കോഴിക്കോട്: കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് റൺവേയിൽ തെന്നിമാറി താഴ്ചയിലേക്ക് മറിഞ്ഞു. വീഴ്ചയുടെ ആഘാതത്തിൽ വിമാനം തകർന്ന് രണ്ടായി പിളർന്നു. അപകടത്തിൽ പൈലറ്റ് ദീപക് വസന്ത് സാഠേ ഉൾപ്പെടെ നാലു പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി 7.45 ന് ലാൻഡിംഗിനിടെയായിരുന്നു അപകടം.
വന്ദേ ഭാരത് മിഷന്റെ ഭാഗമായി ആറ് ജീവനക്കാർ ഉൾപ്പെടെ 191 യാത്രക്കാരുമായി ദുബായിൽ നിന്നും കോഴിക്കോട്ടേയ്ക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ IX-1344 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
കനത്ത മഴയിൽ നനഞ്ഞുകുതിർന്ന റൺവെയിൽ വിമാനം തെന്നിമാറുകയായിരുന്നു. ടേബിൾ ടോപ്പ് മാതൃകയിലുള്ള റൺവേയുടെ ഇരുവശവും നാൽപത് അടിയോളം താഴ്ചയാണ്. ഇവിടേക്കാണ് വിമാനം മറിഞ്ഞുവീണത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വന്ദേ ഭാരത് മിഷന്റെ ഭാഗമായി ആറ് ജീവനക്കാർ ഉൾപ്പെടെ 191 യാത്രക്കാരുമായി ദുബായിൽ നിന്നും കോഴിക്കോട്ടേയ്ക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ IX-1344 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
കനത്ത മഴയിൽ നനഞ്ഞുകുതിർന്ന റൺവെയിൽ വിമാനം തെന്നിമാറുകയായിരുന്നു. ടേബിൾ ടോപ്പ് മാതൃകയിലുള്ള റൺവേയുടെ ഇരുവശവും നാൽപത് അടിയോളം താഴ്ചയാണ്. ഇവിടേക്കാണ് വിമാനം മറിഞ്ഞുവീണത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.