ലണ്ടൻ: യുകെയിൽ 12,000 ത്തോളം സ്റ്റാഫുകളെ കുറയ്ക്കുകയാണെന്ന് കഴിഞ്ഞ 48 മണിക്കൂറിൽ വിവിധ ബിസിനസുകൾ പ്രഖ്യാപിച്ചു. കോവിഡ് പ്രതിസന്ധിയിൽ ബ്രിട്ടീഷ് സന്പദ് വ്യവസ്ഥയ്ക്ക് പ്രതികൂലമാകുന്ന ഈ തീരുമാനങ്ങൾ നിരവധി തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും സാന്പത്തിക പ്രതിസന്ധിയിലേയ്ക്ക് തള്ളി വിടും.
ഗവണ്മെന്റ് പ്രഖ്യാപിച്ചിരുന്ന തൊഴിൽ റീറ്റെൻഷൻ സ്കീം അനുസരിച്ച് ജോലിക്കാരുടെ ശന്പളത്തിന്റെ 80 ശതമാനം വരെ ഗവണ്മെന്റ് നൽകിയിരുന്നു. എന്നാൽ അടുത്ത മാസം മുതൽ ജോലിക്കാരും ഒരു വിഹിതം നൽകണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് മിക്ക കന്പനികളും സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട കണ്സൾട്ടേഷന് 30 മുതൽ 45 ദിവസം വരെ ആവശ്യമാണെന്നതിനാൽ ഇതു മുൻകൂട്ടി കണ്ടാണ് കന്പനികൾ തൊഴിലുകളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനമെടുത്തത്.
അപ്പർ ക്രസ്റ്റ് ഉടമകളായ എസ്എസ്പി ഗ്രൂപ്പ് 5,000 പേരെയാണ് കുറയ്ക്കുന്നത്. ഹാരോൾഡ്സ് 700 ഉം അക്സന്റർ 900 ഉം ജോബുകൾ നിർത്തലാക്കും. ഏവിയേഷൻ കന്പനിയായ എയർബസ് 1,700 ത്തോളം ഈസി ജെറ്റ് 1,300 ക്രൂ മെന്പേഴ്സിനെയും 727 പൈലറ്റുമാരെയും കുറയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജോണ് ലൂയിസ് സ്റ്റോറുകൾ അടയ്ക്കുമെന്ന് അറിയിച്ചെങ്കിലും എത്ര തൊഴിലാളികളെ കുറയ്ക്കുമെന്ന് വ്യക്തമാക്കിയില്ല.
റിപ്പോർട്ട്: ബിനോയ് ജോസഫ്
യുകെയിലെ ഹൈസ്ട്രീറ്റ് ഏവിയേഷൻ സെക്ടറുകളിൽവൻ തൊഴിൽ നഷ്ടം
10:14 PM Jul 02, 2020 | Deepika.com