കുവൈറ്റ് സിറ്റി: രാജ്യത്തെ വിദേശികളുടെ എണ്ണം കുറക്കുവാനുള്ള കരട് നിയമം പാർലമെൻറ് ചർച്ച ചെയ്യുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ജനസംഖ്യ സന്തുലനാവസ്ഥ നില നിർത്തുവാൻ ഉദ്ദേശിച്ചുള്ള ബിൽ ചൊവ്വാഴ്ചയാണ് പാർലമെന്റിൽ അവതരിപ്പികുക. നേരത്തെ കരട് നിയമത്തിന് പാർലമെൻറ് കമിറ്റി അംഗീകാരം നൽകിയിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിദേശികളുടെ എണ്ണം ഗണ്യമായി കുറയ്ക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യം.
നിർദ്ദിഷ്ട നിയമപ്രകാരം രാജ്യത്തിന് പരമാവധി ആവശ്യമുള്ള വിദേശ തൊഴിലാളികളുടെ എണ്ണം, ഓരോ രാജ്യത്തുനിന്നുമുള്ള പ്രവാസികളുടെ പരമാവധി എണ്ണം എന്നിവ നിർണയിക്കാനുള്ള അധികാരം മന്ത്രിസഭക്കായിരിക്കും. നിയമം നടപ്പായത് മുതൽ ആറു മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ മന്ത്രിസഭ തീരുമാനം കൈക്കൊള്ളുമെന്നാണ് റിപ്പോർട്ട്. വിദേശി സ്വദേശി അനുപാതം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പാർലമെമെന്റിൽ ഉടൻ തന്നെ ചർച്ച ചെയ്യണമെന്ന് ഉന്നയിച്ച് ഏതാനും എംപിമാർ സ്പീക്കർ മർസൂഖ് അൽ ഗാനിമിന് കത്തുനൽകിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച നടക്കേണ്ട പാർലമെൻറ് സെഷൻ ക്വോറം തികയാത്തതിനാൽ റദ്ദാക്കിയിരുന്നു. 50 അംഗ പാർലമെൻറിൽ 10 എംപിമാർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
റിപ്പോർട്ട്: സലിം കോട്ടയിൽ
ജനസംഖ്യ സന്തുലനാവസ്ഥ നില നിർത്തുവാൻ ഉദ്ദേശിച്ചുള്ള ബിൽ ചൊവ്വാഴ്ചയാണ് പാർലമെന്റിൽ അവതരിപ്പികുക. നേരത്തെ കരട് നിയമത്തിന് പാർലമെൻറ് കമിറ്റി അംഗീകാരം നൽകിയിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിദേശികളുടെ എണ്ണം ഗണ്യമായി കുറയ്ക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യം.
നിർദ്ദിഷ്ട നിയമപ്രകാരം രാജ്യത്തിന് പരമാവധി ആവശ്യമുള്ള വിദേശ തൊഴിലാളികളുടെ എണ്ണം, ഓരോ രാജ്യത്തുനിന്നുമുള്ള പ്രവാസികളുടെ പരമാവധി എണ്ണം എന്നിവ നിർണയിക്കാനുള്ള അധികാരം മന്ത്രിസഭക്കായിരിക്കും. നിയമം നടപ്പായത് മുതൽ ആറു മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ മന്ത്രിസഭ തീരുമാനം കൈക്കൊള്ളുമെന്നാണ് റിപ്പോർട്ട്. വിദേശി സ്വദേശി അനുപാതം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പാർലമെമെന്റിൽ ഉടൻ തന്നെ ചർച്ച ചെയ്യണമെന്ന് ഉന്നയിച്ച് ഏതാനും എംപിമാർ സ്പീക്കർ മർസൂഖ് അൽ ഗാനിമിന് കത്തുനൽകിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച നടക്കേണ്ട പാർലമെൻറ് സെഷൻ ക്വോറം തികയാത്തതിനാൽ റദ്ദാക്കിയിരുന്നു. 50 അംഗ പാർലമെൻറിൽ 10 എംപിമാർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
റിപ്പോർട്ട്: സലിം കോട്ടയിൽ