ഫിലഡൽഫിയ: കൊവിഡ് 19 മഹാമാരിയുടെ ലോക്ഡൗണിൽ വേറിട്ട രീതിയിൽ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്റാന തിരുനാൾ സെന്റ് തോമസ് സീറോമലബാർ ഫൊറോനാ ദേവാലയത്തിൽ സമുചിതമായി ആഘോഷിച്ചു.
ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ മുഴുവൻ ഇടവക ജനങ്ങൾക്കും തിരുനാൾ ദിവസങ്ങളിൽ പള്ളിയിൽ വന്ന് തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാൽ ലൈവ് സ്ട്രീം ആയി സംപ്രേഷണം ചെയ്ത തിരുനാൾ തിരുക്കർമ്മങ്ങളിൽ ഇടവകജനങ്ങളും വിദൂരതയിൽ ഇരുന്ന് മറ്റു ബന്ധുജനങ്ങളും അഭ്യുദയകാംക്ഷികളും തൽസമയം പങ്കെടുത്തു.
ജൂണ്‍ 21 ഞായറാഴ്ച ദിവ്യബലിമധ്യേ ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപ്പറന്പിൽ തിരുനാൾകൊടി ഉയർത്തി 12 ദിവസം നീണ്ടുനിന്ന ആഘോഷങ്ങൾ തുടക്കമിട്ടു. ജൂണ്‍ 21 മുതൽ ജൂലൈ 2 വരെ എല്ലാദിവസവും വൈകുന്നേരം ഏഴിന് വിശുദ്ധ കുർബാനയും, തുടർന്ന് 12 കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ നൊവേന പ്രാർഥനയും ലദീഞ്ഞും നടക്കും.
ജുലൈ മൂന്നിന് ദുക്റാന തിരുനാൾ ദിനമായ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ബാൾട്ടിമോർ സെ. അൽഫോൻസാ സീറോ മലബാർപള്ളി വികാരി റവ. ഫാ. വിൽസണ്‍ ആന്റണി കണ്ടങ്കേരി മുഖ്യകാർമ്മികനായി ആഘോഷമായ ദിവ്യബലി, തിരുനാൾ സന്ദേശം.
ജുലൈ 4 ശനിയാഴ്ച വൈകുന്നേരം 4.30ന് റവ. ഫാ. ഷാജു കാഞ്ഞിരന്പാറയിൽ എംഎസ്എഫ്എസ് മുഖ്യകാർമ്മികനായി ആഘോഷമായ ദിവ്യബലിയും, തിരുനാൾ സന്ദേശവും.
പ്രധാന തിരുനാൾ ദിവസമായ ജുലൈ 5 ഞായറാഴ്ച്ച 10ന് ഫിലഡൽഫിയ ആർച്ചുബിഷപ് അഭിവന്ദ്യ നെൽസണ്‍ പെരെസ് ആയി തിരുനാൾ കുർബാനയുടെ മുഖ്യകാർമ്മികൻ. ആർച്ചുബിഷപ്പായി സ്ഥാനമേറ്റശേഷം പ്രത്യേക ക്ഷണം സ്വീകരിച്ച് ആദ്യമായി സീറോ മലബാർ പള്ളിയിലെത്തിയ അഭിവന്ദ്യ നെൽസണ്‍ പെരെസ് തിരുമേനിയെ ഫാ. വിനോദ് മഠത്തിപ്പറന്പിൽ, കൈക്കാരന്മാരായ ജോർജ് വി. ജോർജ്, പോളച്ചൻ വറീദ്, സജി സെബാസ്റ്റ്യൻ, ബിëപോൾ എന്നിവർ ബൊക്കെ നൽകി സ്വീകരിച്ചു. ആർച്ചുബിഷപ്പിന്റെ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട ലത്തീൻ
കുർബാനയിൽ ആൾക്കൂട്ട നിയന്ത്രണം കണക്കിലെടുത്ത് ഇരുനൂറിൽ പരം ഇടവക ജനങ്ങൾ
പങ്കെടുത്തു.
മരിച്ചവരുടെ ഓർമ്മദിനമായ ജുലൈ 6 തിങ്കളാഴ്ചയിലെ തിരുക്കർമ്മങ്ങൾക്കുശേഷം ഫാ. വിനോദ് മഠത്തിപ്പറന്പിൽ കൊടിയിറയിറക്കിയതോടെ തിരുനാളാഘോഷങ്ങൾ തിരശീല വീണു.
റിപ്പോർട്ട്: ജോസ് മാളേക്കൽ
ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ മുഴുവൻ ഇടവക ജനങ്ങൾക്കും തിരുനാൾ ദിവസങ്ങളിൽ പള്ളിയിൽ വന്ന് തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാൽ ലൈവ് സ്ട്രീം ആയി സംപ്രേഷണം ചെയ്ത തിരുനാൾ തിരുക്കർമ്മങ്ങളിൽ ഇടവകജനങ്ങളും വിദൂരതയിൽ ഇരുന്ന് മറ്റു ബന്ധുജനങ്ങളും അഭ്യുദയകാംക്ഷികളും തൽസമയം പങ്കെടുത്തു.
ജൂണ്‍ 21 ഞായറാഴ്ച ദിവ്യബലിമധ്യേ ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപ്പറന്പിൽ തിരുനാൾകൊടി ഉയർത്തി 12 ദിവസം നീണ്ടുനിന്ന ആഘോഷങ്ങൾ തുടക്കമിട്ടു. ജൂണ്‍ 21 മുതൽ ജൂലൈ 2 വരെ എല്ലാദിവസവും വൈകുന്നേരം ഏഴിന് വിശുദ്ധ കുർബാനയും, തുടർന്ന് 12 കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ നൊവേന പ്രാർഥനയും ലദീഞ്ഞും നടക്കും.
ജുലൈ മൂന്നിന് ദുക്റാന തിരുനാൾ ദിനമായ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ബാൾട്ടിമോർ സെ. അൽഫോൻസാ സീറോ മലബാർപള്ളി വികാരി റവ. ഫാ. വിൽസണ്‍ ആന്റണി കണ്ടങ്കേരി മുഖ്യകാർമ്മികനായി ആഘോഷമായ ദിവ്യബലി, തിരുനാൾ സന്ദേശം.
ജുലൈ 4 ശനിയാഴ്ച വൈകുന്നേരം 4.30ന് റവ. ഫാ. ഷാജു കാഞ്ഞിരന്പാറയിൽ എംഎസ്എഫ്എസ് മുഖ്യകാർമ്മികനായി ആഘോഷമായ ദിവ്യബലിയും, തിരുനാൾ സന്ദേശവും.
പ്രധാന തിരുനാൾ ദിവസമായ ജുലൈ 5 ഞായറാഴ്ച്ച 10ന് ഫിലഡൽഫിയ ആർച്ചുബിഷപ് അഭിവന്ദ്യ നെൽസണ്‍ പെരെസ് ആയി തിരുനാൾ കുർബാനയുടെ മുഖ്യകാർമ്മികൻ. ആർച്ചുബിഷപ്പായി സ്ഥാനമേറ്റശേഷം പ്രത്യേക ക്ഷണം സ്വീകരിച്ച് ആദ്യമായി സീറോ മലബാർ പള്ളിയിലെത്തിയ അഭിവന്ദ്യ നെൽസണ്‍ പെരെസ് തിരുമേനിയെ ഫാ. വിനോദ് മഠത്തിപ്പറന്പിൽ, കൈക്കാരന്മാരായ ജോർജ് വി. ജോർജ്, പോളച്ചൻ വറീദ്, സജി സെബാസ്റ്റ്യൻ, ബിëപോൾ എന്നിവർ ബൊക്കെ നൽകി സ്വീകരിച്ചു. ആർച്ചുബിഷപ്പിന്റെ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട ലത്തീൻ
കുർബാനയിൽ ആൾക്കൂട്ട നിയന്ത്രണം കണക്കിലെടുത്ത് ഇരുനൂറിൽ പരം ഇടവക ജനങ്ങൾ
പങ്കെടുത്തു.
മരിച്ചവരുടെ ഓർമ്മദിനമായ ജുലൈ 6 തിങ്കളാഴ്ചയിലെ തിരുക്കർമ്മങ്ങൾക്കുശേഷം ഫാ. വിനോദ് മഠത്തിപ്പറന്പിൽ കൊടിയിറയിറക്കിയതോടെ തിരുനാളാഘോഷങ്ങൾ തിരശീല വീണു.
റിപ്പോർട്ട്: ജോസ് മാളേക്കൽ