അബുദാബി : ഭാവിയിലെ ഉൗർജ്ജാവശ്യങ്ങൾ ലക്ഷ്യമിട്ട് ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പ്ലാന്റ് അബുദാബിയിൽ ഒരുങ്ങുന്നു .
നാഷണൽ എനർജി കന്പനിയും മസ്ദാറും ചേർന്നാണ് സ്ഥാപിക്കുക. മദിനത് സായിദിലെ ഷംസിലാണ് പ്ലാന്റ് ഉയരുക. ഫ്രാൻസിലെ ഇഡിഎഫും ജിങ്കോ പവറും ചേർന്നാണ് രണ്ട് ജിഗാവാട്ട്സ് ശേഷിയുള്ള പ്ലാന്റ് നിർമിക്കുക. കുറഞ്ഞ നിരക്കിൽ ഉൗർജ ഉത്പാദനം ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയാണിതെന്നു എമിറേറ്റ്സ് ജല വൈദ്യുത കന്പനി അറിയിച്ചു.
കിലോവാട്ട് മണിക്കൂറിന് 4.97 ദിർഹം എന്ന നിരക്കിലാണ് ഉൗർജ ഉൽപാദനം നടത്താനാവുക. യുഎഇ ഉൗർജ പദ്ധതി 2050 പ്രകാരം കുറഞ്ഞ ചിലവിലുള്ള ഉൗർജ ഉൽപാദനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2022 ആദ്യ പകുതിയിൽ ആദ്യഘട്ട ഉൗർജോൽപ്പാദനം നടത്താനാവുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത് . രണ്ടാം പകുതിയോടെ പദ്ധതി പൂർണ തോതിൽ പ്രവർത്തനം നടത്തും. ഇതോടെ, അബുദാബിയുടെ സൗരോർജ നിർമാണ ശേഷി 3.2 ജിഗാവാട്ടായി ഉയർത്താനാവും.1,60,000 വീടുകളിൽ ആവശ്യമായ വൈദ്യുതിയാണ് പദ്ധതിയിലൂടെ ലഭ്യമാക്കാൻ കഴിയുക.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
നാഷണൽ എനർജി കന്പനിയും മസ്ദാറും ചേർന്നാണ് സ്ഥാപിക്കുക. മദിനത് സായിദിലെ ഷംസിലാണ് പ്ലാന്റ് ഉയരുക. ഫ്രാൻസിലെ ഇഡിഎഫും ജിങ്കോ പവറും ചേർന്നാണ് രണ്ട് ജിഗാവാട്ട്സ് ശേഷിയുള്ള പ്ലാന്റ് നിർമിക്കുക. കുറഞ്ഞ നിരക്കിൽ ഉൗർജ ഉത്പാദനം ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയാണിതെന്നു എമിറേറ്റ്സ് ജല വൈദ്യുത കന്പനി അറിയിച്ചു.
കിലോവാട്ട് മണിക്കൂറിന് 4.97 ദിർഹം എന്ന നിരക്കിലാണ് ഉൗർജ ഉൽപാദനം നടത്താനാവുക. യുഎഇ ഉൗർജ പദ്ധതി 2050 പ്രകാരം കുറഞ്ഞ ചിലവിലുള്ള ഉൗർജ ഉൽപാദനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2022 ആദ്യ പകുതിയിൽ ആദ്യഘട്ട ഉൗർജോൽപ്പാദനം നടത്താനാവുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത് . രണ്ടാം പകുതിയോടെ പദ്ധതി പൂർണ തോതിൽ പ്രവർത്തനം നടത്തും. ഇതോടെ, അബുദാബിയുടെ സൗരോർജ നിർമാണ ശേഷി 3.2 ജിഗാവാട്ടായി ഉയർത്താനാവും.1,60,000 വീടുകളിൽ ആവശ്യമായ വൈദ്യുതിയാണ് പദ്ധതിയിലൂടെ ലഭ്യമാക്കാൻ കഴിയുക.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള