കുവൈറ്റ് സിറ്റി : രാജ്യത്തിന് പുറത്ത് കുടുങ്ങി കിടക്കുന്ന ഒന്നേകാൽ ലക്ഷം പ്രവാസികളുടെ താമസരേഖ കാലാവധി അവസാനിച്ചതായി കുവൈറ്റ് സർക്കാർ അറിയിച്ചു. തൊഴിലുടമക്കോ കന്പിനികൾക്കോ വിസ പുതുക്കാൻ അവസരം നൽകിയിട്ടും പ്രയോജനപ്പെടുത്താതിരുന്നതിനെ തുടർന്നാണ് ഇത്രയും വിദേശികളുടെ വിസ റദ്ദായതെന്ന് അധികൃതർ അറിയിച്ചു.
വിദ്യാഭ്യാസ മന്ത്രാലയത്തിലും മറ്റു സർക്കാർ വകുപ്പിലും ജോലി ചെയ്യുന്നവർക്ക് തിരികെ വരാൻ അനുമതി നൽകിയിരുന്നുവെങ്കിലും ഓഗസ്റ്റ് മാസം മുതൽ കോവിഡ് വ്യാപനത്തെ തുടർന്ന് ചില രാജ്യങ്ങളിലേക്ക് വ്യോമ ഗതാഗതം നിരോധിച്ചതിനാൽ പല വിദേശി തൊഴിലാളികൾക്കും തിരികെ എത്തുവാൻ സാധിച്ചിരുന്നില്ല.
നേരത്തെ സ്പോണ്‍സർക്കോ മൻദൂബിനോ നിലവിൽ രാജ്യത്ത് ഇല്ലാത്ത വിദേശികളുടെ വിസ പുതുക്കാൻ അവസരം നൽകിയിരുന്നത് നിരവധി പ്രവാസി തൊഴിലാളികൾ ഉപയോഗപ്പെടുത്തിയിരുന്നു. വിസ കാലാവധി കഴിയുന്ന, രാജ്യത്തിനകത്തുള്ളവർക്ക് ഓഗസ്റ്റ് 31 വരെ സ്വമേധയാ ദീർഘിപ്പിച്ച് നൽകുകയും പുറത്തുള്ളവരുടെ ഇഖാമ സ്പോണ്‍സർക്കും മൻദൂബിനും പുതുക്കാൻ അനുമതി നൽകുകയുമാണ് ചെയ്തത്. ഇപ്പോഴത്തെ സാഹചര്യത്തിൽ താമസരേഖ കഴിഞ്ഞവർക്ക് ഇനി പുതിയ വിസയിൽ മാത്രമേ വരാൻ കഴിയൂ.
റിപ്പോർട്ട്: സലിം കോട്ടയിൽ
വിദ്യാഭ്യാസ മന്ത്രാലയത്തിലും മറ്റു സർക്കാർ വകുപ്പിലും ജോലി ചെയ്യുന്നവർക്ക് തിരികെ വരാൻ അനുമതി നൽകിയിരുന്നുവെങ്കിലും ഓഗസ്റ്റ് മാസം മുതൽ കോവിഡ് വ്യാപനത്തെ തുടർന്ന് ചില രാജ്യങ്ങളിലേക്ക് വ്യോമ ഗതാഗതം നിരോധിച്ചതിനാൽ പല വിദേശി തൊഴിലാളികൾക്കും തിരികെ എത്തുവാൻ സാധിച്ചിരുന്നില്ല.
നേരത്തെ സ്പോണ്‍സർക്കോ മൻദൂബിനോ നിലവിൽ രാജ്യത്ത് ഇല്ലാത്ത വിദേശികളുടെ വിസ പുതുക്കാൻ അവസരം നൽകിയിരുന്നത് നിരവധി പ്രവാസി തൊഴിലാളികൾ ഉപയോഗപ്പെടുത്തിയിരുന്നു. വിസ കാലാവധി കഴിയുന്ന, രാജ്യത്തിനകത്തുള്ളവർക്ക് ഓഗസ്റ്റ് 31 വരെ സ്വമേധയാ ദീർഘിപ്പിച്ച് നൽകുകയും പുറത്തുള്ളവരുടെ ഇഖാമ സ്പോണ്‍സർക്കും മൻദൂബിനും പുതുക്കാൻ അനുമതി നൽകുകയുമാണ് ചെയ്തത്. ഇപ്പോഴത്തെ സാഹചര്യത്തിൽ താമസരേഖ കഴിഞ്ഞവർക്ക് ഇനി പുതിയ വിസയിൽ മാത്രമേ വരാൻ കഴിയൂ.
റിപ്പോർട്ട്: സലിം കോട്ടയിൽ