കുവൈറ്റ് സിറ്റി : കോവിഡിന്റെ പശ്ചാത്തലത്തിൽ ജൂണ്‍ മാസത്തിൽ ഒരു ലക്ഷത്തിലധികം വിദേശികൾ കുവൈത്ത് നിന്നും മടങ്ങിയതായി സിവിൽ ഏവിയേഷൻ അറിയിച്ചു. ഇവരിൽ കൂടുതലും അറബ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. മെയ് 31 മുതൽ ജൂണ്‍ അവസാനം വരെ കുവൈത്തിൽ നിന്നും 590 വിമാനങ്ങളിലായി 102,623 യാത്രക്കാരാണ് യാത്ര പുറപ്പെട്ടത്. നേരത്തെ കൊറോണ വൈറസ് പശ്ചാത്തലത്തിൽ വിമാന സർവീസുകൾ നിർത്തിവച്ചതിനാൽ നാടുകളിലേക്ക് മടങ്ങിപ്പോകുവാൻ കഴിയാതെ നിരവധി വിദേശികൾ രാജ്യത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു.
ജൂണിൽ 293 വിമാനങ്ങളിലായി 49,986 ഈജിപ്തുകാരും 185 വിമാനങ്ങളിലായി 30,033 ഇന്ത്യക്കാരും , 11 വിമാനങ്ങളിലായി 2,500 ഇറാനികളും 7 വിമാനങ്ങളിലായി 2,113 ബംഗ്ലാദേശുകാരും പത്തു വിമാനങ്ങളിലായി 1386 എത്യോപ്യക്കാരും 725 യാത്രക്കാർ സുഡാനിലേക്കും പാകിസ്ഥാനിലേക്കും 32 വിമാനങ്ങളിൽ 6492 പേർ ഖത്തർ എയർവേസിലും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും യാത്ര തിരിച്ചത്.
അതിനിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണതോതിലാവാൻ ഒരു വർഷത്തിലേറെ സമയമെടുക്കുമെന്നാണ് കരുതപ്പെടുന്നത്. മൂന്നു ഘട്ടത്തിലായാണ് കൊമേഴ്സ്യൽ വിമാന സർവിസ് ആരംഭിക്കുന്നത്. വ്യോമയാന വകുപ്പ് പുറത്തുവിട്ട സമയക്രമം അനുസരിച്ച് ആദ്യ ഘട്ടം ഓഗസ്റ്റ് ഒന്നുമുതൽ ആരംഭിക്കും. രണ്ടാം ഘട്ടം 2021 ഫെബ്രുവരിയിലും 2021 ഓഗസ്റ്റ് ഒന്നിന് വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണതോതിലേക്ക് ഉയർത്തും . ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും വിമാനത്താവളത്തിൽ വാണിജ്യ സർവിസുകൾ പുനരാരംഭിക്കുകയെന്ന് അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ജൂണിൽ 293 വിമാനങ്ങളിലായി 49,986 ഈജിപ്തുകാരും 185 വിമാനങ്ങളിലായി 30,033 ഇന്ത്യക്കാരും , 11 വിമാനങ്ങളിലായി 2,500 ഇറാനികളും 7 വിമാനങ്ങളിലായി 2,113 ബംഗ്ലാദേശുകാരും പത്തു വിമാനങ്ങളിലായി 1386 എത്യോപ്യക്കാരും 725 യാത്രക്കാർ സുഡാനിലേക്കും പാകിസ്ഥാനിലേക്കും 32 വിമാനങ്ങളിൽ 6492 പേർ ഖത്തർ എയർവേസിലും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും യാത്ര തിരിച്ചത്.
അതിനിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണതോതിലാവാൻ ഒരു വർഷത്തിലേറെ സമയമെടുക്കുമെന്നാണ് കരുതപ്പെടുന്നത്. മൂന്നു ഘട്ടത്തിലായാണ് കൊമേഴ്സ്യൽ വിമാന സർവിസ് ആരംഭിക്കുന്നത്. വ്യോമയാന വകുപ്പ് പുറത്തുവിട്ട സമയക്രമം അനുസരിച്ച് ആദ്യ ഘട്ടം ഓഗസ്റ്റ് ഒന്നുമുതൽ ആരംഭിക്കും. രണ്ടാം ഘട്ടം 2021 ഫെബ്രുവരിയിലും 2021 ഓഗസ്റ്റ് ഒന്നിന് വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണതോതിലേക്ക് ഉയർത്തും . ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും വിമാനത്താവളത്തിൽ വാണിജ്യ സർവിസുകൾ പുനരാരംഭിക്കുകയെന്ന് അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ