വാഷിംഗ്ടണ്‍: കോവിഡിനെതിരെ പോരാടുന്നതിൽ ഇന്ത്യക്കു കാര്യമായ പ്രശ്നമുണ്ടെന്നും ചൈനയിൽ കൊവിഡ് രോഗികൾ വീണ്ടും വർധിച്ചു വരികയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് .അതേസമയം കോവിഡിനെ നേരിടുന്നതിൽ അമേരിക്ക വളരെയധികം മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിനെ നേരിടുന്നതിൽ നമ്മൾ കാര്യങ്ങൾ വളരെയധികം നന്നായി ചെയ്യുന്നുണ്ട്. മറ്റേതൊരു രാജ്യം പ്രവർത്തിച്ചതിനേക്കാളും നന്നായി നമ്മൾ പ്രവർത്തിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്. എന്താണിപ്പോൾ സംഭവിക്കുന്നതെന്നത് സംബന്ധിച്ച് ഒന്ന് നോക്കിയാൽ തന്നെ നിങ്ങൾക്ക് ഇത് മനസിലാകും,’ ട്രംപ് പറഞ്ഞു.
60 മില്യണ്‍ ജനങ്ങളെ അമേരിക്കയിൽ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയെന്നും വലിയ രാജ്യങ്ങളെ നോക്കുന്പോൾ അമേരിക്ക മികച്ച രീതിയിലാണ് കോവിഡിനെതിരേ നേരിടുന്നതെന്നും ട്രംപ് പറഞ്ഞു.
"നമ്മൾ ചൈനയെക്കാളും ഇന്ത്യയെക്കാളും വലുതാണെന്ന കാര്യം' നിങ്ങൾമറക്കരുത്. ചൈനയിൽ ഇപ്പോൾ വലിയ തോതിൽ രോഗികളുടെ എണ്ണത്തിൽ വർധനവുണ്ട്. ഇന്ത്യയ്ക്ക് വലിയൊരു പ്രശ്നമുണ്ട്. മറ്റു രാജ്യങ്ങൾക്കും പ്രശ്നമുണ്ട്,’ ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവാണ് രേഖപ്പെടുത്തുന്നത്. 18,55,745 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. ചൊവ്വാഴ്ചമാത്രം 52,050 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
അതേസമയം ചൈനയിൽ പുതുതായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത് തുടങ്ങി. ചൊവ്വാഴ്ച 36 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസത്തോടെ തന്നെ ചൈനയിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടവരുടെ എണ്ണം 100 കടന്നു. അമേരിക്കയാണ് കൊവിഡ് വ്യാപനത്തിൽ ഇപ്പോഴും മുന്നിൽ നിൽക്കുന്ന രാജ്യം.
റിപ്പോർട്ട്: പി.പി. ചെറിയാൻ
കോവിഡിനെ നേരിടുന്നതിൽ നമ്മൾ കാര്യങ്ങൾ വളരെയധികം നന്നായി ചെയ്യുന്നുണ്ട്. മറ്റേതൊരു രാജ്യം പ്രവർത്തിച്ചതിനേക്കാളും നന്നായി നമ്മൾ പ്രവർത്തിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്. എന്താണിപ്പോൾ സംഭവിക്കുന്നതെന്നത് സംബന്ധിച്ച് ഒന്ന് നോക്കിയാൽ തന്നെ നിങ്ങൾക്ക് ഇത് മനസിലാകും,’ ട്രംപ് പറഞ്ഞു.
60 മില്യണ്‍ ജനങ്ങളെ അമേരിക്കയിൽ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയെന്നും വലിയ രാജ്യങ്ങളെ നോക്കുന്പോൾ അമേരിക്ക മികച്ച രീതിയിലാണ് കോവിഡിനെതിരേ നേരിടുന്നതെന്നും ട്രംപ് പറഞ്ഞു.
"നമ്മൾ ചൈനയെക്കാളും ഇന്ത്യയെക്കാളും വലുതാണെന്ന കാര്യം' നിങ്ങൾമറക്കരുത്. ചൈനയിൽ ഇപ്പോൾ വലിയ തോതിൽ രോഗികളുടെ എണ്ണത്തിൽ വർധനവുണ്ട്. ഇന്ത്യയ്ക്ക് വലിയൊരു പ്രശ്നമുണ്ട്. മറ്റു രാജ്യങ്ങൾക്കും പ്രശ്നമുണ്ട്,’ ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവാണ് രേഖപ്പെടുത്തുന്നത്. 18,55,745 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. ചൊവ്വാഴ്ചമാത്രം 52,050 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
അതേസമയം ചൈനയിൽ പുതുതായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത് തുടങ്ങി. ചൊവ്വാഴ്ച 36 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസത്തോടെ തന്നെ ചൈനയിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടവരുടെ എണ്ണം 100 കടന്നു. അമേരിക്കയാണ് കൊവിഡ് വ്യാപനത്തിൽ ഇപ്പോഴും മുന്നിൽ നിൽക്കുന്ന രാജ്യം.
റിപ്പോർട്ട്: പി.പി. ചെറിയാൻ