രാജ്യത്ത് ആദ്യമായി ബാലറ്റ്പേപ്പര്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നത് കേരളത്തില്‍, അതും ദേവികുളം ദ്വയാംഗ മണ്ഡലത്തില്‍. രാജ്യത്ത് ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം പരീക്ഷിച്ചതും കേരളത്തിലാണ്. പറവൂര്‍ മണ്ഡലത്തിലായിരുന്നു ആദ്യ പരീക്ഷണം.
രാജ്യത്ത് പ്രജാസഭകളിലും മറ്റും തെരഞ്ഞെടുപ്പുകള്‍ നടന്നിട്ടുണ്ടെങ്കിലും പ്രായപൂര്‍ത്തി വോട്ടവകാശവും ഏകീകൃത വോട്ടിംഗ് സ്വഭാവവും ഉണ്ടാകുന്നത് 1951-52ലെ തെരഞ്ഞെടുപ്പിലാണ്. 1951 ഒക്ടോബറിലാണ് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സുകുമാര്‍സെന്‍ തെരഞ്ഞെടുപ്പു കമ്മീഷണറായി സ്വതന്ത്ര ഭരണഘടനാ സ്ഥാപനവും നിലവില്‍വന്നു. ഇദ്ദേഹമാണ് തെരഞ്ഞെടുപ്പിൽ കാതലായ പരിഷ്കാരങ്ങൾ കൊണ്ടുവന്നത്. അതുവരെ പല കളറുകളിലുള്ള പെട്ടികളാണ് തെരഞ്ഞെടുപ്പിന് ഉപയോഗിച്ചിരുന്നത്. റിട്ടേണിംഗ് ഓഫീസര്‍ ഒപ്പിട്ടുനല്‍കുന്ന കാര്‍ഡ് പെട്ടികളില്‍ നിക്ഷേപിച്ചായിരുന്നു തെരഞ്ഞെടുപ്പു നടന്നിരുന്നത്. ഈ കാര്‍ഡ് പോളിംഗ് സ്റ്റേഷനു പുറത്തെത്തിച്ച് വില്പനനടത്തി തെരഞ്ഞെടുപ്പില്‍ കൃത്രിമംകാട്ടാന്‍ അന്നുതന്നെ തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പിനുശേഷം ഓരോ കളറുകളിലും വീണിരിക്കുന്ന കാര്‍ഡുകള്‍ എണ്ണിയാണ് വിജയികളെ പ്രഖ്യാപിച്ചിരുന്നത്.
കളര്‍ മനസിലാക്കാനും വായിച്ചെടുക്കാനുമുള്ള മഹാഭൂരിപക്ഷ വോട്ടര്‍മാരുടെ അജ്ഞത കണക്കിലെടുത്ത് കളര്‍ പെട്ടികള്‍ക്കു പകരം ചിഹ്നം ഒട്ടിച്ച പെട്ടികള്‍ സുകുമാർസെൻ അവതരിപ്പിച്ചു.
1957ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളം ദ്വയാംഗ മണ്ഡലത്തില്‍നിന്നും ജനറല്‍ വിഭാഗത്തില്‍ കോണ്‍ഗ്രസിന്റെ നുകംവച്ച കാളയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അരിവാളും നെല്‍ക്കതിരും ആയിരുന്നു പാര്‍ട്ടി ചിഹ്നങ്ങള്‍. 1957ലെ ദ്വയാംഗ മണ്ഡലത്തില്‍ ഒരു റിസര്‍വേഷന്‍ സീറ്റും ഒരു ജനറല്‍ സീറ്റുമാണുണ്ടായിരുന്നത്. ജനറല്‍ സീറ്റില്‍ നാമനിര്‍ദേശ പത്രിക നല്കിയ കോണ്‍ഗ്രസിന്റെ ബി.കെ. നായരുടെ പത്രിക വരണാധികാരിയായിരുന്ന ദേവികുളം സബ്കളക്ടര്‍ തള്ളി. നാമനിര്‍ദേശ പത്രികയില്‍ മുഴുവന്‍ പേരും ചേര്‍ത്തിട്ടില്ലെന്ന് എതിര് സ്ഥാനാര്‍ഥി റോസമ്മ പുന്നൂസിന്റെ അഭിഭാഷകന് ചൂണ്ടിക്കാണിച്ചത് അംഗീകരിച്ച് ബി.കെ. നായരുടെ പത്രിക തള്ളുകയായിരുന്നു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസിന്റെ ഡമ്മി സ്ഥാനാര്‍ഥിയായിരുന്ന എസ്. രാമയ്യയും റോസമ്മ പുന്നൂസും തമ്മില്‍ നടന്ന മത്സരത്തില്‍ റോസമ്മ പുന്നൂസ് വിജയിച്ചു. പത്രിക തള്ളിയതിനെതിരെ സുപ്രീംകോടതിയില്‍ ബി.കെ. നായര്‍ നല്കിയ പരാതിയില്‍ ബി.കെ. നായര്‍ എന്ന ശങ്കരപണിക്കര് ബാലകൃഷ്ണന്‍നായരുടെ വാദം അംഗീകരിച്ച് തെരഞ്ഞെടുപ്പ് സുപ്രീംകോടതി അസാധുവാക്കി.
തുടര്‍ന്ന് ദേവികുളത്ത് 1958 മേയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നു. ഇതിലാണ് ബാലറ്റ്പേപ്പര്‍ രാജ്യത്ത് ആദ്യമായി ഉപയോഗത്തില്‍ വന്നത്. ഉപതെരഞ്ഞെടുപ്പിലും റോസമ്മ പുന്നൂസ് വിജയിച്ചു.
പിന്നീട് അടിയന്തരാവസ്ഥയ്ക്കുശേഷം 1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മാവേലിക്കരയിലും 1980ല്‍ കൊല്ലത്തുനിന്നും ബി.കെ. നായര്‍ ലോക്സഭയിലേക്കു വിജയിച്ചു. അടിയന്തരാവസ്ഥയ്ക്കുശേഷം കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ആദ്യമായി ഇന്ദിരാഗാന്ധിക്കു പിന്തുണ പ്രഖ്യാപിച്ച കേരളത്തിലെ എംപിയായിരുന്നു ബി.കെ. നായര്‍. രണ്ടുവര്‍ഷം മുമ്പ് 100-ാം വയസില്‍ അന്തരിച്ചു.
1982ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പറവൂരിലാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം രാജ്യത്ത് ആദ്യമായി പരീക്ഷിക്കുന്നത്. മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഏതാനും ബൂത്തുകളിലായിരുന്നു വോട്ടിംഗ് യന്ത്രം പരീക്ഷിച്ചത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ എ.സി. ജോസ് തോറ്റു. സിപിഐയുടെ ശിവൻ പിള്ള ജയിച്ചു. വോട്ടിംഗ് യന്ത്രം ഉപയോഗിച്ചത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നുകാട്ടി എ.സി. ജോസ് തെരഞ്ഞെടുപ്പ് പെറ്റീഷന് ഫയല്‍ചെയ്തു.
പരാതി പരിഗണിച്ച തെരഞ്ഞെടുപ്പു കമ്മീഷന് തെരഞ്ഞെടുപ്പു റദ്ദാക്കി ഉപതെരഞ്ഞെടുപ്പു നടത്തി. പൂര്‍ണമായും ബാലറ്റ്പേപ്പര്‍ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ എ.സി. ജോസ് വിജയിച്ചു.
ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം പിന്നീട് പ്രയോഗത്തില്‍ വരുത്തിയത്.
കെ.എസ്. ഫ്രാന്‍സിസ്
രാജ്യത്ത് പ്രജാസഭകളിലും മറ്റും തെരഞ്ഞെടുപ്പുകള്‍ നടന്നിട്ടുണ്ടെങ്കിലും പ്രായപൂര്‍ത്തി വോട്ടവകാശവും ഏകീകൃത വോട്ടിംഗ് സ്വഭാവവും ഉണ്ടാകുന്നത് 1951-52ലെ തെരഞ്ഞെടുപ്പിലാണ്. 1951 ഒക്ടോബറിലാണ് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സുകുമാര്‍സെന്‍ തെരഞ്ഞെടുപ്പു കമ്മീഷണറായി സ്വതന്ത്ര ഭരണഘടനാ സ്ഥാപനവും നിലവില്‍വന്നു. ഇദ്ദേഹമാണ് തെരഞ്ഞെടുപ്പിൽ കാതലായ പരിഷ്കാരങ്ങൾ കൊണ്ടുവന്നത്. അതുവരെ പല കളറുകളിലുള്ള പെട്ടികളാണ് തെരഞ്ഞെടുപ്പിന് ഉപയോഗിച്ചിരുന്നത്. റിട്ടേണിംഗ് ഓഫീസര്‍ ഒപ്പിട്ടുനല്‍കുന്ന കാര്‍ഡ് പെട്ടികളില്‍ നിക്ഷേപിച്ചായിരുന്നു തെരഞ്ഞെടുപ്പു നടന്നിരുന്നത്. ഈ കാര്‍ഡ് പോളിംഗ് സ്റ്റേഷനു പുറത്തെത്തിച്ച് വില്പനനടത്തി തെരഞ്ഞെടുപ്പില്‍ കൃത്രിമംകാട്ടാന്‍ അന്നുതന്നെ തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പിനുശേഷം ഓരോ കളറുകളിലും വീണിരിക്കുന്ന കാര്‍ഡുകള്‍ എണ്ണിയാണ് വിജയികളെ പ്രഖ്യാപിച്ചിരുന്നത്.
കളര്‍ മനസിലാക്കാനും വായിച്ചെടുക്കാനുമുള്ള മഹാഭൂരിപക്ഷ വോട്ടര്‍മാരുടെ അജ്ഞത കണക്കിലെടുത്ത് കളര്‍ പെട്ടികള്‍ക്കു പകരം ചിഹ്നം ഒട്ടിച്ച പെട്ടികള്‍ സുകുമാർസെൻ അവതരിപ്പിച്ചു.
1957ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളം ദ്വയാംഗ മണ്ഡലത്തില്‍നിന്നും ജനറല്‍ വിഭാഗത്തില്‍ കോണ്‍ഗ്രസിന്റെ നുകംവച്ച കാളയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അരിവാളും നെല്‍ക്കതിരും ആയിരുന്നു പാര്‍ട്ടി ചിഹ്നങ്ങള്‍. 1957ലെ ദ്വയാംഗ മണ്ഡലത്തില്‍ ഒരു റിസര്‍വേഷന്‍ സീറ്റും ഒരു ജനറല്‍ സീറ്റുമാണുണ്ടായിരുന്നത്. ജനറല്‍ സീറ്റില്‍ നാമനിര്‍ദേശ പത്രിക നല്കിയ കോണ്‍ഗ്രസിന്റെ ബി.കെ. നായരുടെ പത്രിക വരണാധികാരിയായിരുന്ന ദേവികുളം സബ്കളക്ടര്‍ തള്ളി. നാമനിര്‍ദേശ പത്രികയില്‍ മുഴുവന്‍ പേരും ചേര്‍ത്തിട്ടില്ലെന്ന് എതിര് സ്ഥാനാര്‍ഥി റോസമ്മ പുന്നൂസിന്റെ അഭിഭാഷകന് ചൂണ്ടിക്കാണിച്ചത് അംഗീകരിച്ച് ബി.കെ. നായരുടെ പത്രിക തള്ളുകയായിരുന്നു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസിന്റെ ഡമ്മി സ്ഥാനാര്‍ഥിയായിരുന്ന എസ്. രാമയ്യയും റോസമ്മ പുന്നൂസും തമ്മില്‍ നടന്ന മത്സരത്തില്‍ റോസമ്മ പുന്നൂസ് വിജയിച്ചു. പത്രിക തള്ളിയതിനെതിരെ സുപ്രീംകോടതിയില്‍ ബി.കെ. നായര്‍ നല്കിയ പരാതിയില്‍ ബി.കെ. നായര്‍ എന്ന ശങ്കരപണിക്കര് ബാലകൃഷ്ണന്‍നായരുടെ വാദം അംഗീകരിച്ച് തെരഞ്ഞെടുപ്പ് സുപ്രീംകോടതി അസാധുവാക്കി.
തുടര്‍ന്ന് ദേവികുളത്ത് 1958 മേയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നു. ഇതിലാണ് ബാലറ്റ്പേപ്പര്‍ രാജ്യത്ത് ആദ്യമായി ഉപയോഗത്തില്‍ വന്നത്. ഉപതെരഞ്ഞെടുപ്പിലും റോസമ്മ പുന്നൂസ് വിജയിച്ചു.
പിന്നീട് അടിയന്തരാവസ്ഥയ്ക്കുശേഷം 1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മാവേലിക്കരയിലും 1980ല്‍ കൊല്ലത്തുനിന്നും ബി.കെ. നായര്‍ ലോക്സഭയിലേക്കു വിജയിച്ചു. അടിയന്തരാവസ്ഥയ്ക്കുശേഷം കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ആദ്യമായി ഇന്ദിരാഗാന്ധിക്കു പിന്തുണ പ്രഖ്യാപിച്ച കേരളത്തിലെ എംപിയായിരുന്നു ബി.കെ. നായര്‍. രണ്ടുവര്‍ഷം മുമ്പ് 100-ാം വയസില്‍ അന്തരിച്ചു.
1982ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പറവൂരിലാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം രാജ്യത്ത് ആദ്യമായി പരീക്ഷിക്കുന്നത്. മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഏതാനും ബൂത്തുകളിലായിരുന്നു വോട്ടിംഗ് യന്ത്രം പരീക്ഷിച്ചത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ എ.സി. ജോസ് തോറ്റു. സിപിഐയുടെ ശിവൻ പിള്ള ജയിച്ചു. വോട്ടിംഗ് യന്ത്രം ഉപയോഗിച്ചത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നുകാട്ടി എ.സി. ജോസ് തെരഞ്ഞെടുപ്പ് പെറ്റീഷന് ഫയല്‍ചെയ്തു.
പരാതി പരിഗണിച്ച തെരഞ്ഞെടുപ്പു കമ്മീഷന് തെരഞ്ഞെടുപ്പു റദ്ദാക്കി ഉപതെരഞ്ഞെടുപ്പു നടത്തി. പൂര്‍ണമായും ബാലറ്റ്പേപ്പര്‍ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ എ.സി. ജോസ് വിജയിച്ചു.
ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം പിന്നീട് പ്രയോഗത്തില്‍ വരുത്തിയത്.
കെ.എസ്. ഫ്രാന്‍സിസ്