ന്യൂഡൽഹി: കോവിഡ് ബാധിച്ചു മരിച്ച വീട്ടമ്മയുടെ സംസ്കാരത്തിനു നേതൃത്വം നൽകി ഫരീദാബാദ് രൂപത. ദ്വാരക സെന്‍റ് പയസ് പത്താമൻ പള്ള ഇടവകാംഗം ജോസഫ് കറുകപ്പള്ളിയിലിന്‍റെ ഭാര്യ ഗ്രേസിയുടെ(ത്രേസ്യാമ്മ-60) സംസ്കരാ ശുശ്രൂഷകളാണ് കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു സഭാ ചട്ടങ്ങൾ പാലിച്ചു നടത്തിയത്.
നേരത്തേ കോവിഡ് ബാധിച്ചു മരിച്ച വിശ്വാസികളുടെ സംസ്കാരം പൂർത്തിയാക്കാൻ ഫരീദാബാദ് രൂപതയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. ഇവർക്ക് വിദഗ്ധ പരിശീലനവും നൽകിയിരുന്നു. ഇവരാണ് കർമങ്ങൾക്കു നേതൃത്വം വഹിച്ചത്. മംഗോർപുരി ക്രിസ്ത്യൻ സെമിത്തേരിയിൽ നടന്ന സംസ്കാര കർമങ്ങൾക്കു വികാരി ഫാ. ബിജു കണ്ണന്പുഴ, ഫാ. ജൂലിയസ്, ഫാ. റോണി തോപ്പിലാൻ, ഫാ.മാത്യു അഴകനക്കുന്നേൽ, ആന്‍റണി ജോർജ്, ജെബിൻ ടോം എന്നിവർ നേതൃത്വം നൽകി.
നേരത്തേ കോവിഡ് ബാധിച്ചു മരിച്ച വിശ്വാസികളുടെ സംസ്കാരം പൂർത്തിയാക്കാൻ ഫരീദാബാദ് രൂപതയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. ഇവർക്ക് വിദഗ്ധ പരിശീലനവും നൽകിയിരുന്നു. ഇവരാണ് കർമങ്ങൾക്കു നേതൃത്വം വഹിച്ചത്. മംഗോർപുരി ക്രിസ്ത്യൻ സെമിത്തേരിയിൽ നടന്ന സംസ്കാര കർമങ്ങൾക്കു വികാരി ഫാ. ബിജു കണ്ണന്പുഴ, ഫാ. ജൂലിയസ്, ഫാ. റോണി തോപ്പിലാൻ, ഫാ.മാത്യു അഴകനക്കുന്നേൽ, ആന്‍റണി ജോർജ്, ജെബിൻ ടോം എന്നിവർ നേതൃത്വം നൽകി.