കുവൈറ്റ് സിറ്റി: കുവൈറ്റ് എയർവേയ്സ് അന്താരാഷ്ട്ര വിമാന ഷെഡ്യൂൾ പുറത്തിറക്കിയതായി അൽ ഖബസ് റിപ്പോർട്ട് ചെയ്തു. ആദ്യ ഘട്ടത്തിൽ 31 കേന്ദ്രങ്ങളിലേക്കാണ് ഓഗസ്റ്റ് ഒന്ന് മുതൽ സർവീസുകൾ ആരംഭിക്കുക. കോവിഡ് പാശ്ചാത്തലത്തിൽ ലോകമെന്പാടുമുള്ള വിവിധ വിമാനക്കന്പനികൾ പിന്തുടരുന്ന ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിച്ചായിരിക്കും ഫ്ളൈറ്റുകൾ പ്രവർത്തനം തുടങ്ങുകയെന്ന് കുവൈറ്റ് എയർവേയ്സ് അറിയിച്ചു.
തുടക്കത്തിൽ വിമാന സർവീസുകളുടെ പ്രവർത്തന ശേഷി 30 ശതമാനമായിരിക്കും. രണ്ടാം ഘട്ടത്തിൽ 50 ശതമാനമായും മൂന്നാം ഘട്ടത്തിൽ 100 ശതമാനമായും ഉയർത്തൂം. തിരുവനന്തപുരം, കൊച്ചി, മുംബൈ , ഡൽഹി, അഹമ്മദബാദ്, ചെന്നൈ, ബാംഗളൂർ അടക്കമുള്ള നഗരങ്ങളും ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുണ്ട്. കുവൈറ്റിൽ താമസരേഖയുള്ള എല്ലാവർക്കും ഓഗസ്റ്റ് ഒന്നു മുതൽ രാജ്യത്തേക്ക് തിരിച്ചു വരാൻ അനുമതി ഉണ്ടായിരിക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്രാ വിമാന സർവീസ് വിലക്ക് ഇനിയും നീണ്ടു പോകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
അതിനിടെ വിമാന യാത്രക്കാർക്ക് പുറപ്പെടുന്നതിനും എത്തിച്ചേരുന്നതിനുമുള്ള ആരോഗ്യ മാർഗനിർദ്ദേശങ്ങൾ കുവൈത്ത് സർക്കാർ പ്രഖ്യാപിച്ചു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമുള്ള യാത്രക്കാർക്ക് എയർപോർട്ട് മെഡിക്കൽ ലബോറട്ടറിയിൽ നിന്നും പണമടച്ചാൽ സർട്ടിഫിക്കറ്റ് ലഭ്യമാകും. രാജ്യത്ത് മടങ്ങിയെത്തുന്ന എല്ലാ യാത്രക്കാർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ് . ഹ്രസ്വ യാത്രകൾക്കായി ബോർഡിൽ ഭക്ഷണം നിരോധിക്കും അതോടൊപ്പം വിമാനങ്ങളിൽ ഹാൻഡ്ബാഗുകൾ കൊണ്ടുപോകരുതെന്ന് യാത്രക്കാരോട് ഡിജിസിഎ അഭ്യർഥിച്ചു. കോവിഡ് ബാധിച്ചവരേയും സംശയമുള്ളവരേയും ക്വാറന്ൈറൻ ചെയ്യാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ പ്രത്യേക സ്ഥലമൊരുക്കുമെന്നും അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
തുടക്കത്തിൽ വിമാന സർവീസുകളുടെ പ്രവർത്തന ശേഷി 30 ശതമാനമായിരിക്കും. രണ്ടാം ഘട്ടത്തിൽ 50 ശതമാനമായും മൂന്നാം ഘട്ടത്തിൽ 100 ശതമാനമായും ഉയർത്തൂം. തിരുവനന്തപുരം, കൊച്ചി, മുംബൈ , ഡൽഹി, അഹമ്മദബാദ്, ചെന്നൈ, ബാംഗളൂർ അടക്കമുള്ള നഗരങ്ങളും ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുണ്ട്. കുവൈറ്റിൽ താമസരേഖയുള്ള എല്ലാവർക്കും ഓഗസ്റ്റ് ഒന്നു മുതൽ രാജ്യത്തേക്ക് തിരിച്ചു വരാൻ അനുമതി ഉണ്ടായിരിക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്രാ വിമാന സർവീസ് വിലക്ക് ഇനിയും നീണ്ടു പോകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
അതിനിടെ വിമാന യാത്രക്കാർക്ക് പുറപ്പെടുന്നതിനും എത്തിച്ചേരുന്നതിനുമുള്ള ആരോഗ്യ മാർഗനിർദ്ദേശങ്ങൾ കുവൈത്ത് സർക്കാർ പ്രഖ്യാപിച്ചു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമുള്ള യാത്രക്കാർക്ക് എയർപോർട്ട് മെഡിക്കൽ ലബോറട്ടറിയിൽ നിന്നും പണമടച്ചാൽ സർട്ടിഫിക്കറ്റ് ലഭ്യമാകും. രാജ്യത്ത് മടങ്ങിയെത്തുന്ന എല്ലാ യാത്രക്കാർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ് . ഹ്രസ്വ യാത്രകൾക്കായി ബോർഡിൽ ഭക്ഷണം നിരോധിക്കും അതോടൊപ്പം വിമാനങ്ങളിൽ ഹാൻഡ്ബാഗുകൾ കൊണ്ടുപോകരുതെന്ന് യാത്രക്കാരോട് ഡിജിസിഎ അഭ്യർഥിച്ചു. കോവിഡ് ബാധിച്ചവരേയും സംശയമുള്ളവരേയും ക്വാറന്ൈറൻ ചെയ്യാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ പ്രത്യേക സ്ഥലമൊരുക്കുമെന്നും അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ