കൊറോണ നിയന്ത്രണങ്ങൾക്കെതിരേ വിവിധ ജർമൻ നഗരങ്ങളിൽ പ്രതിഷേധം

10:35 PM Sep 14, 2020 | Deepika.com
ബർലിൻ: കൊറോണവൈറസ് ബാധ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾക്കെതിരേ വിവിധ ജർമൻ നഗരങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി.

ആയിരക്കണക്കിനാളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പോളണ്ടിന്‍റെ തലസ്ഥാനമായ വാഴ്സോയിലും നൂറുകണക്കിനാളുകൾ നിയന്ത്രണങ്ങൾക്കെതിരേ മാർച്ച് നടത്തി.

ജർമനിയിലെ തെക്കൻ നഗരമായ മ്യൂണിച്ചിൽ എണ്ണായിരം പേരാണ് പ്രകടനത്തിൽ പങ്കെടുത്തത്. മാസ്ക് ധരിക്കണമെന്ന നിർദേശം മിക്കവരും അവഗണിച്ചു. ഹാനോവറിൽ ആയിരം പേരും പ്രകടനത്തിനിറങ്ങി.

ഫ്രീ-തിങ്കേഴ്സ്, ആന്‍റി-വാക്സിൻ ക്യാംപെയ്നേഴ്സ്, തീവ്ര വലതുപക്ഷക്കാർ, കോണ്‍സ്പിറസി തിയറിക്കാർ തുടങ്ങിയവരുടെ ആഭിമുഖ്യത്തിലായിരുന്നു പ്രകടനങ്ങൾ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ