സത്യത്തിനും നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ധീരതയോടെ നിലകൊള്ളുകയെന്നതാണു പത്രപ്രവർത്തനം നേരിടുന്ന വലിയ വെല്ലുവിളി. ശബ്ദമില്ലാത്തവരുടെ, പാർശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമാകണം പത്രപ്രവർത്തകരുടേത്. 132 വർഷം പിന്നിടുന്പോഴും ദീപിക ധീരതയോടെ നിർവഹിക്കുന്നത് ഈ ദൗത്യമാണെന്ന് ഇന്ത്യയുടെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഉറക്കെ പറയുന്നു. പത്രപ്രവർത്തനത്തിലെ വേറിട്ട സത്യമാണ് ദീപിക.
മലയാള പത്രപ്രവർത്തനത്തിന്റെ അഭിമാന നിമിഷമായിരുന്നു ഡൽഹിയിൽ കഴിഞ്ഞ ബുധനാഴ്ച നടന്ന ദീപികയുടെ 132-ാം വാർഷികാഘോഷം. വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ടു 132 വർഷം നിലനിന്ന ദീപിക ഇനിയുമേറെക്കാലം ശക്തമായി തുടരുന്നതിന് ഇന്ത്യയുടെ ഉപരാഷ്ട്രപതിയുടെ വാക്കുകൾ പ്രചോദനമാകും. പതിവുള്ള വാർഷികാഘോഷങ്ങളിലെ പ്രസംഗമായിരുന്നില്ല വെങ്കയ്യ നായിഡു ദീപികയുടെ ചടങ്ങിൽ നടത്തിയത്.
നാളെയുടെ വെളിച്ചം
രാഷ്ട്രീയച്ചുവയില്ലാതെ, പക്ഷഭേദങ്ങളില്ലാതെ, സത്യത്തിനു നേർക്കു തിരിച്ചുവച്ച കണ്ണാടി ആയിരുന്നു ദീപികയുടെ ചടങ്ങിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പ്രസംഗം. രാഷ്ട്രീയ, മത, സാമുദായിക, വ്യാവസായിക, ബിസിനസ് താത്പര്യങ്ങൾക്ക് അപ്പുറത്ത് അന്തസുറ്റതും ധീരവുമായ പത്രപ്രവർത്തനത്തിനു പൊതുസമൂഹം പിന്തുണയും സഹായവും പ്രോത്സാഹനവും നൽകാൻ വെങ്കയ്യ നായിഡുവിന്റെ വാക്കുകൾ സഹായകമായേക്കും.
സത്യത്തിന്റെ പക്ഷത്തു നിന്നു വിശ്വാസ്യമായ റിപ്പോർട്ടിംഗ് നടത്തുന്നതിൽ ദീപികയുടേതു സ്തുത്യർഹമായ സേവനമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞതു ഉറച്ച ബോധ്യത്തോടെയായിരുന്നു. നിർഭയമായി റിപ്പോർട്ട് ചെയ്യുന്നതിനൊപ്പം തന്നെ സത്യത്തിന്റെ പക്ഷത്തു നിൽക്കുക എന്നതാണ് ഒരു ദിനപത്രത്തിന്റെ അന്തസ്.
നിർഭയമായി വിശ്വാസ്യമായ പത്രപ്രവർത്തനം നടത്തുന്ന പത്രങ്ങൾക്കു പൂർണ പിന്തുണയും സഹായവും നൽകാൻ രാജ്യവും പൊതുസമൂഹവും തയാറാവേണ്ടതുണ്ട്. ഒന്നേകാൽ നൂറ്റാണ്ടിലേറെ പിന്നിട്ട ദീപികയുടെ പ്രസക്തിയും വിശ്വാസ്യതയും രാജ്യത്തിന്റെ ഉപരാഷ്ട്രപതിക്കു ബോധ്യമായെന്നതാകും നാളെകളുടെ വെള്ളിവെളിച്ചം.
ദീർഘദർശികളുടെ ഉൾക്കാഴ്ച
1887ൽ അക്കാലത്തെ വിഖ്യാതനായ സാമൂഹ്യ പരിഷ്കർത്താവായിരുന്ന ഫാ. ഇമ്മാനുവേൽ നിധീരി ഉദാത്തമായ ലക്ഷ്യങ്ങളോടെ തുടങ്ങിയ ദീപിക പത്രം കേരളത്തിലെ പത്രപ്രവർത്തനത്തിനു ദിശാബോധം നൽകിയെന്നാണ് വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടിയത്. സത്യം, നീതി, സ്വാതന്ത്ര്യം, സമത്വം എന്നിവയും പൗരാവകാശ സംരക്ഷണവും ഉറപ്പു വരുത്തുന്നതിൽ ജാതി, മത ഭേദമില്ലാതെ ദീപിക വഹിച്ച പങ്കിനെ രാജ്യത്തിന്റെ ഉപരാഷ്ട്രപതി പ്രത്യേകം അഭിനന്ദിച്ചത് കേരള ജനതയ്ക്കാകെ അഭിമാനമായി.
സ്വാതന്ത്ര്യ സമര കാലത്തു നിർണായക വിവരങ്ങൾ എത്തിക്കുന്നതിൽ ദീപിക സ്തുത്യർഹമായ പങ്കു വഹിച്ചുവെന്ന് നായിഡു പ്രത്യേകം ഓർമിപ്പിക്കുന്നു. സ്വാതന്ത്യ സമര പ്രസ്ഥാനത്തിനായി ദീപിക വലിയ സേവനങ്ങൾ നടത്തിയതു ചാരിതാർഥ്യം നൽകുന്നതാണെന്നു കൂടി അദ്ദേഹം എടുത്തു പറയുന്നു.
ശബ്ദമില്ലാത്തവരുടെ ശബ്ദമാകണം പത്രപ്രവർത്തനം. ഇക്കാര്യത്തിൽ ദീപിക കഴിഞ്ഞ 132 വർഷക്കാലമായി പുലർത്തിപ്പോരുന്ന നിശ്ചയദാർഢ്യത്തെ അഭിനന്ദിക്കുന്നുവെന്നാണു ഉപരാഷ്ട്രപതി പറഞ്ഞത്. ദീപികയുടെ പത്രപ്രവർത്തനത്തിനു ലഭിച്ച താമ്രപത്രമാണ് ഈ വാക്കുകൾ. പൊതുസമൂഹത്തിൽ കരുത്തോടെ, ശക്തമായി ദീപിക നിലനിൽക്കേണ്ടതു രാജ്യത്തിന്റെ നന്മയ്ക്കു വളരെ പ്രധാനപ്പെട്ടതാണെന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ പരിണിതപ്രജ്ഞനായ നേതാവു കൂടിയായ ഉപരാഷ്ട്രപതിയുടെ ഓർമപ്പെടുത്തൽ ദീപികയ്ക്കും കേരളത്തിനും പ്രചോദകമാണ്.
അനീതിക്കെതിരായ പടവാളായി
കേരള സമൂഹത്തിൽ നിലനിന്നിരുന്ന തൊട്ടുകൂടായ്മ ഉൾപ്പെടെയുള്ള സാമൂഹിക ദുരാചാരങ്ങൾക്കെതിരേ ദീപികയുടെ ആരംഭകാലം മുതൽ ശക്തമായി നിലപാട് എടുത്തിട്ടുണ്ട് എന്നറിയാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞത് കേരളസമൂഹത്തിനാകെയുള്ള അംഗീകാരമാണ്. പത്തൊന്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് കേരളത്തിൽ രൂപപ്പെട്ടു വന്ന നവോത്ഥാന പ്രവർത്തനങ്ങളിലും ദീപിക നിർണായക പങ്കാളിയായിരുന്നു.
ദീപിക എന്ന പേരിനോട് അക്ഷരാർഥത്തിൽ ചേർന്നു നിൽക്കുന്നതാണ് സമൂഹത്തിലെ വെളിച്ചമായി മാറിയ ദീപികയെന്നാണ് അദ്ദേഹം പറഞ്ഞത്. സമൂഹത്തിന്റെ ഇരുട്ടു പരന്ന ഇടങ്ങളിൽ കൂടി വെളിച്ചം പരത്തുന്ന പ്രവർത്തനങ്ങളാണ് ഇക്കാലയളവിൽ ദീപിക കാഴ്ചവച്ചിട്ടുള്ളതെന്ന ഉപരാഷ്ട്രപതിയുടെ വാക്കുകളാണ് ദീപികയുടെ ശക്തി.
സാമൂഹ്യ ചൂഷണങ്ങൾ തടയുന്നതിനൊപ്പം അടിച്ചമർത്തപ്പെട്ടവരുടെ ശക്തീകരണത്തിനുവേണ്ടി മാധ്യമങ്ങൾ നിലകൊള്ളേണ്ട തുണ്ട്. ഭരിക്കുന്നവരുടെയും ഭരിക്കപ്പെടുന്നവരുടെയും ഇടയിലെ പാലമാകണം പത്രപ്രവർത്തകരെന്ന നായിഡുവിന്റെ വാക്കുകൾ ഓരോ മാധ്യമ പ്രവർത്തകനും ശ്രദ്ധിക്കുമെന്ന് ആശിക്കാം.
ജനാധിപത്യത്തിന്റെ ഉത്സവം
പത്രസ്വാതന്ത്ര്യം എന്നത് ഒരു രാജ്യത്തിനും ഉപേക്ഷിക്കാനാകാത്ത അമൂല്യമായ അവകാശമാണെന്ന് മഹാത്മാ ഗാന്ധി മുന്പേ പറഞ്ഞുവച്ചത് ആരും മറക്കാതിരിക്കട്ടെ. അർഥവത്തായ മാധ്യമ സ്വാതന്ത്ര്യം ഇല്ലാതെ സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പുകൾ അസാധ്യമാണെന്ന് ഉപരാഷ്ട്രപതിയും തറപ്പിച്ചുപറയുന്നു.
ജനാധിപത്യത്തിലെ ഏറ്റവും വലിയ ഉത്സവമായ തെരഞ്ഞെടുപ്പുകാലത്തു വ്യാജവാർത്തകളും തെറ്റായ വാർത്തകൾക്കുമെതിരേ കൂടുതൽ ജാഗ്രത വേണം. സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വ്യാജവാർത്തകൾ ഉയർത്തുന്ന അപകടങ്ങളെക്കുറിച്ചും ഉപരാഷ്ട്രപതി പ്രത്യേകം എടുത്തു പറയുന്നു.
ഇന്ത്യയെ പോലൊരു ജനാധിപത്യ രാജ്യത്തു മാധ്യമങ്ങൾക്കു നിർഭയമായി, കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കേണ്ടതുണ്ടെന്നു വെങ്കയ്യ നായിഡു ഭരണക്കാരെയും പൊതുജനങ്ങളെയും ഒരുപോലെ ഓർമിപ്പിക്കുന്നു. കോർപറേറ്റ്, രാഷ്ട്രീയ, വർഗീയ, ഫാസിസ്റ്റ് താത്പര്യങ്ങളോടെ തഴച്ചുവളരുന്ന മാധ്യമങ്ങൾ സത്യസന്ധമായ പത്രപ്രവർത്തനത്തിന് അപായഭീഷണിയാണെന്നതും ഓരോ പൗരനും ശ്രദ്ധിക്കേണ്ടതുണ്ട്.
വാർത്തകൾ വളച്ചൊടിക്കരുത്
യാഥാർഥ്യങ്ങളെ വളച്ചൊടിക്കാതെയും വെള്ളം ചേർക്കാതെയും കുറച്ചു കാണിക്കാതെയും അവതരിപ്പിക്കുകയാണു പത്രപ്രവർത്തകന്റെ ധർമം. വാർത്തകൾ യഥാതഥമായി റിപ്പോർട്ട് ചെയ്യുക. ഒപ്പം സാമൂഹികവും സാന്പത്തികവുമായ അനീതികൾ ഉയർത്തിക്കാണിക്കുന്നതിലും മാധ്യമങ്ങൾ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സമൂഹത്തിലേക്കു തിരിച്ചുപിടിച്ച കണ്ണാടിയാകണം മാധ്യമ പ്രവർത്തകർ.
അധികാരികളും മേധാവികളും സന്പന്നരുമെല്ലാം മൂടിവയ്ക്കാൻ ശ്രമിക്കുന്നവയാണു യഥാർഥ വാർത്തകൾ. മറ്റുള്ളതെല്ലാം വെറും പരസ്യങ്ങളോ പബ്ലിക് റിലേഷനോ മാത്രമാണെന്ന തിരിച്ചറിവ് വായനക്കാരിലും ഉണ്ടാകേണ്ടതുണ്ട്. സത്യത്തെ സത്യമായും വസ്തുതകളെ വസ്തുതകളായും ധീരമായി അവതരിപ്പിക്കുന്നതാകണം മാധ്യമങ്ങളും മാധ്യമപ്രവർത്തകരും.
വാർത്തകളും വീക്ഷണങ്ങളും കൂട്ടിക്കുഴച്ച് ആടിനെ പട്ടിയാക്കുന്ന തരത്തിലുള്ള ടെലിവിഷൻ ചർച്ചകളും ലേഖനങ്ങളും വലിയ അപകടമാണ് ഉയർത്തുന്നത്. മുൻവിധിയോടെയും പക്ഷംപിടിച്ചും പ്രസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനു പോലും ഭീഷണിയാണ്.
ശരിയായ വസ്തുതകളും സത്യവും അറിയാത്ത കാര്യങ്ങളിൽ പോലും ഉൗഹാപോഹങ്ങളും ഏകപക്ഷീയമായ ആക്ഷേപങ്ങളും ഉയർത്തി സ്വയം ജഡ്ജി ചമയുന്നവർ ശരിയായ മാധ്യമപ്രവർത്തനമല്ല നടത്തുന്നതെന്നതിൽ സംശയിക്കേണ്ട. പ്രചാരം കൂട്ടാനും പ്രേക്ഷകരെ ആകർഷിക്കാനും വ്യവസായ, വർഗീയ, രാഷ്ട്രീയ ലോബികളുടെ താത്പര്യ സംരക്ഷണത്തിനുമായി മാധ്യമപ്രവർത്തനത്തെ വളച്ചൊടിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ പൊതുസമൂഹം കൂടുതൽ ജാഗ്രത പുലർത്തുകയാണു വേണ്ടത്.
തിരിച്ചറിവിന്റെ വെളിച്ചമാകണം
സർക്കാർ നയ രൂപീകരണങ്ങളിലും നടത്തിപ്പുകളിലും മാധ്യമങ്ങൾ അവരുടെ പങ്കാളിത്തം വഹിക്കേണ്ടതുണ്ടെന്ന് നായിഡു പറയുന്നു. എന്നാൽ, സർക്കാരിന്റെ ന്യൂനതകൾ ചൂണ്ടിക്കാട്ടാനും മാധ്യമങ്ങൾ നിർണായക പങ്കു വഹിക്കേണ്ടതാണ്. അതു വഴി രാജ്യത്തെ ഭരണ നിർവഹണം സുതാര്യവും കാര്യക്ഷമമാക്കുവാനും കഴിയുമെന്ന ഉപരാഷ്ട്രപതിയുടെ പ്രസ്താവനയിൽ പലതുമുണ്ട്.
ഭരണക്കാരുടെ അഴിമതികളും തെറ്റുകളും ചൂണ്ടിക്കാണിക്കേണ്ടതു പത്രപ്രവർത്തകന്റെ കടമയാണെന്ന് ഏറെക്കാലം സജീവരാഷ്ട്രീയത്തിൽ നേതാവായിരുന്ന വെങ്കയ്യ നായിഡുവിനു പോലും സംശയമില്ല. രാഷ്ട്രീയമായ അന്ധതയുടെ പേരിൽ സത്യം ചൂണ്ടിക്കാണിക്കുന്നവരെ അധിക്ഷേപിക്കാനും ആക്രമിക്കാനും ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പുകൂടിയാണ് ഉപരാഷ്ട്രപതിയുടെ വാക്കുകൾ.
സർക്കാരിന്റെ വികസന പ്രവർത്തനങ്ങളോടു ചേർന്നു നിൽക്കുന്പോഴും വീഴ്ചകളും പോരായ്മകളും അഴിമതികളും ചൂഷണങ്ങളും പുറത്തുകൊണ്ടുവരുകയെന്നതാണു ശരിയായ പത്രപ്രവർത്തനം. കാവൽക്കാരനായെത്തുന്നവർ പോലും കവർച്ചക്കാരൻ ആകുന്ന കാലത്തു സത്യസന്ധമായ പത്രപ്രവർത്തനത്തിനു കരുത്തു പകരാൻ ഓരോ പൗരനും തയാറാകണം. സത്യവും അസത്യവും ഉൗഹാപോഹങ്ങളും ആക്ഷേപങ്ങളും കൂട്ടിക്കുഴച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് മുതലെടുക്കുന്നവരെ തിരിച്ചറിയാനെങ്കിലും കഴിയണം.
വിവാദങ്ങളിലല്ല വികസനം
വാർത്തകളിലൂടെ വിവാദങ്ങൾ ഉയർത്തി വിടുന്ന പ്രവണത വ്യാപകമാണ്. പേന വാളിനേക്കാൾ മൂർച്ചയുള്ളതാണെന്ന് ഒരു ചൊല്ലുണ്ട്. അതു രാജ്യത്തോടുള്ള ഉത്തരവാദിത്വം ആഴത്തിലുള്ളതാണെന്ന അർഥത്തിലാണ് എടുക്കേണ്ട ത്. ജനപ്രതിനിധികളുടെയും നേതാക്കളുടെയും അപമര്യാദകളും വിദ്വേഷ പരാമർശങ്ങളും പലപ്പോഴും പ്രധാന തലക്കെട്ടുകളും സെൻസേഷണൽ വാർത്തകളും ആക്കുന്നത് തെറ്റായ പ്രവണതയാണ്.
സ്ത്രീകളുടെ പ്രശ്നങ്ങളിൽ വിവാദങ്ങളിലേക്കു തിരിയാതെ തികഞ്ഞ അവധാനതയോടെ വേണം കൈകാര്യം ചെയ്യാനെന്നു ഉപരാഷ്ട്രപതി പറയുന്പോൾ അതിൽ വലിയ സൂചനകളുണ്ട്. വനിതകളുടെ ശക്തീകരണത്തിനും കുട്ടികളുടെ അവകാശ സംരക്ഷണത്തിനും ഒപ്പമായിരിക്കണം എല്ലാക്കാലത്തും നിലകൊള്ളേണ്ടത്. വിവാദങ്ങളും വിദ്വേഷവും വിഭാഗീയതയും വളർത്തി യഥാർഥ ജനകീയ പ്രശ്നങ്ങളിൽ നിന്നു ശ്രദ്ധ തിരിച്ചുവിടുന്നതിനെതിരേയും ഉപരാഷ്ട്രപതി മുന്നറിയിപ്പു നൽകുന്നുണ്ട്. വിവാദങ്ങളിലൂടെ വികസനവും ജനക്ഷേമവും വിസ്മരിക്കപ്പെടുകയാണ്.
കപടതയാകരുത് ദേശീയത
ദേശീയത, ദേശസ്നേഹം തുടങ്ങിയവയുടെ പേരിലുള്ള കപടതകളെക്കുറിച്ചു തുറന്നടിക്കാനും ദേശീയരാഷ്ട്രീയത്തിൽ ഏറെക്കാലം സജീവമായിരുന്ന നായിഡു മടിച്ചില്ല. ഇഷ്ടമുള്ള ഭക്ഷണം വിലക്കുന്നതല്ല യഥാർഥ ദേശീയതയെന്നു വെട്ടിത്തുറന്നു പറഞ്ഞ വെങ്കയ്യ നായിഡുവിനെ പോലെയുള്ള രാഷ്ട്രനായകരാണ് ഇന്ത്യയുടെ കരുത്തും പ്രത്യാശയും.
ഡൽഹി ഡയറി / ജോർജ് കള്ളിവയലിൽ
മലയാള പത്രപ്രവർത്തനത്തിന്റെ അഭിമാന നിമിഷമായിരുന്നു ഡൽഹിയിൽ കഴിഞ്ഞ ബുധനാഴ്ച നടന്ന ദീപികയുടെ 132-ാം വാർഷികാഘോഷം. വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ടു 132 വർഷം നിലനിന്ന ദീപിക ഇനിയുമേറെക്കാലം ശക്തമായി തുടരുന്നതിന് ഇന്ത്യയുടെ ഉപരാഷ്ട്രപതിയുടെ വാക്കുകൾ പ്രചോദനമാകും. പതിവുള്ള വാർഷികാഘോഷങ്ങളിലെ പ്രസംഗമായിരുന്നില്ല വെങ്കയ്യ നായിഡു ദീപികയുടെ ചടങ്ങിൽ നടത്തിയത്.
നാളെയുടെ വെളിച്ചം
രാഷ്ട്രീയച്ചുവയില്ലാതെ, പക്ഷഭേദങ്ങളില്ലാതെ, സത്യത്തിനു നേർക്കു തിരിച്ചുവച്ച കണ്ണാടി ആയിരുന്നു ദീപികയുടെ ചടങ്ങിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പ്രസംഗം. രാഷ്ട്രീയ, മത, സാമുദായിക, വ്യാവസായിക, ബിസിനസ് താത്പര്യങ്ങൾക്ക് അപ്പുറത്ത് അന്തസുറ്റതും ധീരവുമായ പത്രപ്രവർത്തനത്തിനു പൊതുസമൂഹം പിന്തുണയും സഹായവും പ്രോത്സാഹനവും നൽകാൻ വെങ്കയ്യ നായിഡുവിന്റെ വാക്കുകൾ സഹായകമായേക്കും.
സത്യത്തിന്റെ പക്ഷത്തു നിന്നു വിശ്വാസ്യമായ റിപ്പോർട്ടിംഗ് നടത്തുന്നതിൽ ദീപികയുടേതു സ്തുത്യർഹമായ സേവനമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞതു ഉറച്ച ബോധ്യത്തോടെയായിരുന്നു. നിർഭയമായി റിപ്പോർട്ട് ചെയ്യുന്നതിനൊപ്പം തന്നെ സത്യത്തിന്റെ പക്ഷത്തു നിൽക്കുക എന്നതാണ് ഒരു ദിനപത്രത്തിന്റെ അന്തസ്.
നിർഭയമായി വിശ്വാസ്യമായ പത്രപ്രവർത്തനം നടത്തുന്ന പത്രങ്ങൾക്കു പൂർണ പിന്തുണയും സഹായവും നൽകാൻ രാജ്യവും പൊതുസമൂഹവും തയാറാവേണ്ടതുണ്ട്. ഒന്നേകാൽ നൂറ്റാണ്ടിലേറെ പിന്നിട്ട ദീപികയുടെ പ്രസക്തിയും വിശ്വാസ്യതയും രാജ്യത്തിന്റെ ഉപരാഷ്ട്രപതിക്കു ബോധ്യമായെന്നതാകും നാളെകളുടെ വെള്ളിവെളിച്ചം.
ദീർഘദർശികളുടെ ഉൾക്കാഴ്ച
1887ൽ അക്കാലത്തെ വിഖ്യാതനായ സാമൂഹ്യ പരിഷ്കർത്താവായിരുന്ന ഫാ. ഇമ്മാനുവേൽ നിധീരി ഉദാത്തമായ ലക്ഷ്യങ്ങളോടെ തുടങ്ങിയ ദീപിക പത്രം കേരളത്തിലെ പത്രപ്രവർത്തനത്തിനു ദിശാബോധം നൽകിയെന്നാണ് വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടിയത്. സത്യം, നീതി, സ്വാതന്ത്ര്യം, സമത്വം എന്നിവയും പൗരാവകാശ സംരക്ഷണവും ഉറപ്പു വരുത്തുന്നതിൽ ജാതി, മത ഭേദമില്ലാതെ ദീപിക വഹിച്ച പങ്കിനെ രാജ്യത്തിന്റെ ഉപരാഷ്ട്രപതി പ്രത്യേകം അഭിനന്ദിച്ചത് കേരള ജനതയ്ക്കാകെ അഭിമാനമായി.
സ്വാതന്ത്ര്യ സമര കാലത്തു നിർണായക വിവരങ്ങൾ എത്തിക്കുന്നതിൽ ദീപിക സ്തുത്യർഹമായ പങ്കു വഹിച്ചുവെന്ന് നായിഡു പ്രത്യേകം ഓർമിപ്പിക്കുന്നു. സ്വാതന്ത്യ സമര പ്രസ്ഥാനത്തിനായി ദീപിക വലിയ സേവനങ്ങൾ നടത്തിയതു ചാരിതാർഥ്യം നൽകുന്നതാണെന്നു കൂടി അദ്ദേഹം എടുത്തു പറയുന്നു.
ശബ്ദമില്ലാത്തവരുടെ ശബ്ദമാകണം പത്രപ്രവർത്തനം. ഇക്കാര്യത്തിൽ ദീപിക കഴിഞ്ഞ 132 വർഷക്കാലമായി പുലർത്തിപ്പോരുന്ന നിശ്ചയദാർഢ്യത്തെ അഭിനന്ദിക്കുന്നുവെന്നാണു ഉപരാഷ്ട്രപതി പറഞ്ഞത്. ദീപികയുടെ പത്രപ്രവർത്തനത്തിനു ലഭിച്ച താമ്രപത്രമാണ് ഈ വാക്കുകൾ. പൊതുസമൂഹത്തിൽ കരുത്തോടെ, ശക്തമായി ദീപിക നിലനിൽക്കേണ്ടതു രാജ്യത്തിന്റെ നന്മയ്ക്കു വളരെ പ്രധാനപ്പെട്ടതാണെന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ പരിണിതപ്രജ്ഞനായ നേതാവു കൂടിയായ ഉപരാഷ്ട്രപതിയുടെ ഓർമപ്പെടുത്തൽ ദീപികയ്ക്കും കേരളത്തിനും പ്രചോദകമാണ്.
അനീതിക്കെതിരായ പടവാളായി
കേരള സമൂഹത്തിൽ നിലനിന്നിരുന്ന തൊട്ടുകൂടായ്മ ഉൾപ്പെടെയുള്ള സാമൂഹിക ദുരാചാരങ്ങൾക്കെതിരേ ദീപികയുടെ ആരംഭകാലം മുതൽ ശക്തമായി നിലപാട് എടുത്തിട്ടുണ്ട് എന്നറിയാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞത് കേരളസമൂഹത്തിനാകെയുള്ള അംഗീകാരമാണ്. പത്തൊന്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് കേരളത്തിൽ രൂപപ്പെട്ടു വന്ന നവോത്ഥാന പ്രവർത്തനങ്ങളിലും ദീപിക നിർണായക പങ്കാളിയായിരുന്നു.
ദീപിക എന്ന പേരിനോട് അക്ഷരാർഥത്തിൽ ചേർന്നു നിൽക്കുന്നതാണ് സമൂഹത്തിലെ വെളിച്ചമായി മാറിയ ദീപികയെന്നാണ് അദ്ദേഹം പറഞ്ഞത്. സമൂഹത്തിന്റെ ഇരുട്ടു പരന്ന ഇടങ്ങളിൽ കൂടി വെളിച്ചം പരത്തുന്ന പ്രവർത്തനങ്ങളാണ് ഇക്കാലയളവിൽ ദീപിക കാഴ്ചവച്ചിട്ടുള്ളതെന്ന ഉപരാഷ്ട്രപതിയുടെ വാക്കുകളാണ് ദീപികയുടെ ശക്തി.
സാമൂഹ്യ ചൂഷണങ്ങൾ തടയുന്നതിനൊപ്പം അടിച്ചമർത്തപ്പെട്ടവരുടെ ശക്തീകരണത്തിനുവേണ്ടി മാധ്യമങ്ങൾ നിലകൊള്ളേണ്ട തുണ്ട്. ഭരിക്കുന്നവരുടെയും ഭരിക്കപ്പെടുന്നവരുടെയും ഇടയിലെ പാലമാകണം പത്രപ്രവർത്തകരെന്ന നായിഡുവിന്റെ വാക്കുകൾ ഓരോ മാധ്യമ പ്രവർത്തകനും ശ്രദ്ധിക്കുമെന്ന് ആശിക്കാം.
ജനാധിപത്യത്തിന്റെ ഉത്സവം
പത്രസ്വാതന്ത്ര്യം എന്നത് ഒരു രാജ്യത്തിനും ഉപേക്ഷിക്കാനാകാത്ത അമൂല്യമായ അവകാശമാണെന്ന് മഹാത്മാ ഗാന്ധി മുന്പേ പറഞ്ഞുവച്ചത് ആരും മറക്കാതിരിക്കട്ടെ. അർഥവത്തായ മാധ്യമ സ്വാതന്ത്ര്യം ഇല്ലാതെ സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പുകൾ അസാധ്യമാണെന്ന് ഉപരാഷ്ട്രപതിയും തറപ്പിച്ചുപറയുന്നു.
ജനാധിപത്യത്തിലെ ഏറ്റവും വലിയ ഉത്സവമായ തെരഞ്ഞെടുപ്പുകാലത്തു വ്യാജവാർത്തകളും തെറ്റായ വാർത്തകൾക്കുമെതിരേ കൂടുതൽ ജാഗ്രത വേണം. സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വ്യാജവാർത്തകൾ ഉയർത്തുന്ന അപകടങ്ങളെക്കുറിച്ചും ഉപരാഷ്ട്രപതി പ്രത്യേകം എടുത്തു പറയുന്നു.
ഇന്ത്യയെ പോലൊരു ജനാധിപത്യ രാജ്യത്തു മാധ്യമങ്ങൾക്കു നിർഭയമായി, കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കേണ്ടതുണ്ടെന്നു വെങ്കയ്യ നായിഡു ഭരണക്കാരെയും പൊതുജനങ്ങളെയും ഒരുപോലെ ഓർമിപ്പിക്കുന്നു. കോർപറേറ്റ്, രാഷ്ട്രീയ, വർഗീയ, ഫാസിസ്റ്റ് താത്പര്യങ്ങളോടെ തഴച്ചുവളരുന്ന മാധ്യമങ്ങൾ സത്യസന്ധമായ പത്രപ്രവർത്തനത്തിന് അപായഭീഷണിയാണെന്നതും ഓരോ പൗരനും ശ്രദ്ധിക്കേണ്ടതുണ്ട്.
വാർത്തകൾ വളച്ചൊടിക്കരുത്
യാഥാർഥ്യങ്ങളെ വളച്ചൊടിക്കാതെയും വെള്ളം ചേർക്കാതെയും കുറച്ചു കാണിക്കാതെയും അവതരിപ്പിക്കുകയാണു പത്രപ്രവർത്തകന്റെ ധർമം. വാർത്തകൾ യഥാതഥമായി റിപ്പോർട്ട് ചെയ്യുക. ഒപ്പം സാമൂഹികവും സാന്പത്തികവുമായ അനീതികൾ ഉയർത്തിക്കാണിക്കുന്നതിലും മാധ്യമങ്ങൾ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സമൂഹത്തിലേക്കു തിരിച്ചുപിടിച്ച കണ്ണാടിയാകണം മാധ്യമ പ്രവർത്തകർ.
അധികാരികളും മേധാവികളും സന്പന്നരുമെല്ലാം മൂടിവയ്ക്കാൻ ശ്രമിക്കുന്നവയാണു യഥാർഥ വാർത്തകൾ. മറ്റുള്ളതെല്ലാം വെറും പരസ്യങ്ങളോ പബ്ലിക് റിലേഷനോ മാത്രമാണെന്ന തിരിച്ചറിവ് വായനക്കാരിലും ഉണ്ടാകേണ്ടതുണ്ട്. സത്യത്തെ സത്യമായും വസ്തുതകളെ വസ്തുതകളായും ധീരമായി അവതരിപ്പിക്കുന്നതാകണം മാധ്യമങ്ങളും മാധ്യമപ്രവർത്തകരും.
വാർത്തകളും വീക്ഷണങ്ങളും കൂട്ടിക്കുഴച്ച് ആടിനെ പട്ടിയാക്കുന്ന തരത്തിലുള്ള ടെലിവിഷൻ ചർച്ചകളും ലേഖനങ്ങളും വലിയ അപകടമാണ് ഉയർത്തുന്നത്. മുൻവിധിയോടെയും പക്ഷംപിടിച്ചും പ്രസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനു പോലും ഭീഷണിയാണ്.
ശരിയായ വസ്തുതകളും സത്യവും അറിയാത്ത കാര്യങ്ങളിൽ പോലും ഉൗഹാപോഹങ്ങളും ഏകപക്ഷീയമായ ആക്ഷേപങ്ങളും ഉയർത്തി സ്വയം ജഡ്ജി ചമയുന്നവർ ശരിയായ മാധ്യമപ്രവർത്തനമല്ല നടത്തുന്നതെന്നതിൽ സംശയിക്കേണ്ട. പ്രചാരം കൂട്ടാനും പ്രേക്ഷകരെ ആകർഷിക്കാനും വ്യവസായ, വർഗീയ, രാഷ്ട്രീയ ലോബികളുടെ താത്പര്യ സംരക്ഷണത്തിനുമായി മാധ്യമപ്രവർത്തനത്തെ വളച്ചൊടിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ പൊതുസമൂഹം കൂടുതൽ ജാഗ്രത പുലർത്തുകയാണു വേണ്ടത്.
തിരിച്ചറിവിന്റെ വെളിച്ചമാകണം
സർക്കാർ നയ രൂപീകരണങ്ങളിലും നടത്തിപ്പുകളിലും മാധ്യമങ്ങൾ അവരുടെ പങ്കാളിത്തം വഹിക്കേണ്ടതുണ്ടെന്ന് നായിഡു പറയുന്നു. എന്നാൽ, സർക്കാരിന്റെ ന്യൂനതകൾ ചൂണ്ടിക്കാട്ടാനും മാധ്യമങ്ങൾ നിർണായക പങ്കു വഹിക്കേണ്ടതാണ്. അതു വഴി രാജ്യത്തെ ഭരണ നിർവഹണം സുതാര്യവും കാര്യക്ഷമമാക്കുവാനും കഴിയുമെന്ന ഉപരാഷ്ട്രപതിയുടെ പ്രസ്താവനയിൽ പലതുമുണ്ട്.
ഭരണക്കാരുടെ അഴിമതികളും തെറ്റുകളും ചൂണ്ടിക്കാണിക്കേണ്ടതു പത്രപ്രവർത്തകന്റെ കടമയാണെന്ന് ഏറെക്കാലം സജീവരാഷ്ട്രീയത്തിൽ നേതാവായിരുന്ന വെങ്കയ്യ നായിഡുവിനു പോലും സംശയമില്ല. രാഷ്ട്രീയമായ അന്ധതയുടെ പേരിൽ സത്യം ചൂണ്ടിക്കാണിക്കുന്നവരെ അധിക്ഷേപിക്കാനും ആക്രമിക്കാനും ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പുകൂടിയാണ് ഉപരാഷ്ട്രപതിയുടെ വാക്കുകൾ.
സർക്കാരിന്റെ വികസന പ്രവർത്തനങ്ങളോടു ചേർന്നു നിൽക്കുന്പോഴും വീഴ്ചകളും പോരായ്മകളും അഴിമതികളും ചൂഷണങ്ങളും പുറത്തുകൊണ്ടുവരുകയെന്നതാണു ശരിയായ പത്രപ്രവർത്തനം. കാവൽക്കാരനായെത്തുന്നവർ പോലും കവർച്ചക്കാരൻ ആകുന്ന കാലത്തു സത്യസന്ധമായ പത്രപ്രവർത്തനത്തിനു കരുത്തു പകരാൻ ഓരോ പൗരനും തയാറാകണം. സത്യവും അസത്യവും ഉൗഹാപോഹങ്ങളും ആക്ഷേപങ്ങളും കൂട്ടിക്കുഴച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് മുതലെടുക്കുന്നവരെ തിരിച്ചറിയാനെങ്കിലും കഴിയണം.
വിവാദങ്ങളിലല്ല വികസനം
വാർത്തകളിലൂടെ വിവാദങ്ങൾ ഉയർത്തി വിടുന്ന പ്രവണത വ്യാപകമാണ്. പേന വാളിനേക്കാൾ മൂർച്ചയുള്ളതാണെന്ന് ഒരു ചൊല്ലുണ്ട്. അതു രാജ്യത്തോടുള്ള ഉത്തരവാദിത്വം ആഴത്തിലുള്ളതാണെന്ന അർഥത്തിലാണ് എടുക്കേണ്ട ത്. ജനപ്രതിനിധികളുടെയും നേതാക്കളുടെയും അപമര്യാദകളും വിദ്വേഷ പരാമർശങ്ങളും പലപ്പോഴും പ്രധാന തലക്കെട്ടുകളും സെൻസേഷണൽ വാർത്തകളും ആക്കുന്നത് തെറ്റായ പ്രവണതയാണ്.
സ്ത്രീകളുടെ പ്രശ്നങ്ങളിൽ വിവാദങ്ങളിലേക്കു തിരിയാതെ തികഞ്ഞ അവധാനതയോടെ വേണം കൈകാര്യം ചെയ്യാനെന്നു ഉപരാഷ്ട്രപതി പറയുന്പോൾ അതിൽ വലിയ സൂചനകളുണ്ട്. വനിതകളുടെ ശക്തീകരണത്തിനും കുട്ടികളുടെ അവകാശ സംരക്ഷണത്തിനും ഒപ്പമായിരിക്കണം എല്ലാക്കാലത്തും നിലകൊള്ളേണ്ടത്. വിവാദങ്ങളും വിദ്വേഷവും വിഭാഗീയതയും വളർത്തി യഥാർഥ ജനകീയ പ്രശ്നങ്ങളിൽ നിന്നു ശ്രദ്ധ തിരിച്ചുവിടുന്നതിനെതിരേയും ഉപരാഷ്ട്രപതി മുന്നറിയിപ്പു നൽകുന്നുണ്ട്. വിവാദങ്ങളിലൂടെ വികസനവും ജനക്ഷേമവും വിസ്മരിക്കപ്പെടുകയാണ്.
കപടതയാകരുത് ദേശീയത
ദേശീയത, ദേശസ്നേഹം തുടങ്ങിയവയുടെ പേരിലുള്ള കപടതകളെക്കുറിച്ചു തുറന്നടിക്കാനും ദേശീയരാഷ്ട്രീയത്തിൽ ഏറെക്കാലം സജീവമായിരുന്ന നായിഡു മടിച്ചില്ല. ഇഷ്ടമുള്ള ഭക്ഷണം വിലക്കുന്നതല്ല യഥാർഥ ദേശീയതയെന്നു വെട്ടിത്തുറന്നു പറഞ്ഞ വെങ്കയ്യ നായിഡുവിനെ പോലെയുള്ള രാഷ്ട്രനായകരാണ് ഇന്ത്യയുടെ കരുത്തും പ്രത്യാശയും.
ഡൽഹി ഡയറി / ജോർജ് കള്ളിവയലിൽ