കുവൈറ്റ് സിറ്റി: ഇറാക്ക് കുവൈത്ത് അധിനിവേശത്തിൽ കാണാതായ 21 കുവൈറ്റ് പൗരന്മാരുടെ ഭൗതികാവശിഷ്ടങ്ങൾ ബാഗ്ദാദിലെ കുവൈറ്റ് എംബസിക്ക് നൽകി.
കുവൈത്ത് അധിനിവേശത്തെ തുടർന്ന് ഇറാക്ക് സേന പിടിച്ചു കൊണ്ടുപോയ കുവൈറ്റികളുടെ ഭൗതികാവശിഷ്ടങ്ങളാണ് ഇപ്പോൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇറാക്കിലെ പ്രതിരോധ മന്ത്രാലയവും ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റിയും യുഎൻ അസിസ്റ്റൻസ് മിഷൻ ഇൻ ഇറാഖ് പ്രതിനിധികളും അടങ്ങുന്ന സംഘമാണ് ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുവൈറ്റ് അധികൃതർക്ക് കൈമാറിയത്.
1990-ൽ കാണാതായവരിൽ കുവൈറ്റ് സ്വദേശികളും വിദേശികളുമുണ്ട്. യുദ്ധ തടവുകാരായി പിടിച്ചവരെ കൂട്ടത്തോടെ കൊലപ്പെടുത്തി മരുഭൂമിയിൽ കുഴിച്ചിട്ടതാകാമെന്ന നിഗമനത്തിലാണ് അധികൃതർ. ഇത്തരത്തിൽ നിരവധി യുദ്ധതടവുകാരെയാണ് കുവൈറ്റിൽ നിന്നും കാണാതായത്. 639 എണ്ണക്കിണറുകൾക്കാണ് ഇറാക്ക് സൈന്യം തീയിട്ടത്. 2231 പേരെ ഇറാക്ക് സൈന്യം കൊന്നതായാണ് കണക്ക്. പതിനായിരങ്ങൾക്ക് പരിക്കേറ്റു. കാണാതായവരെ കുറിച്ച് ഇപ്പോഴും അന്വേഷണങ്ങൾ നടക്കുകയാണ്.
പ്രാഥമിക സൂചനകൾ അനുസരിച്ച് ഭൗതികാവശിഷ്ടങ്ങൾ തെക്കൻ ഇറാക്കിലെ സമാവ മരുഭൂമിയിൽ നിന്ന് കാണാതായ കുവൈറ്റ് തടവുകാരുടേതാണെന്നും കൂടുതൽ വിവരങ്ങൾക്കായി ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും എംബസി ചാർജ് ഡി അഫയേഴ്സ് മുനദ് അൽ വുക്കയ്യൻ അറിയിച്ചു. ഇറാക്കിൽ നിന്നും മുന്പ് കണ്ടെത്തിയ കാണാതായ കുവൈത്തികളുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധന നടത്തി കുവൈറ്റിലെത്തിച്ചു മറവു ചെയ്യുകയായിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്ത് അധിനിവേശത്തെ തുടർന്ന് ഇറാക്ക് സേന പിടിച്ചു കൊണ്ടുപോയ കുവൈറ്റികളുടെ ഭൗതികാവശിഷ്ടങ്ങളാണ് ഇപ്പോൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇറാക്കിലെ പ്രതിരോധ മന്ത്രാലയവും ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റിയും യുഎൻ അസിസ്റ്റൻസ് മിഷൻ ഇൻ ഇറാഖ് പ്രതിനിധികളും അടങ്ങുന്ന സംഘമാണ് ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുവൈറ്റ് അധികൃതർക്ക് കൈമാറിയത്.
1990-ൽ കാണാതായവരിൽ കുവൈറ്റ് സ്വദേശികളും വിദേശികളുമുണ്ട്. യുദ്ധ തടവുകാരായി പിടിച്ചവരെ കൂട്ടത്തോടെ കൊലപ്പെടുത്തി മരുഭൂമിയിൽ കുഴിച്ചിട്ടതാകാമെന്ന നിഗമനത്തിലാണ് അധികൃതർ. ഇത്തരത്തിൽ നിരവധി യുദ്ധതടവുകാരെയാണ് കുവൈറ്റിൽ നിന്നും കാണാതായത്. 639 എണ്ണക്കിണറുകൾക്കാണ് ഇറാക്ക് സൈന്യം തീയിട്ടത്. 2231 പേരെ ഇറാക്ക് സൈന്യം കൊന്നതായാണ് കണക്ക്. പതിനായിരങ്ങൾക്ക് പരിക്കേറ്റു. കാണാതായവരെ കുറിച്ച് ഇപ്പോഴും അന്വേഷണങ്ങൾ നടക്കുകയാണ്.
പ്രാഥമിക സൂചനകൾ അനുസരിച്ച് ഭൗതികാവശിഷ്ടങ്ങൾ തെക്കൻ ഇറാക്കിലെ സമാവ മരുഭൂമിയിൽ നിന്ന് കാണാതായ കുവൈറ്റ് തടവുകാരുടേതാണെന്നും കൂടുതൽ വിവരങ്ങൾക്കായി ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും എംബസി ചാർജ് ഡി അഫയേഴ്സ് മുനദ് അൽ വുക്കയ്യൻ അറിയിച്ചു. ഇറാക്കിൽ നിന്നും മുന്പ് കണ്ടെത്തിയ കാണാതായ കുവൈത്തികളുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധന നടത്തി കുവൈറ്റിലെത്തിച്ചു മറവു ചെയ്യുകയായിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ