നിയമപുസ്തകവും വേദപുസ്തകവും ഒരുപോലെ വ്യാഖ്യാനിച്ച അതുല്യ പ്രതിഭയായിരുന്നു പാലാക്കാരുടെ, കേരളീയരുടെ പ്രിയങ്കരനായ മാണിസാർ. അദ്ദേഹം നിത്യതയിലേക്കു പിൻവാങ്ങുന്പോൾ രാഷ്ട്രീയ ധാർമികതയുടെയും ക്രിസ്തീയ മൂല്യങ്ങളുടെയും അനശ്വര മുത്തുകളാണ് നമുക്കു തന്നിട്ടു പോകുന്നത്.
52 വർഷങ്ങളായി അദ്ദേഹം കേരളത്തിലുടനീളം കൂലംകുത്തിപ്പായുന്ന നദിയെപ്പോലെ തിടുക്കത്തിൽ ഓടി. 13 ബജറ്റുകളിലൂടെ ഒരു ധനകാര്യസംസ്കാരം രൂപപ്പെടുത്തി. വിശുദ്ധ അൽഫോൻസാമ്മയോടുള്ള ഭക്തി, റോമിൽ വച്ചു നടന്ന വിശുദ്ധപദവി പ്രഖ്യാപനത്തിൽ പരിശുദ്ധ പിതാവിന്റെ കൈയിൽ കത്തിച്ച തിരി നൽകാൻ സെന്റ് പീറ്റേഴ്സ് സ്ക്വയറിലൂടെ നടന്ന് മാർപാപ്പായുടെ മുന്പിൽ മുട്ടുകുത്തിയപ്പോൾ, അൽഫോൻസിയൻ ആത്മീയതയുടെ എവറസ്റ്റ് കയറുകയായിരുന്നു.
സദാ പുഞ്ചരിക്കുന്ന മുഖഭാവത്തോടെ പെരുമാറിയ മാണിസാർ മനുഷ്യബന്ധങ്ങൾക്കു പാവനത കൽപ്പിച്ചരുളി. ഉദ്യോഗസ്ഥവർഗവും കർഷകവർഗവും അദ്ദേഹത്തിന്റെ കരങ്ങളിൽ ഒരുപോലെ വഴങ്ങി. മാണിസാർ രാഷ്ട്രീയവിദ്യാലയമായിരുന്നു. വിദ്യയുടെ ആലയം കെട്ടിടമല്ല, ഗുരുവാണ്. അപ്രകാരം അദ്ദേഹം രാഷ്ട്രമീമാംസയുടെ തത്വശാസ്ത്ര അധ്യാപകനായിരുന്നു. നിരന്തരമായ പഠനത്തിന്റെയും വിചിന്തനത്തിന്റെയും ഫലമായി ഒരിക്കലും തോൽക്കാനാവാത്തവനായി. ഏറ്റവും കൂടുതൽ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിയെന്ന നിലയിൽ സഹപ്രവർത്തകർക്കിടയിൽ അനശ്വരതയുടെ കാൽപ്പാടുകൾ ആഴത്തിൽ പതിപ്പിച്ചു.
സൈദ്ധാന്തിക രാഷ്ട്രീയത്തിന്റെ കൊടുമുടിയിൽ നിന്നപ്പോഴും രാഷ്ട്രീയത്തിലെ ആത്മീയത അവഗണിച്ചില്ല. പത്തു മന്ത്രിസഭകളിൽ മന്ത്രിയായിരുന്ന മാണിസാർ തുടർച്ചയായ പ്രഭാഷണങ്ങളിലൂടെ മലയാളക്കരയെ ഉഴുതുമറിച്ചു. സുവിശേഷത്തിന്റെ സന്ദേശം ജീവിതത്തിൽ കൊണ്ടുനടന്നിരുന്ന മാണിസാറിന്റെ മനസിൽ പ്രതികാരത്തിന്റെ കനൽ ഒരിക്കലും ജ്വലിച്ചില്ല. അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നു, എനിക്ക് എല്ലാവരോടും സ്നേഹമായിരുന്നു എന്ന് .
രാഷ്ട്രീയ പ്രതിസന്ധികളുടെ ചുരുക്കംചില അവസരങ്ങളിൽ കപ്പൽ ഉലയുന്നതുപോലെ നമുക്കു തോന്നിയെങ്കിലും രാഷ്ട്രീയക്കടലിൽ പുതിയ നീർച്ചാലുകൾ തെളിക്കാനുള്ള ഇച്ഛാശക്തിയാണ് അദ്ദേഹം പ്രകടമാക്കിയത്. വാളിന്റെ വായ്ത്തലയിൽ സ്വന്തം വിരൽകൊണ്ടു മൂർച്ച നോക്കേണ്ട സാഹചര്യങ്ങൾ വന്നപ്പോഴും ഒന്നും ഭയപ്പെടാതെ അദ്ദേഹം ഉരുക്കുമനുഷ്യനായി നിന്നു.
അടിതകർന്ന അണക്കെട്ടിൽനിന്ന് ജലം ഒഴുകുന്നതുപോലെയാണ് ഇന്നലെ ലോക്ഷോർ ആശുപത്രിയിലേക്കും പാലായിലെ തറവാട്ടിലേക്കും ജനങ്ങൾ ഒഴുകിയെത്തിയത്. അസ്തമയസൂര്യന്റെ തിരോധാനവിസ്മയം കാണാൻ കടൽത്തീരത്ത് കൂടിയിരിക്കുന്ന യാത്രക്കാരെപ്പോലെയായിരുന്നു രണ്ടു ദിവസമായിട്ട് മാണിസാറിന് എന്തു സംഭവിക്കുന്നുവെന്നു നോക്കിയിരുന്ന കേരളീയർ. മാണിസാറിന്റെ തിരോധാനമല്ല, നിത്യതയിലേക്കുള്ള കടന്നുകയറ്റവും അനശ്വരത നേടലുമാണു നാം കണ്ടത്. ഒരു അഗ്നിപർവതം കത്തിയമർന്നു, പക്ഷേ ജ്വാല നഷ്ടപ്പെടുകയില്ല. വിളക്ക് വീണ് ഉടയുന്പോഴും തിരി കെടുന്നില്ല.
ബിഷപ് ജോസഫ് കല്ലറങ്ങാട്ട് (പാലാ രൂപതാധ്യക്ഷൻ)
52 വർഷങ്ങളായി അദ്ദേഹം കേരളത്തിലുടനീളം കൂലംകുത്തിപ്പായുന്ന നദിയെപ്പോലെ തിടുക്കത്തിൽ ഓടി. 13 ബജറ്റുകളിലൂടെ ഒരു ധനകാര്യസംസ്കാരം രൂപപ്പെടുത്തി. വിശുദ്ധ അൽഫോൻസാമ്മയോടുള്ള ഭക്തി, റോമിൽ വച്ചു നടന്ന വിശുദ്ധപദവി പ്രഖ്യാപനത്തിൽ പരിശുദ്ധ പിതാവിന്റെ കൈയിൽ കത്തിച്ച തിരി നൽകാൻ സെന്റ് പീറ്റേഴ്സ് സ്ക്വയറിലൂടെ നടന്ന് മാർപാപ്പായുടെ മുന്പിൽ മുട്ടുകുത്തിയപ്പോൾ, അൽഫോൻസിയൻ ആത്മീയതയുടെ എവറസ്റ്റ് കയറുകയായിരുന്നു.
സദാ പുഞ്ചരിക്കുന്ന മുഖഭാവത്തോടെ പെരുമാറിയ മാണിസാർ മനുഷ്യബന്ധങ്ങൾക്കു പാവനത കൽപ്പിച്ചരുളി. ഉദ്യോഗസ്ഥവർഗവും കർഷകവർഗവും അദ്ദേഹത്തിന്റെ കരങ്ങളിൽ ഒരുപോലെ വഴങ്ങി. മാണിസാർ രാഷ്ട്രീയവിദ്യാലയമായിരുന്നു. വിദ്യയുടെ ആലയം കെട്ടിടമല്ല, ഗുരുവാണ്. അപ്രകാരം അദ്ദേഹം രാഷ്ട്രമീമാംസയുടെ തത്വശാസ്ത്ര അധ്യാപകനായിരുന്നു. നിരന്തരമായ പഠനത്തിന്റെയും വിചിന്തനത്തിന്റെയും ഫലമായി ഒരിക്കലും തോൽക്കാനാവാത്തവനായി. ഏറ്റവും കൂടുതൽ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിയെന്ന നിലയിൽ സഹപ്രവർത്തകർക്കിടയിൽ അനശ്വരതയുടെ കാൽപ്പാടുകൾ ആഴത്തിൽ പതിപ്പിച്ചു.
സൈദ്ധാന്തിക രാഷ്ട്രീയത്തിന്റെ കൊടുമുടിയിൽ നിന്നപ്പോഴും രാഷ്ട്രീയത്തിലെ ആത്മീയത അവഗണിച്ചില്ല. പത്തു മന്ത്രിസഭകളിൽ മന്ത്രിയായിരുന്ന മാണിസാർ തുടർച്ചയായ പ്രഭാഷണങ്ങളിലൂടെ മലയാളക്കരയെ ഉഴുതുമറിച്ചു. സുവിശേഷത്തിന്റെ സന്ദേശം ജീവിതത്തിൽ കൊണ്ടുനടന്നിരുന്ന മാണിസാറിന്റെ മനസിൽ പ്രതികാരത്തിന്റെ കനൽ ഒരിക്കലും ജ്വലിച്ചില്ല. അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നു, എനിക്ക് എല്ലാവരോടും സ്നേഹമായിരുന്നു എന്ന് .
രാഷ്ട്രീയ പ്രതിസന്ധികളുടെ ചുരുക്കംചില അവസരങ്ങളിൽ കപ്പൽ ഉലയുന്നതുപോലെ നമുക്കു തോന്നിയെങ്കിലും രാഷ്ട്രീയക്കടലിൽ പുതിയ നീർച്ചാലുകൾ തെളിക്കാനുള്ള ഇച്ഛാശക്തിയാണ് അദ്ദേഹം പ്രകടമാക്കിയത്. വാളിന്റെ വായ്ത്തലയിൽ സ്വന്തം വിരൽകൊണ്ടു മൂർച്ച നോക്കേണ്ട സാഹചര്യങ്ങൾ വന്നപ്പോഴും ഒന്നും ഭയപ്പെടാതെ അദ്ദേഹം ഉരുക്കുമനുഷ്യനായി നിന്നു.
അടിതകർന്ന അണക്കെട്ടിൽനിന്ന് ജലം ഒഴുകുന്നതുപോലെയാണ് ഇന്നലെ ലോക്ഷോർ ആശുപത്രിയിലേക്കും പാലായിലെ തറവാട്ടിലേക്കും ജനങ്ങൾ ഒഴുകിയെത്തിയത്. അസ്തമയസൂര്യന്റെ തിരോധാനവിസ്മയം കാണാൻ കടൽത്തീരത്ത് കൂടിയിരിക്കുന്ന യാത്രക്കാരെപ്പോലെയായിരുന്നു രണ്ടു ദിവസമായിട്ട് മാണിസാറിന് എന്തു സംഭവിക്കുന്നുവെന്നു നോക്കിയിരുന്ന കേരളീയർ. മാണിസാറിന്റെ തിരോധാനമല്ല, നിത്യതയിലേക്കുള്ള കടന്നുകയറ്റവും അനശ്വരത നേടലുമാണു നാം കണ്ടത്. ഒരു അഗ്നിപർവതം കത്തിയമർന്നു, പക്ഷേ ജ്വാല നഷ്ടപ്പെടുകയില്ല. വിളക്ക് വീണ് ഉടയുന്പോഴും തിരി കെടുന്നില്ല.
ബിഷപ് ജോസഫ് കല്ലറങ്ങാട്ട് (പാലാ രൂപതാധ്യക്ഷൻ)