അനന്തപുരി /ദ്വിജൻ
ഏതു തെരഞ്ഞെടുപ്പിന്റെയും ഫലത്തെ നിർണയിക്കുന്നതിൽ സുപ്രധാന പങ്കുള്ളവരാണ് ഓരോ പാർട്ടിയും രംഗത്തിറക്കുന്ന സ്ഥാനാർഥികൾ. കേരളത്തിലെ മൂന്നു ചേരികളും ജയസാധ്യതയിൽ മാത്രം കണ്ണുനട്ട് അസാധാരണമായ പാടവത്തോടെ അക്കാര്യം നിർവഹിച്ചു. എതിർചേരിയിൽ നിന്നു കുറെ വോട്ടെങ്കിലും പിടിക്കാനാവുമെന്ന് അവർ കരുതുന്ന മുഖങ്ങളാണു മത്സരിക്കുന്നത്.
സ്ഥാനാർഥികളെ ആദ്യം നിർണയിക്കുന്നതിലും കടുത്ത പാർട്ടിക്കൂറ് മാത്രം പരിഗണിക്കാതെ ജനകീയ മുഖമുള്ളവരെ സ്ഥാനാർഥികളാക്കുന്നതിലും ഇടതുമുന്നണി ആദ്യറൗണ്ടിൽ നല്ല പ്രകടനം കാഴ്ച വച്ചു. ട്രോളുകാർക്ക് സ്ഥാനർഥികളെ പരിഹസിക്കാൻ ഇടയുണ്ടാക്കിയെങ്കിലും അവർക്ക് അവതരിപ്പിക്കാവുന്നതിൽ ഏറ്റവും വിജയസാധ്യതയുള്ളവരെ തന്നെയാണു തന്ത്രജ്ഞതയോടെ അവർ രംഗത്തിറക്കിയത്. അതിലൂടെ അവർ കളിക്കളത്തിൽ മുന്നിലെത്തുകയും ചെയ്തു. കൊലയാളി ആക്ഷേപം പോലുള്ള ട്രോളുകൾ പോലും നേരിടാൻ അവർ വലിയ ജാഗ്രതയും പുലർത്തുന്നു. അതായാത് ഓരോ ചുവടിലും ഇടതുനേതാക്കൾ കനത്ത ജാഗ്രതയോടെയാണ് കരുക്കൾ നീക്കുന്നതും കരുനീക്കങ്ങൾ വിലയിരുത്തുന്നതും എന്നു വ്യക്തം.
അതിനിർണായകമായ ലോക്സഭാ തെരഞ്ഞെടുപ്പ് എന്നു പറയുന്പോഴും പതിവു തർക്കവും വഴക്കും ഗ്രൂപ്പു പിണക്കവും എല്ലാം മറനീക്കി പുറത്തുവന്നതുകൊണ്ട് തുടക്കത്തിൽ പിന്നിലായ ജനാധിപത്യമുന്നണി പക്ഷേ സ്ഥാനാർഥികളെ നിരത്തിയപ്പോൾ ഇടതുമുന്നണിയിലേതിനേക്കാൾ കേമന്മാരുടെ നിരയായി. ജനാധിപത്യമുന്നണിക്ക് അവതരിപ്പിക്കാവുന്ന ഏറ്റവും വിജയസാധ്യതയുള്ളവരുടെ നിരയാണ് ഇപ്പോൾ പടക്കളത്തിലുള്ളത്. അതുകൊണ്ടുതന്നെ ജനാധിപത്യചേരി പടയോട്ടത്തിൽ കുതിച്ചു മുന്നിലെത്തുന്നു.
ഒരു സീറ്റ് പോലും ജയിക്കാനാവുമെന്നു കരുതാനാവാത്തപ്പോഴും ബിജെപിയിൽ സീറ്റ് വിഭജനം വലിയ കീറാമുട്ടിയായി. ഏതു ജനാധിപത്യപാർട്ടിയിലെയും പോലെ അവിടെയും എല്ലാവർക്കും മത്സരിക്കണമെന്നു മോഹം. പാർട്ടിക്കുവേണ്ടി ഇന്നലെ വരെ ചോര നീരാക്കിയവരെക്കാൾ വീണുകിട്ടിയവരെയും വഴിക്കുകണ്ടവരെയും എല്ലാം ചേർത്ത് അവരും വ്യാഴാഴ്ച രാത്രിയോടെ സ്ഥാനാർഥികളുടെ ലിസ്റ്റ് പ്രസിദ്ധികരിച്ചു. എങ്കിലും കൃത്യമായ ലക്ഷ്യബോധം അവരുടെ ലിസ്റ്റിലും പ്രകടമാണ്. കേരളത്തില മിക്കവാറും ബിജെപിക്കാർക്കു മത്സരിക്കണം എന്നുണ്ടായിരുന്ന പത്തനംതിട്ടയിലെ സ്ഥാനാർഥി ആരെന്ന് അവർക്ക് അപ്പോഴും പ്രഖ്യാപിക്കാനായില്ല. അവിടെയും വഴക്കുകളും തർക്കങ്ങളും ബാക്കി
ഭാഗ്യാന്വേഷികൾ
കോണ്‍ഗ്രസ് അനുഭാവി എന്ന ഭാവത്തിൽ വൈസ് ചാൻസലർ പദവിയും പിഎസ് സി ചെയർമാൻ പദവിയും വരെ വാങ്ങിച്ചെടുത്ത ബുദ്ധിജീവി കെ.എസ്. രാധാകൃഷ്ണൻ ഇരുട്ടി വെളുത്തപ്പോൾ ബിജെപിയിലെത്തി ആലപ്പുഴയിൽ സീറ്റ് നേടിയത് അദ്ദേഹത്തെ ബഹുമാനിക്കുകയും അദ്ദേഹത്തിന്റെ നിലപാടുകളെ ആദരിക്കുകയും ചെയ്ത ഏറെപ്പേറെ അന്പരപ്പിച്ചു. സംഘിയാകുന്നതിന് അദ്ദേഹം പറയുന്ന ന്യായം എന്തായാലും ഇന്നലെ വരെ അദ്ദേഹം പുലർത്തിയിരുന്നതു കാപട്യത്തിന്റെ മുഖമായിരുന്നു എന്നു സംശയിച്ചുപോവുകയാണ്.
കോണ്‍ഗ്രസിന്റെ പല ആനുകൂല്യങ്ങളും പറ്റിയിട്ടുള്ള, പാർട്ടിയുടെ വക്തവായിരുന്ന ടോം വടക്കൻ പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തെപ്പോലും അന്പരപ്പിച്ച് ഒറ്റച്ചാട്ടത്തിനു ബിജെപിയിൽ എത്തിയെങ്കിലും കേരളത്തിൽ ഒരു സീറ്റ് തരപ്പെടുത്താനായില്ല എന്നതു വല്ലാത്ത ചതിയായി. ഇല്ലത്തുനിന്ന് ഇറങ്ങുകയും ചെയ്തു, അമ്മാത്ത് എത്താനുമായില്ല.
അതുപോലെ ചില ക്രൈസ്തവ വേദികളിലെ പ്രമുഖരായ ചില സ്ഥിരം ഉപദേശികളും വളരെ കൃത്യമായ ലക്ഷ്യങ്ങളോടെ ബിജെപിക്കുവേണ്ടി പ്രസംഗിച്ചു നടക്കുന്നുണ്ട്. ഇവർക്കെല്ലാം വേദി ഒരുക്കുന്നവർ സൂക്ഷിക്കുന്നത് നല്ലതാണ്. ബിജെപി ഉറക്കത്തിൽ പോലും വിശ്വസിക്കാത്തവരുടെ വേദികളിൽ ഇവർ ഇനിയും പോകുന്നത് ആരോടുള്ള വഞ്ചനയാണ് എന്ന് അവർ തന്നെ തീരുമാനിക്കട്ടെ.
ഏതായാലും ജനങ്ങളുടെ ഇടയിൽ സംസാരവിഷയമാകുംവിധം പലരെയും തങ്ങളുടെ കൂടാരത്തിലെത്തിക്കാൻ ബിജെപിക്കായി. അവർ വരുന്നതുകൊണ്ട് എത്ര വോട്ട് കിട്ടും എന്നതല്ല ,അവരുണ്ടാക്കുന്ന ചർച്ചയാവും ബിജെപിയുടെയും ലക്ഷ്യം. അടുത്ത തവണ ബിജെപി അധികാരത്തിൽ വരാത്തപക്ഷം ഇവരിൽ പലരും പഴയ കുപ്പായവുമായി വരും എന്നതും സംഭവ്യം.
ഇടതുമുന്നണിയിലോ സിപിഎമ്മിലോ ബിജപിയിലോ സ്ഥാനാർഥിനിർണയം സംബന്ധിച്ചുള്ള ഒരു തർക്കവും മറനീക്കി പുറത്തു വന്നില്ല എന്നതു സത്യം. ഫേസ്ബുക്കിലൂടെ ഒക്കെ ചില പ്രചാരണങ്ങൾ നടന്നു എന്നത്ു മാത്രമാണു വസ്തുത.അവിടെ എല്ലാം അത്ര സന്തോഷകരമൊന്നുമല്ല കാര്യങ്ങൾ എന്നു പകൽപോലെ സത്യമാണ്. ഇടതുമുന്നണിയിൽ രണ്ടു പാർട്ടികൾക്കു മാത്രമാണു സ്ഥാനാർഥികൾ. ബാക്കിയുള്ളവരെല്ലാം കൂലിപ്രസംഗകർ. നാളെ അവർക്കു കിട്ടാനുള്ളതിനെ ഓർത്താണ് ജീവിക്കുന്നത്.
എന്നാൽ, ജനാധിപത്യമുന്നണിയിൽ അങ്ങനെയായിരുന്നില്ല. കേരള കോണ്‍ഗ്രസിന്റെ സ്ഥാനാർഥി സംബന്ധിച്ച് വേണ്ടത്ര വിവാദം ഉണ്ടായി. അതു പാടില്ലായിരുന്നു എന്ന് ഉപദേശിച്ച കോണ്‍ഗ്രസിലും ഉണ്ടായി വിവാദങ്ങൾ.
തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാർഥി ടി.എൻ. പ്രതാപൻ തന്ത്രജ്ഞനാണെന്ന് എല്ലാവരും കരുതുന്നു.അദ്ദേഹത്തിന്റെ നിലപാടുകളിലും ആത്മാർഥതയേക്കാൾ തന്ത്രജ്ഞത കാണുന്നവർ നിരവധിയുണ്ട്. ഒരുകാലത്തു ഗ്രീൻ വിപ്ലവം ഒക്കെ പറഞ്ഞിരുന്ന ആളാണ്. എന്നാൽ, അടുത്തകാലത്തു മമ്മൂട്ടിയെ വച്ച് പരിപാടി നടത്തി ഫേസ്ബുക്കിൽ ഇട്ട് വോട്ടു പിടിക്കാൻ നോക്കിയ കളി വല്ലാതെ പാളി. സിപിഎമ്മിന്റെ കൈരളി ചാനലിന്റെ മേധാവിയാണു മമ്മൂട്ടി. പ്രതാപനേക്കാൾ കളി അറിയുന്നയാൾ എന്നാണു കരുതേണ്ടത്. ഇത്തരം വിപ്ലവകരമായ അടുപ്പങ്ങൾക്കു ചില കോണ്‍ഗ്രസുകാർ കാണിക്കുന്ന ആവേശം നല്ല കോണ്‍ഗ്രസുകാർക്കു മനംമടുപ്പ് ഉണ്ടാക്കും.
പീഡനകഥകൾ
ജനാധിപത്യമുന്നണിയെ പ്രതിരോധത്തിലാക്കാൻ തെരഞ്ഞെടുപ്പിന്റെ തലേന്നു പഴയ ചില പീഡനകഥകളുമായി പോലീസ് എത്തി. പോലീസിനെ ഉപയോഗിച്ചു സിപിഎം നടത്തിയ കളി മറുകുറ്റിയാണു പാഞ്ഞത്. അതിൽ പരാമർശിക്കപ്പെടുന്ന ഒരാളെ മത്സര രംഗത്തുതന്നെ ഇറക്കിക്കൊണ്ട് കോണ്‍ഗ്രസ് ആ കളിയെ അതേ നാണയത്തിൽ നേരിട്ടു. അപ്പോഴാണു സിപിഎം ഓഫീസിലെ പീഡനകഥ പുറത്തുവരുന്നത്. അത്തരം കഥകൾ നിരവധിയായി. കാവ്യനീതി എന്നൊക്കെ പറയാവുന്ന തിരിച്ചടികൾ.
പോലീസിനു കേസ് എടുക്കേണ്ടിവന്നു. അന്വേഷണം നടക്കും. ജയരാജനെയും ശശീന്ദ്രനെയും ഒക്കെ പോലെ ഇതിലെ പ്രതികളും രക്ഷപ്പെട്ടേക്കാം. എങ്കിലും ഒരു സിപിഎം ഓഫീസ് കൂടി അപമാനംകൊണ്ടു തലകുനിക്കേണ്ടിവരുന്നു.
പ്രചാരണ വിഷയങ്ങൾ മറനീക്കി വരുന്നതേയുള്ളു. എങ്കിലും കോണ്‍ഗ്രസ്- ലീഗ്- ബിജെപി ബന്ധത്തിന്റെ കഥയുമായി കോടിയേരി തന്നെ എത്തി. കുമ്മനത്തിനു തിരുവനന്തപുരം കിട്ടാൻ വേണ്ടി മറ്റ് അഞ്ചിടത്തു ബിജെപി കോണ്‍ഗ്രസിനെ സഹായിക്കുന്നു എന്നാണു കോടിയേരിയുടെ സങ്കടം. എന്തു ചെയ്താലും ജയിക്കില്ലാത്ത ബിജെപിക്കു കേരളത്തിൽ ചെയ്യുന്ന വോട്ട് സിപിഎമ്മിനെ സഹായിക്കും എന്നറിയുന്ന ബുദ്ധിയുള്ള വോട്ടർ കോണ്‍ഗ്രസിനു വോട്ടു ചെയ്യും. അതു തടയാൻ കോടിയേരി ഇറക്കുന്ന അടവാണ് ഈ ബാന്ധവ പ്രഖ്യാപനം.
നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്തു ജനാധിപത്യമുന്നണി മൂന്നാംസ്ഥാനത്തായതാണ് കോണ്‍ഗ്രസ്- ബിജെപി ബന്ധത്തിന് ഉദാഹരണമായി കോടിയേരിയും പിണറായിയും പറയുന്നത്. അതാണ് സത്യമെങ്കിൽ അവരുടെ അളവുകൊണ്ട് അവരെ തന്നെ അളന്നാൽ തിരുവനന്തപുരം പാർലമെന്റ് സീറ്റിൽ കഴിഞ്ഞ തവണ ഇടതുമുന്നണി മൂന്നാമത് എത്തിയതിന്റെ കാരണം ഇടതുകാർ ബിജെപിക്കു വോട്ടു മറിച്ചതാണെന്നു പറയേണ്ടിവരും. ഒ. രാജഗോപാലിനെ ജയിപ്പിക്കാൻ ഇടതുമുന്നണിയും നോക്കിയിട്ടും ശശി തരൂർ ജയിച്ചു. ഇക്കുറി തിരുവനന്തപുരത്തു കുമ്മനത്തെ ജയിപ്പിക്കാൻ അതേ അടവ് ഇടതുമുന്നണി നോക്കുന്നതിന്റെ ഭാഗമായി ഈ പ്രചാരണത്തെ കണക്കാക്കാം.
കഴിഞ്ഞതവണ ഇടതു മുന്നണി മൂന്നാം സ്ഥാനത്തെത്തിയതിന്റെ കാരണക്കാരനായ സി. ദിവാകരനാണ് ഇക്കുറി സ്ഥാനാർഥി. അദ്ദേഹം കൂടുതൽ പിടിക്കുന്ന ഓരോ വോട്ടും സഹായിക്കുക കുമ്മനത്തെ ആയിരിക്കും എന്നതു സത്യം. ബിജെപി തലസ്ഥാനത്ത് ജയിക്കരുതെന്ന് കരുതുന്ന സഖാക്കൾ തരൂരിനെ സഹായിച്ചാൽ അത്ഭുതപ്പെടേണ്ട. മൂന്നാംസ്ഥാനത്തു നിൽക്കുന്ന പാർട്ടിയെ ഒന്നാമതെത്തിച്ചു ജയിപ്പിക്കുന്നതാണോ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ആളിനെ ജയിപ്പിക്കുന്നതാണോ കൂടുതൽ എളുപ്പം? കഴിഞ്ഞ തവണ തരൂരിനു വലിയ പിന്തുണ നല്കിയ തീരദേശത്തേക്ക് സഭ വഴി കടന്നു ചെല്ലാൻ ബിജെപി നടത്തുന്ന നീക്കം സഭയ്ക്കു മനസിലായിട്ടുണ്ട്.
ഏതു തെരഞ്ഞെടുപ്പിന്റെയും ഫലത്തെ നിർണയിക്കുന്നതിൽ സുപ്രധാന പങ്കുള്ളവരാണ് ഓരോ പാർട്ടിയും രംഗത്തിറക്കുന്ന സ്ഥാനാർഥികൾ. കേരളത്തിലെ മൂന്നു ചേരികളും ജയസാധ്യതയിൽ മാത്രം കണ്ണുനട്ട് അസാധാരണമായ പാടവത്തോടെ അക്കാര്യം നിർവഹിച്ചു. എതിർചേരിയിൽ നിന്നു കുറെ വോട്ടെങ്കിലും പിടിക്കാനാവുമെന്ന് അവർ കരുതുന്ന മുഖങ്ങളാണു മത്സരിക്കുന്നത്.
സ്ഥാനാർഥികളെ ആദ്യം നിർണയിക്കുന്നതിലും കടുത്ത പാർട്ടിക്കൂറ് മാത്രം പരിഗണിക്കാതെ ജനകീയ മുഖമുള്ളവരെ സ്ഥാനാർഥികളാക്കുന്നതിലും ഇടതുമുന്നണി ആദ്യറൗണ്ടിൽ നല്ല പ്രകടനം കാഴ്ച വച്ചു. ട്രോളുകാർക്ക് സ്ഥാനർഥികളെ പരിഹസിക്കാൻ ഇടയുണ്ടാക്കിയെങ്കിലും അവർക്ക് അവതരിപ്പിക്കാവുന്നതിൽ ഏറ്റവും വിജയസാധ്യതയുള്ളവരെ തന്നെയാണു തന്ത്രജ്ഞതയോടെ അവർ രംഗത്തിറക്കിയത്. അതിലൂടെ അവർ കളിക്കളത്തിൽ മുന്നിലെത്തുകയും ചെയ്തു. കൊലയാളി ആക്ഷേപം പോലുള്ള ട്രോളുകൾ പോലും നേരിടാൻ അവർ വലിയ ജാഗ്രതയും പുലർത്തുന്നു. അതായാത് ഓരോ ചുവടിലും ഇടതുനേതാക്കൾ കനത്ത ജാഗ്രതയോടെയാണ് കരുക്കൾ നീക്കുന്നതും കരുനീക്കങ്ങൾ വിലയിരുത്തുന്നതും എന്നു വ്യക്തം.
അതിനിർണായകമായ ലോക്സഭാ തെരഞ്ഞെടുപ്പ് എന്നു പറയുന്പോഴും പതിവു തർക്കവും വഴക്കും ഗ്രൂപ്പു പിണക്കവും എല്ലാം മറനീക്കി പുറത്തുവന്നതുകൊണ്ട് തുടക്കത്തിൽ പിന്നിലായ ജനാധിപത്യമുന്നണി പക്ഷേ സ്ഥാനാർഥികളെ നിരത്തിയപ്പോൾ ഇടതുമുന്നണിയിലേതിനേക്കാൾ കേമന്മാരുടെ നിരയായി. ജനാധിപത്യമുന്നണിക്ക് അവതരിപ്പിക്കാവുന്ന ഏറ്റവും വിജയസാധ്യതയുള്ളവരുടെ നിരയാണ് ഇപ്പോൾ പടക്കളത്തിലുള്ളത്. അതുകൊണ്ടുതന്നെ ജനാധിപത്യചേരി പടയോട്ടത്തിൽ കുതിച്ചു മുന്നിലെത്തുന്നു.
ഒരു സീറ്റ് പോലും ജയിക്കാനാവുമെന്നു കരുതാനാവാത്തപ്പോഴും ബിജെപിയിൽ സീറ്റ് വിഭജനം വലിയ കീറാമുട്ടിയായി. ഏതു ജനാധിപത്യപാർട്ടിയിലെയും പോലെ അവിടെയും എല്ലാവർക്കും മത്സരിക്കണമെന്നു മോഹം. പാർട്ടിക്കുവേണ്ടി ഇന്നലെ വരെ ചോര നീരാക്കിയവരെക്കാൾ വീണുകിട്ടിയവരെയും വഴിക്കുകണ്ടവരെയും എല്ലാം ചേർത്ത് അവരും വ്യാഴാഴ്ച രാത്രിയോടെ സ്ഥാനാർഥികളുടെ ലിസ്റ്റ് പ്രസിദ്ധികരിച്ചു. എങ്കിലും കൃത്യമായ ലക്ഷ്യബോധം അവരുടെ ലിസ്റ്റിലും പ്രകടമാണ്. കേരളത്തില മിക്കവാറും ബിജെപിക്കാർക്കു മത്സരിക്കണം എന്നുണ്ടായിരുന്ന പത്തനംതിട്ടയിലെ സ്ഥാനാർഥി ആരെന്ന് അവർക്ക് അപ്പോഴും പ്രഖ്യാപിക്കാനായില്ല. അവിടെയും വഴക്കുകളും തർക്കങ്ങളും ബാക്കി
ഭാഗ്യാന്വേഷികൾ
കോണ്‍ഗ്രസ് അനുഭാവി എന്ന ഭാവത്തിൽ വൈസ് ചാൻസലർ പദവിയും പിഎസ് സി ചെയർമാൻ പദവിയും വരെ വാങ്ങിച്ചെടുത്ത ബുദ്ധിജീവി കെ.എസ്. രാധാകൃഷ്ണൻ ഇരുട്ടി വെളുത്തപ്പോൾ ബിജെപിയിലെത്തി ആലപ്പുഴയിൽ സീറ്റ് നേടിയത് അദ്ദേഹത്തെ ബഹുമാനിക്കുകയും അദ്ദേഹത്തിന്റെ നിലപാടുകളെ ആദരിക്കുകയും ചെയ്ത ഏറെപ്പേറെ അന്പരപ്പിച്ചു. സംഘിയാകുന്നതിന് അദ്ദേഹം പറയുന്ന ന്യായം എന്തായാലും ഇന്നലെ വരെ അദ്ദേഹം പുലർത്തിയിരുന്നതു കാപട്യത്തിന്റെ മുഖമായിരുന്നു എന്നു സംശയിച്ചുപോവുകയാണ്.
കോണ്‍ഗ്രസിന്റെ പല ആനുകൂല്യങ്ങളും പറ്റിയിട്ടുള്ള, പാർട്ടിയുടെ വക്തവായിരുന്ന ടോം വടക്കൻ പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തെപ്പോലും അന്പരപ്പിച്ച് ഒറ്റച്ചാട്ടത്തിനു ബിജെപിയിൽ എത്തിയെങ്കിലും കേരളത്തിൽ ഒരു സീറ്റ് തരപ്പെടുത്താനായില്ല എന്നതു വല്ലാത്ത ചതിയായി. ഇല്ലത്തുനിന്ന് ഇറങ്ങുകയും ചെയ്തു, അമ്മാത്ത് എത്താനുമായില്ല.
അതുപോലെ ചില ക്രൈസ്തവ വേദികളിലെ പ്രമുഖരായ ചില സ്ഥിരം ഉപദേശികളും വളരെ കൃത്യമായ ലക്ഷ്യങ്ങളോടെ ബിജെപിക്കുവേണ്ടി പ്രസംഗിച്ചു നടക്കുന്നുണ്ട്. ഇവർക്കെല്ലാം വേദി ഒരുക്കുന്നവർ സൂക്ഷിക്കുന്നത് നല്ലതാണ്. ബിജെപി ഉറക്കത്തിൽ പോലും വിശ്വസിക്കാത്തവരുടെ വേദികളിൽ ഇവർ ഇനിയും പോകുന്നത് ആരോടുള്ള വഞ്ചനയാണ് എന്ന് അവർ തന്നെ തീരുമാനിക്കട്ടെ.
ഏതായാലും ജനങ്ങളുടെ ഇടയിൽ സംസാരവിഷയമാകുംവിധം പലരെയും തങ്ങളുടെ കൂടാരത്തിലെത്തിക്കാൻ ബിജെപിക്കായി. അവർ വരുന്നതുകൊണ്ട് എത്ര വോട്ട് കിട്ടും എന്നതല്ല ,അവരുണ്ടാക്കുന്ന ചർച്ചയാവും ബിജെപിയുടെയും ലക്ഷ്യം. അടുത്ത തവണ ബിജെപി അധികാരത്തിൽ വരാത്തപക്ഷം ഇവരിൽ പലരും പഴയ കുപ്പായവുമായി വരും എന്നതും സംഭവ്യം.
ഇടതുമുന്നണിയിലോ സിപിഎമ്മിലോ ബിജപിയിലോ സ്ഥാനാർഥിനിർണയം സംബന്ധിച്ചുള്ള ഒരു തർക്കവും മറനീക്കി പുറത്തു വന്നില്ല എന്നതു സത്യം. ഫേസ്ബുക്കിലൂടെ ഒക്കെ ചില പ്രചാരണങ്ങൾ നടന്നു എന്നത്ു മാത്രമാണു വസ്തുത.അവിടെ എല്ലാം അത്ര സന്തോഷകരമൊന്നുമല്ല കാര്യങ്ങൾ എന്നു പകൽപോലെ സത്യമാണ്. ഇടതുമുന്നണിയിൽ രണ്ടു പാർട്ടികൾക്കു മാത്രമാണു സ്ഥാനാർഥികൾ. ബാക്കിയുള്ളവരെല്ലാം കൂലിപ്രസംഗകർ. നാളെ അവർക്കു കിട്ടാനുള്ളതിനെ ഓർത്താണ് ജീവിക്കുന്നത്.
എന്നാൽ, ജനാധിപത്യമുന്നണിയിൽ അങ്ങനെയായിരുന്നില്ല. കേരള കോണ്‍ഗ്രസിന്റെ സ്ഥാനാർഥി സംബന്ധിച്ച് വേണ്ടത്ര വിവാദം ഉണ്ടായി. അതു പാടില്ലായിരുന്നു എന്ന് ഉപദേശിച്ച കോണ്‍ഗ്രസിലും ഉണ്ടായി വിവാദങ്ങൾ.
തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാർഥി ടി.എൻ. പ്രതാപൻ തന്ത്രജ്ഞനാണെന്ന് എല്ലാവരും കരുതുന്നു.അദ്ദേഹത്തിന്റെ നിലപാടുകളിലും ആത്മാർഥതയേക്കാൾ തന്ത്രജ്ഞത കാണുന്നവർ നിരവധിയുണ്ട്. ഒരുകാലത്തു ഗ്രീൻ വിപ്ലവം ഒക്കെ പറഞ്ഞിരുന്ന ആളാണ്. എന്നാൽ, അടുത്തകാലത്തു മമ്മൂട്ടിയെ വച്ച് പരിപാടി നടത്തി ഫേസ്ബുക്കിൽ ഇട്ട് വോട്ടു പിടിക്കാൻ നോക്കിയ കളി വല്ലാതെ പാളി. സിപിഎമ്മിന്റെ കൈരളി ചാനലിന്റെ മേധാവിയാണു മമ്മൂട്ടി. പ്രതാപനേക്കാൾ കളി അറിയുന്നയാൾ എന്നാണു കരുതേണ്ടത്. ഇത്തരം വിപ്ലവകരമായ അടുപ്പങ്ങൾക്കു ചില കോണ്‍ഗ്രസുകാർ കാണിക്കുന്ന ആവേശം നല്ല കോണ്‍ഗ്രസുകാർക്കു മനംമടുപ്പ് ഉണ്ടാക്കും.
പീഡനകഥകൾ
ജനാധിപത്യമുന്നണിയെ പ്രതിരോധത്തിലാക്കാൻ തെരഞ്ഞെടുപ്പിന്റെ തലേന്നു പഴയ ചില പീഡനകഥകളുമായി പോലീസ് എത്തി. പോലീസിനെ ഉപയോഗിച്ചു സിപിഎം നടത്തിയ കളി മറുകുറ്റിയാണു പാഞ്ഞത്. അതിൽ പരാമർശിക്കപ്പെടുന്ന ഒരാളെ മത്സര രംഗത്തുതന്നെ ഇറക്കിക്കൊണ്ട് കോണ്‍ഗ്രസ് ആ കളിയെ അതേ നാണയത്തിൽ നേരിട്ടു. അപ്പോഴാണു സിപിഎം ഓഫീസിലെ പീഡനകഥ പുറത്തുവരുന്നത്. അത്തരം കഥകൾ നിരവധിയായി. കാവ്യനീതി എന്നൊക്കെ പറയാവുന്ന തിരിച്ചടികൾ.
പോലീസിനു കേസ് എടുക്കേണ്ടിവന്നു. അന്വേഷണം നടക്കും. ജയരാജനെയും ശശീന്ദ്രനെയും ഒക്കെ പോലെ ഇതിലെ പ്രതികളും രക്ഷപ്പെട്ടേക്കാം. എങ്കിലും ഒരു സിപിഎം ഓഫീസ് കൂടി അപമാനംകൊണ്ടു തലകുനിക്കേണ്ടിവരുന്നു.
പ്രചാരണ വിഷയങ്ങൾ മറനീക്കി വരുന്നതേയുള്ളു. എങ്കിലും കോണ്‍ഗ്രസ്- ലീഗ്- ബിജെപി ബന്ധത്തിന്റെ കഥയുമായി കോടിയേരി തന്നെ എത്തി. കുമ്മനത്തിനു തിരുവനന്തപുരം കിട്ടാൻ വേണ്ടി മറ്റ് അഞ്ചിടത്തു ബിജെപി കോണ്‍ഗ്രസിനെ സഹായിക്കുന്നു എന്നാണു കോടിയേരിയുടെ സങ്കടം. എന്തു ചെയ്താലും ജയിക്കില്ലാത്ത ബിജെപിക്കു കേരളത്തിൽ ചെയ്യുന്ന വോട്ട് സിപിഎമ്മിനെ സഹായിക്കും എന്നറിയുന്ന ബുദ്ധിയുള്ള വോട്ടർ കോണ്‍ഗ്രസിനു വോട്ടു ചെയ്യും. അതു തടയാൻ കോടിയേരി ഇറക്കുന്ന അടവാണ് ഈ ബാന്ധവ പ്രഖ്യാപനം.
നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്തു ജനാധിപത്യമുന്നണി മൂന്നാംസ്ഥാനത്തായതാണ് കോണ്‍ഗ്രസ്- ബിജെപി ബന്ധത്തിന് ഉദാഹരണമായി കോടിയേരിയും പിണറായിയും പറയുന്നത്. അതാണ് സത്യമെങ്കിൽ അവരുടെ അളവുകൊണ്ട് അവരെ തന്നെ അളന്നാൽ തിരുവനന്തപുരം പാർലമെന്റ് സീറ്റിൽ കഴിഞ്ഞ തവണ ഇടതുമുന്നണി മൂന്നാമത് എത്തിയതിന്റെ കാരണം ഇടതുകാർ ബിജെപിക്കു വോട്ടു മറിച്ചതാണെന്നു പറയേണ്ടിവരും. ഒ. രാജഗോപാലിനെ ജയിപ്പിക്കാൻ ഇടതുമുന്നണിയും നോക്കിയിട്ടും ശശി തരൂർ ജയിച്ചു. ഇക്കുറി തിരുവനന്തപുരത്തു കുമ്മനത്തെ ജയിപ്പിക്കാൻ അതേ അടവ് ഇടതുമുന്നണി നോക്കുന്നതിന്റെ ഭാഗമായി ഈ പ്രചാരണത്തെ കണക്കാക്കാം.
കഴിഞ്ഞതവണ ഇടതു മുന്നണി മൂന്നാം സ്ഥാനത്തെത്തിയതിന്റെ കാരണക്കാരനായ സി. ദിവാകരനാണ് ഇക്കുറി സ്ഥാനാർഥി. അദ്ദേഹം കൂടുതൽ പിടിക്കുന്ന ഓരോ വോട്ടും സഹായിക്കുക കുമ്മനത്തെ ആയിരിക്കും എന്നതു സത്യം. ബിജെപി തലസ്ഥാനത്ത് ജയിക്കരുതെന്ന് കരുതുന്ന സഖാക്കൾ തരൂരിനെ സഹായിച്ചാൽ അത്ഭുതപ്പെടേണ്ട. മൂന്നാംസ്ഥാനത്തു നിൽക്കുന്ന പാർട്ടിയെ ഒന്നാമതെത്തിച്ചു ജയിപ്പിക്കുന്നതാണോ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ആളിനെ ജയിപ്പിക്കുന്നതാണോ കൂടുതൽ എളുപ്പം? കഴിഞ്ഞ തവണ തരൂരിനു വലിയ പിന്തുണ നല്കിയ തീരദേശത്തേക്ക് സഭ വഴി കടന്നു ചെല്ലാൻ ബിജെപി നടത്തുന്ന നീക്കം സഭയ്ക്കു മനസിലായിട്ടുണ്ട്.