+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പള്ളിയിലെ ആരാധനയ്ക്കിടെ മിനിവാൻ ഇടിച്ചു കയറ്റി തീയിട്ടു; പ്രതി പിടിയിൽ

ഫ്ളോറിഡ: ഫ്ളോറിഡ ഒക്കാല സിറ്റിയിലെ ക്വിൻ ഓഫ് പീസ് കാത്തലിക് പള്ളിയിലേക്കു മിനിവാൻ ഇടിച്ചു കയറ്റുകയും തീവയ്ക്കുകയും ചെയ്ത സ്റ്റീവൻ ആന്‍റണി അറസ്റ്റിൽ. ശനിയാഴ
പള്ളിയിലെ ആരാധനയ്ക്കിടെ മിനിവാൻ ഇടിച്ചു കയറ്റി തീയിട്ടു; പ്രതി പിടിയിൽ
ഫ്ളോറിഡ: ഫ്ളോറിഡ ഒക്കാല സിറ്റിയിലെ ക്വിൻ ഓഫ് പീസ് കാത്തലിക് പള്ളിയിലേക്കു മിനിവാൻ ഇടിച്ചു കയറ്റുകയും തീവയ്ക്കുകയും ചെയ്ത സ്റ്റീവൻ ആന്‍റണി അറസ്റ്റിൽ. ശനിയാഴ്ചയായിരുന്നു സംഭവം. ആരാധനയിൽ വിശ്വാസികൾ പങ്കെടുത്തു കൊണ്ടിരിക്കെയാണ് മിനിവാൻ മുൻ വശത്തെ വാതിൽ തകർത്ത് അകത്തേക്കു കയറ്റിയത്.

വാഹനത്തിൽ നിന്നുമിറങ്ങിയ സ്റ്റീവ് കൈയിൽ കരുതിയിരുന്ന കന്നാസിൽ നിന്നും പെട്രോൾ ഒഴിച്ചു തീകൊളുത്തി. പരിഭ്രാന്തരായ വിശ്വാസികൾ ശബ്ദം കേട്ടതോടെ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ആർക്കും സംഭവത്തിൽ പരുക്കേറ്റില്ലെന്ന് മറിയോണ്‍ കൗണ്ടി ഷെറിഫ് ഓഫീസ് പറഞ്ഞു. തീ ആളി പടരും മുൻപ് അണയ്ക്കുവാൻ കഴിഞ്ഞതു കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കി.

സംഭവത്തിനുശേഷം അവിടെ നിന്നും രക്ഷപ്പെട്ട സ്റ്റീവൻ ആന്‍റണിയെ പോലീസ് പിടികൂടി. കൊലപാതക ശ്രമം, കവർച്ച തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റീവൻ ആന്‍റണിയെ മറിയോണ്‍ കൗണ്ടി ജയിലിലടച്ചു. തനിക്ക് പ്രത്യേക രോഗമുണ്ടെന്നും മരുന്നുകഴിച്ചിരുന്നില്ലെന്നും സ്റ്റീവൻ പിന്നീട് പോലീസിനോട് പറഞ്ഞു.

ഭരണഘടന വാഗ്ദാനം ചെയ്യുന്ന ആരാധനാ സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും പോലീസുകാർ പ്രതിജ്ഞാബദ്ധരാണ്. പ്രതിയെ അതിവേഗം പിടികൂടിയ ഷെറിഫിനെ പോലീസ് ചീഫ് അഭിനന്ദിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ