ലോകവിചാരം / സെർജി ആന്റണി
പഴയ ചെക്കോസ്ലൊവാക്യയുടെ ഭാഗമായിരുന്ന സ്ലൊവാക്യയ്ക്കു പരിസ്ഥിതി പ്രവർത്തകയും അഴിമതിവിരുദ്ധപോരാളിയുമായ വനിതാ പ്രസിഡന്റ്. അഴിമതി എവിടെക്കണ്ടാലും അതിനെതിരേ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തും സൂസന കാപുടോവ. സ്ലൊവാക്യയുടെ പ്രഥമ വനിതാ പ്രസിഡന്റാണു സൂസന.
അഭിഭാഷകയായ സൂസന പരിസ്ഥിതി സംബന്ധിയായ നിയമങ്ങളിലാണു സ്പെഷലൈസ് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ 58.4 ശതമാനം വോട്ട് അവർ നേടി. മാന്യമായ തെരഞ്ഞെടുപ്പു പ്രചാരണത്തിലൂടെ സൂസന പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എതിരാളികളെ വിമർശിക്കാതെതന്നെ വിജയം നേടാനാവുമെന്നു താൻ തെളിയിച്ചുവെന്ന് സൂസന ഫലപ്രഖ്യാപനത്തിനുശേഷം അഭിമാനപൂർവം പറഞ്ഞു. യൂറോപ്യൻ പാർലമെന്റിലേക്കും സ്ലൊവാക്യയുടെ പാർലമെന്റിലേക്കും അടുത്തുതന്നെ നടക്കുന്ന തെരഞ്ഞെടുപ്പുകളിലും ഇതേ മാന്യമായ പ്രചാരണം ഉണ്ടാകണമെന്ന് അവർ ആവശ്യപ്പെട്ടു.
ഫലപ്രഖ്യാപനം വന്നയുടൻതന്നെ എതിർ സ്ഥാനാർഥി മാറോസ് സെഫ്കോവിക് സൂസനയെ അഭിനന്ദിക്കുകുയും ആശംസ അർപ്പിക്കുകയും ചെയ്തു. നാല്പത്തഞ്ചുകാരിയായ സൂസനയ്ക്ക് രാഷ്ട്രീയത്തിൽ പരിചയക്കുറവുണ്ടെങ്കിലും അവരുടെ അഴിമതി വിരുദ്ധ പോരാട്ടത്തിനു ജനങ്ങൾ നൽകിയ അംഗീകാരമായാണ് ഈ വിജയത്തെ നിരീക്ഷകർ വിലയിരുത്തുന്നത്. സ്ലൊവാക്യയിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ സൂസന പ്രതിഷേധവുമായി രംഗത്തെത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. അടുത്തകാലത്തു രൂപവത്കരിച്ച പ്രോഗ്രസീവ് സ്ലൊവാക്യ എന്ന പാർട്ടിയിലൂടെയാണ് സൂസന രാഷ്ട്രീയരംഗത്തെത്തിയത്. പക്ഷേ പാർട്ടിക്ക് അംഗീകാരം ലഭിക്കാത്തതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായില്ല. പാർട്ടി പദവി രാജിവച്ചാണ് സൂസന പ്രസിഡന്റ് സ്ഥാനാർഥിയായത്.
1993ൽ ചെക്കോസ്ലൊവാക്യയിൽനിന്നു വിട്ടുപോന്ന സ്ലൊവാക്യയുടെ അഞ്ചാമത്തെ പ്രസിഡന്റാണു സൂസന. ഇതൊക്കെയാണെങ്കിലും ഭിന്നലിംഗക്കാരുടെ അവകാശങ്ങൾ, ഗർഭച്ഛിദ്രം തുടങ്ങിയ വിഷയങ്ങളിൽ സൂസനയുടെ നിലപാടുകളോടു കടുത്ത എതിർപ്പുള്ളവർ ഏറെയാണ്.
യുഗപരിണാമം
പരന്പരാഗത രാജഭരണ സന്പ്രദായം തുടർന്നുപോരുന്ന രാജ്യമാണു ജപ്പാൻ. അവിടെ പുതിയ രാജാവ് അധികാരമേൽക്കുന്പോൾ പുതു യുഗവും തുടങ്ങും. ജപ്പാനിലെ അകിഹിതോ ചക്രവർത്തിയുടെ ഭരണ കാലഘട്ടം ഏപ്രിൽ 30ന് അവസാനിക്കും. അതോടെ "ഹൈസി' യുഗത്തിനും അന്ത്യമാവും. സമാധാന യുഗമെന്നാണ് ഹൈസിയുടെഅർഥം.
അകിഹിതോയ്ക്കുപകരം പുത്രൻ നാരുഹിതോ മേയ് ഒന്നിന് അധികാരമേൽക്കും. അന്നുമുതൽ ജപ്പാനിൽ "റീവാ' യുഗത്തിന് ആരംഭമാകും. സാഹോദര്യമാണ് ഈ യുഗം ലക്ഷ്യമിടുന്നത്. മുൻകാലങ്ങളിൽ ചൈനീസ് ഇതിഹാസങ്ങളിൽനിന്നായിരുന്നു യുഗങ്ങളുടെ പേര് തെരഞ്ഞെടുത്തിരുന്നത്. ഇത്തവണ പേരിനായി പ്രധാനമന്ത്രി ഷിൻസെ ആബെ ആധാരമാക്കിയത് ജപ്പാനിലെ പുരാതന കവിതകളെയായിരുന്നു. ദേശീയ ബോധം വളർത്തുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നയാളാണു പ്രധാനമന്ത്രി ഷിൻസെ ആബെ. ഏഴാം നൂറ്റാണ്ടിലെ ജാപ്പനീസ് കവിതാ സമാഹാരത്തിൽനിന്നാണു യുഗനാമം ഉരുത്തിരിഞ്ഞത്. ജപ്പാന്റെ ഈടുറ്റ സംസ്കാരവും പാരന്പര്യവും വിളങ്ങിനിൽക്കുന്നവയാണീ കവിതകൾ.
പുതിയ യുഗനാമത്തിന് ജാപ്പനീസ് ഭാഷയിലെ രണ്ട് അക്ഷരങ്ങളാണുള്ളത്. ആദ്യ അക്ഷരം "റീ' യുടെ അർഥം നല്ലത് അല്ലെങ്കിൽ മനോഹരം എന്നാണ്. രണ്ടാമത്തെ അക്ഷരമായ "വാ' എന്നതിന് സമാധാനം ഐക്യം, മൃദുലം എന്നൊക്കെയാണർഥം. ജപ്പാനിലെ സവിശേഷമായൊരു പൂവിനെക്കുറിച്ചാണ് ഏഴാം നൂറ്റാണ്ടിൽ രചിച്ച കവിതയിൽ പറയുന്നത്.
സൈനികകോടതി നിർത്തി
പാക്കിസ്ഥാനിൽ സൈനിക കോടതികൾ ഇല്ലാതായി. ഇതേക്കുറിച്ചു സമ്മിശ്ര പ്രതികരണങ്ങളാണു പാക്കിസ്ഥാനിലും പുറംലോകത്തും ഉണ്ടാകുന്നത്. ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാക്കിസ്ഥാൻ സൈനിക കോടതികൾ സ്ഥാപിച്ചത്. എന്നാൽ, ഇത്തരം കോടതികൾ വളരെ ക്രൂരമായ ശിക്ഷയാണു നൽകുന്നതെന്നു പരാതി ഉയർന്നിരുന്നു.
കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ 478കേസുകൾ പ്രത്യേക സൈനിക കോടതിയുടെ മുന്നിലെത്തി. 284 പേർക്കാണു വധശിക്ഷ വിധിച്ചത്. സൈനിക കോടതികളിലെ ജഡ്ജിമാർക്ക് നിയമബിരുദംപോലും വേണമെന്നില്ല. സൈന്യത്തിന്റെ വരുതിയിലാണീ കോടതി. വ്യാജ ചാരക്കേസിൽ ഇന്ത്യൻ പൗരനായ കുൽബൂഷൻ യാദവിനെ പാക് സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നു.
2014 ഡിസംബറിൽ പെഷവാറിലെ ഒരു സ്കൂളിൽ നടന്ന ഭീകരാക്രമണത്തിൽ നിരവധി വിദ്യാർഥികളുൾപ്പെടെ 150 പേർ കൊല്ലപ്പെട്ട സംഭവത്തെത്തുടർന്നാണ് പാക്കിസ്ഥാനിൽ ഭീകരപ്രവർത്തകരെ വിചാരണ ചെയ്യാനുള്ള സൈനിക കോടതി പുനഃസ്ഥാപിച്ചത്. കഴിഞ്ഞ ദിവസം കോടതിയുടെ കാലാവധി അവസാനിച്ചു. കോടതി തുടരണമെങ്കിൽ പാർലമെന്റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം. പ്രതിപക്ഷം കാലാവധി നീട്ടുന്നതിനെതിരാണ്.
നിലവിലുള്ള ജുഡീഷൽ സന്പ്രദായത്തെ ശക്തിപ്പെടുത്താനാണു സർക്കാർ ശ്രമിക്കേണ്ട തെന്നാണ് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ അഭിപ്രായം. എന്നാൽ, നിലവിലുള്ള കോടതികൾക്ക് ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയില്ലെന്ന വിമർശനവുമുയരുന്നുണ്ട്. കേസുകൾ വൈകുന്നതുൾപ്പെടെ പാക്കിസ്ഥാനിലെ കോടതി നടപടികളെക്കുറിച്ചു വലിയ പരാതികളാണുള്ളത്. രാജ്യം ഭരിച്ചിരുന്ന മുൻ പ്രസിഡന്റുമാരുൾപ്പെടെയുള്ളവരുടെ കേസുകൾ തന്നെയുണ്ട് ഏറെ. മിക്കതും വന്പൻ അഴിമതിക്കേസുകൾ.
മുൻ പ്രസിഡന്റുമാരായ നവാസ് ഷെരീഫും ആസിഫലി സർദാരിയും രാജ്യത്തിന്റെ സന്പത്ത് കൊള്ളയടിച്ചുവെന്നാണ് പ്രസിഡന്റ് ഇമ്രാൻ ഖാൻ പറയുന്നത്. നവാസ് ഷെരീഫ് അഴമതിക്കുറ്റത്തിനു ജയിൽ ശിക്ഷ വാങ്ങി. സർദാരിയുടെ പേരിലുള്ള അഴിമതിക്കേസുകളിൽ വിചാരണ നടക്കുന്നു.
ചൈന യൂറോപ്പിലേക്ക്
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരപ്പോരാട്ടം നീളുന്പോഴും ചൈന തങ്ങളുടെ വിപണി സജീവമാക്കാൻ മറുവഴികൾ തേടുകയാണ്. ഇപ്പോൾ യൂറോപ്പിനെയാണവർ ലക്ഷ്യമിടുന്നത്. ഇറ്റലി, ഫ്രാൻസ് തുടങ്ങി പല യൂറോപ്യൻ രാജ്യങ്ങളുമായും വ്യാപാരബന്ധങ്ങൾ ഉൾപ്പെടെ സജീവമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് തന്നെ മുൻ കൈയെടുത്തു. യൂറോപ്പിൽ സാന്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളാണ് ചൈനയുടെ ഈ വ്യാപാരതന്ത്രങ്ങളിൽ പ്രധാനമായും വീഴുന്നത്.
ഇന്ത്യക്ക് ഏറെ ആശങ്കയുള്ള ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്ക് യൂറോപ്യൻ രാജ്യങ്ങളിൽനിന്നു പിന്തുണ നേടാനാണ് ചൈനയുടെ പ്രധാന ശ്രമം. ഇക്കാര്യത്തിൽ ഇറ്റലിയുടെ പിന്തുണ ചൈന കരസ്ഥമാക്കിക്കഴിഞ്ഞു. ജി ഏഴ് രാഷ്ട്രങ്ങളിൽ ഈ ചൈനീസ് പദ്ധതിയോട് ആഭിമുഖ്യം കാട്ടിയ ആദ്യ രാജ്യമായി ഇറ്റലി. ഇക്കാര്യത്തിൽ യൂറോപ്പിൽ തന്നെയുള്ള സഖ്യരാഷ്ട്രങ്ങൾ ഇറ്റലിയെ ആശങ്കയറിയിച്ചിട്ടുണ്ട്.
ചൈനീസ് പ്രസിഡന്റ് ഷി ഈയിടെ ഇറ്റലിയിൽ മൂന്നു ദിവസത്തെ സന്ദർശനം നടത്തിയിരുന്നു. ഈ വേളയിലാണ് ബെൽറ്റ് ആൻഡ് റോഡ് പദ്ധതി സംബന്ധിച്ച കരാർ ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. അമേരിക്കയുമായുള്ള വ്യാപാരയുദ്ധം മൂർധന്യത്തിൽനിൽക്കുന്ന സമയത്താണീ സൗഹൃദക്കരാർ എന്നതിനു പ്രത്യേക പ്രാധാന്യമുണ്ട്.
ഊർജം, ഗ്യാസ് പൈപ്പ് ലൈൻ തുടങ്ങി പത്തു വിവിധ മേഖലകളിലെ കരാറുകളാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. 500 കോടി യൂറോയുടെ കരാറുകളാണിതെന്നു കരുതപ്പെടുന്നു. തുക സംബന്ധിച്ച് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. സാധാരണയായി ഇറ്റലിയുടെ അടുത്ത സുഹൃദ് രാജ്യങ്ങളുടെ തലവന്മാർക്കു നൽകുന്ന വിധത്തിലുള്ള വൻ സ്വീകരണമാണ് ചൈനീസ് പ്രസിഡന്റിന് ഒരുക്കിയിരുന്നത്.
ചൈനയുടെ വാണിജ്യ താത്പര്യങ്ങളും രാഷ്ട്രീയ ബന്ധങ്ങളും ശക്തമാക്കാനുള്ളപദ്ധതിയാണ് ബിആർഐ. എന്നാൽ പറയുന്നതുപോലെ ഈ പദ്ധതിയിൽവലിയ കാര്യമൊന്നുമില്ലെന്നും ഈ പൊയ്ക്കുതിരയെ കാട്ടി വികസിത രാജ്യങ്ങളിൽനിന്നു ചുളുവിൽ ആധുനിക സാങ്കേതികവിദ്യകൾ തട്ടിയെടുക്കുകയാണു ചൈനയുടെ ഗൂഢലക്ഷ്യമെന്നും ചില നിരീക്ഷകർ വിലയിരുത്തുന്നു. ഇറ്റാലിയൻ സർക്കാരാണെങ്കിൽ കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണിപ്പോൾ.
സ്വന്തം വിമാനത്തിൽ അന്ത്യം
വിമാനക്കന്പനി ഉടമ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. റഷ്യയിലെ അതിസന്പന്ന വനിതകളിലൊരാളായ നതാലിയ ഫിലേവയാണ് ജർമനിയിലുണ്ടായ വിമാനാപകടത്തിൽ മരിച്ചത്. ആറു സീറ്റുള്ള ചെറുവിമാനത്തിൽ യാത്ര ചെയ്യുന്പോഴായിരുന്നു അപകടം. എസ് 7 എന്ന വിമാനക്കന്പനിയുടെ ഉടമകളിൽ ഒരാളാണ് നതാലിയ. ജർമൻ നഗരമായ ഈഗൽബാഷിലെ ചെറിയൊരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനു തൊട്ടുമുന്പായിരുന്നു അപകടം.
ലാഭം കൊയ്ത് അരാംകോ
ലോകത്തിൽ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കുന്ന കന്പനി എന്ന ബഹുമതി സൗദി അറേബ്യൻ എണ്ണക്കന്പനിയായ അരാംകോയ്ക്ക്. മലയാളികൾ ഉൾപ്പെടെ ധാരാളം ഇന്ത്യക്കാർ ഈ കന്പനിയിൽ ജോലി ചെയ്യുന്നുണ്ട്.
കഴിഞ്ഞ വർഷം 111000 കോടി ഡോളറായിരുന്നു കന്പനിയുടെ ലാഭം. മൂഡിയുടെ ഇൻവസ്റ്റർ സർവീസ് പ്രസിദ്ധീകരിച്ച കണക്കാണിത്. കന്പനിയുടെ ബോണ്ടുകൾ അന്താരാഷ്ട്ര വിപണിയിൽ ഇറക്കുന്നതിനു തൊട്ടുമുന്പാണ് ഈ കണക്ക് പുറത്തുവന്നിരിക്കുന്നത്.
2017ൽ അരാംകോ 5040 കോടി ഡോളർ ലാഭവിഹിതം നൽകിയപ്പോൾ കഴിഞ്ഞ വർഷം അത് 5820 കോടി ഡോളറായി ഉയർന്നു. സൗദി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണീ കന്പനി. ലാഭവിഹിതം എപ്രകാരമാണ് രാജകുടുംബാംഗങ്ങൾക്കിടയിൽ വിതരണം ചെയ്തിരിക്കുന്നതെന്ന കാര്യത്തിൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
പഴയ ചെക്കോസ്ലൊവാക്യയുടെ ഭാഗമായിരുന്ന സ്ലൊവാക്യയ്ക്കു പരിസ്ഥിതി പ്രവർത്തകയും അഴിമതിവിരുദ്ധപോരാളിയുമായ വനിതാ പ്രസിഡന്റ്. അഴിമതി എവിടെക്കണ്ടാലും അതിനെതിരേ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തും സൂസന കാപുടോവ. സ്ലൊവാക്യയുടെ പ്രഥമ വനിതാ പ്രസിഡന്റാണു സൂസന.
അഭിഭാഷകയായ സൂസന പരിസ്ഥിതി സംബന്ധിയായ നിയമങ്ങളിലാണു സ്പെഷലൈസ് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ 58.4 ശതമാനം വോട്ട് അവർ നേടി. മാന്യമായ തെരഞ്ഞെടുപ്പു പ്രചാരണത്തിലൂടെ സൂസന പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എതിരാളികളെ വിമർശിക്കാതെതന്നെ വിജയം നേടാനാവുമെന്നു താൻ തെളിയിച്ചുവെന്ന് സൂസന ഫലപ്രഖ്യാപനത്തിനുശേഷം അഭിമാനപൂർവം പറഞ്ഞു. യൂറോപ്യൻ പാർലമെന്റിലേക്കും സ്ലൊവാക്യയുടെ പാർലമെന്റിലേക്കും അടുത്തുതന്നെ നടക്കുന്ന തെരഞ്ഞെടുപ്പുകളിലും ഇതേ മാന്യമായ പ്രചാരണം ഉണ്ടാകണമെന്ന് അവർ ആവശ്യപ്പെട്ടു.
ഫലപ്രഖ്യാപനം വന്നയുടൻതന്നെ എതിർ സ്ഥാനാർഥി മാറോസ് സെഫ്കോവിക് സൂസനയെ അഭിനന്ദിക്കുകുയും ആശംസ അർപ്പിക്കുകയും ചെയ്തു. നാല്പത്തഞ്ചുകാരിയായ സൂസനയ്ക്ക് രാഷ്ട്രീയത്തിൽ പരിചയക്കുറവുണ്ടെങ്കിലും അവരുടെ അഴിമതി വിരുദ്ധ പോരാട്ടത്തിനു ജനങ്ങൾ നൽകിയ അംഗീകാരമായാണ് ഈ വിജയത്തെ നിരീക്ഷകർ വിലയിരുത്തുന്നത്. സ്ലൊവാക്യയിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ സൂസന പ്രതിഷേധവുമായി രംഗത്തെത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. അടുത്തകാലത്തു രൂപവത്കരിച്ച പ്രോഗ്രസീവ് സ്ലൊവാക്യ എന്ന പാർട്ടിയിലൂടെയാണ് സൂസന രാഷ്ട്രീയരംഗത്തെത്തിയത്. പക്ഷേ പാർട്ടിക്ക് അംഗീകാരം ലഭിക്കാത്തതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായില്ല. പാർട്ടി പദവി രാജിവച്ചാണ് സൂസന പ്രസിഡന്റ് സ്ഥാനാർഥിയായത്.
1993ൽ ചെക്കോസ്ലൊവാക്യയിൽനിന്നു വിട്ടുപോന്ന സ്ലൊവാക്യയുടെ അഞ്ചാമത്തെ പ്രസിഡന്റാണു സൂസന. ഇതൊക്കെയാണെങ്കിലും ഭിന്നലിംഗക്കാരുടെ അവകാശങ്ങൾ, ഗർഭച്ഛിദ്രം തുടങ്ങിയ വിഷയങ്ങളിൽ സൂസനയുടെ നിലപാടുകളോടു കടുത്ത എതിർപ്പുള്ളവർ ഏറെയാണ്.
യുഗപരിണാമം
പരന്പരാഗത രാജഭരണ സന്പ്രദായം തുടർന്നുപോരുന്ന രാജ്യമാണു ജപ്പാൻ. അവിടെ പുതിയ രാജാവ് അധികാരമേൽക്കുന്പോൾ പുതു യുഗവും തുടങ്ങും. ജപ്പാനിലെ അകിഹിതോ ചക്രവർത്തിയുടെ ഭരണ കാലഘട്ടം ഏപ്രിൽ 30ന് അവസാനിക്കും. അതോടെ "ഹൈസി' യുഗത്തിനും അന്ത്യമാവും. സമാധാന യുഗമെന്നാണ് ഹൈസിയുടെഅർഥം.
അകിഹിതോയ്ക്കുപകരം പുത്രൻ നാരുഹിതോ മേയ് ഒന്നിന് അധികാരമേൽക്കും. അന്നുമുതൽ ജപ്പാനിൽ "റീവാ' യുഗത്തിന് ആരംഭമാകും. സാഹോദര്യമാണ് ഈ യുഗം ലക്ഷ്യമിടുന്നത്. മുൻകാലങ്ങളിൽ ചൈനീസ് ഇതിഹാസങ്ങളിൽനിന്നായിരുന്നു യുഗങ്ങളുടെ പേര് തെരഞ്ഞെടുത്തിരുന്നത്. ഇത്തവണ പേരിനായി പ്രധാനമന്ത്രി ഷിൻസെ ആബെ ആധാരമാക്കിയത് ജപ്പാനിലെ പുരാതന കവിതകളെയായിരുന്നു. ദേശീയ ബോധം വളർത്തുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നയാളാണു പ്രധാനമന്ത്രി ഷിൻസെ ആബെ. ഏഴാം നൂറ്റാണ്ടിലെ ജാപ്പനീസ് കവിതാ സമാഹാരത്തിൽനിന്നാണു യുഗനാമം ഉരുത്തിരിഞ്ഞത്. ജപ്പാന്റെ ഈടുറ്റ സംസ്കാരവും പാരന്പര്യവും വിളങ്ങിനിൽക്കുന്നവയാണീ കവിതകൾ.
പുതിയ യുഗനാമത്തിന് ജാപ്പനീസ് ഭാഷയിലെ രണ്ട് അക്ഷരങ്ങളാണുള്ളത്. ആദ്യ അക്ഷരം "റീ' യുടെ അർഥം നല്ലത് അല്ലെങ്കിൽ മനോഹരം എന്നാണ്. രണ്ടാമത്തെ അക്ഷരമായ "വാ' എന്നതിന് സമാധാനം ഐക്യം, മൃദുലം എന്നൊക്കെയാണർഥം. ജപ്പാനിലെ സവിശേഷമായൊരു പൂവിനെക്കുറിച്ചാണ് ഏഴാം നൂറ്റാണ്ടിൽ രചിച്ച കവിതയിൽ പറയുന്നത്.
സൈനികകോടതി നിർത്തി
പാക്കിസ്ഥാനിൽ സൈനിക കോടതികൾ ഇല്ലാതായി. ഇതേക്കുറിച്ചു സമ്മിശ്ര പ്രതികരണങ്ങളാണു പാക്കിസ്ഥാനിലും പുറംലോകത്തും ഉണ്ടാകുന്നത്. ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാക്കിസ്ഥാൻ സൈനിക കോടതികൾ സ്ഥാപിച്ചത്. എന്നാൽ, ഇത്തരം കോടതികൾ വളരെ ക്രൂരമായ ശിക്ഷയാണു നൽകുന്നതെന്നു പരാതി ഉയർന്നിരുന്നു.
കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ 478കേസുകൾ പ്രത്യേക സൈനിക കോടതിയുടെ മുന്നിലെത്തി. 284 പേർക്കാണു വധശിക്ഷ വിധിച്ചത്. സൈനിക കോടതികളിലെ ജഡ്ജിമാർക്ക് നിയമബിരുദംപോലും വേണമെന്നില്ല. സൈന്യത്തിന്റെ വരുതിയിലാണീ കോടതി. വ്യാജ ചാരക്കേസിൽ ഇന്ത്യൻ പൗരനായ കുൽബൂഷൻ യാദവിനെ പാക് സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നു.
2014 ഡിസംബറിൽ പെഷവാറിലെ ഒരു സ്കൂളിൽ നടന്ന ഭീകരാക്രമണത്തിൽ നിരവധി വിദ്യാർഥികളുൾപ്പെടെ 150 പേർ കൊല്ലപ്പെട്ട സംഭവത്തെത്തുടർന്നാണ് പാക്കിസ്ഥാനിൽ ഭീകരപ്രവർത്തകരെ വിചാരണ ചെയ്യാനുള്ള സൈനിക കോടതി പുനഃസ്ഥാപിച്ചത്. കഴിഞ്ഞ ദിവസം കോടതിയുടെ കാലാവധി അവസാനിച്ചു. കോടതി തുടരണമെങ്കിൽ പാർലമെന്റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം. പ്രതിപക്ഷം കാലാവധി നീട്ടുന്നതിനെതിരാണ്.
നിലവിലുള്ള ജുഡീഷൽ സന്പ്രദായത്തെ ശക്തിപ്പെടുത്താനാണു സർക്കാർ ശ്രമിക്കേണ്ട തെന്നാണ് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ അഭിപ്രായം. എന്നാൽ, നിലവിലുള്ള കോടതികൾക്ക് ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയില്ലെന്ന വിമർശനവുമുയരുന്നുണ്ട്. കേസുകൾ വൈകുന്നതുൾപ്പെടെ പാക്കിസ്ഥാനിലെ കോടതി നടപടികളെക്കുറിച്ചു വലിയ പരാതികളാണുള്ളത്. രാജ്യം ഭരിച്ചിരുന്ന മുൻ പ്രസിഡന്റുമാരുൾപ്പെടെയുള്ളവരുടെ കേസുകൾ തന്നെയുണ്ട് ഏറെ. മിക്കതും വന്പൻ അഴിമതിക്കേസുകൾ.
മുൻ പ്രസിഡന്റുമാരായ നവാസ് ഷെരീഫും ആസിഫലി സർദാരിയും രാജ്യത്തിന്റെ സന്പത്ത് കൊള്ളയടിച്ചുവെന്നാണ് പ്രസിഡന്റ് ഇമ്രാൻ ഖാൻ പറയുന്നത്. നവാസ് ഷെരീഫ് അഴമതിക്കുറ്റത്തിനു ജയിൽ ശിക്ഷ വാങ്ങി. സർദാരിയുടെ പേരിലുള്ള അഴിമതിക്കേസുകളിൽ വിചാരണ നടക്കുന്നു.
ചൈന യൂറോപ്പിലേക്ക്
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരപ്പോരാട്ടം നീളുന്പോഴും ചൈന തങ്ങളുടെ വിപണി സജീവമാക്കാൻ മറുവഴികൾ തേടുകയാണ്. ഇപ്പോൾ യൂറോപ്പിനെയാണവർ ലക്ഷ്യമിടുന്നത്. ഇറ്റലി, ഫ്രാൻസ് തുടങ്ങി പല യൂറോപ്യൻ രാജ്യങ്ങളുമായും വ്യാപാരബന്ധങ്ങൾ ഉൾപ്പെടെ സജീവമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് തന്നെ മുൻ കൈയെടുത്തു. യൂറോപ്പിൽ സാന്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളാണ് ചൈനയുടെ ഈ വ്യാപാരതന്ത്രങ്ങളിൽ പ്രധാനമായും വീഴുന്നത്.
ഇന്ത്യക്ക് ഏറെ ആശങ്കയുള്ള ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്ക് യൂറോപ്യൻ രാജ്യങ്ങളിൽനിന്നു പിന്തുണ നേടാനാണ് ചൈനയുടെ പ്രധാന ശ്രമം. ഇക്കാര്യത്തിൽ ഇറ്റലിയുടെ പിന്തുണ ചൈന കരസ്ഥമാക്കിക്കഴിഞ്ഞു. ജി ഏഴ് രാഷ്ട്രങ്ങളിൽ ഈ ചൈനീസ് പദ്ധതിയോട് ആഭിമുഖ്യം കാട്ടിയ ആദ്യ രാജ്യമായി ഇറ്റലി. ഇക്കാര്യത്തിൽ യൂറോപ്പിൽ തന്നെയുള്ള സഖ്യരാഷ്ട്രങ്ങൾ ഇറ്റലിയെ ആശങ്കയറിയിച്ചിട്ടുണ്ട്.
ചൈനീസ് പ്രസിഡന്റ് ഷി ഈയിടെ ഇറ്റലിയിൽ മൂന്നു ദിവസത്തെ സന്ദർശനം നടത്തിയിരുന്നു. ഈ വേളയിലാണ് ബെൽറ്റ് ആൻഡ് റോഡ് പദ്ധതി സംബന്ധിച്ച കരാർ ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. അമേരിക്കയുമായുള്ള വ്യാപാരയുദ്ധം മൂർധന്യത്തിൽനിൽക്കുന്ന സമയത്താണീ സൗഹൃദക്കരാർ എന്നതിനു പ്രത്യേക പ്രാധാന്യമുണ്ട്.
ഊർജം, ഗ്യാസ് പൈപ്പ് ലൈൻ തുടങ്ങി പത്തു വിവിധ മേഖലകളിലെ കരാറുകളാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. 500 കോടി യൂറോയുടെ കരാറുകളാണിതെന്നു കരുതപ്പെടുന്നു. തുക സംബന്ധിച്ച് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. സാധാരണയായി ഇറ്റലിയുടെ അടുത്ത സുഹൃദ് രാജ്യങ്ങളുടെ തലവന്മാർക്കു നൽകുന്ന വിധത്തിലുള്ള വൻ സ്വീകരണമാണ് ചൈനീസ് പ്രസിഡന്റിന് ഒരുക്കിയിരുന്നത്.
ചൈനയുടെ വാണിജ്യ താത്പര്യങ്ങളും രാഷ്ട്രീയ ബന്ധങ്ങളും ശക്തമാക്കാനുള്ളപദ്ധതിയാണ് ബിആർഐ. എന്നാൽ പറയുന്നതുപോലെ ഈ പദ്ധതിയിൽവലിയ കാര്യമൊന്നുമില്ലെന്നും ഈ പൊയ്ക്കുതിരയെ കാട്ടി വികസിത രാജ്യങ്ങളിൽനിന്നു ചുളുവിൽ ആധുനിക സാങ്കേതികവിദ്യകൾ തട്ടിയെടുക്കുകയാണു ചൈനയുടെ ഗൂഢലക്ഷ്യമെന്നും ചില നിരീക്ഷകർ വിലയിരുത്തുന്നു. ഇറ്റാലിയൻ സർക്കാരാണെങ്കിൽ കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണിപ്പോൾ.
സ്വന്തം വിമാനത്തിൽ അന്ത്യം
വിമാനക്കന്പനി ഉടമ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. റഷ്യയിലെ അതിസന്പന്ന വനിതകളിലൊരാളായ നതാലിയ ഫിലേവയാണ് ജർമനിയിലുണ്ടായ വിമാനാപകടത്തിൽ മരിച്ചത്. ആറു സീറ്റുള്ള ചെറുവിമാനത്തിൽ യാത്ര ചെയ്യുന്പോഴായിരുന്നു അപകടം. എസ് 7 എന്ന വിമാനക്കന്പനിയുടെ ഉടമകളിൽ ഒരാളാണ് നതാലിയ. ജർമൻ നഗരമായ ഈഗൽബാഷിലെ ചെറിയൊരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനു തൊട്ടുമുന്പായിരുന്നു അപകടം.
ലാഭം കൊയ്ത് അരാംകോ
ലോകത്തിൽ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കുന്ന കന്പനി എന്ന ബഹുമതി സൗദി അറേബ്യൻ എണ്ണക്കന്പനിയായ അരാംകോയ്ക്ക്. മലയാളികൾ ഉൾപ്പെടെ ധാരാളം ഇന്ത്യക്കാർ ഈ കന്പനിയിൽ ജോലി ചെയ്യുന്നുണ്ട്.
കഴിഞ്ഞ വർഷം 111000 കോടി ഡോളറായിരുന്നു കന്പനിയുടെ ലാഭം. മൂഡിയുടെ ഇൻവസ്റ്റർ സർവീസ് പ്രസിദ്ധീകരിച്ച കണക്കാണിത്. കന്പനിയുടെ ബോണ്ടുകൾ അന്താരാഷ്ട്ര വിപണിയിൽ ഇറക്കുന്നതിനു തൊട്ടുമുന്പാണ് ഈ കണക്ക് പുറത്തുവന്നിരിക്കുന്നത്.
2017ൽ അരാംകോ 5040 കോടി ഡോളർ ലാഭവിഹിതം നൽകിയപ്പോൾ കഴിഞ്ഞ വർഷം അത് 5820 കോടി ഡോളറായി ഉയർന്നു. സൗദി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണീ കന്പനി. ലാഭവിഹിതം എപ്രകാരമാണ് രാജകുടുംബാംഗങ്ങൾക്കിടയിൽ വിതരണം ചെയ്തിരിക്കുന്നതെന്ന കാര്യത്തിൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.