കുവൈറ്റ് സിറ്റി : അന്താരാഷ്ട്ര സാന്പത്തിക വിശകലന ഏജൻസിയായ മൂഡിസ് കുവൈറ്റിന്‍റെ സാമ്പത്തിക റേറ്റിംഗ് വെട്ടി കുറച്ചു. രാജ്യത്തിന്‍റെ സാമ്പത്തിക നില ഭദ്രമല്ലാത്തിനാലാണ് നടപടി. എഎ-2 വില്‍ നിന്ന് എ-1 ലേക്കാണ് റേറ്റിംഗ് കുറച്ചിരിക്കുന്നത്.
4600 കോടി ഡോളറിന്‍റെ ഇടിവാണ് രാജ്യം ഇപ്പോൾ നേരിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ആദ്യമായിട്ടാണ് മൂഡിസ് കുവൈറ്റിന്‍റെ റേറ്റിംഗ് കുറയ്ക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ നിന്ന് പണം കടമെടുക്കാന്‍ കുവൈറ്റിന് കൂടുതല്‍ തടസം സൃഷ്ടിക്കുന്നതാണ് പുതിയ നടപടി.
കോവിഡ് പ്രതിസന്ധി, അന്താരാഷ്ട്ര വിലയിൽ എണ്ണയുടെ വിലക്കുറവ്, രാഷ്ട്രീയ അസ്ഥിരിത തുടങ്ങിയ പ്രതിസന്ധികളാണ് റേറ്റിംഗ് കുറയ്ക്കാനുള്ള കാരണമായി മുഡീസ് ചൂണ്ടി കാണിക്കുന്നത്. ഈ പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്താൻ സാധിച്ചാൽ രാജ്യത്തിന്‍റെ റേറ്റിംഗ് വർധിക്കുമെന്നാണ് സൂചന.
അതേസമയം, 2020-21 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ നിന്ന് 300 കോടി ഡോളറോളം രാജ്യം വെട്ടിക്കുറച്ചതായും പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എണ്ണ വരുമാനത്തെ ആശ്രയിച്ചാണ് കുവൈറ്റിന്‍റെ സാമ്പത്തിക രംഗം നിലനില്‍ക്കുന്നത്. വിപണിയില്‍ എണ്ണവില വര്‍ധിച്ചാല്‍ കുവൈറ്റിന്‍റെ സാമ്പത്തിക നില മെച്ചപ്പെടും. എന്നാല്‍ മഹാമാരിയുടെ പശ്ചാത്തലത്തില്‍ എണ്ണയ്ക്ക് ചെലവ് കുറഞ്ഞതും വില ഇടിഞ്ഞതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
റിപ്പോർട്ട്: സലിം കോട്ടയിൽ
4600 കോടി ഡോളറിന്‍റെ ഇടിവാണ് രാജ്യം ഇപ്പോൾ നേരിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ആദ്യമായിട്ടാണ് മൂഡിസ് കുവൈറ്റിന്‍റെ റേറ്റിംഗ് കുറയ്ക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ നിന്ന് പണം കടമെടുക്കാന്‍ കുവൈറ്റിന് കൂടുതല്‍ തടസം സൃഷ്ടിക്കുന്നതാണ് പുതിയ നടപടി.
കോവിഡ് പ്രതിസന്ധി, അന്താരാഷ്ട്ര വിലയിൽ എണ്ണയുടെ വിലക്കുറവ്, രാഷ്ട്രീയ അസ്ഥിരിത തുടങ്ങിയ പ്രതിസന്ധികളാണ് റേറ്റിംഗ് കുറയ്ക്കാനുള്ള കാരണമായി മുഡീസ് ചൂണ്ടി കാണിക്കുന്നത്. ഈ പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്താൻ സാധിച്ചാൽ രാജ്യത്തിന്‍റെ റേറ്റിംഗ് വർധിക്കുമെന്നാണ് സൂചന.
അതേസമയം, 2020-21 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ നിന്ന് 300 കോടി ഡോളറോളം രാജ്യം വെട്ടിക്കുറച്ചതായും പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എണ്ണ വരുമാനത്തെ ആശ്രയിച്ചാണ് കുവൈറ്റിന്‍റെ സാമ്പത്തിക രംഗം നിലനില്‍ക്കുന്നത്. വിപണിയില്‍ എണ്ണവില വര്‍ധിച്ചാല്‍ കുവൈറ്റിന്‍റെ സാമ്പത്തിക നില മെച്ചപ്പെടും. എന്നാല്‍ മഹാമാരിയുടെ പശ്ചാത്തലത്തില്‍ എണ്ണയ്ക്ക് ചെലവ് കുറഞ്ഞതും വില ഇടിഞ്ഞതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
റിപ്പോർട്ട്: സലിം കോട്ടയിൽ