കുവൈറ്റ് സിറ്റി : യാത്ര വിലക്ക് നിരോധമുള്ളതിനാൽ കുവൈത്ത് താമസ രേഖയുള്ള നാലു ലക്ഷത്തിലേറെ പ്രവാസികൾ വിദേശത്ത് കുടുങ്ങി കിടക്കുകയാണെന്ന് റെസിഡൻസി അഫയേഴ്സ് ആഭ്യന്തര മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അൻവർ അൽ ബർജാസ് പറഞ്ഞു.
താമസരേഖ കാലാവധി കഴിഞ്ഞവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുവാൻ അനുവദിക്കില്ലെന്നും അൽ അൻബ പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. റെസിഡൻസി നിയമവുമായി ബന്ധപ്പെട്ട നിയമ നിർമ്മാണ ഭേദഗതികൾ തയാറായതായും അനുമതിക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് സമർപ്പിക്കുമെന്നും അൻവർ അൽ ബർജാസ് അറിയിച്ചു.
രാജ്യത്തേക്ക് പ്രവേശിക്കുവാനുള്ള തൊഴിൽ വിസ , ടൂറിസ്റ്റ് വിസ , ഓണ്‍ അറൈവൽ വിസ തുടങ്ങീ എല്ലാ തരം വിസകൾ നൽകുന്നതും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചേ ഈ വിഷയത്തിൽ തീരമാനമെടുക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് അനധികൃതമായി കഴിയുന്ന നിയമലംഘകരെ പിടികൂടുവാൻ പ്രത്യേക കാന്പയിൻ ഉടൻ ആരംഭിക്കുമെന്നും പിടികൂടുന്നവരെ മാതൃ രാജ്യങ്ങളിലേക്ക് നാടു കടത്തുമെന്നും ഇത്തരക്കാർക്ക് തിരികെ പുതിയ തൊഴിൽ വിസയിൽ കുവൈത്തിലേക്ക് മടങ്ങിവരുവാൻ സാധിക്കില്ലെന്നും മേജർ ജനറൽ അൻവർ പറഞ്ഞു. കുവൈത്തിൽ ഏകദേശം ഒന്നേകാൽ ലക്ഷം വിദേശികൾ ഇഖാമയില്ലാതെ രാജ്യത്ത് തങ്ങുന്നുണ്ടെന്നാണ് കരുതുന്നത്. മാൻപവർ അതോറിറ്റി, മുനിസിപ്പാലിറ്റി, താമസകാര്യ വകുപ്പ് വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ടാസ്ക് ഫോഴ്സ് രുപീകരിക്കാനാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പദ്ധതിയെന്നാണ് സൂചന.
റിപ്പോർട്ട്: സലിം കോട്ടയിൽ
താമസരേഖ കാലാവധി കഴിഞ്ഞവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുവാൻ അനുവദിക്കില്ലെന്നും അൽ അൻബ പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. റെസിഡൻസി നിയമവുമായി ബന്ധപ്പെട്ട നിയമ നിർമ്മാണ ഭേദഗതികൾ തയാറായതായും അനുമതിക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് സമർപ്പിക്കുമെന്നും അൻവർ അൽ ബർജാസ് അറിയിച്ചു.
രാജ്യത്തേക്ക് പ്രവേശിക്കുവാനുള്ള തൊഴിൽ വിസ , ടൂറിസ്റ്റ് വിസ , ഓണ്‍ അറൈവൽ വിസ തുടങ്ങീ എല്ലാ തരം വിസകൾ നൽകുന്നതും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചേ ഈ വിഷയത്തിൽ തീരമാനമെടുക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് അനധികൃതമായി കഴിയുന്ന നിയമലംഘകരെ പിടികൂടുവാൻ പ്രത്യേക കാന്പയിൻ ഉടൻ ആരംഭിക്കുമെന്നും പിടികൂടുന്നവരെ മാതൃ രാജ്യങ്ങളിലേക്ക് നാടു കടത്തുമെന്നും ഇത്തരക്കാർക്ക് തിരികെ പുതിയ തൊഴിൽ വിസയിൽ കുവൈത്തിലേക്ക് മടങ്ങിവരുവാൻ സാധിക്കില്ലെന്നും മേജർ ജനറൽ അൻവർ പറഞ്ഞു. കുവൈത്തിൽ ഏകദേശം ഒന്നേകാൽ ലക്ഷം വിദേശികൾ ഇഖാമയില്ലാതെ രാജ്യത്ത് തങ്ങുന്നുണ്ടെന്നാണ് കരുതുന്നത്. മാൻപവർ അതോറിറ്റി, മുനിസിപ്പാലിറ്റി, താമസകാര്യ വകുപ്പ് വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ടാസ്ക് ഫോഴ്സ് രുപീകരിക്കാനാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പദ്ധതിയെന്നാണ് സൂചന.
റിപ്പോർട്ട്: സലിം കോട്ടയിൽ