റിയാദ്: തൃശൂർ ജില്ലാ സൗഹൃദവേദി കൗണ്സിലറും നോമ കലാവേദിയുടെ പ്രസിഡന്റുമായിരുന്ന തൃശൂർ സ്വദേശിയായ പിസി. വിക്രമന് യാത്രയയപ്പു നൽകി. വളരെ ലളിതമായി നടന്ന ചടങ്ങിൽ സൗഹൃദ വേദി പ്രസിഡന്റ് ധനഞ്ജയകുമാർ ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ, സിവി. കൃഷ്ണകുമാർ, അനിൽ നാട്ടിക, സൂരജ് തുടങ്ങിയവർ ചേർന്ന് സംഘടനയുടെ മൊമെന്റോ കൈമാറി.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി റിദ നാഷണൽ കന്പനിയിൽ പ്രൊജക്ട് മാനേജരായി സേവനം അനുഷ്ടിച്ചു വരികയായിരുന്നു. പ്രശസ്തമായ കോഴിക്കോട് റീജണൽ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം കരസ്ഥമാക്കിയിട്ടുള്ള അദ്ദേഹം. 35 വർഷങ്ങൾക്കു മുൻപ് റിയാദിൽ വളരെ ചെറിയ ഒരു കന്പനിയായിരുന്ന റിദ നാഷണൽ കന്പനിയിയാണ് ഇവിടുത്തെ ഒൗദ്യാഗിക ജീവിതം തുടങ്ങുന്നത്. അവിടെ നിന്നും ആ കന്പനിയെ ഇന്നത്തെ ലോക നിലവാരത്തിലെത്തിക്കാൻ വിക്രമന്റെ സാങ്കേതിക മികവും നേതൃപാടവവും വളരെ അധികം സഹായിച്ചിട്ടുണ്ടെന്നുള്ളതിന് തെളിവാണ്. കന്പനിയിലെ സൗദിവൽകരണം 100 ശതമാനം ആയിട്ടും ആളെ മാത്രം ജോലിയിൽ നിന്നും പറഞ്ഞു വിടാതിരുന്നത്.
ജോലി സംബന്ധമായി വിവിധ യൂറോപ്യൻ രാജ്യങ്ങളിലും ഒട്ടുമിക്ക ഗൾഫ് രാജ്യങ്ങളിലും അന്തർ ദേശീയ സെമിനാറുകൾ, വ്യാപാരമേളകൾ എന്നിവയിൽ അദ്ദേഹം സംബന്ധിച്ചിട്ടുണ്ട്.
തികഞ്ഞ ഒരു കല ആസ്വാദകനും സാഹിത്യ അഭിരുചിയുമുള്ള വിക്രമൻ, റിയാദിൽ പല സദസുകളിലും ഇന്ത്യൻ ക്ലാസിക്കൽ കലകളെ പ്രോത്സാഹിപ്പിക്കാൻ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലെ നിരവധി കഥകളി കലാകാരന്മാരുമായും അടുത്തബന്ധമാണ് അദ്ദേഹത്തിനുള്ളത്. കൈതപ്രം ദാമോദരൻ നന്പൂതിരി മുതൽ മലയാള സാഹിത്യ ശാഖയിലെ പലരുമായും അടുത്ത വ്യക്തി ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ പത്നി അഡ്വക്കേറ്റ് ഉഷ, ഏകമകൾ കുമാരി നമിത. പ്രശസ്തമായ താന്ത്രിക കുടുംബം ചേന്നാസ് മനയിലെ അംഗമാണ് വിക്രമൻ.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി റിദ നാഷണൽ കന്പനിയിൽ പ്രൊജക്ട് മാനേജരായി സേവനം അനുഷ്ടിച്ചു വരികയായിരുന്നു. പ്രശസ്തമായ കോഴിക്കോട് റീജണൽ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം കരസ്ഥമാക്കിയിട്ടുള്ള അദ്ദേഹം. 35 വർഷങ്ങൾക്കു മുൻപ് റിയാദിൽ വളരെ ചെറിയ ഒരു കന്പനിയായിരുന്ന റിദ നാഷണൽ കന്പനിയിയാണ് ഇവിടുത്തെ ഒൗദ്യാഗിക ജീവിതം തുടങ്ങുന്നത്. അവിടെ നിന്നും ആ കന്പനിയെ ഇന്നത്തെ ലോക നിലവാരത്തിലെത്തിക്കാൻ വിക്രമന്റെ സാങ്കേതിക മികവും നേതൃപാടവവും വളരെ അധികം സഹായിച്ചിട്ടുണ്ടെന്നുള്ളതിന് തെളിവാണ്. കന്പനിയിലെ സൗദിവൽകരണം 100 ശതമാനം ആയിട്ടും ആളെ മാത്രം ജോലിയിൽ നിന്നും പറഞ്ഞു വിടാതിരുന്നത്.
ജോലി സംബന്ധമായി വിവിധ യൂറോപ്യൻ രാജ്യങ്ങളിലും ഒട്ടുമിക്ക ഗൾഫ് രാജ്യങ്ങളിലും അന്തർ ദേശീയ സെമിനാറുകൾ, വ്യാപാരമേളകൾ എന്നിവയിൽ അദ്ദേഹം സംബന്ധിച്ചിട്ടുണ്ട്.
തികഞ്ഞ ഒരു കല ആസ്വാദകനും സാഹിത്യ അഭിരുചിയുമുള്ള വിക്രമൻ, റിയാദിൽ പല സദസുകളിലും ഇന്ത്യൻ ക്ലാസിക്കൽ കലകളെ പ്രോത്സാഹിപ്പിക്കാൻ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലെ നിരവധി കഥകളി കലാകാരന്മാരുമായും അടുത്തബന്ധമാണ് അദ്ദേഹത്തിനുള്ളത്. കൈതപ്രം ദാമോദരൻ നന്പൂതിരി മുതൽ മലയാള സാഹിത്യ ശാഖയിലെ പലരുമായും അടുത്ത വ്യക്തി ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ പത്നി അഡ്വക്കേറ്റ് ഉഷ, ഏകമകൾ കുമാരി നമിത. പ്രശസ്തമായ താന്ത്രിക കുടുംബം ചേന്നാസ് മനയിലെ അംഗമാണ് വിക്രമൻ.