കണക്റ്റിക്കട്ട്: കണക്റ്റിക്കട്ട് സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പുറത്തിറങ്ങുന്നവരും കൂട്ടം കൂടുന്നവരും മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണമെന്നും, നിയമം ലംഘിക്കുന്നവരിൽ നിന്നും 100 ഡോളർ പിഴ ഇടാക്കുമെന്ന് ഗവർണർ നെഡ് ലാമന്റ് തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ചെറിയ കൂട്ടങ്ങളിൽ മാസ്ക് ധരിക്കാത്തവർക്ക് 250 ഡോളറും വലിയ കൂട്ടങ്ങളിൽ മാസ്ക് ധരിക്കാതെ പങ്കെടുക്കുന്നവരിൽ നിന്നും 500 ഡോളർ പിഴ ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമമാണ് കണക്റ്റിക്കട്ടിൽ നിലവിൽ വന്നിരിക്കുന്നത്.
പുതിയ നിയമമനുസരിച്ച് ഇൻഡോറിൽ 25 പേർക്കും ഒൗട്ട്ഡോറിൽ പരമാവധി 100 പേർക്കും പങ്കെടുക്കാം. എന്നാൽ ഇവർ മാസ്ക് ധരിച്ചിരിക്കണം.
കണക്റ്റിക്കട്ടിലെ പലരും ഗവർണരുടെ മാസ്ക് നിയമത്തോട് അത്ര അനുകൂലമായി പ്രതികരിക്കുന്നില്ല. നിലവിൽ എക്സിക്യൂട്ടീവ് ഉത്തരവ് നിലിനിക്കുന്പോൾ പുതിയ ഉത്തരവിന്റെ ആവശ്യമില്ല. സെപ്റ്റംബർ 15 ചൊവ്വാഴ്ച ലഭ്യമായ കണക്കകളനുസരിച്ചു 55,031 പോസ്റ്റീവ് കേസുകളും 4,485 മരണവും നടന്നതായി കണക്റ്റിക്കട്ട് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിച്ചിട്ടുണ്ടെങ്കിലും കോവിഡ് മഹാമാരി ആരംഭിച്ചതിനുശേഷം 13,88507 പരിശോധന നടത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. കോവിഡിന്റെ ഭീഷണി ഒഴിയുന്നതുവരെ പൊതുജനങ്ങൾ ഇതിനോട് സഹകരിക്കണമെന്ന് ഗവർണർ അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ചെറിയ കൂട്ടങ്ങളിൽ മാസ്ക് ധരിക്കാത്തവർക്ക് 250 ഡോളറും വലിയ കൂട്ടങ്ങളിൽ മാസ്ക് ധരിക്കാതെ പങ്കെടുക്കുന്നവരിൽ നിന്നും 500 ഡോളർ പിഴ ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമമാണ് കണക്റ്റിക്കട്ടിൽ നിലവിൽ വന്നിരിക്കുന്നത്.
പുതിയ നിയമമനുസരിച്ച് ഇൻഡോറിൽ 25 പേർക്കും ഒൗട്ട്ഡോറിൽ പരമാവധി 100 പേർക്കും പങ്കെടുക്കാം. എന്നാൽ ഇവർ മാസ്ക് ധരിച്ചിരിക്കണം.
കണക്റ്റിക്കട്ടിലെ പലരും ഗവർണരുടെ മാസ്ക് നിയമത്തോട് അത്ര അനുകൂലമായി പ്രതികരിക്കുന്നില്ല. നിലവിൽ എക്സിക്യൂട്ടീവ് ഉത്തരവ് നിലിനിക്കുന്പോൾ പുതിയ ഉത്തരവിന്റെ ആവശ്യമില്ല. സെപ്റ്റംബർ 15 ചൊവ്വാഴ്ച ലഭ്യമായ കണക്കകളനുസരിച്ചു 55,031 പോസ്റ്റീവ് കേസുകളും 4,485 മരണവും നടന്നതായി കണക്റ്റിക്കട്ട് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിച്ചിട്ടുണ്ടെങ്കിലും കോവിഡ് മഹാമാരി ആരംഭിച്ചതിനുശേഷം 13,88507 പരിശോധന നടത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. കോവിഡിന്റെ ഭീഷണി ഒഴിയുന്നതുവരെ പൊതുജനങ്ങൾ ഇതിനോട് സഹകരിക്കണമെന്ന് ഗവർണർ അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ