വാഷിംഗ്ടണ്‍: എച്ച് 1 ബി വിസയിലെത്തുന്നവരെ അമേരിക്കയിലെ സർക്കാർ ഏജൻസി ജോലികളിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നത് വിലക്കുന്ന ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഓഗസ്റ്റ് മൂന്നിന് തിങ്കളാഴ്ച ഒപ്പുവച്ചു. അമേരിക്കയിൽ ജോലിക്ക് ശ്രമിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരുടെ മോഹമാണ് ഇതോടെ കരിഞ്ഞത്.
സർക്കാർ ഏജൻസികൾ നേരിട്ടോ അല്ലാതെയോ വിദേശികളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നത് വിലക്കിയിരിക്കുകയാണ്്. പ്രധാനമായും എച്ച് 1 ബി വിസയിൽ അമേരിക്കയിലെത്തുന്നവരെ ലക്ഷ്യമിട്ടാണ് ഉത്തരവ്. ഈ വിസയുടെ പ്രധാന ഗുണഭോക്താക്കൾ ഇന്ത്യക്കാരാണ്. കഴിഞ്ഞ രണ്ടു മൂന്ന് വർഷങ്ങളായി എച്ച്സിഎൽ ടെക്, ഇൻഫോസിസ്, വിപ്രോ, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഇന്ത്യൻ ഐടി കന്പനികൾ എച്ച് -1 ബി വിസകളെ ആശ്രയിക്കുന്നത് കുറവുണ്ടായിട്ടും ട്രംപ് അയഞ്ഞില്ല.
എച്ച് -1 ബി വിസ നിയന്ത്രണം ഞങ്ങൾ അന്തിമമാക്കുകയാണ്. അതിനാൽ ഒരു അമേരിക്കൻ തൊഴിലാളിയെയും വീണ്ടും മാറ്റി സ്ഥാപിക്കരുത്. ഉയർന്ന വേതനം ലഭിക്കുന്ന തൊഴിലവസരങ്ങൾ എച്ച് -1 ബി ഉപയോഗിച്ച് അമേരിക്കൻ പ്രതിഭകൾക്ക് നിഷേധിക്കുന്നത് നിർത്തണം- പ്രസിഡന്റ് പറഞ്ഞു. ഈ വർഷം അവസാനം വരെ എച്ച് 1 ബി വിസ അനുവദിക്കുന്നത് നിർത്തിവച്ചുള്ള ഉത്തരവ് ജൂണ്‍ 23നു വന്നിരുന്നു. ഇതിന് പിന്നാലെയാണ് നിലവിൽ വിസയുള്ളവർക്ക് തിരിച്ചടിയാകുന്ന ഉത്തരവിറങ്ങിയിരിക്കുന്നത്. ഇതിന്റെ പ്രത്യാഘാതമായി ഇന്ത്യൻ ഐടി കന്പനികളുടെയല്ലാം ഓഹരി വില ഇന്ന് താഴുകയാണ്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
സർക്കാർ ഏജൻസികൾ നേരിട്ടോ അല്ലാതെയോ വിദേശികളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നത് വിലക്കിയിരിക്കുകയാണ്്. പ്രധാനമായും എച്ച് 1 ബി വിസയിൽ അമേരിക്കയിലെത്തുന്നവരെ ലക്ഷ്യമിട്ടാണ് ഉത്തരവ്. ഈ വിസയുടെ പ്രധാന ഗുണഭോക്താക്കൾ ഇന്ത്യക്കാരാണ്. കഴിഞ്ഞ രണ്ടു മൂന്ന് വർഷങ്ങളായി എച്ച്സിഎൽ ടെക്, ഇൻഫോസിസ്, വിപ്രോ, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഇന്ത്യൻ ഐടി കന്പനികൾ എച്ച് -1 ബി വിസകളെ ആശ്രയിക്കുന്നത് കുറവുണ്ടായിട്ടും ട്രംപ് അയഞ്ഞില്ല.
എച്ച് -1 ബി വിസ നിയന്ത്രണം ഞങ്ങൾ അന്തിമമാക്കുകയാണ്. അതിനാൽ ഒരു അമേരിക്കൻ തൊഴിലാളിയെയും വീണ്ടും മാറ്റി സ്ഥാപിക്കരുത്. ഉയർന്ന വേതനം ലഭിക്കുന്ന തൊഴിലവസരങ്ങൾ എച്ച് -1 ബി ഉപയോഗിച്ച് അമേരിക്കൻ പ്രതിഭകൾക്ക് നിഷേധിക്കുന്നത് നിർത്തണം- പ്രസിഡന്റ് പറഞ്ഞു. ഈ വർഷം അവസാനം വരെ എച്ച് 1 ബി വിസ അനുവദിക്കുന്നത് നിർത്തിവച്ചുള്ള ഉത്തരവ് ജൂണ്‍ 23നു വന്നിരുന്നു. ഇതിന് പിന്നാലെയാണ് നിലവിൽ വിസയുള്ളവർക്ക് തിരിച്ചടിയാകുന്ന ഉത്തരവിറങ്ങിയിരിക്കുന്നത്. ഇതിന്റെ പ്രത്യാഘാതമായി ഇന്ത്യൻ ഐടി കന്പനികളുടെയല്ലാം ഓഹരി വില ഇന്ന് താഴുകയാണ്.
റിപ്പോർട്ട്: പി.പി. ചെറിയാൻ