വാഷിംഗ്ടണ്: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങിനെതിരെ ഐക്യരാഷ്ട്രസഭയിലെ മുൻ യുഎസ് അംബാസഡർ നിക്കി ഹേലി. ജൂലൈ 28 ചൊവാഴ്ച ഫോക്സ് ന്യൂസിന് നൽകിയ ഒരു അഭിമുഖത്തിലാണ് നിക്കി ഹേലി ചൈനീസ് പ്രസിഡന്റിനെതിരെ ആഞ്ഞടിച്ചത്.
പ്രസിഡന്റ് ഷീ ജിൻപിങിന്റെ നേതൃത്വത്തിലുള്ള ചൈന കൂടുതൽ ആക്രമണാത്മകവും വിഡ്ഢികളെപ്പോലെയും ആയിത്തീർന്നിട്ടുണ്ടെന്ന് നിക്കി ഹേലി പറഞ്ഞു. അത്തരമൊരു പെരുമാറ്റം ദീർഘകാലം നീണ്ടുനിൽക്കാൻ സാധ്യതയില്ലെന്നും അവർ പറഞ്ഞു. ചൈന കൂടുതൽ ആക്രമണാത്മകമായി വളരുകയാണെന്നും നിക്കി പറഞ്ഞു.’’എന്നാൽ ഇത് നിലനിൽക്കില്ല. നിങ്ങൾക്കറിയാമോ, ഏതൊരു രാജ്യമാണോ തങ്ങളുടെ ജനങ്ങളെ സ്വതന്ത്രരാക്കാൻ അനുവദിക്കാത്തത്, അവിടെ വിപ്ലവും ഉണ്ടാകുന്ന ഒരു കാലമുണ്ടാകും,’’ അവർ പറഞ്ഞു.
അമേരിക്ക സൈനീക ശക്തി കെട്ടിപ്പടുക്കുന്ന കാര്യം ചൈന അറിയേണ്ടതുണ്ടെന്നും അതുവഴി അമേരിക്കയോട് പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് ചൈന മനസിലാക്കണമെന്നും നിക്കി പറഞ്ഞു.
ചാരപ്രവർത്തനം തടത്തുന്ന കേന്ദ്രമാണ് ഹൂസ്റ്റണിലെ ചൈനീസ് എംബസി എന്ന് ആരോപിച്ച് അമേരിക്ക ചൈനയുടെ എംബസി പൂട്ടിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ സങ്കീർണതയിലേക്ക് നീങ്ങുകയും ചെയ്തു. നേരത്തെ ചൈനീസ് കന്പനിക്ക് അമേരിക്ക നിരോധനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
പ്രസിഡന്റ് ഷീ ജിൻപിങിന്റെ നേതൃത്വത്തിലുള്ള ചൈന കൂടുതൽ ആക്രമണാത്മകവും വിഡ്ഢികളെപ്പോലെയും ആയിത്തീർന്നിട്ടുണ്ടെന്ന് നിക്കി ഹേലി പറഞ്ഞു. അത്തരമൊരു പെരുമാറ്റം ദീർഘകാലം നീണ്ടുനിൽക്കാൻ സാധ്യതയില്ലെന്നും അവർ പറഞ്ഞു. ചൈന കൂടുതൽ ആക്രമണാത്മകമായി വളരുകയാണെന്നും നിക്കി പറഞ്ഞു.’’എന്നാൽ ഇത് നിലനിൽക്കില്ല. നിങ്ങൾക്കറിയാമോ, ഏതൊരു രാജ്യമാണോ തങ്ങളുടെ ജനങ്ങളെ സ്വതന്ത്രരാക്കാൻ അനുവദിക്കാത്തത്, അവിടെ വിപ്ലവും ഉണ്ടാകുന്ന ഒരു കാലമുണ്ടാകും,’’ അവർ പറഞ്ഞു.
അമേരിക്ക സൈനീക ശക്തി കെട്ടിപ്പടുക്കുന്ന കാര്യം ചൈന അറിയേണ്ടതുണ്ടെന്നും അതുവഴി അമേരിക്കയോട് പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് ചൈന മനസിലാക്കണമെന്നും നിക്കി പറഞ്ഞു.
ചാരപ്രവർത്തനം തടത്തുന്ന കേന്ദ്രമാണ് ഹൂസ്റ്റണിലെ ചൈനീസ് എംബസി എന്ന് ആരോപിച്ച് അമേരിക്ക ചൈനയുടെ എംബസി പൂട്ടിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ സങ്കീർണതയിലേക്ക് നീങ്ങുകയും ചെയ്തു. നേരത്തെ ചൈനീസ് കന്പനിക്ക് അമേരിക്ക നിരോധനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ