെയ്യാൻ അനുമതി നൽകിയ പത്ത് വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തതിനുശേഷം യാത്രാ അനുമതിക്കുളള അപേക്ഷ സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കഴിഞ്ഞ ദിവസം അനസ് അൽ സലേയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് എമർജൻസി കമ്മിറ്റിയാണ് തീരുമാനം കൈകൊണ്ടത്. പുതിയ തീരുമാനം പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾക്കും സർക്കാർ ഏജൻസികൾക്കും അവരുടെ ജീവനക്കാരെ വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നും ചാർട്ടേർഡ് ഫ്ളൈറ്റുകൾ വഴി കൊണ്ടുവരുവാൻ സാധിക്കും.
രാജ്യത്ത് പ്രവേശിക്കുന്ന യാത്രക്കാർ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മടങ്ങി വരുന്ന വിദേശികളുടെ പേരുകളും തൊഴിലുകളും പരിശോധിക്കുകയും മന്ത്രിസഭ യാത്ര ചെയ്യാൻ അനുമതി നൽകിയ പത്ത് വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തതിനുശേഷം യാത്രാ അനുമതിക്കുളള അപേക്ഷ സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ