റിയാദ്: സൗദിയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളും കര അതിർത്തികളും നിയന്ത്രണങ്ങളോടെ തുറന്നു. നിയമാനുസൃത വിസകളോടെ രാജ്യത്തെത്തുന്ന വിദേശികളെയും പ്രവേശിപ്പിച്ചു തുടങ്ങിയതോടെ കോവിഡ് നിയന്ത്രങ്ങളുടെ ഭാഗമായി ആറുമാസത്തിലേറെ രാജ്യത്തിന്റെ പുറത്ത് കുടുങ്ങിയിരുന്നവർക്കെല്ലാം മടങ്ങിയെത്താനുള്ള വഴികൾ തുറന്നു കിട്ടി. ബഹ്റിൻ കോസ്വേ അടക്കമുള്ള കരാതിർത്തികളിൽ ഇന്നലെ മുതൽ തന്നെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ത്യയിൽ നിന്നുള്ളവരുടെ കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ടെങ്കിലും ചില കാറ്റഗറിയിലുള്ളവർക്ക് മടങ്ങാനുള്ള സാധ്യതയുണ്ട്.
കോവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞ മാർച്ച് മാസം മുതൽ നിലനിൽക്കുന്ന അന്താരാഷ്ട്ര യാത്രാനിരോധനമാണ് ചൊവ്വാഴ്ചയോടെ സൗദി നീക്കിയിരിക്കുന്നത്. എന്നാൽ ജനുവരി മാസത്തോടെ മാത്രമേ പൂർണതോതിലുള്ള അനുമതി നിലവിൽ വരികയുള്ളൂ. സൗദിയിലേക്ക് വരുന്ന ഓരോ യാത്രക്കാരനും യാത്രയുടെ 48 മണിക്കൂറിനുള്ളിൽ നടത്തിയിട്ടുള്ള കൊവിഡ് പിസിആർ ടെസ്റ്റ് നെഗറ്റീവ് ആണെന്നതിനുള്ള സർട്ടിഫിക്കേറ്റ് വിമാനത്താവളങ്ങളിൽ ഹാജരാക്കണം. അല്ലാതെ വരുന്നവർക്ക് ബോർഡിംഗ് പാസ് നൽകാൻ് പാടില്ലെന്ന് എയർലൈൻ കന്പനികൾക്ക് അയച്ച സർക്കുലറിൽ സിവിൽ ഏവിയേഷൻ അതോറിട്ടി നിഷ്കർഷിച്ചിട്ടുണ്ട്. സൗദിയിലെത്തിയ ശേഷം എല്ലാവരും നിർബന്ധമായ മൂന്ന് ദിവസത്തെ ഹോം ക്വാറന്ൈറൻ പൂർത്തിയാക്കണം. അതിനിടയിൽ വീണ്ടും കോവിഡ് ടെസ്റ്റ് നടത്തി രോഗമില്ലെന്ന് തെളിയിച്ചാൽ മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ എന്നും നിബന്ധനയുണ്ട്.
സൗദി പൗര·ാരോടൊപ്പം സന്ദർശക വിസയിലോ കാലാവധിയുള്ള എക്സിറ്റ് റീ എൻട്രി വിസയിലോ ഉള്ള എല്ലാ വിദേശികൾക്കും യാത്രാനുമതി നൽകാമെന്നാണ് എയർലൈൻ കന്പനികൾക്കയച്ച സർക്കുലറിൽ പറഞ്ഞിരിക്കുന്നത്.
വിമാനത്താവളങ്ങൾ പൂർവസ്ഥിതിയിലേക്ക് മടങ്ങാൻ ഇനിയും സമയമെടുക്കുമെങ്കിലും ബഹ്റിനിലേക്ക് കടക്കാനുള്ള കിംഗ് ഫഹദ് കോസ്വെയിൽ ഇന്നലെ മുതൽ നല്ല തിരക്കാണ്. സൗദിയിലേക്ക് വരുന്ന വാഹനങ്ങൾ കുറവാണെങ്കിലും ബഹ്റൈനിലേക്ക് നീണ്ട ക്യൂ കാണപ്പെട്ടു.
കൃത്യമായ കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശികളെ സൗദിയിലേക്ക് പ്രവേശിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ കോവിഡ് നിയന്ത്രണവിധേയമല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് പ്രവേശനാനുമതി നൽകുന്നത് സംബന്ധിച്ച് അതിനായുള്ള സമിതി പഠിച്ച ശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളൂ. ജനുവരി ഒന്നിന് ഒരുമാസം മുൻപ് തന്നെ അന്താരാഷ്ട്ര വിമാന സർവീസുകൾ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും എന്ന് സിവിൽ ഏവിയേഷൻ അതോറിട്ടി അറിയിച്ചു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
കോവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞ മാർച്ച് മാസം മുതൽ നിലനിൽക്കുന്ന അന്താരാഷ്ട്ര യാത്രാനിരോധനമാണ് ചൊവ്വാഴ്ചയോടെ സൗദി നീക്കിയിരിക്കുന്നത്. എന്നാൽ ജനുവരി മാസത്തോടെ മാത്രമേ പൂർണതോതിലുള്ള അനുമതി നിലവിൽ വരികയുള്ളൂ. സൗദിയിലേക്ക് വരുന്ന ഓരോ യാത്രക്കാരനും യാത്രയുടെ 48 മണിക്കൂറിനുള്ളിൽ നടത്തിയിട്ടുള്ള കൊവിഡ് പിസിആർ ടെസ്റ്റ് നെഗറ്റീവ് ആണെന്നതിനുള്ള സർട്ടിഫിക്കേറ്റ് വിമാനത്താവളങ്ങളിൽ ഹാജരാക്കണം. അല്ലാതെ വരുന്നവർക്ക് ബോർഡിംഗ് പാസ് നൽകാൻ് പാടില്ലെന്ന് എയർലൈൻ കന്പനികൾക്ക് അയച്ച സർക്കുലറിൽ സിവിൽ ഏവിയേഷൻ അതോറിട്ടി നിഷ്കർഷിച്ചിട്ടുണ്ട്. സൗദിയിലെത്തിയ ശേഷം എല്ലാവരും നിർബന്ധമായ മൂന്ന് ദിവസത്തെ ഹോം ക്വാറന്ൈറൻ പൂർത്തിയാക്കണം. അതിനിടയിൽ വീണ്ടും കോവിഡ് ടെസ്റ്റ് നടത്തി രോഗമില്ലെന്ന് തെളിയിച്ചാൽ മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ എന്നും നിബന്ധനയുണ്ട്.
സൗദി പൗര·ാരോടൊപ്പം സന്ദർശക വിസയിലോ കാലാവധിയുള്ള എക്സിറ്റ് റീ എൻട്രി വിസയിലോ ഉള്ള എല്ലാ വിദേശികൾക്കും യാത്രാനുമതി നൽകാമെന്നാണ് എയർലൈൻ കന്പനികൾക്കയച്ച സർക്കുലറിൽ പറഞ്ഞിരിക്കുന്നത്.
വിമാനത്താവളങ്ങൾ പൂർവസ്ഥിതിയിലേക്ക് മടങ്ങാൻ ഇനിയും സമയമെടുക്കുമെങ്കിലും ബഹ്റിനിലേക്ക് കടക്കാനുള്ള കിംഗ് ഫഹദ് കോസ്വെയിൽ ഇന്നലെ മുതൽ നല്ല തിരക്കാണ്. സൗദിയിലേക്ക് വരുന്ന വാഹനങ്ങൾ കുറവാണെങ്കിലും ബഹ്റൈനിലേക്ക് നീണ്ട ക്യൂ കാണപ്പെട്ടു.
കൃത്യമായ കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശികളെ സൗദിയിലേക്ക് പ്രവേശിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ കോവിഡ് നിയന്ത്രണവിധേയമല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് പ്രവേശനാനുമതി നൽകുന്നത് സംബന്ധിച്ച് അതിനായുള്ള സമിതി പഠിച്ച ശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളൂ. ജനുവരി ഒന്നിന് ഒരുമാസം മുൻപ് തന്നെ അന്താരാഷ്ട്ര വിമാന സർവീസുകൾ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും എന്ന് സിവിൽ ഏവിയേഷൻ അതോറിട്ടി അറിയിച്ചു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ