ഓരോ ഇഞ്ചും സൂക്ഷ്മതയോടെ പൊരുതേണ്ട ലോക്സഭാ പോരാട്ടത്തിൽ ഒന്നാം റൗണ്ടിൽ മുന്നിലെത്തിയ ഇടതുമുന്നണി പ്രചാരണത്തിന്റെ രണ്ടാം റൗണ്ടിൽ തുടക്കത്തിൽ തന്നെ സെൽഫ് ഗോളുകൾ വാങ്ങി പകച്ചുനിൽക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിലും മുദ്രാവാക്യങ്ങളിലും കാണിച്ച മികവ് ഇക്കുറി ഇതുവരെ പ്രകടമായിട്ടില്ല. തന്ത്രങ്ങൾ വല്ലാതെ പാളുന്നുമുണ്ട്.
ചാലക്കുടിയിൽ നിർബന്ധിച്ച് ഇറക്കിയ ഇന്നസെന്റാണ് ആദ്യ ഗോളടിച്ചത്. നായന്മാരുടെ വോട്ടിനുവേണ്ടി ചങ്ങനാശേരിക്കു പോകാനൊന്നും താനില്ലെന്ന് അദ്ദേഹം അങ്ങ് കാച്ചി. അതും നായന്മാരെ കിട്ടുന്നിടത്തെല്ലാം വാക്കുകളിലൂടെ വേദനിപ്പിക്കുന്ന വെള്ളാപ്പള്ളിയുടെ സാന്നിധ്യത്തിൽ. സുകുമാരൻ നായർ കേട്ടഭാവം പോലും നടിച്ചില്ല. അതോടെ ഇന്നസെന്റിന് എന്തു വിലകൊടുക്കുന്നു എന്നു വ്യക്തമാക്കിയെങ്കിലും നായന്മാരുടെ മനസിൽ ഇടതുമുന്നണിയോടുള്ള സ്നേഹം വർധിച്ചിരിക്കണം!
സ്ത്രീവിഷയം
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുകാരെ ജയിപ്പിച്ചെടുത്ത ഒരു സ്ത്രീ കഥാപാത്രത്തിന്റെ കഥകളെ ഇക്കുറിയും തങ്ങൾക്കു വേണ്ടി ഉപയോഗിക്കാൻ കരുക്കൾ നീക്കി. തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്ന ഉടൻ ഏതാനും കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. സാധാരണ കോണ്‍ഗ്രസിലെ ഒരു വിഭാഗം ആദർശത്തിന്റെ കുപ്പായമൊക്കെ ഇട്ടു രംഗത്തു വരേണ്ടതായിരുന്നു. ഏതായാലും അതുണ്ടായില്ല. അതിനു മുന്‍പ് അവരിൽ ഒരാളെ സ്ഥാനാർഥിയാക്കിക്കൊണ്ട് കോണ്‍ഗ്രസ് തിരിച്ചടിച്ചു.
പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്നതു പോലായി ഇടതുമുന്നണിക്ക്. പഴയ കഥയുമായി വന്ന അവർക്കു തലയിൽ മുണ്ടിടേണ്ട രണ്ടു മോശം സംഭവങ്ങൾ ഒന്നിനുപിറകെ ഒന്നായി വന്നു. അതും രണ്ടു യുവസ്ഥാനാർഥികൾ മത്സരിക്കുന്ന പാലക്കാട് ജില്ലയിൽ. ഒന്നു പാർട്ടി ഓഫീസിലെ പീഡനമാണ്. അതു പാർട്ടി പറഞ്ഞിട്ടല്ല നടത്തിയതെന്നു പാർട്ടിക്കാർ പറയാതെ തന്നെ ജനം കരുതാനാണിട. എങ്കിലും ഇങ്ങനെയൊക്കെയാണു കാര്യങ്ങൾ എന്നറിഞ്ഞാൽ മൂക്കത്തു വിരൽവയ്ക്കും.
അങ്ങനെ ഉണ്ടായ കുഞ്ഞിനോട് അമ്മ കാണിച്ച ക്രൂരത വല്ലാത്തതായി. അത് കത്തിപ്പടർന്ന് ഇല്ലാതായപോലായെങ്കിലും പോലീസ് കേസെല്ലാം ഉണ്ട്. പെണ്‍കുട്ടി പറയുന്നതായി വന്ന വാർത്തയോ പാർട്ടി നിലപാടോ ശരി ഏതായാലും പാലക്കാട് മണ്ഡലത്തിൽ തലയിൽ മുണ്ടിട്ടു നടക്കേണ്ട നിലയിലായി സഖാക്കൾ.
രമ്യ ഹരിദാസ്
അടുത്തത് തൊട്ടടുത്ത ആലത്തൂരിലായി. പ്രസംഗം കൊഴുപ്പിക്കാൻ വേണ്ടിയായിരിക്കാം എങ്കിലും ഇടതുമുന്നണിയുടെ കണ്‍വീനർ എ. വിജയരാഘവൻ നടത്തിയ പ്രസംഗം വല്ലാത്തതായി. കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസ് എന്ന യുവ സ്ഥാനാർഥിയുടെ കാര്യത്തിൽ വിജയരാഘവൻ പ്രകടിപ്പിച്ച അശ്ലീലം കലർന്ന പ്രതികരണം പോലീസ് പരാതിയായിരിക്കുകയാണ്. സ്ത്രീകളുടെ അപ്പസ്തോലരായി വനിതാ മതിലു കെട്ടി നവോത്ഥാനവും കളിച്ചു ഞെളിയുന്ന പാർട്ടിക്ക് എന്തു പറയണം എന്നറിയാതായി. മുഖ്യമന്ത്രി വാ തുറന്നു കേട്ടില്ല. രമ്യയെ തന്റെ പരാമർശം വേദനിപ്പിച്ചെങ്കിൽ സങ്കടം ഉണ്ടെന്നു വിജയരാഘവൻ പറഞ്ഞു.
സ്വന്തം ഭർത്താവിനെ 51 വെട്ടുകളോടെ കൊന്നതിനു കൂട്ടുനിന്നു എന്ന് അല്ലെങ്കിൽ അതിനുള്ള ഗൂഢാലോചനയ്ക്കു കൂട്ടുനിന്നു എന്ന് ഒഞ്ചിയത്തെ രമ വിശ്വസിക്കുന്ന ജയരാജനെ അവർ കൊലയാളി എന്നു വിളിച്ചതിനു കേസെടുത്ത പോലീസ് രമ്യയുടെ പരാതിയിൽ എന്തു ചെയ്യും എന്നറിയാൻ കേരളം കൗതുകത്തോടെ കാത്തിരിക്കുന്നു. പോലീസ് ഇനി എന്തു ചെയ്താലും രണ്ടുമൂന്നു ദിവസം വിജയരാഘവൻ കാരണം രമ്യയായിരുന്നു മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. എതിർസ്ഥാനാർഥിയുടെ മറുപടിയില്ലാത്ത ജാള്യമായ മുഖങ്ങളും അവർ ജനങ്ങളെ കാണിച്ചു. അതിലൂടെ കിട്ടിയ മൈലേജ് തന്നെ ഏറെയാവും.
സംസ്ഥാനത്തെ വനിതാ കമ്മീഷനും മിണ്ടാട്ടമില്ല. കേരളത്തിലെ പ്രസ്താവന തൊഴിലാളികളായ സാംസ്കാരിക നായകരും നിശബ്ദരാണ്. കോണ്‍ഗ്രസിന് അത്തരം ആൾക്കാരൊക്കെ കുറവാണ്. കാരണം കോണ്‍ഗ്രസുകാരുടെ കൂടെനിന്നിട്ടു കാര്യമില്ലെന്ന് എല്ലാവർക്കുമറിയാം. അവർ അധികാരത്തിൽ വന്നാൽ വല്ല അക്കാദമി ഒക്കെ ഒന്നുകിൽ കാലുതിരുമ്മി ചെല്ലുന്നവർക്ക് അല്ലെങ്കിൽ ഇടതു പക്ഷക്കാർക്ക് ആണു കൊടുക്കുക- കോണ്‍ഗ്രസ് നേതാവായ എം.എം. ജേക്കബിന്റെ സ്മരണയ്ക്കായുള്ള അവാർഡ് ചെറിയാൻ ഫിലിപ്പിനു കൊടുത്തതുപോലെ. അദ്ദേഹം ആ തുക പിണറായിക്കും കൊടുത്തു. അതാണ് വലതു രീതി. ഇനിയെങ്കിലും കൂടെ നിൽക്കുന്നവരെ മനസിലാക്കണം.
രമയ്ക്കെതിരെ എടുത്ത കേസിനെക്കാൾ ഭീകരമായ വകുപ്പുകളാവും വിജയരാഘവനെതിരെ കേസെടുത്താൽ ഉണ്ടാവുക. ഭരണഘടന കൊടുക്കുന്ന സംരക്ഷണമെല്ലാം രമ്യക്കു കിട്ടും. സർക്കാർ പോലീസ് ഐജിയെ അന്വേഷണത്തിനു നിയോഗിച്ചിരിക്കുകയാണ്. ഇത്തരം കേസുകളിൽ അതാണ് ചെയ്യേണ്ടത്. ഇനി പോലീസ് വിജിലൻസുകാരെപ്പോലെ പെരുമാറിയാൽ സംഭവം കോടതിയിലെത്തും. അവിടെ നിന്നു ജലീലിന്റെ കാര്യത്തിലെന്ന പോലെ വിധി വന്നു കൂടെന്നില്ല. എന്നാലും വച്ചുതാമസിപ്പിക്കാം. മന്ത്രി കെ.ടി. ജലീലിനെതിരെ യൂത്ത് ലീഗ് നേതാവ് ഫിറോസ് ഹൈക്കോടതിയിൽ കൊടുത്ത കേസ് നീറുന്ന ബോംബാണ്. പൊട്ടിയേക്കാം.
വയനാടൻ ചുവടുകൾ
അപ്പോഴാണു രാഹുലിന്റെ വയനാടൻ അങ്കപ്പുറപ്പാട്. ആ വരവിന്റെ യഥാർഥ വില മനസിലായതു മുഖ്യമന്ത്രിക്കു മാത്രമാണ്. അദ്ദേഹം അതുകൊണ്ട് ചോദിച്ചു, എന്തിനു കേരളത്തിലേക്കു വരുന്നു, അങ്ങ് അമേഠിയിൽ ജയിക്കുമല്ലോ എന്ന്. രാഹുൽ വന്നാൽ കേരളത്തിൽ നിന്ന് ഒരു പ്രധാനമന്ത്രി എന്ന തരംഗം ചില്ലറയല്ലാത്ത മാറ്റംവരുത്തും എന്നു പിണറായിക്കറിയാം. വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഒന്നാണ് രാഹുൽ എന്ന് പിണറായിക്കറിയാം. എന്നാൽ, പിണറായിയുടെ പത്രത്തിനു പോലും അതു മനസിലായില്ല. അവർ പപ്പു സ്ട്രൈക്ക് എന്നു മുഖപ്രസംഗവുമായി വന്നു.
വലിയ നേതാക്കളെക്കുറിച്ചു സൂക്ഷിച്ചുപറയണമെന്ന് എകെജി വിഷയത്തിൽ ഉപദേശിക്കപ്പെട്ടിട്ടുള്ള കോണ്‍ഗ്രസിലെ യുവ നേതാവ് ബലറാം കൃത്യമായി ഇടപെട്ടു. രാഹുൽഗാന്ധിയെ അപമാനിച്ചതിനു ദേശാഭിമാനിയുടെ മുഖ്യ പത്രാധിപരായ എറണാകുളത്തെ ലോക് സഭാ സ്ഥാനാർഥി രാജീവ് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. ഒരു കോണ്‍ഗ്രസ് കോട്ടയിൽ വളരെ തന്ത്രപരമായി കരുക്കൾ നീക്കുന്ന രാജീവിന് പത്തു വോട്ട് പോയെങ്കിൽ പോട്ടെ എന്നു ബലറാം കണ്ടുകാണും. അമേഠിയിൽ അങ്ങു ജയിക്കും എന്നു മുഖ്യമന്ത്രി രാഹുലിനോടു പറഞ്ഞപ്പോൾ പരാജയഭീതി കൊണ്ടാണു രാഹുൽ വന്നത് എന്നായി പാർട്ടിപത്രം.
തന്ത്രങ്ങൾ പാളുന്നു
ഏതായാലും രാഹുലിനെ നിന്ദിച്ചതും അതിനു ബിജെപിയുടെ പഴയ പ്രയോഗം കടം എടുത്തതും തെറ്റിപ്പോയി എന്നു പാർട്ടിക്ക് തോന്നി. കോടിയേരിയുടെ വരെ നിലപാട് അതായിരുന്നില്ല. അതാണ് പിണറായിയുടെ ശക്തി. പണ്ടു പ്രേമചന്ദ്രനെ വൃത്തികെട്ട വാക്കുപയോഗിച്ചിട്ടും തിരുത്താതിരുന്ന ആ നേതാവിന്റെ പാർട്ടി തിരുത്തി. കൈപ്പിഴ എന്ന് വലിയവർ പലരും തുറന്നുപറഞ്ഞു. അപ്പോഴാണു രാഹുൽ അമുൽ ബേബിയാണെന്നു പറഞ്ഞുകൊണ്ട് സാക്ഷാൽ വി.എസിന്റെ വരവ് . അദ്ദേഹം നാക്കെടുത്താൽ ജനാധിപത്യമുന്നണിക്കു സഹായം വരുന്ന വർത്തമാനമേ പറയൂ എന്ന് മുന്‍പും തെളിയിച്ചതാണല്ലോ എന്നാണു സഖാക്കളുടെ വാദം.
എന്നാൽ, അത്രയും വിവരമില്ലാത്തവർ രാഹുൽ പോരട്ടെ, തോൽപ്പിക്കും എന്നൊക്കെ തറ ഡയലോഗുകൾ കാച്ചുന്നുണ്ട്. ഒന്ന് തീർച്ചയാണ്. രാഹുലിന്റെ വരവ് കേരളത്തിലെ 20 മണ്ഡലങ്ങളിലും ചലനം ഉണ്ടാക്കും എന്ന കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തലിന് കാന്പുണ്ട്. ജനമനസിൽ വലിയ ചലനം ഉണ്ടാക്കും ഇത്തരം വരവ്. നോമിനേഷൻ കൊടുക്കാൻ രാഹുൽ വന്നപ്പോൾ തന്നെ കാര്യങ്ങൾ മാറി. മുഖ്യമന്ത്രിക്ക് ഒന്ന് ആശ്വസിക്കാം. ഇക്കുറി 20 സീറ്റും ജനാധിപത്യമുന്നണി പിടിച്ചാലും രാഹുലാണ് കാരണം എന്നുപറഞ്ഞ് തടിതപ്പാം. തന്റെ സർക്കാരിനെതിരായ വിധിയല്ലെന്ന് പറയാം.
സാധാരണ ബുദ്ധിപൂർവം കരുക്കൾ നീക്കുന്ന സിപിഐയും വല്ലാതെ ബുദ്ധിമുട്ടുകയാണ്. വയനാട് വിജയസാധ്യതയുള്ള സീറ്റല്ലെന്ന് അവർക്കറിയാം. 2014 ൽ ലീഗ് കോട്ടയായ പൊന്നാനി സിപിഎം പിടിച്ചെടുത്തപ്പോൾ അവർക്ക് പകരം കിട്ടിയ തോൽക്കാനുള്ള സീറ്റാണ്. വീരൻ തിരിച്ചെത്തിയപ്പോൾ സ്ഥിതി ഇത്തിരികൂടി മെച്ചപ്പെടും എന്നു കരുതിയിട്ടുണ്ടാവാം. എങ്കിലും ജയിക്കും എന്നു പ്രതീക്ഷിക്കാൻ വകയില്ലാത്ത സീറ്റാണ്. അമേഠിയിൽ സിപിഐയുടെ സ്ഥാനാർഥിയാണ് രാഹുൽ ഗാന്ധി. അദ്ദേഹത്തെ ഇവിടെ എതിർക്കുന്നത് വല്ലാത്ത ഇരട്ടത്താപ്പാണ്. സിപിഐ പിന്മാറിയാൽ രാഹുൽ വിരുദ്ധവോട്ടുകൾ ഒന്നിച്ചെങ്കിലോ എന്നു ഭയപ്പെടണം.
തുഷാർ വെള്ളാപ്പള്ളി
തുഷാർ വെള്ളാപ്പള്ളിയുടെ ഭാഗ്യം! രാഹുലിന്റെ തെരഞ്ഞെടുപ്പു കവർ ചെയ്യാൻ വരുന്നവർ അദ്ദേഹത്തെയും പരിഗണിക്കാനിടയുണ്ടല്ലോ? ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും നല്ല പ്രചാരം കിട്ടാനിടയുണ്ട്. സ്മൃതി ഇറാനിയോട് കാണിച്ച കരുണയും അമിത് ഷാ കാണിക്കാനിടയുണ്ട്. എല്ലാം ദാനമായി തന്ന അച്ഛനെപോലും ധിക്കരിക്കുന്ന മട്ടിൽ മത്സരിക്കാൻ ഇറങ്ങിയില്ലേ അദ്ദേഹം?
മുന്നിലെത്തി പക്ഷേ..
ഇടതുമുന്നണിയുടെ സൂക്ഷക്കുറവുകൊണ്ടു കിട്ടിയ പഴുതുകളിലൂടെ ജനാധിപത്യ മുന്നണി ഇപ്പോൾ മുന്പിലായിട്ടുണ്ട്. മുന്നിലാക്കിയ വിഷയങ്ങളൊന്നും ഏറെ വോട്ടുകൾ കൊണ്ടുവരുന്നതാകണമെന്നില്ല. കേരളത്തിൽ രണ്ടു മുന്നണികൾ തമ്മിൽ മാത്രമല്ല ഇപ്പോൾ മത്സരം. ബിജെപിയും രംഗത്തുണ്ട്. അവർ സമാഹരിക്കുന്ന വോട്ടുകൾ തെരഞ്ഞെടുപ്പു ഫലത്തെ വല്ലാതെ മാറ്റിമറിക്കും. തിരുവനന്തപുരം പോലെ ചിലയിടത്തെങ്കിലും പ്രധാന മത്സരം ജനാധിപത്യമുന്നണിയും ബിജെപിയും തമ്മിലാണ്. അവിടെ ഇടതു മുന്നണി പിടിക്കുന്ന വോട്ടുകളാവും കഥ നിർണയിക്കുക.
ബിജെപി
കേരളത്തിലെ ബിജെപിയുടെ നില ഇപ്പോൾ അത്ര മനോഹരമല്ല. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്പോൾ എതിർക്കുന്നത് ബിജെപിക്കാരനല്ല എന്നതിനേക്കാൾ അപമാനകരമായി എന്തു വേണം അവർക്ക്? ആരു മത്സരിക്കണം എന്ന കാര്യത്തിൽ വരെ സംസ്ഥാന നേതാക്കൾക്കു വലിയ അറിവൊന്നും ഇല്ല. സംസ്ഥാന പ്രസിഡന്റ് ഉദ്ദേശിച്ച മണ്ഡലം വേറെ ആണുങ്ങൾ കൊണ്ടുപോയി. എല്ലാം അമിത് ഷാ തീരുമാനിക്കും. അനുസരിക്കുക മാത്രം. അദ്ദേഹം തീരുമാനങ്ങൾക്കു അടിസ്ഥാനമാക്കുന്ന ഘടകം എന്തെന്ന് തൃശൂർ സീറ്റ് നോക്കി ചാടിച്ചെന്ന വടക്കന്റെ അനുഭവം പറഞ്ഞുതരും. അദ്ദേഹം തൃശൂരുകാരനാണ്. കോണ്‍ഗ്രസ് വക്താവായിരുന്നു. തൃശൂർ സീറ്റ് അവർ നിർബന്ധിച്ചു തുഷാറിനു കൊടുത്തു. തുഷാറിനെ രാഹുലിനെതിരെ നിയോഗിച്ചപ്പോൾ സുരേഷ് ഗോപിക്കായി സീറ്റ്. അതാണ് അമിത്ഷായുടെ മനസ്.
രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും പരിപാടികൾ കണ്ടു പകച്ചുപോയ പ്രധാനമന്ത്രി മോദി തന്നെ രാഹുലിനെതിരെ വർഗീയ വിഷം ചീറ്റുന്ന പ്രസംഗം നടത്തി ആത്മരക്ഷയ്ക്കു ശ്രമിക്കുകയാണ്. ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും ചെയ്തിട്ടില്ലാത്ത അപകടകരമായ പ്രസംഗമാണ് അദ്ദേഹം നടത്തിയത്. ശക്തി മിഷന്റെ കാര്യത്തിൽ തീരുമാനം എടുത്തതോടെ തെരഞ്ഞെടുപ്പു കമ്മീഷന്റെ ശക്തി ജനങ്ങൾക്കു ബോധ്യമായി. കോണ്‍ഗ്രസ് ഭരിക്കുന്പോൾ ഇത്തരക്കാർ വല്ലാതെ സർക്കാർ വിരുദ്ധത കാണിച്ച് ഭീകര നിഷ്പക്ഷരും ആവാറുണ്ട്.
പ്രിയങ്കാഗാന്ധിയെക്കുറിച്ച് നിലവാരം ഇല്ലാത്ത പരാമർശങ്ങൾ നടത്തി പി.എസ്. ശ്രീധരൻ പിള്ളയും തനിനിറം കാണിച്ചു. വയലാർ അയിഷയിൽ പാടിയത് ഓർക്കുന്നു. വെള്ളത്തൊലിമാറ്റി നിങ്ങളാ മാന്യതയ്ക്കുള്ളിൽ നോക്കാമോ കാണാം പഴുത്തിരിക്കും കരൾ. അതു വിജയരാഘവനായാലും ശ്രീധരൻപിള്ളയായാലും ഒരു പോലെയാണ് അല്ലേ?
അനന്തപുരി /ദ്വിജൻ
ചാലക്കുടിയിൽ നിർബന്ധിച്ച് ഇറക്കിയ ഇന്നസെന്റാണ് ആദ്യ ഗോളടിച്ചത്. നായന്മാരുടെ വോട്ടിനുവേണ്ടി ചങ്ങനാശേരിക്കു പോകാനൊന്നും താനില്ലെന്ന് അദ്ദേഹം അങ്ങ് കാച്ചി. അതും നായന്മാരെ കിട്ടുന്നിടത്തെല്ലാം വാക്കുകളിലൂടെ വേദനിപ്പിക്കുന്ന വെള്ളാപ്പള്ളിയുടെ സാന്നിധ്യത്തിൽ. സുകുമാരൻ നായർ കേട്ടഭാവം പോലും നടിച്ചില്ല. അതോടെ ഇന്നസെന്റിന് എന്തു വിലകൊടുക്കുന്നു എന്നു വ്യക്തമാക്കിയെങ്കിലും നായന്മാരുടെ മനസിൽ ഇടതുമുന്നണിയോടുള്ള സ്നേഹം വർധിച്ചിരിക്കണം!
സ്ത്രീവിഷയം
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുകാരെ ജയിപ്പിച്ചെടുത്ത ഒരു സ്ത്രീ കഥാപാത്രത്തിന്റെ കഥകളെ ഇക്കുറിയും തങ്ങൾക്കു വേണ്ടി ഉപയോഗിക്കാൻ കരുക്കൾ നീക്കി. തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്ന ഉടൻ ഏതാനും കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. സാധാരണ കോണ്‍ഗ്രസിലെ ഒരു വിഭാഗം ആദർശത്തിന്റെ കുപ്പായമൊക്കെ ഇട്ടു രംഗത്തു വരേണ്ടതായിരുന്നു. ഏതായാലും അതുണ്ടായില്ല. അതിനു മുന്‍പ് അവരിൽ ഒരാളെ സ്ഥാനാർഥിയാക്കിക്കൊണ്ട് കോണ്‍ഗ്രസ് തിരിച്ചടിച്ചു.
പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്നതു പോലായി ഇടതുമുന്നണിക്ക്. പഴയ കഥയുമായി വന്ന അവർക്കു തലയിൽ മുണ്ടിടേണ്ട രണ്ടു മോശം സംഭവങ്ങൾ ഒന്നിനുപിറകെ ഒന്നായി വന്നു. അതും രണ്ടു യുവസ്ഥാനാർഥികൾ മത്സരിക്കുന്ന പാലക്കാട് ജില്ലയിൽ. ഒന്നു പാർട്ടി ഓഫീസിലെ പീഡനമാണ്. അതു പാർട്ടി പറഞ്ഞിട്ടല്ല നടത്തിയതെന്നു പാർട്ടിക്കാർ പറയാതെ തന്നെ ജനം കരുതാനാണിട. എങ്കിലും ഇങ്ങനെയൊക്കെയാണു കാര്യങ്ങൾ എന്നറിഞ്ഞാൽ മൂക്കത്തു വിരൽവയ്ക്കും.
അങ്ങനെ ഉണ്ടായ കുഞ്ഞിനോട് അമ്മ കാണിച്ച ക്രൂരത വല്ലാത്തതായി. അത് കത്തിപ്പടർന്ന് ഇല്ലാതായപോലായെങ്കിലും പോലീസ് കേസെല്ലാം ഉണ്ട്. പെണ്‍കുട്ടി പറയുന്നതായി വന്ന വാർത്തയോ പാർട്ടി നിലപാടോ ശരി ഏതായാലും പാലക്കാട് മണ്ഡലത്തിൽ തലയിൽ മുണ്ടിട്ടു നടക്കേണ്ട നിലയിലായി സഖാക്കൾ.
രമ്യ ഹരിദാസ്
അടുത്തത് തൊട്ടടുത്ത ആലത്തൂരിലായി. പ്രസംഗം കൊഴുപ്പിക്കാൻ വേണ്ടിയായിരിക്കാം എങ്കിലും ഇടതുമുന്നണിയുടെ കണ്‍വീനർ എ. വിജയരാഘവൻ നടത്തിയ പ്രസംഗം വല്ലാത്തതായി. കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസ് എന്ന യുവ സ്ഥാനാർഥിയുടെ കാര്യത്തിൽ വിജയരാഘവൻ പ്രകടിപ്പിച്ച അശ്ലീലം കലർന്ന പ്രതികരണം പോലീസ് പരാതിയായിരിക്കുകയാണ്. സ്ത്രീകളുടെ അപ്പസ്തോലരായി വനിതാ മതിലു കെട്ടി നവോത്ഥാനവും കളിച്ചു ഞെളിയുന്ന പാർട്ടിക്ക് എന്തു പറയണം എന്നറിയാതായി. മുഖ്യമന്ത്രി വാ തുറന്നു കേട്ടില്ല. രമ്യയെ തന്റെ പരാമർശം വേദനിപ്പിച്ചെങ്കിൽ സങ്കടം ഉണ്ടെന്നു വിജയരാഘവൻ പറഞ്ഞു.
സ്വന്തം ഭർത്താവിനെ 51 വെട്ടുകളോടെ കൊന്നതിനു കൂട്ടുനിന്നു എന്ന് അല്ലെങ്കിൽ അതിനുള്ള ഗൂഢാലോചനയ്ക്കു കൂട്ടുനിന്നു എന്ന് ഒഞ്ചിയത്തെ രമ വിശ്വസിക്കുന്ന ജയരാജനെ അവർ കൊലയാളി എന്നു വിളിച്ചതിനു കേസെടുത്ത പോലീസ് രമ്യയുടെ പരാതിയിൽ എന്തു ചെയ്യും എന്നറിയാൻ കേരളം കൗതുകത്തോടെ കാത്തിരിക്കുന്നു. പോലീസ് ഇനി എന്തു ചെയ്താലും രണ്ടുമൂന്നു ദിവസം വിജയരാഘവൻ കാരണം രമ്യയായിരുന്നു മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. എതിർസ്ഥാനാർഥിയുടെ മറുപടിയില്ലാത്ത ജാള്യമായ മുഖങ്ങളും അവർ ജനങ്ങളെ കാണിച്ചു. അതിലൂടെ കിട്ടിയ മൈലേജ് തന്നെ ഏറെയാവും.
സംസ്ഥാനത്തെ വനിതാ കമ്മീഷനും മിണ്ടാട്ടമില്ല. കേരളത്തിലെ പ്രസ്താവന തൊഴിലാളികളായ സാംസ്കാരിക നായകരും നിശബ്ദരാണ്. കോണ്‍ഗ്രസിന് അത്തരം ആൾക്കാരൊക്കെ കുറവാണ്. കാരണം കോണ്‍ഗ്രസുകാരുടെ കൂടെനിന്നിട്ടു കാര്യമില്ലെന്ന് എല്ലാവർക്കുമറിയാം. അവർ അധികാരത്തിൽ വന്നാൽ വല്ല അക്കാദമി ഒക്കെ ഒന്നുകിൽ കാലുതിരുമ്മി ചെല്ലുന്നവർക്ക് അല്ലെങ്കിൽ ഇടതു പക്ഷക്കാർക്ക് ആണു കൊടുക്കുക- കോണ്‍ഗ്രസ് നേതാവായ എം.എം. ജേക്കബിന്റെ സ്മരണയ്ക്കായുള്ള അവാർഡ് ചെറിയാൻ ഫിലിപ്പിനു കൊടുത്തതുപോലെ. അദ്ദേഹം ആ തുക പിണറായിക്കും കൊടുത്തു. അതാണ് വലതു രീതി. ഇനിയെങ്കിലും കൂടെ നിൽക്കുന്നവരെ മനസിലാക്കണം.
രമയ്ക്കെതിരെ എടുത്ത കേസിനെക്കാൾ ഭീകരമായ വകുപ്പുകളാവും വിജയരാഘവനെതിരെ കേസെടുത്താൽ ഉണ്ടാവുക. ഭരണഘടന കൊടുക്കുന്ന സംരക്ഷണമെല്ലാം രമ്യക്കു കിട്ടും. സർക്കാർ പോലീസ് ഐജിയെ അന്വേഷണത്തിനു നിയോഗിച്ചിരിക്കുകയാണ്. ഇത്തരം കേസുകളിൽ അതാണ് ചെയ്യേണ്ടത്. ഇനി പോലീസ് വിജിലൻസുകാരെപ്പോലെ പെരുമാറിയാൽ സംഭവം കോടതിയിലെത്തും. അവിടെ നിന്നു ജലീലിന്റെ കാര്യത്തിലെന്ന പോലെ വിധി വന്നു കൂടെന്നില്ല. എന്നാലും വച്ചുതാമസിപ്പിക്കാം. മന്ത്രി കെ.ടി. ജലീലിനെതിരെ യൂത്ത് ലീഗ് നേതാവ് ഫിറോസ് ഹൈക്കോടതിയിൽ കൊടുത്ത കേസ് നീറുന്ന ബോംബാണ്. പൊട്ടിയേക്കാം.
വയനാടൻ ചുവടുകൾ
അപ്പോഴാണു രാഹുലിന്റെ വയനാടൻ അങ്കപ്പുറപ്പാട്. ആ വരവിന്റെ യഥാർഥ വില മനസിലായതു മുഖ്യമന്ത്രിക്കു മാത്രമാണ്. അദ്ദേഹം അതുകൊണ്ട് ചോദിച്ചു, എന്തിനു കേരളത്തിലേക്കു വരുന്നു, അങ്ങ് അമേഠിയിൽ ജയിക്കുമല്ലോ എന്ന്. രാഹുൽ വന്നാൽ കേരളത്തിൽ നിന്ന് ഒരു പ്രധാനമന്ത്രി എന്ന തരംഗം ചില്ലറയല്ലാത്ത മാറ്റംവരുത്തും എന്നു പിണറായിക്കറിയാം. വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഒന്നാണ് രാഹുൽ എന്ന് പിണറായിക്കറിയാം. എന്നാൽ, പിണറായിയുടെ പത്രത്തിനു പോലും അതു മനസിലായില്ല. അവർ പപ്പു സ്ട്രൈക്ക് എന്നു മുഖപ്രസംഗവുമായി വന്നു.
വലിയ നേതാക്കളെക്കുറിച്ചു സൂക്ഷിച്ചുപറയണമെന്ന് എകെജി വിഷയത്തിൽ ഉപദേശിക്കപ്പെട്ടിട്ടുള്ള കോണ്‍ഗ്രസിലെ യുവ നേതാവ് ബലറാം കൃത്യമായി ഇടപെട്ടു. രാഹുൽഗാന്ധിയെ അപമാനിച്ചതിനു ദേശാഭിമാനിയുടെ മുഖ്യ പത്രാധിപരായ എറണാകുളത്തെ ലോക് സഭാ സ്ഥാനാർഥി രാജീവ് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. ഒരു കോണ്‍ഗ്രസ് കോട്ടയിൽ വളരെ തന്ത്രപരമായി കരുക്കൾ നീക്കുന്ന രാജീവിന് പത്തു വോട്ട് പോയെങ്കിൽ പോട്ടെ എന്നു ബലറാം കണ്ടുകാണും. അമേഠിയിൽ അങ്ങു ജയിക്കും എന്നു മുഖ്യമന്ത്രി രാഹുലിനോടു പറഞ്ഞപ്പോൾ പരാജയഭീതി കൊണ്ടാണു രാഹുൽ വന്നത് എന്നായി പാർട്ടിപത്രം.
തന്ത്രങ്ങൾ പാളുന്നു
ഏതായാലും രാഹുലിനെ നിന്ദിച്ചതും അതിനു ബിജെപിയുടെ പഴയ പ്രയോഗം കടം എടുത്തതും തെറ്റിപ്പോയി എന്നു പാർട്ടിക്ക് തോന്നി. കോടിയേരിയുടെ വരെ നിലപാട് അതായിരുന്നില്ല. അതാണ് പിണറായിയുടെ ശക്തി. പണ്ടു പ്രേമചന്ദ്രനെ വൃത്തികെട്ട വാക്കുപയോഗിച്ചിട്ടും തിരുത്താതിരുന്ന ആ നേതാവിന്റെ പാർട്ടി തിരുത്തി. കൈപ്പിഴ എന്ന് വലിയവർ പലരും തുറന്നുപറഞ്ഞു. അപ്പോഴാണു രാഹുൽ അമുൽ ബേബിയാണെന്നു പറഞ്ഞുകൊണ്ട് സാക്ഷാൽ വി.എസിന്റെ വരവ് . അദ്ദേഹം നാക്കെടുത്താൽ ജനാധിപത്യമുന്നണിക്കു സഹായം വരുന്ന വർത്തമാനമേ പറയൂ എന്ന് മുന്‍പും തെളിയിച്ചതാണല്ലോ എന്നാണു സഖാക്കളുടെ വാദം.
എന്നാൽ, അത്രയും വിവരമില്ലാത്തവർ രാഹുൽ പോരട്ടെ, തോൽപ്പിക്കും എന്നൊക്കെ തറ ഡയലോഗുകൾ കാച്ചുന്നുണ്ട്. ഒന്ന് തീർച്ചയാണ്. രാഹുലിന്റെ വരവ് കേരളത്തിലെ 20 മണ്ഡലങ്ങളിലും ചലനം ഉണ്ടാക്കും എന്ന കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തലിന് കാന്പുണ്ട്. ജനമനസിൽ വലിയ ചലനം ഉണ്ടാക്കും ഇത്തരം വരവ്. നോമിനേഷൻ കൊടുക്കാൻ രാഹുൽ വന്നപ്പോൾ തന്നെ കാര്യങ്ങൾ മാറി. മുഖ്യമന്ത്രിക്ക് ഒന്ന് ആശ്വസിക്കാം. ഇക്കുറി 20 സീറ്റും ജനാധിപത്യമുന്നണി പിടിച്ചാലും രാഹുലാണ് കാരണം എന്നുപറഞ്ഞ് തടിതപ്പാം. തന്റെ സർക്കാരിനെതിരായ വിധിയല്ലെന്ന് പറയാം.
സാധാരണ ബുദ്ധിപൂർവം കരുക്കൾ നീക്കുന്ന സിപിഐയും വല്ലാതെ ബുദ്ധിമുട്ടുകയാണ്. വയനാട് വിജയസാധ്യതയുള്ള സീറ്റല്ലെന്ന് അവർക്കറിയാം. 2014 ൽ ലീഗ് കോട്ടയായ പൊന്നാനി സിപിഎം പിടിച്ചെടുത്തപ്പോൾ അവർക്ക് പകരം കിട്ടിയ തോൽക്കാനുള്ള സീറ്റാണ്. വീരൻ തിരിച്ചെത്തിയപ്പോൾ സ്ഥിതി ഇത്തിരികൂടി മെച്ചപ്പെടും എന്നു കരുതിയിട്ടുണ്ടാവാം. എങ്കിലും ജയിക്കും എന്നു പ്രതീക്ഷിക്കാൻ വകയില്ലാത്ത സീറ്റാണ്. അമേഠിയിൽ സിപിഐയുടെ സ്ഥാനാർഥിയാണ് രാഹുൽ ഗാന്ധി. അദ്ദേഹത്തെ ഇവിടെ എതിർക്കുന്നത് വല്ലാത്ത ഇരട്ടത്താപ്പാണ്. സിപിഐ പിന്മാറിയാൽ രാഹുൽ വിരുദ്ധവോട്ടുകൾ ഒന്നിച്ചെങ്കിലോ എന്നു ഭയപ്പെടണം.
തുഷാർ വെള്ളാപ്പള്ളി
തുഷാർ വെള്ളാപ്പള്ളിയുടെ ഭാഗ്യം! രാഹുലിന്റെ തെരഞ്ഞെടുപ്പു കവർ ചെയ്യാൻ വരുന്നവർ അദ്ദേഹത്തെയും പരിഗണിക്കാനിടയുണ്ടല്ലോ? ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും നല്ല പ്രചാരം കിട്ടാനിടയുണ്ട്. സ്മൃതി ഇറാനിയോട് കാണിച്ച കരുണയും അമിത് ഷാ കാണിക്കാനിടയുണ്ട്. എല്ലാം ദാനമായി തന്ന അച്ഛനെപോലും ധിക്കരിക്കുന്ന മട്ടിൽ മത്സരിക്കാൻ ഇറങ്ങിയില്ലേ അദ്ദേഹം?
മുന്നിലെത്തി പക്ഷേ..
ഇടതുമുന്നണിയുടെ സൂക്ഷക്കുറവുകൊണ്ടു കിട്ടിയ പഴുതുകളിലൂടെ ജനാധിപത്യ മുന്നണി ഇപ്പോൾ മുന്പിലായിട്ടുണ്ട്. മുന്നിലാക്കിയ വിഷയങ്ങളൊന്നും ഏറെ വോട്ടുകൾ കൊണ്ടുവരുന്നതാകണമെന്നില്ല. കേരളത്തിൽ രണ്ടു മുന്നണികൾ തമ്മിൽ മാത്രമല്ല ഇപ്പോൾ മത്സരം. ബിജെപിയും രംഗത്തുണ്ട്. അവർ സമാഹരിക്കുന്ന വോട്ടുകൾ തെരഞ്ഞെടുപ്പു ഫലത്തെ വല്ലാതെ മാറ്റിമറിക്കും. തിരുവനന്തപുരം പോലെ ചിലയിടത്തെങ്കിലും പ്രധാന മത്സരം ജനാധിപത്യമുന്നണിയും ബിജെപിയും തമ്മിലാണ്. അവിടെ ഇടതു മുന്നണി പിടിക്കുന്ന വോട്ടുകളാവും കഥ നിർണയിക്കുക.
ബിജെപി
കേരളത്തിലെ ബിജെപിയുടെ നില ഇപ്പോൾ അത്ര മനോഹരമല്ല. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്പോൾ എതിർക്കുന്നത് ബിജെപിക്കാരനല്ല എന്നതിനേക്കാൾ അപമാനകരമായി എന്തു വേണം അവർക്ക്? ആരു മത്സരിക്കണം എന്ന കാര്യത്തിൽ വരെ സംസ്ഥാന നേതാക്കൾക്കു വലിയ അറിവൊന്നും ഇല്ല. സംസ്ഥാന പ്രസിഡന്റ് ഉദ്ദേശിച്ച മണ്ഡലം വേറെ ആണുങ്ങൾ കൊണ്ടുപോയി. എല്ലാം അമിത് ഷാ തീരുമാനിക്കും. അനുസരിക്കുക മാത്രം. അദ്ദേഹം തീരുമാനങ്ങൾക്കു അടിസ്ഥാനമാക്കുന്ന ഘടകം എന്തെന്ന് തൃശൂർ സീറ്റ് നോക്കി ചാടിച്ചെന്ന വടക്കന്റെ അനുഭവം പറഞ്ഞുതരും. അദ്ദേഹം തൃശൂരുകാരനാണ്. കോണ്‍ഗ്രസ് വക്താവായിരുന്നു. തൃശൂർ സീറ്റ് അവർ നിർബന്ധിച്ചു തുഷാറിനു കൊടുത്തു. തുഷാറിനെ രാഹുലിനെതിരെ നിയോഗിച്ചപ്പോൾ സുരേഷ് ഗോപിക്കായി സീറ്റ്. അതാണ് അമിത്ഷായുടെ മനസ്.
രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും പരിപാടികൾ കണ്ടു പകച്ചുപോയ പ്രധാനമന്ത്രി മോദി തന്നെ രാഹുലിനെതിരെ വർഗീയ വിഷം ചീറ്റുന്ന പ്രസംഗം നടത്തി ആത്മരക്ഷയ്ക്കു ശ്രമിക്കുകയാണ്. ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും ചെയ്തിട്ടില്ലാത്ത അപകടകരമായ പ്രസംഗമാണ് അദ്ദേഹം നടത്തിയത്. ശക്തി മിഷന്റെ കാര്യത്തിൽ തീരുമാനം എടുത്തതോടെ തെരഞ്ഞെടുപ്പു കമ്മീഷന്റെ ശക്തി ജനങ്ങൾക്കു ബോധ്യമായി. കോണ്‍ഗ്രസ് ഭരിക്കുന്പോൾ ഇത്തരക്കാർ വല്ലാതെ സർക്കാർ വിരുദ്ധത കാണിച്ച് ഭീകര നിഷ്പക്ഷരും ആവാറുണ്ട്.
പ്രിയങ്കാഗാന്ധിയെക്കുറിച്ച് നിലവാരം ഇല്ലാത്ത പരാമർശങ്ങൾ നടത്തി പി.എസ്. ശ്രീധരൻ പിള്ളയും തനിനിറം കാണിച്ചു. വയലാർ അയിഷയിൽ പാടിയത് ഓർക്കുന്നു. വെള്ളത്തൊലിമാറ്റി നിങ്ങളാ മാന്യതയ്ക്കുള്ളിൽ നോക്കാമോ കാണാം പഴുത്തിരിക്കും കരൾ. അതു വിജയരാഘവനായാലും ശ്രീധരൻപിള്ളയായാലും ഒരു പോലെയാണ് അല്ലേ?
അനന്തപുരി /ദ്വിജൻ