കുവൈറ്റ് സിറ്റി : രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ സാധ്യതകൾ നിലനിൽക്കുന്നതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ് വ്യാപനത്തിനെതിരെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ച് രാജ്യത്തെ ജനജീവിതം സാധാരണഗതിയിലേക്ക് മാറിക്കൊണ്ടിരിക്കെ പ്രതിദിന കേസുകളിൽ വന്ന വർധനയാണ് ഇത്തരമൊരു നീക്കത്തിന് കാരണം.
നിലവിൽ കോവിഡ് നിയന്ത്രണ വിധേയമാണെങ്കിലും കൊറോണ വൈറസ് രോഗികളുടെ എണ്ണം കുതിച്ച് ഉയർന്നാൽ കാര്യങ്ങൾ അവതാളത്തിലാകും. കർശനമായ നിയന്ത്രണങ്ങൾ വീണ്ടും കൊണ്ടുവരുന്നതിലൂടെ ആളുകൾ തമ്മിൽ കൂടിച്ചേരുന്നതിനുള്ള സാധ്യത കുറക്കാനും അതുവഴി വൈറസ് രോഗം അതിവേഗം പടരുന്നത് തടയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ഉന്നത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിദിന കേസുകൾ കൂടി വരുന്നതിനാൽ വിവിധ വകുപ്പുകളോട് കോവിഡ് വ്യാപനത്തെ ചെറുക്കാൻ പ്രതിരോധ നടപടികൾ കൈക്കൊള്ളാൻ നിർദേശിച്ചിട്ടുണ്ട്. ഇതിനുള്ള നടപടികൾ ആരോഗ്യ മന്ത്രാലയം ഇതിനോടകം തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്.
കോവിഡ് മഹാമാരി ഇനിയും അവസാനിച്ചിട്ടില്ലെന്നും നിലവിലെ സൂചനകൾ രണ്ടാം തരംഗത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ആരോഗ്യ, സുരക്ഷാ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പുറത്തേക്ക് പോകുന്പോൾ മുഖംമൂടി ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഇടയ്ക്കിടെ കൈകഴുകുക, ഉപരിതലങ്ങൾ വൃത്തിയാക്കുക തുടങ്ങിയവ ജീവതത്തിന്റെ ചിട്ടയാക്കണമെന്നും ആരോഗ്യ പ്രതിരോധം മാത്രമാണു കോവിഡിനെതിരെയുള്ള ഏക പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ആശുപത്രി കേസുകളും തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണവും കുറഞ്ഞുവരുന്നത് ആശ്വാസകരമാണ്. എങ്കിലും അലസത മൂലം ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ അലംഭാവം കാണിച്ചാൽ വലിയ വിലയായിരിക്കും നമ്മൾ നാൽകേണ്ടിവരികയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
നിലവിൽ കോവിഡ് നിയന്ത്രണ വിധേയമാണെങ്കിലും കൊറോണ വൈറസ് രോഗികളുടെ എണ്ണം കുതിച്ച് ഉയർന്നാൽ കാര്യങ്ങൾ അവതാളത്തിലാകും. കർശനമായ നിയന്ത്രണങ്ങൾ വീണ്ടും കൊണ്ടുവരുന്നതിലൂടെ ആളുകൾ തമ്മിൽ കൂടിച്ചേരുന്നതിനുള്ള സാധ്യത കുറക്കാനും അതുവഴി വൈറസ് രോഗം അതിവേഗം പടരുന്നത് തടയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ഉന്നത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിദിന കേസുകൾ കൂടി വരുന്നതിനാൽ വിവിധ വകുപ്പുകളോട് കോവിഡ് വ്യാപനത്തെ ചെറുക്കാൻ പ്രതിരോധ നടപടികൾ കൈക്കൊള്ളാൻ നിർദേശിച്ചിട്ടുണ്ട്. ഇതിനുള്ള നടപടികൾ ആരോഗ്യ മന്ത്രാലയം ഇതിനോടകം തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്.
കോവിഡ് മഹാമാരി ഇനിയും അവസാനിച്ചിട്ടില്ലെന്നും നിലവിലെ സൂചനകൾ രണ്ടാം തരംഗത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ആരോഗ്യ, സുരക്ഷാ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പുറത്തേക്ക് പോകുന്പോൾ മുഖംമൂടി ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഇടയ്ക്കിടെ കൈകഴുകുക, ഉപരിതലങ്ങൾ വൃത്തിയാക്കുക തുടങ്ങിയവ ജീവതത്തിന്റെ ചിട്ടയാക്കണമെന്നും ആരോഗ്യ പ്രതിരോധം മാത്രമാണു കോവിഡിനെതിരെയുള്ള ഏക പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ആശുപത്രി കേസുകളും തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണവും കുറഞ്ഞുവരുന്നത് ആശ്വാസകരമാണ്. എങ്കിലും അലസത മൂലം ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ അലംഭാവം കാണിച്ചാൽ വലിയ വിലയായിരിക്കും നമ്മൾ നാൽകേണ്ടിവരികയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ