യൂറോപ്യൻ യൂണിയന്‍റെ ഭാവി നിർവചിക്കാൻ അംഗല മെർക്കലിനു നിയോഗം

10:35 PM Jul 02, 2020 | Deepika.com
ബർലിൻ: റൊട്ടേഷൻ സന്പ്രദായത്തിൽ നിശ്ചയിക്കപ്പെടുന്നതാണ് യൂറോപ്യൻ യൂണിയന്‍റെ പ്രസിഡന്‍റ് പദവി. ആ സ്ഥാനത്തേക്ക് കൊറോണവൈറസ് സൃഷ്ടിച്ച ഈ കലുഷിത കാലത്ത് കടന്നിരിക്കുന്നത് ജർമനിയാണ്. കൂടുതൽ വ്യക്തമായി പറഞ്ഞാൽ ജർമൻ ചാൻസലർ അംഗല മെർക്കൽ.

ചാൻസലർ സ്ഥാനത്ത് കാലാവധി അവസാനിക്കുന്നതിനു മുൻപ് മെർക്കലിന് യൂറോപ്യൻ യൂണിയൻ അധ്യക്ഷ സ്ഥാനത്തിരിക്കാൻ ലഭിക്കുന്ന അവസാന അവസരമാണിത്. യൂറോപ്യൻ യൂണിയൻ കടന്നു പോകുന്നതാകട്ടെ അതിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിലൂടെയും.

കൊറോണ അനന്തര കാലഘട്ടത്തിൽ എങ്ങനെ ഒരുമയോടു മുന്നോട്ടു പോകുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു യൂറോപ്യൻ യൂണിയന്‍റെ ഭാവി. അതിനൊപ്പം, ഡിസംബറിൽ ബ്രെക്സിറ്റ് ട്രാൻസിഷൻ സമയം അവസാനിക്കുന്നതോടെ യൂണിയനെ സംബന്ധിച്ച് ബ്രിട്ടൻ സാങ്കേതികമായി സന്പൂർണ വിദേശ രാജ്യമായി മാറുകയും ചെയ്യും. അവരുമായുള്ള വ്യാപാര കരാർ അടക്കമുള്ള കാര്യങ്ങളിൽ ഇനിയും തീരുമാനങ്ങളെടുക്കാനിരിക്കെയാണ് മെർക്കലിന്‍റെ സാന്നിധ്യം നിർണായകമാകുന്നത്.

കൊറോണയുടെ പശ്ചാത്തലത്തിൽ സാന്പത്തിക ഉത്തേജന പാക്കേജും രക്ഷാ പാക്കേജും അടക്കം യൂറോപ്യൻ യൂണിയൻ അന്തിമമായി അംഗീകരിച്ചിട്ടുമില്ല. ഇക്കാര്യത്തിൽ നിലനിൽക്കുന്ന രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങൾ രമ്യമായി പരിഹരിക്കുന്നതിൽ മെർക്കലിന്‍റെ നയതന്ത്ര മികവ് പ്രധാനമാണ്. എന്നാൽ, പാക്കേജിന്‍റെ കാര്യത്തിൽ വിരുദ്ധ പക്ഷത്തു നിൽക്കുന്ന യൂണിയൻ അംഗരാജ്യങ്ങളിൽ ഒരു പക്ഷത്തിനു നേതൃത്വം നൽകുന്നത് ജർമനിയും ഫ്രാൻസുമാണെന്നതും കൗതുകകരം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ